Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വസ്തുതർക്കത്തിലെ സ്വരചേർച്ചകൾ കൊലപാതകത്തിലേക്കുള്ള ഗൂഢാലോചനയിലെത്തിച്ചു; പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിപ്പിച്ചത് സഹോദര പുത്രനും ചേർന്ന്; പെൺകെണിയിൽ വീണപ്പോൾ തട്ടിക്കൊണ്ടുപോയി കൊലപാതകവും; ആയൂർ സ്വദേശിയുടെ കൊലപാതകത്തിൽ പിടിയിലാകുന്നത് അഞ്ച് പേർ

വസ്തുതർക്കത്തിലെ സ്വരചേർച്ചകൾ കൊലപാതകത്തിലേക്കുള്ള ഗൂഢാലോചനയിലെത്തിച്ചു; പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിപ്പിച്ചത് സഹോദര പുത്രനും ചേർന്ന്; പെൺകെണിയിൽ വീണപ്പോൾ തട്ടിക്കൊണ്ടുപോയി കൊലപാതകവും; ആയൂർ സ്വദേശിയുടെ കൊലപാതകത്തിൽ പിടിയിലാകുന്നത് അഞ്ച് പേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊല്ലം ആയൂർ സ്വദേശിയായ വയോധികനെ കൊച്ചിയിൽ കൊന്നുതള്ളിയ കേസിൽ സഹോദരപുത്രനും അറസ്റ്റിൽ. ആയൂർ ഇളമാട് സ്വദേശി ദിവാകരൻ നായരെ (64) കൊന്ന് ബ്രഹ്മപുരത്തു വഴിയരികിൽ തള്ളിയ കേസിലാണ് സഹോദരന്റെ പുത്രനായ കൃഷ്ണനുണ്ണിയെ ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

കൃഷ്ണനുണ്ണിയുടെ ഭാര്യ പിതാവ് അനിൽ കുമാർ കേസിൽ ഒന്നാം പ്രതിയാണ്. ദിവാകരൻ നായരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കൃഷ്ണനുണ്ണിക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ ഇതുവരെ അഞ്ചുപേർ പിടിയിലായി. കഴിഞ്ഞ ഒക്ടോബർ 25 നാണ് എറണാകുളം ബ്രഹ്മപുരത്ത് വഴിയരികിൽ ദിവാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്.

ദിവാകരൻ നായരുടെ ദുരൂഹ മരണം വസ്തു തർക്കത്തെത്തുടർന്നുള്ള കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവായ കോട്ടയം പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ വനിതാസുഹൃത്തുകൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.


ഷാനിഫ മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അനിൽകുമാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ പെൺകെണിയൊരുക്കി ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിൽ തള്ളുകയായിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരൻ നായരും അനുജൻ മധുസൂദനൻ നായരും തമ്മിൽ തർക്കവും 15 വർഷമായി കേസും നിലനിന്നിരുന്നു. മകനും മരുമകൾക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോൾ, തർക്കസ്ഥലം അളന്നു തിരിച്ചു വിൽക്കാനായി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ശ്രമം നടത്തി. എന്നാൽ, ഇതിനെ ദിവാകരൻ നായർ എതിർത്തു. തുടർന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം പൊൻകുന്നത്തു നിന്നെത്തി പ്രശ്‌നത്തിൽ ഇടപെട്ടു.ഇതു സംഘർഷത്തിൽ കലാശിച്ചു. തുടർന്നാണു ദിവാകരൻ നായരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP