പ്രദീപ് കുമാർ എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം; ഒന്നുകിൽ ഗണേശ് കുമാർ അല്ലെങ്കിൽ ദിലീപ് ..ഇവരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് എന്നെ കാണാൻ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കാസർകോട്ട് എത്തിയത്; നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിന്റെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറെന്ന് ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എംഎൽഎയുടെ ഓഫീസ് സെക്രട്ടറി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ രംഗത്തെത്തുകയും ചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിൻ ലാൽ, ചെക്കു കേസിൽ റിമാൻഡിൽ കഴിയുമ്പോഴാണ് ആ സെല്ലിലേക്ക് പൾസർ സുനി എത്തുന്നത്. തുടർന്നായിരുന്നു സുനിക്കു വേണ്ടി കത്ത് എഴുതിക്കൊടുക്കേണ്ടി വന്നതെന്ന് വിപിൻ പറയുന്നു.
ഏഷ്യവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിപിൻ ലാൽ കാര്യങ്ങൾ തുറന്നടിച്ചത്. 'പ്രദീപ് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്പോൾ മറ്റാർക്കും വേണ്ടിയല്ല അയാൾ ഇവിടെ വന്നതെന്ന് പറയും. 6000 രൂപയുടെ വാച്ചാണ് അയാൾ എന്റെ മാമൻ ജോലി ചെയ്യുന്ന ജൂവലറിയിൽ നിന്നും വാങ്ങിയത്. എറണാകുളത്ത് നിന്നും ഒരാൾ വാച്ച് വാങ്ങാൻ കാസർഗോഡ് വരേണ്ട ആവശ്യം ഉണ്ടോ? ഇയാൾ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്നുള്ളത് അറിയാൻ ശരിയായ ദിശയിൽ അന്വേഷണം നടക്കേണ്ടതല്ലേ.ഒന്നുകിൽ എംഎൽഎ അല്ലെങ്കിൽ ദിലീപ് ഇവരിൽ ആരോ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് ഇയാൾ എന്നെ കാണാൻ ഇവിടെ വരുന്നത്. ദിലീപ് ജയിലിൽ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലിൽ ഗണേശ് കുമാർ പോയി കണ്ടിട്ടുണ്ട്. അപ്പോൾ തന്നെ ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. എന്റെ പരാതിയിലും ദിലീപിനെയും ഗണേശ് കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.'- അഭിമുഖത്തിൽ വിപിൻ ലാൽ പറഞ്ഞു.
വിപിൻ ലാലിന്റെ വാക്കുകൾ-'തിരുവനന്തപുരം ലോ കോളേജിൽ എൽ.എൽ.ബി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ജയിലിലാവുന്നത്. ജയിലിൽ വെൽഫെയർ ഓഫീസറുണ്ട്. തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നെ അദ്ദേഹത്തിന്റെ ഓഡർലി (അസിസ്റ്റന്റ്) ആക്കി. തടവുകാരുടെ വിസിറ്റേഴ്സ് ലിസ്റ്റ്, ലൈബ്രറി ചാർജ്, തുടങ്ങിയ കാര്യങ്ങളും അവർക്ക് ഹർജി എഴുതി കൊടുക്കുക, അപേക്ഷകൾ തയ്യാറാക്കുക തുടങ്ങിയ ജോലികൾ ഞാനാണ് ചെയ്തുകൊണ്ടിരുന്നത്.പൾസർ സുനി സ്വന്തമായി ഒരു കത്ത് തയ്യാറാക്കിയിരുന്നു. എന്നാൽ കയ്യക്ഷരം മോശമായതുകൊണ്ട് അത് വായിക്കാൻ പറ്റില്ല. സുനിയുടെ സെൽ മേറ്റായിരുന്നു ഞാൻ.
പൾസർ സുനി കത്ത് എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അവിടെയുള്ള അസിസ്റ്റന്റ് സൂപ്രണ്ടിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. എഴുതിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു.ജയിലിലെ അന്തരീക്ഷം പുറത്തു ജീവിക്കുന്നത് പോലെയല്ല. ഒരു സെല്ലിൽ മൂന്ന് പേരാണ് ഉണ്ടാവുക. അതിൽ ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്തുകൊടുത്തില്ലെങ്കിൽ നമ്മൾ അവർക്ക് ശത്രു ആവും. നമുക്ക് ആ ജയിലിൽ ജീവിക്കാൻ ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ നമ്മക്ക് അതിനോട് സഹകരിച്ചു പോവുകയേ സാധിക്കു. കാരണം ജയിലിലെ അന്തരീക്ഷം അങ്ങനെയാണ്. ആ ഒരു സാഹചര്യത്തിലാണ് ഞാൻ കത്ത് എഴുതി കൊടുത്തത്. സുനി പറഞ്ഞ കാര്യങ്ങൾ മാത്രമേ എഴുതിയിരുന്നുള്ളു. കത്തിനൊപ്പം തന്നെ ഇത് എന്ത് ചെയ്യണമെന്നുള്ള കുറിപ്പും ഉണ്ടായിരുന്നു. കത്ത് ഇതേ കേസിൽ ജാമ്യത്തിലിറങ്ങിയ വിഷ്ണുവെന്ന സുനിയുടെ സുഹൃത്തിന് ലഭിച്ചു. ശേഷം അവന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് അവൻ കാര്യങ്ങൾ ചെയ്തു.സെൻട്രൽ ജയിലിൽ ഉള്ളപ്പോൾ തന്നെ ജാമ്യം എടുത്തുതന്ന് ഇറക്കാനുള്ള ശ്രമങ്ങളുമായി ചിലർ സമീപിച്ചിരുന്നു. എന്റെ അറിവില്ലാതെ അവർ എന്റെ ജാമ്യം എടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഞാൻ കോടതിയെ സമീപിച്ച് അത് റിജക്ട് ചെയ്യിപ്പിക്കുകയായിരുന്നു. എന്റെ പഠിത്തം അവർ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞു. വീട് വെച്ച് തരാമെന്ന് പറഞ്ഞു.സാമ്പത്തിക സഹായം ചെയ്യാം എന്നുള്ളതൊക്കെയായിരുന്നു ഓഫറുകൾ. ഇവർ നന്നായി ആസൂത്രണം ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. സെഷൻസ് കേസ് ആയതുകൊണ്ട് കോടതിയിൽ കേസ് നേരത്തെ ഷെഡ്യൂൾ ചെയ്യും. എന്റെ ഡേറ്റ് മാർച്ച് 12 ലേക്ക് ഷെഡ്യൂൾ ചെയ്തപ്പോൾ ജനുവരി മാസത്തിൽ എനിക്കുള്ള ഓഫറുമായി ഇവർ മുന്നോട്ട് വന്നു. ആ കേസ് നവംബറലേക്ക് മാറ്റിയപ്പോൾ ഒക്ടോബറിൽ ഭീഷണി കത്തുകൾ അയച്ചു. പേടി കാരണം മിണ്ടാതെ ഞാൻ മൊഴി മാറ്റുമെന്നാണ് അവർ വിചാരിച്ചത്. ഞാൻ പരാതിയുമായി പോകുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല.
ഒരു പെൺകുട്ടിയാണ് ഈ കേസിൽ ഇരയായിട്ടുള്ളത്. ഒരു കാരണവശാലും മൊഴി മാറ്റരുതെന്ന് എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു കേസിൽ സത്യസന്ധനായി നിന്നാൽ എന്റെ ബാക്കി തെറ്റുകൾ ദൈവം ക്ഷമിക്കുമെന്നും അമ്മ പറഞ്ഞു. അമ്മ പറഞ്ഞ കാര്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ഈ കേസിൽ എന്റെ കുടുംബം പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധമായി മൊഴി പറയാൻ ഞാൻ തീരുമാനിച്ചു.ഞാൻ പരാതി നൽകിയപ്പോൾ അത് വ്യാജമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. എനിക്ക് വാർത്തകളിൽ വരാനും ദിലീപിന്റെ ജാമ്യം റദ്ദായി പോകാനും വേണ്ടിയാണോ ഞാൻ ഇത്തരത്തിലൊരു പരാതിയുമായി ചെന്നതെന്ന് അവർ അന്വേഷിച്ചു. ഇതിൽ കള്ളമില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് അവർ എന്റെ പരാതി പരിഗണനയിൽ എടുത്തത്.
പ്രദീപ് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്പോൾ മറ്റാർക്കും വേണ്ടിയല്ല അയാൾ ഇവിടെ വന്നതെന്ന് പറയും. 6000 രൂപയുടെ വാച്ചാണ് അയാൾ എന്റെ മാമൻ ജോലി ചെയ്യുന്ന ജൂവലറിയിൽ നിന്നും വാങ്ങിയത്. എറണാകുളത്ത് നിന്നും ഒരാൾ വാച്ച് വാങ്ങാൻ കാസർഗോഡ് വരേണ്ട ആവശ്യം ഉണ്ടോ? ഇയാൾ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്നുള്ളത് അറിയാൻ ശരിയായ ദിശയിൽ അന്വേഷണം നടക്കേണ്ടതല്ലേ.ഒന്നുകിൽ എംഎൽഎ അല്ലെങ്കിൽ ദിലീപ് ഇവരിൽ ആരോ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് ഇയാൾ എന്നെ കാണാൻ ഇവിടെ വരുന്നത്. ദിലീപ് ജയിലിൽ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലിൽ ഗണേശ് കുമാർ പോയി കണ്ടിട്ടുണ്ട്. അപ്പോൾ തന്നെ ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. എന്റെ പരാതിയിലും ദിലീപിനെയും ഗണേശ് കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍