'ഇവനെ കൊല്ലണം, നാട് കടത്തണം....'; കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കുനേരെ സോഷ്യൽ മീഡിയയിൽ വ്യാജ ലൗ ജിഹാദ് ആരോപണം; മുസ്ലിം തൊപ്പി വെച്ച ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തത് നിരവധി പേർ; അക്രമ ആഹ്വാനങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളാ പൊലീസ് മുതൽ എൻഐഎ വരെയുള്ള ഏജൻസികൾ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദ്. എന്നാൽ ഇടക്കിടെ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് ഇത്തരം വ്യാജ ആരോപണങ്ങൾ ഉയരുക പതിവാണ്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് ഇത്തരം വാർത്തകൾ ഉയരുന്നത്. ലൗ ജിഹാദ് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ആക്രമണം നടക്കുകയാണ്. അലി അഷ്വിൻ എന്ന മെഡിക്കൽ വിദ്യാർത്ഥി ലൗ ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അഷ്വിന്റെ തൊപ്പി വെച്ച ഫോട്ടോയുൾപ്പെടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർത്തണമെന്ന് സാംസ്കാരിക പ്രവർത്തകരും സോഷ്യൽ മീഡിയ ആക്റ്റീവിറ്റുകളും ആവശ്യപ്പെടുന്നു.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ആബിദ് അടിവാരം ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്.
ഈ അക്രമം കണ്ടില്ലെന്ന് നടിക്കരുത്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന അലി അശ്വിൻ എന്ന വിദ്യാർത്ഥിക്കെതിരെ സോഷ്യൽ മീഡിയയിൽ ലൗ ജിഹാദ് ആരോപണം കൊഴുക്കുകയാണ്. James Antony എന്ന പേരിലുള്ള വ്യാജ ഐഡിയിൽ നിന്ന v Ali Ashwin ലവ്ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നും ആരോപിച്ചു കൊണ്ട്, അലി അശ്വിൻ മുസ്ലിം തൊപ്പി വെച്ച ഒരു ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് മണിക്കൂറുകൾക്കകം 700 ലേറെ പേർ ഷെയർ ചെയ്തു, അവനെ കൊല്ലണം, നാട് കടത്തണം തുടങ്ങിയ ആഹ്വാനങ്ങളാണ് കമന്റ് ബോക്സ് നിറയെ.
കേരളാ പൊലീസ് മുതൽ എൻഐഎ വരെയുള്ള ഏജൻസികൾ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദ്, കേരള കർണാടക ഹൈക്കോടതിയും സുപ്രീം കോടതിയും എന്തിന് സാക്ഷാൽ അമിത്ഷായുടെ ആഭ്യന്തര വകുപ്പും വരെ ഇന്ത്യയിൽ എവിടെയും ലൗ ജിഹാദ് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ ശേഷവും ബിജെപി സർക്കാരുകൾ ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്തുകയാണ്.
സമൂഹത്തിൽ എളുപ്പത്തിൽ വിഷം കലക്കാൻ പറ്റുന്ന, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനുതകുന്ന ലൗ ജിഹാദ് കേരളത്തിൽ പോലും ഒരു പ്രൊപ്പഗണ്ടയായി വീണ്ടും ഉയർന്നു വരികയാണ്, രാമക്ഷേത്രത്തിന്റെയും ഗുജറാത്ത് മോഡൽ വികസനത്തിന്റെയും വെടി തീർന്ന ശേഷം ബിജെപിയുടെ മുന്നിലുള്ള പ്രധാന തുറുപ്പ് ചീട്ടാണ് ലൗ ജിഹാദ്, സ്വന്തം കുഞ്ഞുങ്ങൾക്ക് നേരെ ബോംബെറിഞ്ഞ് വർഗീയ കലാപം നടത്താൻ ശാഖകളിൽ പരിശീലനം കിട്ടുന്ന കൂട്ടരാണവർ, ചെളിയിലേ താമര വളരൂ.. വർഗീയത വളർത്താൻ അവരെന്തും ചെയ്യും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾക്ക് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്, സവർണ്ണ സംവരണത്തിനെതിരെ പരസ്യ നിലപാട് എടുത്ത അത്യപൂർവ്വം കോളേജ് യൂണിയനുകളിൽ ഒന്നാണ് മെഡിക്കൽ കോളേജ് യൂണിയൻ, അവരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അതിനോടൊപ്പം മറ്റൊരു പ്രശ്നം കൂടി നടന്നു, ഷാൻ എന്ന അദ്ധ്യാപകൻ ഇസ്ലാം പഠിപ്പിക്കുന്നു എന്ന ആരോപണവുമായി ജനം ടിവി രംഗത്ത് വന്നു, അതിനു പിന്നാലെയാണ് അലി അശ്വിന് എതിരെയുള്ള ലവ്ജിഹാദ് ആരോപണം. അതായത് കൃത്യമായ പ്ലാനിങ്ങിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
ആരോപണമുന്നയിച്ച ഐഡിയിൽ ഒരു ബ്ലോഗുണ്ട്, ലൗ ജിഹാദിന് വെള്ളവും വളവും നൽകുന്ന നുണ പ്രചാരണങ്ങൾ കൊണ്ട് കുത്തി നിറച്ച ഒരു ബ്ലോഗ്. കൃത്യമായ അജണ്ടകളുള്ള ഒന്നിലധികം പേരുടെ ഇടപെടലുകളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത് എന്ന് വ്യക്തം.
അത്യപൂർവ്വമായി മുസ്ലിം വിദ്യാർത്ഥികളെ കണ്ടിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് പകുതിയോളം മുസ്ലിംകളുണ്ട്, റാങ്ക് ലിസ്റ്റിന്റെ പിന്നാമ്പുറത്ത് നിന്ന് 'ഉഡായിപ്പ്' സവർണ്ണ സംവരണത്തിൽ കയറി വന്നവരൊന്നുമല്ല, എൻട്രൻസ് എഴുതി കഴിവ് തെളിയിച്ചു വന്നവർ. കോഴിക്കോട് മാത്രമല്ല, കേരളത്തിലെ മിക്ക മെഡിക്കൽ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോൾ മുസ്ലിം വിദ്യാർത്ഥികളുണ്ട്. അത് കാണുമ്പോൾ 'കുരുപൊട്ടുന്ന' മുസ്ലിം വിരുദ്ധരാണ് ബോധപൂർവ്വമായ ഈ നീക്കത്തിന് പിന്നിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന ഈ പരീക്ഷണം വിജയിച്ചാൽ കേരളമൊട്ടാകെ ഇത് വ്യാപിക്കും, കേരളമാകെ വിഷം കോരി ഒഴിക്കും.
ഇതിനോടൊക്കെ ബോധംപൂർവ്വം പ്രതികരിക്കുന്ന 'മതേതര' ചിന്താഗതിക്കാരായ പൊതു സമൂഹമോ മാധ്യമങ്ങളോ കേരളത്തിൽ ഉണ്ടെന്ന് കരുതി മുസ്ലിം സമുദായം കാത്തിരിക്കരുത്. അകത്തും പുറത്തുമൊക്കെയുള്ള പലരും ചേർന്ന് നടത്തുന്ന ഗൂഢപദ്ധതിയാണിത്. മുസ്ലിം വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യവും സ്വസ്ഥതയും നിഷേധിക്കുകയാണ് അവരുടെ ലക്ഷ്യം. 'ലൗ ജിഹാദ്' ആരോപണം സമൂഹത്തിൽ ഉണ്ടാക്കാൻ ഇടയുള്ള വിഭാഗീയതയുടെ ഗുണഭോക്താക്കളാണ് ഇന്ത്യയിലുടനീളം ഈ വിഷ പ്രചരണത്തിന് പിന്നിൽ, അവരുടെ കരങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവർത്തിക്കുന്നത്, നിയമപരമായും മറ്റെല്ലാ വഴിയിലും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവും. മുസ്ലിം സംഘടനകൾ സീരിയസ്സായി പരിഗണനക്ക് എടുക്കേണ്ട വിഷയമാണിത്.
ഈ അക്രമം കണ്ടില്ലെന്ന് നടിക്കരുത്... ============================== കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന അലി അശ്വിൻ...
ഇനിപ്പറയുന്നതിൽ Abid Adivaram പോസ്റ്റുചെയ്തത് 2020, നവംബർ 17, ചൊവ്വാഴ്ച
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍