കേംബ്രിജ് മലയാളിയുടെ അമ്മ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; ഇരിങ്ങാലക്കുടയെ നടുക്കിയ കൊലപാതകത്തിന് വിരലടയാളം അടക്കം ഒരു തെളിവും കണ്ടെത്താൻ പൊലീസിനായില്ല; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കൊമ്പാറയിലെ കൊലപാതകി ഇരുട്ടിൽ തന്നെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മകനോടൊപ്പം ഇംഗ്ലണ്ടിൽ വന്നു താമസിക്കാം എന്ന് വാക്ക് നൽകിയ 'അമ്മ കൊലപാതകിയുടെ ക്രൂരതക്ക് ഇരയായിട്ടു ഒരു വർഷം പിന്നിടുന്നു . അന്വേഷണത്തിനു മികച്ച പൊലീസ് ഓഫീസർമാരെ ഉൾപ്പെടുത്തി 40 അംഗ ടീം അഞ്ചു ജില്ലകളിൽ നടത്തിയ അന്വേഷണം വെറുതെയായി . പ്രതി ആരെന്നതിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു . കൊലക്കത്തി പൊതിഞ്ഞു കൊണ്ട് വന്നു എന്ന് കരുതപ്പെടുന്ന നിർണായക തെളിവായ പത്രക്കടലാസിൽ പോലും ഒരു വിരലടയാളം കണ്ടെത്താനാകാത്ത അപൂർവ്വ കേസ് .
നാട്ടിലെ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിട്ടും അസാധാരണമായ ഒന്നും കണ്ടെത്താനാകുന്നില്ല . സംഭവ ദിവസം കൊലപാതകം നടന്നു എന്ന് കരുതുന്ന വീട്ടിൽ എത്തിയ കർട്ടൻ വില്പനക്കാരന്റെ രേഖാചിത്രം അയൽവാസിയായ സ്ത്രീയുടെ സഹായത്തോടെ തയാറാക്കിയിട്ടും ആളെ കണ്ടെത്താനാകുന്നില്ല . സമാനമായ കേസുകളിൽ പൊലീസ് ഉപയോഗിച്ച തന്ത്രങ്ങൾ ഒന്നും ഇരിഞ്ഞാലക്കുട കോമ്പാറ ആലീസ് വധക്കേസിൽ ഫലപ്രദമാകുന്നില്ല . കുടുംബം നൽകിയ പരാതികൾ ഡി ജി പിയുടെയും മുഖ്യമന്ത്രിയുടെയും മേശപ്പുറത്തു സുഖമായ ഉറക്കത്തിൽ .
കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന ഒരാളുടെയും ജീവൻ സുരക്ഷിതം അല്ലെന്നു ഓർമ്മിപ്പിച്ചു ഇരിഞ്ഞാലക്കുട കോമ്പാറ ആലീസ് വധക്കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് തയ്യാറെടുക്കുന്നു എന്നാണ് സൂചന. ഇതാണ് ഒരാണ്ട് പിന്നിടുമ്പോൾ കേംബ്രിജ് കിങ്സ്ലി നിവാസിയായ അന്തോണിസിന്റെ അമ്മയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ വരുമ്പോൾ അത് ലോകമെങ്ങും ഉള്ള പ്രവാസി മലയാളി സമൂഹത്തിന്റെ കൂടി വേദനയും ആശങ്കയും ആയി മാറുന്നതിന് കാരണവും. കാരണം മിക്ക പ്രവാസി മലയാളികളുടെയും പ്രിയപ്പെട്ടവർ നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു എന്ന സാഹചര്യമാണ് ഇതിന് കാരണം.
കഴിഞ്ഞ വർഷം ഇരിങ്ങാലക്കുടയിലെ കോമ്പാറയിൽ നടന്ന കൊലപാതകത്തിൽ ജീവൻ നഷ്ടമായത് കേംബ്രിജ് കിങ്സ്ലിയിലെ അന്തോനീസിന്റെ അമ്മയ്ക്കാണ് . രണ്ടു വര്ഷം മുൻപ് ഭർത്താവിന്റെ മരണ ശേഷം കഴിവതും മക്കൾക്കൊരു ഭാരമാകരുതു എന്ന ചിന്തയിൽ ആരോഗ്യം ഉള്ളിടത്തോളം കാലം ചെറിയ രീതിയിൽ ബിസിനസ് ചെയ്തു ഒറ്റയ്ക്ക് കഴിയാം എന്നതായിരുന്നു കൊല്ലപ്പെട്ട ആലീസിന്റെ ചിന്ത . ഇതിനായി ലവ് ബേഡ്സ് വിഭാഗത്തിൽ പെട്ട അലങ്കാര പക്ഷികളെ വളർത്തി വിറ്റു ജീവിക്കാനുള്ള പണവും ആ വീട്ടമ്മ സ്വന്തമാക്കിയിരുന്നു . എങ്കിലും മരിക്കുന്നതിന് കുറേനാൾ മുന്നേ വീട്ടിലെത്തിയ മകൻ അന്തോണീസ് കുറേക്കാലം യുകെയിൽ വന്നു നില്ക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചതാണ് .
എന്നാൽ മകൻ യുകെയിൽ സ്വന്തം കാലിൽ നിൽക്കട്ടെ എന്നിട്ടാകാം അവനൊപ്പം കഴിയുന്നത് എന്ന ചിന്തയിലാണ് അടുത്ത വരവിൽ കൂടെ പോരാം എന്ന് ആ 'അമ്മ മകനോട് പറഞ്ഞത് . എന്നാൽ വിധി ഇരുവർക്കും മറ്റൊരു കൂടിക്കാഴ്ച അനുവദിച്ചില്ല . തുടക്കത്തിൽ വളരെ ആത്മവിശ്വാസത്തോടെയാണ് പൊലീസ് കേസ് നേരിട്ടത് . പ്രതിയെ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ കഴിയും എന്നായിരുന്നു പ്രതീക്ഷ . ഇതിനായി 40 അംഗ പൊലീസ് ടീം അഞ്ചു വിഭാഗമായി തിരിഞ്ഞു അന്വേഷണം നടത്തി . തൃശൂർ വിട്ടു മറ്റു ജില്ലകളിലും അന്വേഷണം നടന്നു . സമീപത്തെ മുഴുവൻ സിസിടിവികളിലും നിരീക്ഷണം നടത്തി .
പ്രദേശത്തു വന്നുപോയവരെ കുറിച്ച് മുഴുവൻ വിവരങ്ങളെടുത്തു . മൊബൈൽ ടവർ കേന്ദ്രീകരിച്ചു അനേകം ഫോണുകൾ പരിശോധിക്കുകയും നിരീക്ഷണ വിധേയമാക്കുകയും ചെയ്തു . പക്ഷേ പ്രതി മാത്രം കാണാമറയത്തു തന്നെ തുടർന്നു. ഈ ഘട്ടത്തിലാണ് കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു ഡിജിപി യെയും മുഖ്യമന്ത്രിയെയും സമീപിക്കുന്നത് . എന്നാൽ ഇക്കാര്യത്തിൽ മാസങ്ങൾ ആയിട്ടും വ്യക്തമായ മറുപടി കുടുംബത്തിന് ലഭിച്ചിട്ടുമില്ല . ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ഇരിങ്ങാലക്കുട മുൻ എം എൽ എ തോമസ് ഉണ്ണിയാടൻ ടൗണിൽ ആൽത്തറ ജംഗഷനിൽ ധർണ്ണ നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത് .
ഇഴയുന്ന അന്വേഷണത്തെ കുറിച്ച് ഇടയ്ക്കിടെ മാധ്യമ റിപോർട്ടുകൾ വന്നപ്പോഴെക്കെ പൊലീസ് മേധാവികൾ ഉടൻ പ്രതിയെ കണ്ടെത്തും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത് . എന്നാൽ പ്രതിയുടെ നിഴൽ സൂചന പോലും അന്വേഷണത്തിൽ തെളിയുന്നില്ല എന്ന് പൊലീസിന് വേഗത്തിൽ വ്യക്തമായി . ഇതോടെ ആത്മവിശ്വാസം നഷ്ടമായ നിലയിലാണ് പിന്നീട് പൊലീസിന്റെ പ്രതികരണം ഉണ്ടായതു . വീടിനുളിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സാധാരണക്കാരന് ആയിരിക്കില്ല എന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു . മോഷണം മാത്രമാണോ പ്രതിയുടെ ലക്ഷണം എന്നും പൊലീസിന് ഉറപ്പിച്ചു പറയാനാകുന്നില്ല .
കാരണം ആലീസിന്റെ കൈയിൽ കിടന്ന എട്ടു വള നഷ്ടമായെങ്കിലും മറ്റു ആഭരണങ്ങൾ വീട്ടിൽ നിന്നും തന്നെ കണ്ടെടുക്കാൻ പൊലീസിന് ബന്ധുക്കളുടെ സഹായത്തോടെ സാധിച്ചിരുന്നു . രണ്ടായിരം പേരെ ചോദ്യം ചെയ്തും പത്തു ലക്ഷം മൊബൈൽ കോളുകൾ പരിശോധിക്കുകയും ചെയ്ത പൊലീസ് ഒരു ഊഹം പോലും ഇല്ലാതെ നിൽക്കേണ്ടി വന്ന അപൂർവ കേസായി മാറുകയാണ് ഇരിങ്ങാലക്കുട കോമ്പാറ കൂനൻ പൗലോസിന്റെ ഭാര്യ ആലീസിന്റെ വധം .
കാതിലെ കമ്മലും കഴുത്തിലെ ആറുപവൻ തൂക്കമുള്ള കരിമണി മാലയും മാത്രമല്ല അലമാരയിൽ സൂക്ഷിച്ചരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നില്ല . ഇതാണ് ആക്രമണം മോഷണത്തിന് വേണ്ടി മാത്രം ആയിരുന്നിരിക്കില്ല എന്ന് പൊലീസ് സംശയിക്കാൻ കാരണം . സംഭവം നടന്നു ഏറെക്കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത് . ഉച്ചക്ക് നടന്ന കൊലപാതകത്തിന് ശേഷം വൈകിട്ട് കൂട്ട് കിടക്കാൻ എത്തുന്ന അയൽവീട്ടിലെ സ്ത്രീ എത്തുമ്പോഴാണ് കൊല നടന്ന വിവരം അറിയുന്നത് .
മോഷണമായിരുന്നു പ്രതിയുടെ ലക്ഷണം എങ്കിൽ വീട്ടിൽ മറ്റാരും ഇല്ലാതിരിക്കെ ആവശ്യത്തിന് സമയമെടുത്ത് തിരച്ചിൽ നടത്തി മറ്റു ആഭരണവും പണവും കൈക്കലാക്കാൻ പ്രതി നിശ്ചയമായും ശ്രമിക്കുമായിരുന്നു . എന്നാൽ ഇങ്ങനെ ഉണ്ടായില്ല എന്നത് പൊലീസിനെ വട്ടം കറക്കുകയാണ് . പ്രദേശത്തർക്കും കുടുംബവുമായി വെക്തി വിരോധം ഇല്ലായിരുന്നു എന്നതും അന്വേഷണത്തെ എവിടെയെങ്കിലും ഫോക്കസ് ചെയ്തു നിർത്താൻ പൊലീസിന് തടസമായി .
പ്രതി കൊണ്ടുവന്ന കത്തി പൊതിഞ്ഞതെന്നു കരുതിയ പത്രക്കടലാസിൽ നിന്നും തുമ്പു കണ്ടെത്താം എന്ന പ്രതീക്ഷയും അസ്ഥാനത്തായി . ഏതു പ്രൊഫഷണൽ കൊലയാളിയെയും തോൽപ്പിക്കും വിധം കൈവിരൽ അടയാളം ഒന്നും അവശേഷിപ്പിക്കാതെയാണ് പ്രതി ആ കടലാസ്സ് സംഭവ സ്ഥലത്തു ഉപേക്ഷിച്ചിരുന്നത് . കൊല നടന്ന വീട്ടിൽ മറ്റാരും താമസത്തിനു ഇല്ലാതിരുന്നതിനാൽ ആറുമാസം ഇവിടെ ക്യാംപ് ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത് . ഇക്കാലത്തു പൊലീസ് ഉപയോഗിച്ച വീട്ടിലെ വൈദ്യുതി ബില്ലടക്കം ചെലവ് നിർവഹിച്ചതും കുടുംബമാണ്, എന്നിട്ടും വെറും കയ്യോടെ നിൽക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് പൊലീസ് .
ഇടയ്ക്കു ഇതര സംസ്ഥാന തൊഴിലാളിയെ സംശയിച്ചെങ്കിലും ലോക് ഡൗൺ മൂലം നാട്ടിലെത്തിക്കാനായില്ല എന്ന ലാഘവ ബുദ്ധിയോടെയുള്ള മറുപടിയാണ് പൊലീസ് നൽകുന്നത് . ഇതൊരുതരം രക്ഷപെടൽ തന്ത്രമാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത് .
Stories you may Like
- റോഡിലെ അപടകത്തിൽ യുവാവിന് ഇടുപ്പെല്ലിന് ഗുരുതര പരിക്ക്
- മൂർക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്തിൽ രണ്ടുപേർ മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
- രോഷം പ്രകടിപ്പിച്ച് നാട്ടുകാർ; കുലുക്കമില്ലാതെ മുജീബ് റഹ്മാൻ
- ബൈക്കിലെ അഭ്യാസം; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
- വിവാഹമോചന കേസിന് കോടതിയിലെത്തിയ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്