ഇടമലയാറിൽ പിള്ളയെ പൂട്ടിയ വി എസ്; കൊട്ടാരക്കരയിലെ നേതാവ് അഴിമതി കേസിൽ അറസ്റ്റിലായത് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷം; ഇബ്രാഹിംകുഞ്ഞിനെ പിണറായി അകത്താക്കിയത് കുറ്റപത്രം പോലും ആകുന്നതിന് മുമ്പേ; പാലാരിവട്ടം കേസിൽ അറസ്റ്റ് അഴിമതി കേസിലെ കേരളത്തിലെ രണ്ടാം മുന്മന്ത്രിയുടേത്; വിൻസന്റിനും കമറുദ്ദീനും പിന്നാലെ ജയിലിലാകുന്ന ഈ സഭയിലെ മൂന്നാമനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയ്ക്കു ശേഷം അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മുന്മന്ത്രിയാണ് വികെ ഇബ്രാഹിംകുഞ്ഞ്. കോടതി വിധിക്ക് ശേഷമായിരുന്നു പിള്ളയുടെ അറസ്റ്റ്. എന്നാൽ കുറ്റപത്രത്തിനു മുമ്പേ കുഞ്ഞിന്റെ കൈയിൽ വിലങ്ങ് വീഴുന്ന സാഹചര്യം ഉണ്ടായി. ആശുപത്രിയിൽ ചികിൽസയിലായതു കൊണ്ട് മാത്രം ജയിലിലേക്ക് അയച്ചില്ല. അങ്ങനെ അഴിമതി കേസിൽ എഫ് ഐ ആർ ഇട്ട് അറസ്റ്റ് ചെയ്യുന്ന ആദ്യ മന്ത്രിയായി കേരളത്തിൽ ഇബ്രാഹിംകുഞ്ഞ് മാറുന്നു.
ഈ സർക്കാരിന്റെ കാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ എംഎൽഎയുമാണ് ഇബ്രാഹിംകുഞ്ഞ്.ഇടമലയാർ കേസിൽ 2011 ലാണ് പിള്ളയെ സുപ്രീംകോടതി ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചത്. കേരളത്തിലെ ഒരു മുന്മന്ത്രിയെ അഴിമതിക്കേസിൽ സുപ്രീംകോടതി ശിക്ഷിക്കുന്നത് ആദ്യമായിരുന്നു. അതിന് ശേഷമായിരുന്നു ജയിൽ വാസം. പിന്നെ അസുഖത്തിന്റെ പേരിൽ ശിക്ഷ ഇളവും നൽകി. ജയിലിലും ആശുപത്രിയിലുമായി കുറച്ചു കാലം പിള്ള ശിക്ഷ അനുഭവിച്ചു.
ഇടമലയാർ പദ്ധതിയിൽ പ്രതികൾ ഗൂഢാലോചന നടത്തി വൈദ്യുതി ബോർഡിന് 2 കോടിയോളം രൂപ നഷ്ടമുണ്ടാക്കി എന്നതായിരുന്നു കേസ്. വി എസ്. അച്യുതാനന്ദനായിരുന്നു ഹർജിക്കാരൻ. 2015 ൽ പിള്ളയും പാർട്ടിയും യുഡിഎഫ് വിട്ട് ഇടതുപാളയത്തിലെത്തി. ഈ സർക്കാർ വന്ന ശേഷം അറസ്റ്റിലായ ആദ്യ എംഎൽഎ: എം. വിൻസന്റാണ്. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ 2017ജൂലൈ 22നായിരുന്നു അറസ്റ്റ്. അങ്ങനെ ഈ സർക്കാർ അറസ്റ്റു ചെയ്തവരെല്ലാം യുഡിഎഫുകാരായിരുന്നു. പാലക്കാട്ടെ നേതാവും എംഎൽഎയുമായ പികെ ശശിക്കെതിരേയും ആരോപണമെത്തി. എന്നാൽ ഇര പൊലീസിൽ പരാതി നൽകിയില്ല.
പീഡനക്കേസിൽ അറസ്റ്റിലായ വിൻസന്റിനെ ഏതാനും ദിവസങ്ങൾക്കു ശേഷം, ബവ്കോ ചില്ലറ മദ്യവിൽപനശാല ജനവാസകേന്ദ്രത്തിലേക്കു മാറ്റുന്നതിനെതിരായ സമരം നയിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ജൂവലറിയിൽ നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ തിരിച്ചു നൽകാതെ വിശ്വാസവഞ്ചന കാട്ടിയെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീന്റേതാണു രണ്ടാമത്തെ അറസ്റ്റ്. നവംബർ 7നായിരുന്നു അറസ്റ്റ്. നവംബർ 17ന് ഇബ്രാഹിംകുഞ്ഞും. പക്ഷേ റിമാൻഡ് ചെയ്ത് ജയിലിലാക്കാൻ കേരളാ പൊലീസിന് കഴിഞ്ഞതുമില്ല. അസുഖവും ആശുപത്രി ചികിൽസയുമായിരുന്നു ഇതിന് കാരണം.
ഇടമലയാർ കേസിൽ ബാലകൃഷ്ണപ്പിള്ളയെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദനാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. 20 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിർണ്ണായക വിധി 2011ൽ വന്നത്. ജസ്റ്റസുമാരായ ബി.സദാശിവം, വി എസ് ചൈഹാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. വി.എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷൺ വൈദ്യുതി മന്ത്രിയെന്ന നിലയിൽ ആർ ബാലകൃഷ്ണപിള്ള സ്വീകരിച്ച നടപടികൾ ക്രമക്കേടിനു വഴിവെച്ചുവെന്ന് വാദിച്ചു. വൈദ്യുതി ബോർഡിനെ നോക്കുകുത്തിയാക്കി മന്ത്രിയെന്ന നിലയിൽ പിള്ളയാണ് തീരുമാനങ്ങളെടുത്തിരുന്നത്. ടെൻഡർ തുക നിശ്ചയിക്കുന്നതിൽ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. നേരത്തേ നൽകിയതിനേക്കാൾ ഏഴിരട്ടി തുകയാണ് പുതിയ കരാറുകാരന് പിള്ള ഇടപെട്ട് നൽകിയത്. മൂന്നു കൊല്ലത്തിനകം തുക ഏഴിരട്ടിയാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടമലയാർകേസിൽ വിധിപറയവേ സുപ്രീംകോടതി ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കൾ പ്രതിയായ കേസുകളുടെ വിചാരണവൈകുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആളുകൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിലാക്കാൻ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇടമലയാർ അണക്കെട്ട് നവീകരണപ്രവർത്തനത്തിൽ കരാറുകാരന് അധികലാഭം ലഭിക്കാൻ ബാലകൃഷ്ണപിള്ള നീക്കംനടത്തിയെന്നത് തെളിഞ്ഞെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിതെന്നും എന്നാൽ ഒരുവർഷം വരെ വാദവും വിചാരണയും നീണ്ടതിനാൽ ശിക്ഷ ഒരുവർഷമാക്കി ചുരുക്കുകയാണെന്നും സുപ്രീംകോടതി വിധിപ്രഖ്യാപിക്കവേ വ്യക്തമാക്കിയിരുന്നു
1982 ൽ ഇടമലയാർ പദ്ധതിയുടെ ടണലും ഷാഫ്റ്റും നിർമ്മിക്കുന്നതിന് അധിക തുകയ്ക്ക കരാർ നൽകിയതു വഴി സംസ്ഥാന ഖജനാവിനു 2 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു കേസ്. 1985 ൽ വിജിലൻസ് കമ്മിഷൻ അന്വേഷിച്ച കേസാണിത്. ഇതേത്തുടർന്നു ജസ്റ്റിസ് സുകുമാരൻ അധ്യക്ഷനായ അന്വേഷണ സമിതിയും കേസ് അന്വേഷിച്ചു ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഇതിനെതിരേ വി എസ്. അച്യുതാനന്ദൻ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണു വിചാരണ നടത്താമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണ കോടതി ബാലകൃഷ്ണ പിള്ള ഉൾപ്പെടെ മൂന്നു പേർക്ക് അഞ്ചു വർഷം തടവ് വിധിച്ചു. ഇതിനെതിരേ നൽകിയ ഹർജിയിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ വി എസ്. അച്യുതാനന്ദൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.വി.എസിന്റെ പോരാട്ട വിജയം
ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണപ്പിള്ളക്കെതിരെ വി എസ് അച്യുതാനന്ദൻ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ആ വിധി. 1998ലാണ് കേസിൽ ബാലകൃഷ്ണപ്പിള്ളയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിയുണ്ടാകുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയെങ്കിലും കീഴ്ക്കോടതി വിധി ഹെക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സംസ്ഥാനം അപ്പീൽ ഹരജി പോവാൻ വിസമ്മതിച്ചപ്പോൾ പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദനാണ് 2005ൽ സുപ്രീം കോടതിയിൽ പോയത്. 2006ൽ അപ്പീൽ പരഗിണിച്ച കോടതി പിന്നീട് തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതെ തുടർന്ന് കേസ് വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി എസ് വീണ്ടും അപേക്ഷ നൽകി. ഇതനുസരിച്ചാണ് കോടതി കേസ് നടപടികൾ വേഗത്തിലാക്കി വിധി പ്രസ്താവിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍