ബാലഭവൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത് 17 തവണ; ഉപദ്രവം സഹിക്ക വയ്യാതെ ജീവനക്കാരി ജീവനും കൊണ്ട് ഓടിപ്പോയപ്പോൾ തടഞ്ഞതിന് അറസ്റ്റിൽ; 13 വർഷം മുമ്പത്തെ കേസിലെ ക്ഷീണം മായ്ക്കാൻ ഇമേജ് ബിൽഡിങ്; കെ.പി.യോഹന്നാനെ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ബിലീവേഴ്സ് ചർച്ച് സേവ് ഫോറം ജനറൽ സെക്രട്ടറി ഡോ.ജോൺസൻ വി ഇടിക്കുളയ്ക്ക് തിരിച്ചടിയായി പഴയ പീഡനക്കേസും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിലീവേഴ്സ് ചർച്ച് സേവ് ഫോറം ജനറൽ സെക്രട്ടറി ഡോ.ജോൺസൻ വി ഇടിക്കുള സ്ത്രീ പീഡനക്കെസിലെ പ്രതി. കോടികളുടെ കള്ളപ്പണം സൂക്ഷിച്ചതിന് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷണം നടക്കുന്ന ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപകൻ കെ.പി.യോഹന്നാനെ രക്ഷിക്കാൻ ഓടിനടന്നു പ്രവർത്തനം തുടരവേ തന്നെയാണ് ഡോ.ജോൺസൺ ഇടിക്കുളയുടെ മുൻകാലപീഡന കഥ കൂടി പുറത്ത് വരുന്നത്. സഭയിൽ കള്ളപ്പണം സൂക്ഷിച്ചതും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജറും പിആർഒയും അടക്കമുള്ളവർ ആണെന്ന ആരോപണമുയർത്തി യോഹന്നാനെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിന്നിടെയാണ് ഇടിക്കുളയുടെ പീഡന കഥ കൂടി ചർച്ചയാകുന്നത്. ഇടിക്കുള 2009 കാലത്ത് നടത്തിയ പീഡനകഥയാണ് ഇപ്പോൾ വെളിയിൽ വരുന്നത്. ആതുര സേവനപാതയിലൂടെ അശരണർക്ക് ആശാദീപമായ വ്യക്തി എന്ന ലേബലിൽ ഇടിക്കുള അറിയപ്പെടുമ്പോൾ തന്നെയാണ് എല്ലാവരും മറന്നെന്ന് ഇടിക്കുള കരുതിയ കഥ വീണ്ടും ചർച്ചയാകുന്നത്.
തന്റെ അധീനതയിലുള്ള തിരുവല്ലയിലെ ബറാക്കാ ബാലഭവനിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ജോൺസൻ വി ഇടിക്കുള എന്ന വിവരമാണ് പുറത്ത് എത്തുന്നത്. വിവിധ സന്ദർഭങ്ങളിലായി പതിനേഴ് തവണയാണ് ജീവനക്കാരിയെ ഇടിക്കുള ബലാത്സംഗം ചെയ്തത്. പതിനേഴ് തവണ ഇടിക്കുള ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്നു ഇടിക്കുള നൽകിയ ജാമ്യഹർജി അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിന്റെ പേരിൽ 68 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ഇടിക്കുള പുറത്ത് വന്നത്. പിന്നെ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനായ ഇടിക്കുള ഈ അടുത്ത കാലത്താണ് വീണ്ടും സജീവമായത്. ബിലീവേഴ്സ് ചർച്ചുമായി വെറും ആറു മാസകാലത്തെ ബന്ധം മാത്രമെയുള്ളൂവെന്നാണ് ഇടിക്കുളയെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമാകുന്നത്.
യോഹന്നാനെ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടം തുടങ്ങിയപ്പോഴാണ് ഇടിക്കുള വീണ്ടും വാർത്തയിൽ നിറയുന്നത്. തട്ടിപ്പും വെട്ടിപ്പും ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ ഇടിക്കുളയ്ക്ക് എതിരെ പ്രചരിക്കുന്നുമുണ്ട്. ഇടിക്കുളയുടെ ഉപദ്രവം സഹിക്കവയ്യാതെ തിരുവല്ല സ്റ്റാൻഡിൽ നിന്നും ബസ് കയറി പോകാൻ ഒരുങ്ങിയ ജീവനക്കാരിയെ കൈക്ക് പിടിച്ച് തിരികെ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് കേസ് വരുകയും ഇടിക്കുള അറസ്റ്റിൽ ആവുകയും ചെയ്തത്. ബാലഭവൻ പൊലീസ് പൂട്ടിക്കുകയും അന്തേവാസികളെ വിവിധ സ്ഥാപനങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇടിക്കുളയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. സിഎസ്ഐ സഭാംഗമായ ഇടിക്കുള ബിലീവേഴ്സ് ചർച്ച് നിരണം ഭദ്രാസനം തുടങ്ങിയപ്പോഴാണ് ഈ പള്ളിയിലെ അംഗമാവുകയും ചർച്ചുമായി അടുപ്പമാവുകയും ചെയ്തത്. സാമ്പത്തിക ഗുണം ലഭിക്കാൻ ഇടിക്കുളയുണ്ടാക്കിയ കടലാസ് സംഘടനയാണ് ബിലീവേഴ്സ് ചർച്ച് സേവ് ഫോറമെന്നും ആരോപണമുണ്ട്. എറണാകുളത്ത് ഒരു കമ്പനി ഇടിക്കുളയ്ക്ക് ഉണ്ടെന്നാണ് സൂചന. ബന്ധുക്കളും അടുപ്പക്കാരും മാത്രമാണ് ഈ കമ്പനിയിൽ ഉള്ളത്.
യോഹന്നാനെ രക്ഷിക്കാൻ രംഗത്ത് വന്ന ഇടിക്കുള ബിലീവേഴ്സ് ചർച്ച് പിആർഒ ഫാദർ സിജോ പന്തപ്പള്ളിക്ക് നേരെയാണ് ആരോപണങ്ങൾ കെട്ടഴിക്കുന്നത്. മെഡിക്കൽ കോളേജിലെ ഒരു ജീവനക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാറിൽ കള്ളപ്പണം സൂക്ഷിച്ചത് ഫാദർ സിജോയാണ്. സിജോ തന്റെയും ബന്ധുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. ഭൂരിഭാഗവും കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയും പണ സമ്പാദനവും അന്വേഷിക്കണമെന്നാണ് ഇടിക്കുള ആവശ്യപ്പെടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരേ സർക്കാർ അപ്പീലിന് ഒരുങ്ങിയപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തതും ബിലീവേഴ്സ് ചർച്ച് സേവ് ഫോറമാണ്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ് കോടതിയിൽ സർക്കാർ സഭക്കെതിരേ ഫയൽചെയ്ത കേസിലും സേവ് ഫോറം കക്ഷി ചേർന്നിരുന്നു. തടസ്സഹർജിയാണ് ഇവിടെയും നൽകിയിരിക്കുന്നത്.
വേൾഡ് പീസ് ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ഇടിക്കുളയുടെ പേരിൽ റിപ്പോർട്ടുകൾ വന്നത്. ഇമേജ് ഊതിപ്പെരുപ്പിക്കാൻ ചെയ്ത വിവിധ സേവന പ്രവർത്തനങ്ങളും ഇടിക്കുളയെക്കുറിച്ചുള്ള റിപ്പോർട്ടുകളിലുണ്ട്. സേവനപാതയിലൂടെ ലോക റിക്കോർഡിൽ ഇടം പിടിച്ചെങ്കിലും ഇടിക്കുള വിനയാന്വിതനായി യാത്ര തുടരുന്നു എന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ഏറ്റവും വലിയ സമാധാന ചങ്ങല സൃഷ്ടിച്ച് ലിംകാ ലോക റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്.. ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുള കഴിഞ്ഞ 24 വർഷമായി ജീവകാരുണ്യ - സാമൂഹിക മേഖലകളിൽ സജീവമാണ്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, അസിസ്റ്റ് വേൾഡ് റിക്കാർഡ്, യൂണിക്ക് വേൾഡ് റിക്കാർഡ്, വേൾഡ് അമേസിംങ്ങ് റിക്കാർഡ്, ഇന്ത്യൻ അച്ചീവേഴ്സ് ബുക്ക് ഓഫ് റിക്കാർഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യു ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ജേസീസ് അവാർഡ്, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്കാരം, വൈഎംസിഎ ലീഡർഷിപ്പ് അവാർഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാർഡ്, സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യൻ എക്സലൻസി അവാർഡ്, കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ യൂത്ത് അവാർഡിനും അർഹനായിട്ടുണ്ട്. ബാലജനസഖ്യത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്ത് സജീവമായത്. ഇതേ ബാലജനസഖ്യത്തിൽ സജീവമായ സമയത്ത് തന്നെയാണ് ഇടിക്കുളയ്ക്ക് എതിരെ ബലാത്സംഗ കേസും വന്നത്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍