ലോക്ഡൗൺ സമയത്ത് പണിയില്ലാതായ സുഹൃത്തിനെ വീട്ടിൽ കയറ്റി താമസിപ്പിച്ചു; ഹോട്ടൽ ജോലി കഴിഞ്ഞുവന്നപ്പോൾ സുഹൃത്തിനെ കണ്ടത് തന്റെ ഭാര്യക്കൊപ്പം; ഇനി ഒളിച്ചുകളി വയ്യെന്ന് കാമുകൻ പറഞ്ഞപ്പോൾ ഭർത്താവിനെ വകവരുത്താൻ തീരുമാനം; കാസർകോട്ട് ഹനുമന്തപ്പയുടെ ക്രൂരകൊലപാതകം ആസൂത്രിതമായി
മറുനാടൻ ഡെസ്ക്
കാസർകോട്: വിവാഹേതര ബന്ധങ്ങൾ ദാമ്പത്യം തകർക്കുന്നതും വില്ലൻ-വില്ലത്തി വേഷം കെട്ടുന്നതും പുതുമയല്ലാതായിരിക്കുന്നു. വിവാഹമോചനം നൽകാൻ വിസമ്മതിച്ച ഭർത്താവിനെ കാമുകന് പണം നൽകി വകവരുത്തിയതും അവിഹിത ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ വകവരുത്താൻ രണ്ട് ലക്ഷത്തിന് ക്വട്ടേഷൻ നൽകിയതും, അടക്കമുള്ള സമാനസംഭവങ്ങൾ ആവർത്തിക്കുകയാണ്. കാസർകോട്, കുഞ്ചത്തൂർപദവിൽ അംഗപരിമിതനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി, വഴിയിൽ തള്ളിയതാണ് ഒടുവിലത്തെ സംഭവം. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവമാണ് പൊലീസ് അന്വേഷണത്തിൽ കൊലപാതകമായി മാറിയത്.
കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഹൈവേയുടെ വശത്താണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അൽഅസാദ് (23) എന്നിവർ പിടിയിലായി.
പൊലീസിന്റെ ഭാഷ്യം:
മൃതദേഹം ഉപേക്ഷിക്കാൻ ആറ് കിലോമീറ്ററോളം ബൈക്കിൽ കെട്ടിവലിച്ചുകൊണ്ടുവന്നതായും അന്വേഷണത്തിൽ വ്യക്തമായി. തലപ്പാടി ദേവിപുരയിലെ വീട്ടിൽ വെച്ച് ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചിന് പുലർച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് ഹനുമന്ത വീട്ടിൽ എത്തിയപ്പോൾ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. അതിനിടെ രണ്ടുപേരും ചേർന്ന് ഹനുമന്തയെ മർദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാര്യ കാലുകൾ അമർത്തിപ്പിടിക്കുകയായിരുന്നുവെന്നും വ്യക്തമായി.
മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടുപേരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബൈക്കിൽ 23 കാരന്റെ പിറകിലായി മൃതദേഹം വെച്ച് നെഞ്ചിലും അരയിലും പ്ലാസ്റ്റിക് വള്ളികൊണ്ട് വലിച്ചുകെട്ടുകയുമായിരുന്നു. മൃതദേഹവുമായി ബൈക്ക് പുറപ്പെട്ടതിന് ശേഷം ഇതിന് പിന്നാലെ ഹനുമന്തയുടെ സ്കൂട്ടർ ഭാഗ്യയും ഓടിച്ചു പോയി.
ആറ് കിലോമീറ്ററോളം ഓടിച്ച് കുഞ്ചത്തൂർ പദവിൽ എത്തിയപ്പോഴാണ് മൃതദേഹത്തിന് കെട്ടിയ കയർ അഴിയാൻ തുടങ്ങിയത്. തുടർന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്കൂട്ടർ മറിച്ചിട്ട് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോവുകയുമായിരുന്നു. അപകട മരണമെന്ന് വരുത്തിത്തീർക്കാൻ ആണ് ശ്രമമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
23 കാരൻ ഇടക്കിടെ വീട്ടിൽ വരുന്നതിനെ ഹനുമന്ത വിലക്കിയിരുന്നു. കൊലക്ക് ഒരാഴ്ച മുമ്പും രണ്ടുപേരും വാക്കേറ്റം ഉണ്ടായതായി പരിസരവാസികളിൽ മൊഴി നൽകി. ഇതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇവരെ സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരുന്നു.
മൊഴികളിലെ വൈരുദ്ധ്യം തെളിവായി
ഹനുമന്തയെ (35) കൊലപ്പെടുത്തിയ കേസിൽ ഭാര്യ റായിബാഗ് സ്വദേശി ഭാഗ്യശ്രീ (25) കാമുകനും രാംപൂർ ഹിരേക്കോപ്പ സ്വദേശിയും ജെ.സി.ബി ഡ്രൈവറുമായ അൽഅസാദ്( 23) എന്നിവരെയാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ എം. പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊഴികളിൽ ഉണ്ടായ വൈരുദ്ധ്യമാണ് കൊലപാതകം തെളിയിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്.
ഭാഗ്യശ്രീയുടെ മൊബൈൽ ഫോണിൽ നിന്നാണ് അൽഅസാദിനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് ലഭിച്ചത്. നാളുകളായി തുടരുന്ന തങ്ങളുടെ അവിഹിത ബന്ധത്തിന് തടസ്സമായി നിൽക്കുന്ന അംഗപരിമിതനായ ഹനുമന്തയെ ഇരുവരും ചേർന്ന് ആസൂത്രിതമായി വകവരുത്തുകയായിരുന്നു. . സംഭവത്തിനുശേഷം ഭാഗ്യശ്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും കൂസലേതുമില്ലാതെ എല്ലാം നിഷേധിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ വിവരങ്ങൾ ശേഖരിച്ചു. ഇതിലെ വിവരങ്ങൾവെച്ച് ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ഭാഗ്യശ്രീ വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഗത്യന്തരമില്ലാതായതോട കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. കൊലപാതകമെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ അൽ അസാദ് നാട് വിട്ടിരുന്നു. മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും മറ്റുമായി മാറി മാറി സഞ്ചരിക്കുകയായിരുന്നു. ഒടുവിൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് നടത്തിയ തിരച്ചിലിൽ കർണാടക ഹൊന്നാവരയിൽ കെഎസ്ആർടിസി ബസിൽ വെച്ച് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി. മഞ്ചേശ്വരം എ എസ് ഐ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ മനു, സന്തോഷ് ജോൺ, ഉദ്ദേശ്, പ്രവീൺ, കാസർകോട് ഡിവൈഎസ്പി. പി ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണൻ, നാരായണൻ, ലക്ഷ്മി നാരായണൻ എന്നിവരും സിഐയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ലോക്ഡൗൺ സമയത്ത് സഹായിച്ചത് വിനയായി
അംഗപരിമിതനായ ഹനുമന്തപ്പ മംഗളൂരുവിൽ ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് തലപ്പാടിയിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചിരുന്നു. ഭാഗ്യശ്രീ ഹനുമന്തപ്പ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ലോക്ഡൗൺ സമയത്ത് ജെസിബി ഡ്രൈവറും നാട്ടുകാരനും സുഹൃത്തുമായ അൽ അസാദ് ജോലിയില്ലെന്നും താമസസൗകര്യമില്ലെന്നും ഹനുമന്തപ്പയോട് പറഞ്ഞിരുന്നു. തുടന്ന് ഇദ്ദേഹത്തെ ഹനുമന്തപ്പ സ്വന്തം വീട്ടിലേക്ക് വിളിച്ചു ഭക്ഷണവും താമസസൗകര്യവും നൽകുകയായിരുന്നു. ഇതിനിടയിൽ ഭാഗ്യശ്രീയും അൽഅസാദുമായി അടുപ്പം തുടങ്ങി. ഇവർ തമ്മിലുള്ള അവിഹിതബന്ധം ഭർത്താവ് നേരിട്ട് കണ്ടതോടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായി. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കണമെങ്കിൽ ഹനുമന്തപ്പയെ വകവരുത്തുകയല്ലാതെ രക്ഷയില്ലെന്ന് ഭാഗ്യശ്രീ കാമുകനോട് പറഞ്ഞു. അങ്ങനെയാണ് ഇരുവരും കൊല നടത്താൻ തീരുമാനിച്ചത്.
സംസാരിക്കുന്ന തെളിവുകൾ
റോഡരികിൽ പുലർച്ചെയോടെ മൃതദേഹം കണ്ടപ്പോൾ അപകടമരണമായിരിക്കാമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. റോഡരികിൽ മൃതദേഹം കിടന്നതിന് തൊട്ടടുത്തുതന്നെ ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. അതേസമയം സ്കൂട്ടറിന് ഒരു പോറലുപോലുമുണ്ടായിരുന്നില്ല. പൊലീസിന്റെ പരിശോധനയിൽ മൃതദേഹത്തിൽ കൊലപാതകത്തിന്റെ അടയാളങ്ങൾ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും പിടിവലിയുടെതുമായ അടയാളങ്ങൾ പൊലീസിനെ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന്റെ നിഗമനം ശരിവച്ചതോടെ കൊലയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കാമുകനുമായി പിരിയാനാകാത്ത വിധത്തിൽ പ്രണയത്തിലായിരുന്നു ഭാഗ്യശ്രീ. രണ്ടുതവണ അവിഹിതം പിടികൂടിയതോടെ അൽഅസാദിനെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ഹനുമന്തപ്പ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട് വിട്ട് പോയെങ്കിലും പകൽ സമയത്ത് ഇയാൾ വീട്ടിലെത്തിയിരുന്നു. കാമുകൻ തന്നെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് കൊല നടത്താൻ തീരുമാനമെടുത്തത്.
Stories you may Like
- റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം
- ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം
- യൂസഫ് പത്താൻ തൃണമൂൽ സ്ഥാനാർത്ഥി
- 'ഇന്ത്യ മുന്നണിയിൽ മമത തുടരാത്തത് പ്രധാനമന്ത്രിയെ ഭയന്നിട്ട്': കോൺഗ്രസ്
- റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസ് വഴിത്തിരിവിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍