പുതുക്കുറിച്ചി ബീച്ചിൽ കൊണ്ടുപോയി സുഹൃത്തുക്കൾക്ക് കാട്ടിക്കൊടുത്തു വില നിശ്ചയിച്ചു; മദ്യം നൽകി കൂട്ട ബലാത്സംഗവും; ഭർത്താവ് ഭാര്യയെ 6 പേർക്കുമായി വിറ്റത് ആയിരം രൂപയ്ക്ക്; കഠിനംകുളം ബലാത്സംഗ കേസിൽ കുറ്റം ചുമത്തലിന് ഭർത്താവടക്കം 7 പ്രതികളെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്
പി.നാഗരാജ്
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ കഠിനംകുളം കൂട്ട ബലാൽസംഗക്കേസിലെ എല്ലാ പ്രതികളെയും ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്. ഭർത്താവ് സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി ഭാര്യയെ ആയിരം രൂപയ്ക്ക് വിറ്റ കഠിനംകുളം കൂട്ട ബലാത്സംഗക്കേസിൽ ഭർത്താവ് അൻസാറടക്കം ഏഴു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതിയാണ് ഉത്തരവിട്ടത്.
24 കാരിയായ ഭാര്യയെ ബലം പ്രയോഗിച്ച് മദ്യപിപ്പിച്ച് ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കൾ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പത്തേക്കറിലെ വിജനമായ കാട്ടിനുള്ളിൽ വെച്ച് അഞ്ചു വയസ്സുകാരനായ മകന്റെ കൺമുന്നിലിട്ട് കൂട്ടബലാൽസംഗം ചെയ്ത് യുവതിയുടെ പഴ്സിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പിടിച്ചു പറിച്ച കേസിലാണ് പോക്സോ കോടതി ഉത്തരവ്. കുറ്റം ചുമത്തുന്നതിലേക്കായി കേസിലെ 7 പ്രതികളെയും ഡിസംബർ 15ന് ഹാജരാക്കാൻ ആറ്റിങ്ങൽ ഡിവൈഎസ്പിയോടാണ് കോടതി ഉത്തരവിട്ടത്.
കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് സെഷൻസ് വിചാരണ കേസായതിനാൽ പൊലീസ് കുറ്റപത്രവും സാക്ഷികളുടെ വായ്മൊഴി തെളിവുകളും രേഖാമൂലമുള്ള തെളിവുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്. യുവതിയും ഏക ദൃക്സാക്ഷിയായ അഞ്ചു വയസ്സുകാരനായ മകനും ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുമ്പാകെ നൽകിയ രഹസ്യമൊഴി കേസ് വിചാരണയിൽ നിർണ്ണായകമാവും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് സെഷൻസ് കേസ് വിചാരണക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തുന്നത്.
കേസിൽ ഒന്നു മുതൽ ഏഴുവരെ പ്രതികളായ കണിയാപുരം ചാന്നാങ്കര ആറ്റരുകത്ത് വീട്ടിൽ മൻസൂർ (40) , ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്കു എന്ന അക്ബർ ഷാ (20) , ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35) , ഓട്ടോ ഡ്രൈവർ പള്ളിപ്പുറം പുതുവൽപുത്തൻവീട്ടീൽ നൗഫൽ ഷാ (35) , യുവതിയുടെ ഭർത്താവ് , വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62) , ചാന്നാങ്കര റാഹത്ത് റോഡിൽ പുതുവൽ പുരയിടം വീട്ടിൽ മനോജ് (24) എന്നിവരെയാണ് ഹാജരാക്കേണ്ടത്.
2020 ജൂൺ 4 നാണ് തലസ്ഥാന ജില്ലയടക്കം സംസ്ഥാനത്തെ നടുക്കിയ ആസൂത്രിത കൂട്ട പീഡനം നടന്നത്. മദ്യപനായ ഭർത്താവുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഭർത്താവ് പിണങ്ങിപ്പോയതിന് ശേഷം ജുമാ മസ്ജിദ് പള്ളി മുഹല്ല് കമ്മിറ്റിയിൽ പരാതി നൽകിയതോടെയാണ് ഭർത്താവ് സംഭവത്തിന് ഒരു മാസം മുമ്പ് തിരിച്ചു വിളിച്ചത്. രണ്ടു ദിവസമായി ഭർത്താവ് പുതുക്കുറിച്ചി ബീച്ചിൽ കൊണ്ടു പോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കാനായിരുന്നു. സംഭവത്തിന് രണ്ടു ദിവസം മുമ്പ് പ്രതികളിലൊരാളായ രാജൻ സെബാസ്റ്റ്യൻ വീട്ടിലെത്തി ഭർത്താവ് അൻസാറിന് പണം നൽകുന്നത് കണ്ടതായി യുവതിയുടെ മൊഴിയിൽ പറയുന്നു. സംഭവ ദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു വൃദ്ധ ദമ്പതികൾ മാത്രമുള്ള വീട്ടിലേക്കാണ് കൊണ്ടു പോയത്. രാത്രി അവിടെ വച്ച് ഭർത്താവ് മദ്യപിച്ചതിനൊപ്പം യുവതിയെയും ബലം പ്രയോഗിച്ച് മദ്യപിപ്പിച്ചു. തുടർന്ന് സുഹൃത്തുക്കളുമായുള്ള മുൻ നിശ്ചയപ്രകാരം ഇളയ കുട്ടിയെയും കൂട്ടി ഭർത്താവ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി.
കുറച്ചു കഴിഞ്ഞ് അവരിൽ ചിലർ അകത്തേക്കു വന്ന് യുവതിയുടെ തോളിൽ പിടിച്ചെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. രക്ഷപ്പെട്ടോളാൻ ആ വീട്ടിലെ വൃദ്ധ പറഞ്ഞു. അഞ്ചു വയസ്സുകാരനായ മൂത്ത മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ വന്ന് ഭർത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.
പ്രതികളുടെ വാക്കുകൾ വിശ്വസിച്ച യുവതി അവർ വന്ന ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. പത്തേക്കറിലെ വിജനമായ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു, യുവതിയുടെ കൈവശം പഴ്സിലുണ്ടായിരുന്ന ആയിരം രൂപയും രണ്ട് മൊബൈൽ ഫോണുകളും പ്രതികൾ പിടിച്ചുപറിച്ചു.മകനെയും അവർ ദേഹോപദ്രവമേൽപ്പിച്ചു. അതോടെ മകനെ വീട്ടിലെത്തിക്കണമെന്നും അത് കഴിഞ്ഞ് കൂടെ വരാമെന്നും അവരോട് തന്ത്രപരമായി പറഞ്ഞു. റോഡിലെത്തിയപ്പോൾ പ്രതികൾ ഓട്ടോയിൽ കയറാൻ പറഞ്ഞു. തൽസമയം യുവതി പ്രാണരക്ഷാർത്ഥം മകനെയും എടുത്ത് ഓടുകയായിരുന്നു.
തൽസമയം റോഡിലൂടെ വന്ന ഒരു കാറും ബൈക്കും കണ്ടപ്പോൾ കൈ കാണിച്ചു വിവരം പറഞ്ഞു. സംഭവം അവർ കഠിനംകുളം പൊലീസിൽ അറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം അവരാണ് യുവതിയെയും മകനെയും വീട്ടിലെത്തിച്ചത്. കുറച്ച് കഴിഞ്ഞ് ഭർത്താവ് ഒന്നുമറിയാത്ത പോലെ ഇളയ കുഞ്ഞുമായെത്തി കേസ് കൊടുക്കരുതെന്ന് പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി മർദിച്ചു. മദ്യപിച്ച് ഭാര്യപിച്ചും പേയും പറയുകയാണെന്നായിരുന്നു ഇയാളുടെ ഭാഷ്യം.
കഠിനംകുളം പൊലീസെത്തി ഭർത്താവ് അൻസാറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പ്രതികൾ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചതിലും മർദ്ദിച്ചതിലും വച്ച് മുഖത്തും ദേഹത്തും പരുക്കുകളോടെ കാണപ്പെട്ട യുവതിയെ ആശുപത്രിയിലുമാക്കി. ഭർത്താവിനെ ചോദ്യം ചെയ്തതിൽ വച്ച് ഇയാൾ നൽകിയ കുറ്റസമ്മത മൊഴി പ്രകാരം എല്ലാ പ്രതികളെയും കണ്ടെത്തി യുവതിയെ കാണിച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ മുന്നിൽ വച്ച് പീഡനം നടന്നതിനാൽ പോക്സോ വകുപ്പു പ്രകാരവും കേസെടുത്തു.
2020 ഓഗസ്റ്റ് 27 നാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 (ബി) (ക്രിമിനൽ ഗൂഢാലോചന) , 328 ( ഒരു കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടി വിഷമോ സ്തബ്ധ ചിത്തയാക്കുന്നതോ ലഹരി പിടിപ്പിക്കുന്നതോ ആയ ഏതെങ്കിലും മരുന്നോ മദ്യമോ നൽകൽ), 366 (സ്ത്രീയെ അവളുടെ ഇച്ഛയ്ക്ക് എതിരായി അവിഹിത സംഗത്തിന് വേണ്ടി ആളപഹരണം ചെയ്യൽ) , 370 ( പെൺവാണിഭം), 323 (സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ) , 324
(മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ) , 394 ( ദേഹോപദ്രവമേൽപ്പിച്ച് പിടിച്ചുപറിക്കൽ) ,376 (ഡി) ( കൂട്ടബലാൽസംഗം) , 354 (ബി) (വിവസ്ത്രയാക്കാനുള്ള ഉദ്ദേശ്യത്തോടു കൂടി സ്ത്രീയുടെ നേർക്ക് കൈയേറ്റമോ ബലപ്രയോഗമോ പ്രേരിപ്പിക്കുകയോ ചെയ്യൽ) , 354 (സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെയുള്ള കൈയേറ്റവും ബലപ്രയോഗവും) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ) എന്നീ വകുപ്പുകൾ , 2012 ൽ നിലവിൽ വന്ന പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
Stories you may Like
- കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസിൽ നാലുപ്രതികൾ ഹാജരാകണം
- ഫോണുകൾ സൈബർ സെൽ പരിശോധിക്കും; രാജു ജോസഫിന്റെ മൊഴിയിൽ പൊരുത്തക്കേട്!
- മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു
- പ്രായപൂർത്തിയാകാത്തവരുടെ പ്രണയ ബന്ധത്തെ കുറ്റകൃത്യമാക്കാനുള്ളതല്ല പോക്സോ നിയമം
- പോക്സോ കോടതിയിൽ തീർപ്പാകാനുള്ളത് 8506 കേസുകൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍