24 സെമിത്തേരികൾ; കുഴിച്ചിട്ടത് മുന്നൂറിലേറെ പേരെയെന്ന് പറയുമ്പോഴും കൃത്യമായ കണക്കോ രേഖയോ ഇല്ല; വിദേശികളുടെ മൃതദേഹവും ആരുമറിയാതെ അടക്കിയെന്ന് ആരോപണം; ശവക്കോട്ടകൾക്ക് തുടക്കമിട്ടത് കെ പി യോഹന്നാൻ; കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങൾക്കെതിരായ പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
പുൽപ്പള്ളി: സഞ്ചാരികളുടെ സ്വർഗ്ഗമെന്ന് പറയുന്ന വയനാട്ടിൽ ശവക്കോട്ടകൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഒരിടമുണ്ട്. അതാണ് പുൽപ്പള്ളിയിലെ കുറിച്ചിപ്പറ്റ എന്ന ഗ്രാമം. ഇന്ന് കുറിച്ചിപ്പറ്റയെ കുറിച്ച് കോടതിയിൽ വ്യവഹാരം നടത്തുന്നവർക്കെല്ലാം ഏതാണ് ധാരണയുണ്ടാകും. അതിന് കരാണം, ഈ പ്രദേശത്തെ ഭീതിയിലാഴ്ത്തുന്ന വിധത്തിൽ ശ്മശാനങ്ങൾ ഉള്ളതിനാലാണ്. 24 ശ്മശാനങ്ങലാണ് കുറിച്ചിപ്പറ്റ പ്രദേശത്ത് പ്രവർത്തിക്കുന്നത്. പ്രൊട്ടസ്റ്റന്റ് സഭകളുടേതാണ് ഈ ശ്മശാനങ്ങൾ. ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നു പോലും മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്ക്കരിക്കുന്ന ഇടം. ഏക്കറുകണക്കിന് ശ്മശാന ഭൂമിയുള്ള പ്രദേശത്ത് എഴുപതോളം കുടുംബങ്ങളും പാർക്കുന്നുണ്ട്. പ്രേതക്കോട്ടക്ക് സമീപത്തെന്ന പോലെയാണ് ഇവിടെ നാട്ടുകാർ താമസിക്കുന്നത്.
രാത്രികാലങ്ങളിലെ സഞ്ചാരത്തെ പോലും ഭയപ്പെടുത്തുന്നു എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. ചുറ്റുമുള്ള പറമ്പിൽ ദൂരദേശത്തു നിന്നുമെത്തുന്നവർ മറവു ചെയ്യുന്ന മൃതദേഹങ്ങളുടെ വിവരങ്ങൾ അറിയാൻ സാധിക്കാത്തതിന്റെ ആശങ്കകളാണ് ഇവിടങ്ങളിൽ. രാത്രി സമയങ്ങളിൽ പോലും മൃതദേഹങ്ങൾ കൊണ്ടുവന്ന് മറവു ചെയ്തു പോകുന്നു. മതിയായ ലൈസൻസ് ഇല്ലാതെയാണ് ഈ ശവക്കോട്ടകളുടെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ പരാതി. ഈ പാരിതി കേസുമായി ഹൈക്കോടതിയുടെ പക്കലാണ് താനും. കൂടാതെ ജില്ലാ ഭരണകൂടവും വിഷയത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി നൽകിയവരിൽ നിന്നുമായി മൊഴിയെടുക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു കഴിഞ്ഞു.
പുൽപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് കുറിച്ചിപ്പറ്റ എന്ന പ്രദേശം. ഇവിടമാണ് ദുരൂഹ ശവക്കോട്ടകൾ കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചത്. തങ്ങളുടെ നാട്ടിലെത്തിച്ച് അജ്ഞാതരുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരേ നാട്ടുകാരുടെ വക ആക്ഷൻ കൗൺസിൽ രൂപം കൊണ്ടതോടെയാണ് വിഷയത്തിലെ ഗൗരവം നാടറിയുന്നത്. പ്രദേശവാസികളുടെ എതിർപ്പുകൾക്ക് കാതലുണ്ടോ എന്ന് പരിശോധിക്കാനും പ്രതിസന്ധികളെ മറികടക്കാനും അധികൃതരുടെ സർവകക്ഷിയോഗം അടക്കം നടന്നിരുന്നു. ഇതിനൊക്കെ പിന്നാലെ രഹസ്യാന്വേഷണ വിഭാഗം അടക്കം എത്തി ശവക്കോട്ടകളിലെ വ്യവസാരങ്ങളെ കുറിച്ചു അന്വേഷണം നടത്തി.
രാത്രികളിൽ മൃതദേഹങ്ങൾ എത്തുന്നു, ദുരൂഹത
കുറിച്ചിപ്പറ്റയിലെ വിവാദപ്രദേശത്ത് ബ്രദറൻ അസംബ്ലിയുടെ പാസ്റ്റർ ആന്റണിയുടെ കൈവശമുള്ള 75 സെന്റ് ഭൂമിയിൽ പ്രാർത്ഥനാലയവും സഭയിലെ ആളുകളെ അടക്കം ചെയ്ത ശ്മശാനവുമുണ്ട്. ഇത് കൂടാതെ വിവിധ പ്രൊട്ടസ്റ്റന്റ് സഭകളുടെ ശ്മശാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. കെ പി യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യക്കും സ്ഥലം ഉണ്ട്. ഈ സെമിത്തേരിയോടു ചേർന്നു തന്നെ എസ്എൻഡിപിയുടെ ഉടമസ്ഥതയിൽ സമുദായ ശ്മശാനവും പ്രവർത്തിക്കുന്നുണ്ട്.
അടുത്തിടെ ഒരു മൃതദേഹം മറവുചെയ്യുന്നത് പ്രദേശവാസികൾ സംഘടിച്ച് തടഞ്ഞതോടെയാണ വിഷയം ജില്ലാ ഭരണാധികാരികളുടെ അടുക്കലേക്ക് എത്തിയത് മരിച്ച വ്യക്തിയുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് മൃതദേഹം അടക്കാൻ സമ്മതിച്ചത്. പ്രതിഷേധം ഉയർത്തിയവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യവും ഉണ്ടായി. ശ്മശാന ലക്ഷ്യവുമായി ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയ വിവിധ ഗ്രൂപ്പുകളായ ക്രിസ്ത്യൻ സഭാ അധികൃതർ കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവിലെ വിലയിൽ നിന്നും ലക്ഷങ്ങൾ കൂട്ടി നൽകിയാണ് പെന്തക്കോസ്ത സഭയുടെ ആളുകൾ കല്ലറ ഒരുക്കാനായി ഭൂമി വാങ്ങിയത്.
വർഷങ്ങളായി കുറിച്ചിപ്പറ്റയിൽ അനധികൃതമായി പ്രവർത്തിച്ചു പോരുന്ന സ്വകാര്യ ശ്മശാനങ്ങളെക്കുറിച്ച് നാട്ടുകാർ പോലും ചിന്തിക്കുന്നത് ഈയടുത്ത കാലത്താണ്. ചില ക്രൈസ്തവ സഭകളുടെ കീഴിലുള്ള ഭൂമി എന്ന നിലയിൽ ശ്മശാനമായി ഉപയോഗിച്ചു പോരുന്നു എന്നതിൽക്കവിഞ്ഞ് ഇവിടെ നടന്നിട്ടുള്ള സ്ഥലമിടപാടുകളെക്കുറിച്ചോ പേരോ മേൽവിലാസമോ ഇല്ലാത്ത മൃതശരീരങ്ങളെക്കുറിച്ചോ കുറിച്ചിപ്പറ്റക്കാർക്ക് അറിവില്ലായിരുന്നു. ഈ ശ്മശാന ഭൂമികൾക്ക് പ്രവർത്ത അനുമതിയുണ്ടോ എന്നു പോലും നാട്ടുകാർ പരിശോധിച്ചു തുടങ്ങിയത് പിന്നീടാണ്.
കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നും മൃതദേഹങ്ങൾ ഇവിടെ എത്തിച്ചു അടക്കം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ബാംഗ്ലൂരിൽ നിന്നും മസനഗുഡിയിൽ നിന്നും ഗൂഡല്ലൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നും കിലോമീറ്ററുകൾ താണ്ടി കുറിച്ചിപ്പറ്റയിൽ മൃതദേഹങ്ങൾ എത്തിയിട്ടുണ്ട്. ആരാണ് ഇത്ര ദൂരം സഞ്ചരിച്ച് മൃതദേഹങ്ങൾ സംസ്കരിക്കാനെത്തുന്നത്? എന്നതൊക്കെയാണ് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കുന്നത്. വാളയാറിൽ നിന്നടക്കം മൃതദേഹങ്ങൾ ഇവിടെ എത്തിച്ചു അടക്കെ ചെയ്തിട്ടുണ്ട്.
എസ്.എൻ.ഡി.പി യോഗത്തിന്റെ വകയായിട്ടുള്ളതും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്ന ചില ക്രൈസ്തവ സഭകളുടെ ഉടമസ്ഥതയിലുള്ളതുമാണ് കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങൾ എന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. റോഡിന്റെ വശത്തായുള്ള എസ്.എൻ.ഡി.പി ശ്മശാനത്തിന് കണക്കുകളും രേഖകളുമുണ്ടെങ്കിലും, മറുവശത്തുള്ള ഒരേക്കറോളം ശ്മശാനഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് പ്രദേശവാസികൾക്ക് അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പെന്തക്കോസ്ത്, ബ്രെദറൻ സഭകളടക്കം അഞ്ചോളം ക്രൈസ്തവ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഈ ശ്മശാന ഭൂമി ഇരുപതിലധികം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നു തിരിച്ചറിയാനായത്. ഇവയിൽ ഒന്നിനു പോലും പഞ്ചായത്തോ ജില്ലാ കലക്ടറോ ലൈസൻസ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
കെ പി യോഹന്നാനും ശവക്കോട്ട കെട്ടാൻ ഭൂമി വാങ്ങി
പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട അഞ്ചോ എട്ടോ കുടുംബങ്ങൾ കൂടിയ ഒരു സഭയാണ് കുറിച്ചിപ്പറ്റ ഭാഗത്ത് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവർക്കായി ദാനം കിട്ടിയ ഇരുപത്തിയഞ്ചു സെന്റിൽ ഒരു ശ്മശാന ഭൂമിയും ഇവിടെയുണ്ടായിരുന്നു. പിന്നീടാണ് പും നാട്ടുകാർ ഇവിടെ എത്തിയത്. 1998ൽ കെ.പി യോഹന്നാൻ പരമാധ്യക്ഷനായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് ചർച്ച് ഇതിൽ രണ്ടു സെന്റ് സ്ഥലം വാങ്ങ. 1998 മുതൽ 2008 വരെയുള്ള പത്തുവർഷക്കാലത്തിനിടെ ഈ സ്ഥലവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് 26 രജിസ്റ്റട്രേഷനുകളാണ്. കുറിച്ചിപ്പറ്റയിലെ ശ്മശാന ഭൂമി ഈ കാലയളവിൽ വാങ്ങിക്കുകയും മറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇടപാടുകർക്ക് പിന്നാൽ ആരാണെന്ന് അറിയില്ലെന്നാണ് പലരും പറയുന്നത്.
കെ പി യോഹന്നാൻ ഭൂമി വാങ്ങിയ ശേഷം പലർക്കായി വിറ്റതാണെന്ന് ആക്ഷേപവും നിലനിൽക്കുന്നണ്ട്. രണ്ടു സെന്റും മൂന്നു സെന്റുമായി തിരിച്ച് പല വ്യക്തികളുടെ പേരിലുള്ള ഈ സ്ഥലം കൈമാറ്റം ചെയ്യപ്പെട്ട രീതി പരിശോധിക്കുമ്പോൾ, സ്ഥലമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടന്നെന്ന സംശയം അടക്കം ശക്തമാണ്. ശ്മശാനത്തിന്റെ പേരിൽ വലിയൊരു ബിസിനസ് തന്നെയാണ് കുറിച്ചിപ്പറ്റയിൽ നടക്കുന്നതെന്നും പരിസര വാസികൾ ആരോിക്കുന്നു.
മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും മൃതദേഹങ്ങൾ കുറിച്ചിപ്പറ്റയിൽ കൊണ്ടുവന്നു മറവു ചെയ്യണമെങ്കിൽ, അതിന്റെ രേഖകൾ പൊലീസിലോ പഞ്ചായത്തിലോ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, രാത്രിയിലെത്തി മറവു ചെയ്തു മടങ്ങിപ്പോകുന്ന ഈ സംഘങ്ങളൊന്നും അത്തരം നിയമവശങ്ങൾ പാലിക്കാറില്ലെന്നാണ് ആരോപണം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവിടെ എത്തിച്ചു മറവു ചെയ്താനും ആരും അറിയാത്ത ദുരൂഹ സ്ഥിതിയാണ് ഉള്ളതെന്നും ആക്ഷേപം ഉയരുന്നു.
മറ്റിടത്തുള്ള സഭകൾ ഇവിടെ മൃതദേഹം മറവു ചെയ്യാറുണ്ടെന്ന് പുൽപ്പള്ളിയിലെ മറ്റു പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകൾക്ക് അറിവില്ലെന്നും, സഭകൾ തമ്മിൽ ബന്ധമില്ലെന്നുമാണ് സമീപവാസികൾ വിശദീകരിക്കുന്നത്. ശ്മശാനം അതേപടി തുടരാൻ വേണ്ടി അഞ്ച് ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു. വർഷങ്ങളോളമായി സഭാ വിശ്വാസികൾ ശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയാണെന്നും, ലൈസൻസില്ലാതെ ഇത്തരം ശ്മശാനങ്ങൾ ഒരുപാടു സ്ഥലങ്ങളിൽ പ്രവർത്തിക്കുമ്പോൾ തങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ഇവർ പറയുന്നു. അതേസമയം 1998ൽ മാത്രം വാങ്ങിച്ചിട്ടുള്ള വസ്തു മുപ്പത്തിനാലു വർഷമായി തങ്ങൾ ഉപയോഗിക്കുന്നതാണെന്ന വാദം കള്ളമാണെന്നും, അങ്ങിനെയുണ്ടെങ്കിൽ അന്നു മറവു ചെയ്ത മൃതദേഹങ്ങളുടെ കണക്കുകൾ പരിശോധിക്കണമെന്നും പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
എല്ലാറ്റിനും പിന്നിൽ യോഹന്നാനെന്ന് ആരോപണം
അതേസമയം ശവക്കോട്ടകൾക്കായി ഭൂമി വാങ്ങിയതിന് പിന്നിൽ കെ പി യോഹന്നാൻ ആണെന്നാണ് പൊതുപ്രവർത്തകൻ രവി ഉള്ളിയേരി പറയുന്നത്. യോഹന്നനാനെതിരെ പോരാട്ടത്തിന് ഇറങ്ങിയതിന്റെ പേരിൽ തനിക്കെതിരെ ഭീഷണി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 370 തോളം മൃതദേഹങ്ങൾ ഇവിടെ മറവു ചെയ്തിട്ടുണ്ടെന്നാണ് രവി ഉള്ളിയേരി ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് ഇവിടുത്തെ കാര്യങ്ങളെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശ്മശാനവുമായി ബന്ധപ്പെട്ട കേസിൽ രവി ഉള്ളിയേരിയുടെ മൊഴിയെടുക്കാൻ വയനാട് ജില്ലാ ഭരണകൂടം തയ്യാറായിട്ടുണ്ട്. ഹൈക്കോടതിയാണ് ജില്ലാ ഭരണകൂടത്തിനോട് വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ നിർദ്ദേശിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം എസ് പി അന്വേഷണം നടത്തിയപ്പോൾ ആറ് ശവകോട്ടകൾക്ക് ആളില്ലെന്ന് കണ്ടെത്തിയെന്നും രവി ഉള്ളിയേരി പറയുന്നു.
രവി ഉള്ളിയേരി ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ്:
ദുരുഹതകൾ നിറഞ്ഞ രാത്രിയുടെ മറവിൽ 300 ലധികം പേരെ മറവു ചെയ്ത ശവക്കോട്ട വിഷയം നാളെ 16-11-2020 ന് 11 മണിക്ക് വയനാട് ജില്ലാ കലക്ടർ നോട്ടീസ് നല്കി statement നൽകാൻ വിളിപ്പിച്ചിരിക്കുകയാണ് അതിൽ എന്റെ Statemet എഴുതി തയാറാക്കി ഞാൻ കൊടുക്കുന്നത് പരസ്യമായി ഈ post നൊപ്പം ചേർക്കുന്നു. നിങ്ങൾ ജനങ്ങൾ അറിയാത്ത ....ഒരു മാധ്യമവും പിൻവാതിൽ കിമ്പളം പറ്റിയതിനാൽ പ്രസിദ്ധീകരിക്കാൻ മടിക്കുന്ന വിവരങ്ങളാണ് കലക്ടർക്ക് കൊടുക്കുന്നത്. KP യോഹന്നാൻ സാമ്പത്തിക അഴിമതിയും രാജ്യദ്രോഹവും ചെയ്തതാണ് നിങ്ങളിതുവരെ കേട്ടതെങ്കിൽ ഇതാ കൊലപാതകങ്ങളുടെ സംശയസാദ്ധ്യത പരസ്യമായി തെളിവു സഹിതം ജില്ലയുടെ സർക്കാർ പ്രതിപുരുഷനു നേരിട്ടു സമർപ്പിക്കുന്നു.
320 ലധികം പേരെ രാത്രിയുടെ മറവിൽ കാടിനോടു ചേർന്നു കഴിച്ചുമൂടിയിരിക്കുന്നു. തെളിവു സഹിതം ജില്ലാ കലക്ടർക്ക് കൈമാറുകയാണ് നാളെ രാവിലെ 11 മണിക്ക്.ഒരു സ്ഥലത്ത് 70 പേർ എന്നും മറ്റൊരിടത്തു 120 എന്നും പറഞ്ഞത് ഇപ്പോൾ 300 കവിഞ്ഞ തെളിവാണ് ഞാൻ ഹാജരാക്കുന്നത്.ഇവരാര ണ്? എങ്ങനെ മരണപ്പെട്ടു.?പല പ്രധാന കാര്യങ്ങളും ദുരുഹതകളും ഉള്ളടക്കം നിങ്ങളും വായിക്കുക. ഇപ്പോയും മനസ്സാക്കിയെന്ഷപ്പെടുത്താത്തവർ സ്വന്തമായി ചിന്താശക്തിയുള്ള കൂട്ടുകാർ തീർച്ചയായും പ്രതികരിക്കുക.ഈ റിപ്പോർട്ടു നിങ്ങളെല്ലാം വായിക്കണം. മനസ്സിലാക്കണം ഒരു ചാനലുകാരന്റെയും പുറകെ ഞാനുണ്ടാവില്ല. എന്റെ Fbസുഹൃത്തുക്കൾ മാത്രം എനിക്ക് കൂട്ടായും കരുത്തായും ഉണ്ടാവും.ഒരു പക്ഷെ നാളെ ഞാൻ ലക്ഷ്യത്തിൽ എത്തിയില്ലങ്കിൽ പോലും നിങ്ങളിത്അറിയണം... സത്യം പുലരാൻ വേണ്ടി എടുക്കുന്ന പ്രയാസങ്ങളും പ്രയത്നങ്ങളും അറിയണം. ഒരു പക്ഷെ നാളെ വഴിയിൽ വെച്ചു എന്നെ ഇല്ലാതാക്കിയാൽ പോലും ഈ സ്റ്റേറ്റ്മെന്റ് ജില്ലാ കലക്ടറിൽ എത്തണം... വിദേശികളും കൊലപാതകത്തിൽ പെട്ട ബോഡികളുടെയും ശ്രീലങ്ക മറ്റു രാജ്യക്കാരുടെയും ശവം എങ്ങനെ പുൽപ്പള്ളി കാട്ടിൽ വന്നു.
KP യോഹന്നാൻ ഇത്രയും ശവക്കോട്ടകൾക്ക് സ്ഥലമെടുത്തതെന്തിന്. യാതൊരു അനുമതിയും ലൈസൻസുമില്ലാതെ 24 ശവക്കോട്ടകൾ യാതൊരു നിബന്ധന യോ അനുമതിയോ ഇല്ലാതെ സർക്കാറിലെ ആരുമറിയാതെ എങ്ങനെ ഇത്രകാലം പ്രവർത്തിക്കാനായി.?
സംസ്ഥാന ഭരണ നേതാക്കളിൽ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ?ആരെയെല്ലാമാണ് കുഴിച്ചുമൂടിയത്? ഇതെല്ലാം വളരെ ഗുരുതരമായ വിഷയമായി തോന്നുന്നവർ ഈ പോസ്റ്റ് ഷെയർ ചെയ്യുക. വായിച്ചു അഭിപ്രായം രേഖപ്പെടുത്തുക. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയം എന്ന നിലയിൽ ഗൗരവമായെടുക്കുക.
രവി ഉള്ള്യേരി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്