കൊച്ചിയിൽ എത്തിയത് കീഴടങ്ങാൻ; ജൂലൈ ആറിന് സ്വപ്നയുമായി ശിവശങ്കർ ഫോണിൽ സംസാരിച്ചത് ദീർഘനേരം; അതിന് ശേഷം ഭർത്താവും മക്കളുമൊത്ത് ബംഗ്ലൂരുവിലേക്ക്; ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താവും; മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തനെ പൂട്ടി ഇഡി; പിണറായിക്ക് രാഷ്ട്രീയ കുരുക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കർ ഊരാക്കുടുക്കിലേക്ക്. അന്വേഷണ ഏജൻസി ആരോപിക്കുന്ന കുറ്റകൃത്യത്തിൽ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തിൽ വിശ്വസിക്കാനുള്ള കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതാണ് ഇതിന് കാരണം. അന്വേഷണം നിർണായക ഘട്ടത്തിലാണ്. കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് സമയം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇത് പിണറായി സർക്കാരിനും വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്കെതിരെ അന്വേഷണം നടത്താൻ ഇഡിക്ക് ഇതിലൂടെ കഴിയമെന്നാണ് വിലയിരുത്തൽ. ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ലോക്കറിലെ പണവും സ്വർണവും സംബന്ധിച്ച് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിലെ വൈരുധ്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് ശിവശങ്കറിന് ജാമ്യം അനുവദിക്കാൻ തക്ക കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ലോക്കറിലെ പണവും സ്വർണവും സ്വർണക്കടത്തിന്റെ ഭാഗമെന്ന് ആദ്യം പറഞ്ഞതിന് വിരുദ്ധമായി സർക്കാർ പദ്ധതികളിലൂടെ ലഭിച്ച കോഴപ്പണമാണെന്ന് അന്വേഷണ ഏജൻസി ഇപ്പോൾ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പുതിയ കാര്യങ്ങൾ കണ്ടെത്തുന്നത് എപ്രകാരം അന്വേഷിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. തുടരന്വേഷണത്തിലൂടെ മാത്രമേ ലോക്കറിലെ പണം ഏതിന്റെ ഭാഗമാണെന്ന് കണ്ടെത്താനാകു. സ്വർണക്കടത്തിലൂടെയും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായും കമ്മിഷൻ ലഭിച്ചെന്ന് സ്വപ്നാ സുരേഷ് സമ്മതിച്ചിട്ടുള്ളതാണ്. ഇതിൽ ശിവശങ്കറിന്റെ പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
ഇതിനൊപ്പം ബെംഗളൂരുവിലേക്ക് ഒളിച്ചു കടക്കാൻ മുഖ്യപ്രതി സ്വപ്ന സുരേഷിനു നിർദ്ദേശം നൽകിയതു ശിവശങ്കറാണെന്ന സൂചന നൽകി കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴിയും നിർണ്ണായകമാണ്. പാഴ്സലിൽ കസ്റ്റംസ് സ്വർണം കണ്ടെത്തിയതോടെ മുങ്ങിയ സ്വപ്നയും സന്ദീപും കൊച്ചിയിൽ ഒളിവിൽ കഴിയുമ്പോഴാണു സന്ദീപിന്റെ ഫോണിലേക്കു ജൂലൈ 6നു ശിവശങ്കർ വിളിച്ചത്. സ്വപ്നയ്ക്കു ഫോൺ കൈമാറാൻ പറഞ്ഞ ശിവശങ്കർ, ദീർഘനേരം സ്വപ്നയുമായി സംസാരിച്ചു. അതിനു ശേഷമാണു ബെംഗളൂരുവിലേക്കു പോകാമെന്നു സ്വപ്ന തന്നോടു നിർദേശിച്ചതെന്നു സന്ദീപ് പറഞ്ഞു. ബെംഗളൂരുവിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഒപ്പമുള്ള ഭർത്താവിനെയും മക്കളെയും കൂടെ കൊണ്ടുപോകാമെന്നും സ്വപ്ന പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ കോടതിയിൽ കീഴടങ്ങാനായിരുന്ന തീരുമാനം. എന്നാൽ ശിവശങ്കറുമായി ഫോണിൽ സംസാരിച്ച ശേഷം സ്വപ്ന തീരുമാനം മാറ്റിയതായും സന്ദീപ് വെളിപ്പെടുത്തി. എന്നാൽ ഒളിവിൽ കഴിയുമ്പോൾ സന്ദീപിന്റെ ഫോണിലേക്കു വിളിച്ചു ശിവശങ്കർ തന്നോടു സംസാരിച്ചതായി സ്വപ്ന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലെത്തിയതിന്റെ വിശദാംശങ്ങൾ മജിസ്ട്രേട്ട് മുൻപാകെ സന്ദീപ് നൽകിയ രഹസ്യമൊഴിയിലുമുണ്ട്. മുദ്രവച്ച കവറിൽ ഈ മൊഴികൾ എൻഐഎ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രയ്ക്കു റജിസ്ട്രേഷനും പാസും ആവശ്യമായിരുന്ന സമയത്താണു സ്വപ്ന സംസ്ഥാനം വിട്ടത്. സന്ദീപ് നായരുടെ ഈ മൊഴിയും നിർണ്ണായകമാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സർക്കാരിനും ഇടതു പാളയത്തിനും തിരിച്ചടിയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസും ബിജെപിയും ചർച്ചാവിഷയമാക്കും. വരും ദിവസങ്ങളിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുള്ളവരേയും ചോദ്യം ചെയ്യും.
സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സാപ് ചാറ്റുകളെ ഉപയോഗിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഥകൾ മെനയുകയാണ് എന്ന ആരോപണമാണ് കഴിഞ്ഞ ദിവസവും ശിവശങ്കർ കോടതിയിൽ ഉയർത്തിയത്. ഇത് കോടതി അംഗീകരിച്ചില്ല. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും ജാമ്യം നിഷേധിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ഇ.ഡിക്ക് മറുവാദത്തിന് അവസരം നൽകാതെയാണ് ശിവശങ്കർ പുതിയവാദങ്ങൾ സമർപ്പിച്ചത്. ജാമ്യാപേക്ഷയിലെ വാദപ്രതിവാദങ്ങൾ 12-ന് അവസാനിച്ചതാണ്. അപ്പോൾ ഉന്നയിക്കാത്ത പലതുമാണ് പുതിയ കുറിപ്പിൽ ഉള്ളത്.
ശിവശങ്കർ സമർപ്പിച്ച കുറിപ്പിൽ പുതിയസംഭവവികാസങ്ങൾ ഒന്നുമില്ലെന്ന് മാത്രമല്ല, വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ഇ.ഡി. ആരോപിക്കുന്നു. രാഷ്ട്രീയനേതാക്കളുടെ പേരുകൾ പറയാൻ അന്വേഷണ ഏജൻസി സമ്മർദം ചെലുത്തി എന്നത് ജാമ്യത്തിൽ വാദം നടക്കുമ്പോൾ ഉന്നയിച്ചിട്ടില്ല. അന്വേഷണ ഏജൻസിക്കെതിരേ കരുതിക്കൂട്ടിയുള്ള വ്യാജ ആരോപണമാണിത്. ഇത് ജാമ്യഹർജിയുടെ ഭാഗമായി പരിഗണിക്കരുത്. ലോക്കറിലെ പണവും സ്വർണവും സംബന്ധിച്ച് എൻ.ഐ.എയുടെയും ഇ.ഡിയുടെയും റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യമുണ്ടെന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിലൂടെ സ്വപ്നാ സുരേഷിന് കുറ്റകൃത്യത്തിലൂടെ ലഭിച്ച കള്ളപ്പണം ലോക്കറിൽ വെക്കാൻ ശിവശങ്കർ സഹായിച്ചു എന്നതാണ് ഇ.ഡിയുടെ നിലപാട്.
ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താക്കളിൽ ഒരാളുമായിരുന്നു. ലൈഫ് മിഷൻ, കെ-ഫോൺ സംബന്ധിച്ച സർക്കാർ രേഖകൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തിയെന്നും തെളിഞ്ഞിട്ടുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മിൽ നടന്ന വാട്സ് ആപ്പ് ചാറ്റുകളിൽ 'കള്ളക്കടത്തിനെ' കുറിച്ച് പരാമർശമില്ലെന്ന വാദം ശരിയല്ല. മുദ്രവെച്ച കവറിൽ ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചു.
Stories you may Like
- ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
- ജയിലിൽ സുദർശ് നമ്പൂതിരി കണ്ടത് പ്രതാപമില്ലാത്ത ശിവശങ്കറിനെ
- ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
- ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്
- എം ശിവശങ്കർ സർക്കാർ ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് പറഞ്ഞതിനെതിരെ സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍