ഒരാൾക്ക് കൊറോണ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? കോവിഡ് മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും; അതിവിചിത്രമേ ഈ കൊറോണ: റോബിൻ കെ മാത്യ എഴുതുന്നു
റോബിൻ കെ മാത്യ
അതി വിചിത്രമേ ഈ കൊറോണ
സംസ്ഥാനത്ത് മൂന്ന് കൊറോണ കേസുകൾ ഉള്ളപ്പോൾ നാടുമുഴുവൻ നിശാനിയമം നടപ്പാക്കി. റോഡുകൾ അടച്ചിട്ടു, വീടുകൾ ബ്ലോക്ക് ചെയ്തു. പൊലീസ് രാജ് നടപ്പാക്കി. അവശ്യ സാധനം വാങ്ങാൻ പോകുന്നവരെയും ജനപ്രതിനിധികളെയും പോലും ഓടിച്ചിട്ട് പൊലീസ് തല്ലുന്നു.ഇറ്റലിയിൽ നിന്നു വന്നവരെ റോഡിൽ പച്ചക്ക് കത്തിക്കണം എന്നു പരിഷ്കൃതരായ കേരളീയർ ആവശ്യപ്പെടുന്നു. മൂന്നോളം പേരേ രാജ്യത്തിന്റെ പലഭാഗത്തായി പൊലീസ് തല്ലിക്കൊന്നു.
എന്നാൽ ഇപ്പോൾ ഒരു ദിവസം പതിനായിരം കേസ് ഉള്ളപ്പോൾ ഇവിടെ എല്ലാം പഴയതുപോലെ. ആർക്കും ഒരു പ്രശ്നവും ഇല്ല. പണ്ട് ഏതു സംസ്ഥാനത്തു നിന്നു കേരളത്തിലേക്ക് വരുന്നവർ അവർ 28 ദിവസം നിർബന്ധിത Quarantine നിൽ പോകണം. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. പട്ടിക്ക് വെള്ളവും ഭക്ഷണം കൊടുക്കുന്നത് പോലെ വീട്ടുകാർ മുറിക്ക് മുമ്പിൽ വെള്ളം എത്തിച്ചു കൊടുക്കണം. വീട്ടിലുള്ളവർ ഒന്നും പുറത്തിറങ്ങാൻ പാടില്ല. ഇറങ്ങിയാൽ കേസ്, അറസ്റ്റ് കോടതി.
ഇപ്പോൾ കേസ് പതിനായിരം കഴിഞ്ഞപ്പോൾ പുറത്തുനിന്നുവരുന്നവർ ഏഴുദിവസം Quarantine കിടന്നാൽ മതി. വീട്ടിലുള്ളവർക്ക് പുറത്തുപോകാം. പല സംസ്ഥാനങ്ങളും Quarantine എടുത്തുകളഞ്ഞു . പാസ് വേണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നു ..കേരളത്തിൽ ഇപ്പോഴും പാസ് വേണം.ടാക്സി ഡ്രൈവർക്ക് quarantine പ്രശ്നമല്ല.അവരെ കൊറോണ സ്പർശിക്കില്ല. ഒരു സംസ്ഥാനത്തേക്ക് എട്ടുദിവസത്തിൽ കുറഞ്ഞ ദിവസത്തേക്കാണ് വരുന്നെങ്കിൽ Quarantine വേണ്ട, പരിശോധനയും ആവശ്യമില്ല. ദിവസവും ,മാസവും, രാഹുവും കേതുവും നോക്കിയാണോ കൊറോണ പകരുന്നത്? അങ്ങനെയൊന്നും ചോദിച്ചു കൂടാ..
ഒരു വലിയ സ്ഥാപനത്തിൽ ആർക്കെങ്കിലും കൊറോണോ പോസ്റ്റിവ് ആയാൽ ആ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടി കെട്ടുക. ഇനിയുമുണ്ട് വിചിത്രമായ ആചാരങ്ങൾ. ഒരു സ്ഥലത്ത് ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം ,അതും വൈകുന്നേരം 5 മണി വരെ, ഇലക്ട്രോണിക് കടകളോ മൊബൈൽ കടകളോ തുറക്കാൻ പാടില്ല .. കൊറോണ അഞ്ചുമണിക്ക് നടക്കാനിറങ്ങുമ്പോൾ ഇവയൊക്കെ കണ്ടാൽ കലിപ്പ് ആകും.
ഒരു കാലത്ത് ഉണ്ടായിരുന്നു ഞായറാഴ്ച മാത്രം കർഫ്യൂ. അതെന്താ ഞായറാഴ്ച മാത്രമാണോ കൊറോണോ ഇറങ്ങുന്നത് എന്ന് ചോദിച്ചു കൂടായിരുന്നു.വിവാഹത്തിനും ശവമടക്കിന് 20 പേർ മാത്രം.. ഇരുപത്തി ഒന്നാമത്തെ ആളെ നോക്കിയാണോ കൊറോണോ വരുന്നത് ..മൂന്നു പേരുള്ളപ്പോൾ എടുത്ത കിരാത നിയമങ്ങളെ ഓർത്ത് ഇന്ന് വിലപിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. അനേകം പേർക്ക് അടികൊണ്ടു. അനേകംപേർ കേസിൽ പെട്ടു.
ഇനിയൊരു പടർന്നു പിടിച്ചാൽ നമ്മൾ എന്ത് ചെയ്യും?
പണ്ട് വസൂരി പടർന്ന് പിടിച്ചിരുന്ന സമയത്ത് ആളുകൾ മൃതപ്രായരായ രോഗികളെയും, അവശരെയും ,മരിച്ചവരെയും ഉൾപ്പെടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോവുകയും ഗ്രാമങ്ങൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട് .
ആധുനിക വൈദ്യശാസ്ത്രം തീർത്തും ശൈശവ ദശയിലായിരുന്നു കാലത്തു, മനുഷ്യൻ നാഗരികത പ്രാപിക്കാത്ത കാലത്ത് അങ്ങനെയൊക്കെ നടന്നിട്ടുണ്ടാവും.എന്നാൽ ഇക്കാലത്തു അങ്ങനെ ഒരു മഹാ രോഗം വന്നാൽ മുൻപ് നടന്നതുപോലെ ഒന്നും നടക്കില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടാവും.പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ പോക്ക് ആ ദിശയിലേക്ക് തന്നെയാണ്.
അതിന്റെ ഏറ്റവും വല്ല്യ ലക്ഷണങ്ങൾ പറയാം
1)ഒരു ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരാൾക്ക് കോവിഡ് എന്ന താരതമ്യേന ഗുരുത്വം കുറഞ്ഞ രോഗം വന്നാൽ ആ ഗ്രാമം മുഴുവൻ സർക്കാർ തന്നെ പലകകൾ കൊണ്ടും ,ടിൻ ഷീറ്റ് കൊണ്ടും കെട്ടി അടക്കുന്നു. അങ്ങോട്ടുള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്യുന്നു.ആ ഗ്രാമത്തിലുള്ള ആർക്കെങ്കിലും ഗുരുതരമായ ഒരു അസുഖം വന്നാലോ ,അപകടം ഉണ്ടായലോ ,തീപിടുത്തം ഉണ്ടായാലോ ഒന്നും ഓടി പോകാനോ ആശുപത്രിയിൽ എത്തിക്കാനോ സാധിക്കാതെ അവിടെത്തന്നെ കിടന്ന് വെന്തുവെണ്ണീറാകാൻ ആണ് വിധി. ആംബുലൻസ്,ഫയർ എഞ്ചിൻ തുടങ്ങിയവ പോലും അങ്ങോട്ട് കടത്തി വിട്ടില്ല. ആളുകൾക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങുവാനോ സാധനം വാങ്ങുവാനോ എങ്ങനെ പുറത്തു പോകും എന്നുള്ള ചോദ്യം നിഷിദ്ധമാണ്.
2)കോവിഡ് വന്ന് മരിച്ച രോഗിയെ സംസ്കരിക്കാൻ അനുവദിക്കാതിരുന്ന ഒന്നിലധികം അനുഭവങ്ങൾ ഇപ്പോൾ നമ്മുടെ പ്രാകൃത നാട്ടിൽ അരങ്ങേറി. ഒരുപക്ഷേ ആളുകളുടെ കിരാതമായ മനോഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. കൊറോണയ്ക്ക് പകരം വളരെ ഗുരുത്വം ഏറിയ നിപ്പ പോലെയുള്ള ഒരു അസുഖം ആയിരുന്നു ഇങ്ങനെ പടർന്ന് പിടിച്ചിരുന്നതെങ്കിൽ ആളുകൾ ഇപ്പോൾ തമ്മിൽ തല്ലി മരിച്ചേനെ എന്നു തോന്നുന്നു.
3)കൊറോണ എന്ന രോഗം മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും. പട്ടിണി മൂലവും ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ ശ്രമിച്ചതും എല്ലാം കാരണം എത്രയോ ജീവനുകൾ പൊലിഞ്ഞിട്ട് ഉണ്ടാവും.
4)മറ്റുള്ള രോഗങ്ങൾക്ക് ചികിത്സ കിട്ടാത്തത് ഇപ്പോൾ മറ്റൊരു പ്രശ്നമാണ്.. എന്തു വലിയ രോഗവുമായി ചെന്നാലും കൊറോണോ ഉണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇപ്പോൾ ചികിത്സാ നൽകൂ. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണിത് . ക്വാറന്റെനിൽ കഴിയുന്നവർക്ക് കോറണ പ്രോട്ടോകോൾ പ്രകാരം മാത്രമേ ചികിത്സ നൽകു. അവർക്ക് ഹൃദയസ്തംഭനം ആണെങ്കിൽ കൂടി.
5) കൊറോണ കൈകാര്യം ചെയ്യാൻ ആരോഗ്യവകുപ്പിനു പകരം പൊലീസിനെ ഏൽപ്പിച്ച അശാസ്ത്രീയമായ നടപടി.
പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ വീടുകളും ഫ്ളാറ്റുകളും വഴികളും കെട്ടി അടക്കുന്ന പ്രാകൃതമായ, കിരാതമായ രീതികൾ ഉപേക്ഷിച്ചു കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴും ഈ കിരാത നടപടി തുടരുകയാണ്
.കൊറോണയെ തുടർന്ന് സകല മേഖലകളും താറുമാറായി. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മനുഷ്യന്റെ മാനസികാരോഗ്യം. ജോലി പോകും എന്നുള്ള ഭയം, സാമ്പത്തികമായ അരക്ഷിതാവസ്ഥ, രോഗത്തെക്കുറിച്ചുള്ള ഭയം, വിരസത, വ്യായാമമില്ലായ്മ, സാമൂഹിക ബന്ധങ്ങളുടെ കുറവ്, അമിതമായ സ്ക്രീൻ അഡിക്ഷൻ ഇവയെല്ലാം മനുഷ്യനിൽ പല മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കുട്ടികളുടെ ആത്മഹത്യ വർദ്ധിക്കുന്നു. ഇതിനെല്ലാം ഉപരിയാണ് ഒരു പൗരന്റെ അടിസ്ഥാനപരമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി. ഒരു ഗ്രാമത്തിൽ ഒരാൾക്ക് കൊറോണോ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് ഇതുപോലെ കഷ്ടപ്പെടുത്തുന്നത്? അത് ഭരണഘടനയുടെ ലംഘനമല്ലേ? എന്തിനാണ് ആണ് വാഹനങ്ങൾ തടയുന്നത് .വാഹനങ്ങളിൽ കൂടെയാണോ കൊറോണ പകരുന്നത്?
ഇങ്ങനെ കെട്ടി അടയ്ക്കപ്പെടുന്ന സ്ഥലങ്ങളിൽ ആൾക്കാർക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം സർക്കാർ മനസ്സിലാക്കേണ്ട സമയം അതിക്രമച്ചിരിക്കുന്നു.. മിക്ക സംസ്ഥാനങ്ങളും പണ്ടേ ഉപേക്ഷിച്ച ഈ പ്രാകൃത നടപടി ഇനിയെങ്കിലും കേരള സർക്കാർ ഉപേക്ഷിക്കണം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍