ചുമ്മാതല്ല തോമസ് ഐസക്കിന് ഇത്ര വെപ്രാളം! കിഫ്ബിയുടെ ഓഡിറ്റിങ് ഉറപ്പാക്കാൻ നിയമിച്ചിരിക്കുന്നത് സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ! വിവരം പുറത്താകുമെന്ന് ഉറപ്പായതോടെ സിഎജിക്കെതിരെ മുൻകൂർ ആക്രമണം; സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസും വേട്ടയാടുന്ന സിപിഎമ്മിന് തലവേദനയായി കിഫ്ബിയിലെ തിരിമറികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണ്ണക്കടത്തു, മയക്കുമരുന്നു വിവാദത്തിന് പിന്നാലെയായാണ് സംസ്ഥാനത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളും അരങ്ങേറുന്നത്. കിഫ്ബിക്കെതിരെ സിഎഇ നിലപാട് എടുക്കുന്നു എന്ന വാദവുമായി എത്തി വാർത്താസമ്മേളനം വിളിച്ചെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്നെയാണ് ഈ വിവാദം മാധ്യമങ്ങൾക്ക് മുന്നിൽ ആളിക്കത്തിച്ചത്. ഇതിന് പിന്നിലെ ലക്ഷ്യം സർക്കാറിനെ കൂടുതൽ വെട്ടിലാക്കിയ സ്വർണ്ണക്കടത്തു, മയക്കുമരുന്നു കേസുകളുടെ ശ്രദ്ധ തിരിക്കുകയാണെന്നും ആളുകൾ കരുതി. എന്നാൽ, തോമസ് ഐസക്ക് വെപ്രാളപ്പെട്ടു രംഗത്തുവന്നതിന് മറ്റൊരു പ്രധാന കാരണമുണ്ട്. അത് സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി സ്വപ്ന സുരേഷും സംസ്ഥാനത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ പി വേണുഗോപാലുമായും കിഫ്ബിക്കുള്ള കണക്ഷനാണ്. ഈ വിവരം പുറത്തുവരുമെന്ന ഭയത്തിലാണ് ഐസക്ക് വെപ്രാളപ്പെട്ടു കൊണ്ട് രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ജൂൺ മാസം 30ാം തീയ്യതി ചേർന്ന കിഫ്ബിയുടെ ബോർഡ് മീറ്റിംഗിൽ കിഫ്ബിയുടെ ഓഡിറ്റിങ് ചുമതല രണ്ട് കമ്പനികളെയായി ചുമതലപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. കിഫ്ബിയുടെ സ്റ്റാറ്റിയൂറ്ററി ഓർഡിങ് സ്ഥാപനമായി വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടിങ് കമ്പനിയെയും പിയർ ഓഡിറ്റേഴ്സായി സൂറി ആൻഡ് കോ ചാർട്ടേഡ് അക്കൗണ്ടൻസിനെയുമാണ് നിയമിച്ചത്. ഈ കമ്പനികൾക്ക് എങ്ങനെയാണ് സുപ്രധാനമായ ഈ ഓഡിറ്റിങ് ചുമതല ലഭിച്ചത് എന്ന കാര്യത്തിൽ ആർക്കും വലിയ വ്യക്തത ഒന്നും തന്നെയില്ല. എന്നാൽ, സ്വപ്ന സുരേഷിന്റെയും എം ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പി വേണുഗോപാലാണ് സൂറി ആൻഡ് കോയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ പ്രമുഖനായ വ്യക്തി.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത വ്യക്തിയാണ് കിഫ്ബിയുടെ ഇടപാടുകൾ ഓഡിറ്റ് ചെയ്യുന്നത് എന്നു പുറത്തായാൽ അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കും എന്നതിനാൽ ഐസക്ക് കടുത്ത ആശങ്കയിലാണ്. ഈ ബന്ധം പുറത്തുവന്നതാൽ എൻഫോഴ്സ്മെന്റ് അടക്കം കിഫ്ബിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന ആശങ്കയും മന്ത്രിക്ക് ഉണ്ടായിട്ടുണ്ട്. തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ ബന്ധമുണ്ടെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിഎജിക്കെതിരെ മുൻകൂർ ആക്രമണവുമായി ഐസക്ക് രംഗത്തുവന്നത് എന്നാണ് സൂചനകൾ.
കിഫ്ബി ആക്ട് 1999 ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് ബോർഡിന്റെ അംഗീകാരത്തിനുശേഷം എല്ലാ വർഷവും ജൂലായ് മാസം അവസാനത്തിനു മുമ്പ് സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഈ വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടതാണ്. ഇങ്ങനെ നിയമസഭയുടെ മേശപ്പുറത്തേക്ക് എത്തുന്ന വിവരങ്ങൾ ഓഡിറ്റിംഗിന് വിധേയമാക്കുന്നത് ഈ രണ്ട് സ്വകാര്യ ഏജൻസികളാണ്.
വേണുഗോപാലിന്റെ സാന്നിധ്യം അടക്കം പൊതുസമൂഹത്തിൽ ചർച്ച ആയാൽ അത് പുലിവാലാകും എന്നു കണ്ടാണ് ഐസക്ക് സിഎജിക്കെതിരെ രംഗത്തെത്തിയത്. കെ എം എബ്രഹാം അടക്കമുള്ളവരുമായി പി വേണുഗോപാലിന് അടുത്ത ബന്ധങ്ങളാണ് ഉള്ള്ളത്. പല പ്രമുഖരുടെയും സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് യെച്ചുന്നതും അദ്ദേഹമാണ്. അതുകൊണ്ടു കൂടിയാണ് കിഫ്ബിയുടെ ഓഡിറ്റിങ് ചുമതല സൂറി ആൻഡ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത് എന്നും സൂചനകളുണ്ട്.
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ എന്താണ് പൂർണമായുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തത ഇല്ലാതിരിക്കെയാണ് ഐസക്ക് ആരോപണവുമായി രംഗത്തുവന്നത്. ഇത് കിഫ്ബിക്കെതിരായ ഗുരുതര പരാമർശം ഉള്ളതിനാലാണെന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ കാര്യങ്ങൾ ധനമന്ത്രിയിൽ നിന്നും കൈവിട്ടു പോയ അവസ്ഥയിലായതോടെ പാർട്ടി സംവിധാനങ്ങളെ ഉപയോഗിച്ചു രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് ഐസക്കിന്റെ ശ്രമം. നിലവിൽ കിഫ്ബിയിൽ നിലനിൽക്കുന്ന വിവിധ തലത്തിലുള്ള ഓഡിറ്റിങ് സമ്പ്രദായവും അനുബന്ധ നിരീക്ഷണ സംവിധാനങ്ങളും താഴെ പറയുംപ്രകാരമാണ്.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ
ആക്ട് നിഷ്കർഷിക്കുന്ന വിധം ഒരു സ്റ്റാറ്റിയൂട്ടറി ഓഡിറ്ററാണ് കിഫ്ബിയുടെ വാർഷിക ഓഡിറ്റ്, ടാക്സ് ഓഡിറ്റ് എന്നിവ ചെയ്തുവരുന്നത്. ഇത് കൂടാതെ കിഫ് ആക്ടിലെ ഒരു സുപ്രധാന നിരീക്ഷണമായ സംവിധാനമായ ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷൻ (FTAC) നു ആവശ്യമായ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളും അനുബന്ധ രേഖകളും ഈ ഓഡിറ്റേഴ്സ് യഥാസമയങ്ങളിൽ തയ്യാറാക്കിവരുന്നു. ഈ ചുമതലയാണ് വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.
ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷൻ (FTAC)
കിഫ്ബിയുടെ ധനവിനിയോഗം ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്ക് അനുസൃതമായാണ് എന്ന് നിരീക്ഷിക്കേണ്ട ചുമതല പ്രത്യേക അധികാരങ്ങളുള്ള ഈ കമ്മീഷനാണ്. ധനകാര്യ മേഖലയിൽ വളരെ ഉയർന്ന പദവികളിൽ ഇരുന്നവരും അവരുടെ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ് ഈ കമ്മീഷനിലേക്ക് നിയമിക്കപെടുന്നത്. കിഫ്ബിയുടെ ധനവിനിയോഗം ഉചിതവും യുക്തവുമാണെന്ന പക്ഷം അർദ്ധ വാർഷിക അടിസ്ഥാനത്തിൽ 'ഫിഡെലിറ്റി സർട്ടിഫിക്കറ്റ് ' നൽകേണ്ട ചുമതലയും ഈ കമ്മീഷനിൽ നിക്ഷിപ്തമാണ്. ഇതിനാവശ്യമായ ഏത് രേഖകളും വിശദാംശങ്ങളും കമ്മീഷനു ആവശ്യപ്പെടാവുന്നതും ആയത് ഉദോഗസ്ഥർ ലഭ്യമാക്കേണ്ടതുമാണ്. കിഫ്ബിയുടെ വരുമാനങ്ങളും അവയുടെ വിനിയോഗവും അധികമായുള്ള ഫണ്ടിന്റെ നിക്ഷേപം കിഫ് ആക്ടിലെ മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും, കിഫ്ബിയുടെ കൈവശം അടുത്ത 6 മാസ കാലയളവിലെ തിരിച്ചടവ് ബാധ്യതകൾ വീട്ടുവാൻ പര്യാപ്തമായെന്നുമാണ് ഫിഡെലിറ്റി സർട്ടിഫിക്കറ്റ്. ഈ രേഖ എല്ലാ വർഷവും നിയമസഭായ്ക്ക് മുമ്പാകെ ബജറ്റ് ഡോക്യൂമെന്റിനോടൊപ്പം സമർപ്പിക്കുന്നു.
ഈ കമ്മീഷൻ കിഫ്ബിയുടെ വളർച്ചയിലും പ്രവർത്തനത്തിലും ക്രിയാത്മകമായി ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ വിനോദ് റായ് (മുൻ കംപ്ട്രോളർ & ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ), ഉഷ തോരാട്ട് (മുൻ ഡെപ്യൂട്ടി ഗവർണർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ), ജ്രി. പത്മനാഭൻ (മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവരാണ്. ആദ്യ രണ്ടുവർഷങ്ങൾക്ക് ശേഷം ഈ അംഗങ്ങളുടെ കാലാവധി 2021 മാർച്ച് വരെ ദീർഘിപ്പിച്ചിരുന്നു.
പിയർ റിവ്യൂ ഓഡിറ്റർ
പിയർ റിവ്യൂ ഓഡിറ്റർ ചുമലയായാണ് സൂറി ആൻഡ് കോയ്ക്ക് ലഭിച്ചിരിക്കുന്നത്. കിഫ്ബിയുടെ 37ാം വാർഷിക യോഗത്തിൽ പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒടുവിൽ പിയർ റിവ്യൂ ഓഡിറ്റർ സ്ഥാനം സൂറി ആൻഡ് കോയ്ക്ക് ലഭിക്കുന്നത്. 2020 ജൂൺ 30ന് ചേർന്ന യോഗം ഇത് അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ഓഡിറ്റർമാരെ സമീപിക്കാൻ കാരണമായി കിഫ്ബി അധികൃതർ പറയുന്നത് മറ്റേത് ഭരണഘടന പരമായ സ്ഥാപനത്തിലെന്നപോലെയും കിഫ്ബി അതിന്റെ പ്രവർത്തന ആക്ട് അനുശാസിക്കുന്ന വിധത്തിലുള്ള നിലപാട് ആണ് എടുത്തിരിക്കുന്നത് എന്നാണ്.
2019 ൽ സി&എ.ജി രണ്ട് തവണ കിഫ്ബിയുടെ ഓഡിറ്റ് നടത്തിയപ്പോൾ കിഫ്ബിയുടെ ധനപരമായ ഇടപാടുകൾ ഉൾപ്പടെ എല്ലാം പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ അവർക്കു നൽകിയിരുന്നു. ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും ഇത് സംബന്ധിച്ചുന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും യഥാസമയം അവർക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഐസക്കും കൂട്ടരും അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്