രക്താണുക്കളുടെ എണ്ണം തീരെ കുറവ്; ലേക് ഷോറിൽ ചികിൽസയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തിൽ ആശങ്ക ശക്തം; ഒരു വർഷം കൊണ്ട് കളമശ്ശേരിയിലെ എംഎൽഎയെ ചികിൽസിക്കുന്നത് ക്യാൻസർ രോഗ വിദഗ്ധൻ വിപി ഗംഗാധരനും; കളിച്ചത് 'ശിവശങ്കർ മോഡൽ' നാടകമോ? മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റൊഴിവാക്കാൻ വികെ ഇബ്രാഹിംകുഞ്ഞ് ആശുപത്രി നാടകം കളിച്ചുവെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ പുറത്തു വരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇബ്രാഹിംകുഞ്ഞിനുണ്ടെന്ന വസ്തുതയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു വിപിഎസ് ലേക്ഷോർ ആശുപത്രി അധികൃതർ. വിളർച്ചയുണ്ട്. രക്താണുക്കളുടെ എണ്ണം കുറവാണ്. കാൻസർ ബാധിച്ച അദ്ദേഹം ഒരു വർഷമായി ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണ്. ഇബ്രാഹിംകുഞ്ഞിന് എല്ലാ മാസവും പരിശോധന നടത്താറുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ ചികിൽസയിൽ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. സർക്കാർ ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദ്ദേശിച്ചത്. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇബ്രാഹിംകുഞ്ഞ് കടുത്ത രോഗബാധിതനാണെന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോഴ വാങ്ങിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയിൽ അറിയിച്ചു.
അതേസമയം ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞ് വൻ നികുതി വെട്ടിപ്പ് നടത്തി. നികുതി വെട്ടിപ്പിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ചു. ഇബ്രാഹിംകുഞ്ഞിന് കോഴപ്പണം ലഭിച്ചതായാണ് സംശയമെന്നും വിജിലൻസ് പറഞ്ഞു. പാലം നിർമ്മാണ കരാർ ആർഡിഎസിന് നൽകാൻ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ഇബ്രാഹിംകുഞ്ഞിന്റെ ഇടപാടുകൾ സുമിത് ഗോയലുമായി നേരിട്ടായിരുന്നു. ആർബിഡിസി, കെആർഎഫ്ബി,കിറ്റ്കോ ഉദ്യോഗസ്ഥരുമായും ഗൂഢാലോചന നടത്തി. ഇബ്രാഹിംകുഞ്ഞിന് ലഭിച്ച കമ്മീഷനെക്കുറിച്ച് അന്വേഷണം തുടരുന്നു. പത്ര അക്കൗണ്ടിലെ 4.50 കോടിയുടെ ഉറവിടം ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. ഈ പണം കമ്മീഷനാണോ എന്നാണ് അന്വേഷിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് റോഡ് ഫണ്ട് ബോർഡ് ഉപാധ്യക്ഷനുമായിരുന്നു. പണം അനുവദിച്ചതാ ബോർഡാണ്. അിനാൽ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ അപേക്ഷയും, ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തിലെ ഏറ്റവും വിശ്വസ്തനും ജനകീയനുമായ ഡോക്ടറാണ് ഗംഗാധരൻ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തിൽ ഡോക്ടർ ഗംഗാധരന് പോലും ആശങ്കകളുണ്ട്. ഈ സാഹചര്യത്തിലാണ് ലേക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിനെ ചികിൽസിപ്പിക്കുന്നതെന്നാണ് സൂചന. കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എം ശിവശങ്കർ കാട്ടിക്കൂട്ടയതുമായി ഇതിന് ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇബ്രാഹിംകുഞ്ഞിനുണ്ട്. ഗംഗാധരന്റെ ചികിൽസയിലായതു കൊണ്ടാണ് ജഡ്ജി ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തത്.
കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിൽ ഒരാളായിരുന്നു ഇബ്രാഹിം കുഞ്ഞ്. എടയാർ മേഖലയിലെ ഫാക്ടറി ജീവനക്കാരന്റെ എളിയ സാഹചര്യങ്ങളിൽ നിന്നു 2 തവണ സംസ്ഥാന മന്ത്രിപദം വരെയെത്തിയ നേതാവ്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി ആയിരുന്നു കുഞ്ഞ്. ഇത് തന്നെയാണ് വളർച്ചയിൽ നിർണ്ണായകമായത്. മധ്യ കേരളത്തിലെ ഏകെ ലീഗ് എംഎൽഎയുമാണ് ഇബ്രാഹിംകുഞ്ഞ്. ഐസ്ക്രിംപാർലർ കേസിൽ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ആദ്യമായി കുഞ്ഞ് മന്ത്രിയാകുന്നത്.
പാലാരിവട്ടത്തെ അഴിമതിയിൽ കരാറുകാരായ ആർഡിഎസ് പ്രോജക്ട്സിന് 8.25 കോടി രൂപ പലിശയില്ലാതെ മുൻകൂർ അനുവദിക്കാനും കരാർ വ്യവസ്ഥകളിൽ ഇളവു നൽകാനും അന്നത്തെ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉത്തരവു നൽകിയതായി അന്നത്തെ മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മൊഴി നൽകിയിരുന്നു. തുടർന്നാണ് കുഞ്ഞിനെ പ്രതിചേർത്തത്. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കളമശേരി എംഎൽഎ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇന്നലെ രാവിലെ 10.30ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന വിപിഎസ് ലേക്ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
വൈകിട്ട് 6ന് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരാൻ അനുവദിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കിയാണ് ഇത്. മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗവും നിയമസഭാകക്ഷി ഉപനേതാവുമായ ഇബ്രാഹിംകുഞ്ഞിനെ പലതവണ ചോദ്യം ചെയ്ത ശേഷം ഇക്കൊല്ലം മാർച്ചിലാണ് േകസിൽ പ്രതി ചേർത്തത്. റിമാൻഡിലെ 14 ദിവസത്തിനുള്ളിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലേ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിനു കഴിയൂ.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ, യൂത്ത് ലീഗ് എന്നിവയിലൂടെ വളർന്ന അദ്ദേഹം ലീഗ് അനുകൂല തൊഴിലാളി സംഘടനയിലും സജീവമായിരുന്നു. 5 വർഷം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീടു സംസ്ഥാന തലത്തിലായി പ്രവർത്തനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായി നിലകൊണ്ടു. 2005 ജനുവരിയിൽ ഐസ്ക്രീം പാർലർ വിവാദത്തെത്തുടർന്നു കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പകരം പാർട്ടി നിയോഗിച്ചത് ഇബ്രാഹിംകുഞ്ഞിനെ. അതുവരെ ലീഗ് രാഷ്ട്രീയത്തിൽ മുൻനിര നേതാക്കളുടെ നിഴലിൽ ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം പലരെയും അദ്ഭുതപ്പെടുത്തി. അങ്ങനെ എംഎൽഎയായ ആദ്യ ടേമിൽ തന്നെ മന്ത്രിയുമായി.
2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നു ജയിച്ച അദ്ദേഹം മണ്ഡലം പുനർനിർണയം വന്നപ്പോൾ പുതുതായി രൂപീകരിച്ച കളമശേരിയിലേക്കു മാറി. 2011 ലും 2016 ലും വിജയം. മണ്ഡലം നോക്കുന്ന എംഎൽഎയെന്ന വിശേഷണമാണു വിജയങ്ങൾക്കു പിന്നിൽ. സഹായം തേടിയെത്തുന്നവരെ സഹായിക്കുന്നയാൾ എന്ന പരിവേഷവും രാഷ്ട്രീയ പോരാട്ടങ്ങളിൽ തുണയായി. 2011 ൽ പൊതുമരാമത്തു മന്ത്രി.
Stories you may Like
- പോസ്റ്റർ ഒട്ടിച്ചതിൽ വിശദീകരണവുമായി അട്ടപ്പാടിയിലെ വാർഡ് മെമ്പർ സെന്തിൽ
- മറ്റൊരു രേഖ പുറത്തു വിട്ട് പ്രതീഷ് വിശ്വനാഥ്; ഡയറി വിവാദത്തിൽ യുഡിഎഫും എൽഡിഎഫും
- വേട്ടയാടിപ്പിടിച്ച കാട്ടുപോത്തിന്റെ ഇറച്ചിയുമായി രണ്ടു പേർ വനപാലകരുടെ പിടിയിൽ
- ഇലക്ട്രിക് ബസിൽ പോര് മുറുകുന്നു; വിശദമായ റിപ്പോർട്ട് തേടി മന്ത്രി ഗണേശ് കുമാർ
- കരിമണൽ കർത്തയുടെ വിവാദ ജീവിതം!
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍