മുസ്ലിം ലീഗ് സമ്മേളനത്തിനിടയിൽ കാസർകോട് നടന്ന വെടിവെപ്പിലും രണ്ടുപേരുടെ മരണത്തിലും കലാശിച്ച സംഭവത്തിന് 11വർഷം തികയുന്നു; വെടിവെപ്പ് കേസ് എന്തായി; സമ്പൂർണ്ണ റിപ്പോർട്ട്
ബുർഹാൻ തളങ്കര
കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിനിടെ കാസർകോട് നഗരത്തിൽ ഉണ്ടായ വെടിവെപ്പിന് ഇന്നേക്ക് 11 വർഷം തികയുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു മുസ്ലിംലീഗ് പ്രവർത്തകൻ കൈതക്കാട്ടെ മുസ്തഫ ഹാജിയുടെ മകൻ ഷഫീഖ് (18) കൊല്ലപ്പെടുകയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച നിലയിൽ ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടത് നെഞ്ചിൽ വെടിയുണ്ട കയറിയ ഷഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ കറന്തക്കാട് വച്ചാണ് അസർ കുത്തേറ്റ് മരിച്ചത്.
രണ്ട് പൊലീസ് ജീപ്പുകൾ പ്രവർത്തകർ തകർക്കുകയും മറിച്ചിടുകയും ചെയ്തിരുന്നു. അക്രമത്തിൽ എസ് ഐ സിബി മാത്യുവിന് പരിക്കേറ്റ് നിരവധി ദിവസങ്ങളാണ് മംഗലാപുരം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. കല്ലേറിൽ സംഘർഷത്തിലും കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടടക്കം ഒട്ടേറെ പൊലീസുകാർക്കും പരിക്കേറ്റു. വൈകിട്ട് നാലിനായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്കും ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നിശ്ചയിച്ചിരുന്നത്. മൂന്നുമണിയായപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ലീഗ് പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി എത്തിത്തുടങ്ങി. ഇതിനിടെ ബൈക്കിലെത്തിയ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നഗരത്തിൽ പ്രദക്ഷിണം തുടങ്ങി.
എം പി അബ്ദുസമദ് സമദാനി ഉദ്ഘാടന പ്രസംഗിക്കുമ്പോൾ പുറത്ത് ഒരുസംഘം പ്രസ്ക്ലബ്ബിന് താഴെ നിന്ന് കോഓപ്പറേറ്റീവ് ബാങ്കിന് നേരെ കല്ലേറു നടത്തി. തുടർന്ന് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതാണ് തുടക്കം. ഇതിനിടെ പുതിയ സ്റ്റാൻഡ് പരിസരത്തെ സലഫി സെന്റർ പൂർണമായും അക്രമികൾ തകർത്തു. ഒരു കെ എസ് ആർ ടി സി ബസ്സിനും കേടുപറ്റി. സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാനാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് രാംദാസ് പോത്തന്റെ വാദം പിന്നീട് സിബിഐ അംഗീകരിക്കുകയുണ്ടായി. എന്നാൽ ലീഗ് സമ്മേളനം അലങ്കോലപ്പെടുത്താൻ ചിലർ നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും മുസ്ലിം ലീഗ് പറയുന്നത്. പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് തൊട്ടടുത്ത ദിവസം തിങ്കളാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു.
നിസാർ കമ്മീഷനെ രൂപകരിച്ചതും പിരിച്ചുവിട്ടതും എന്തിന്?
വെടിവെപ്പ് സംഭവത്തെക്കുറിച്ച് ജുഡീഷ്വൽ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോൺഗ്രസും ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് നിസാർ അധ്യക്ഷനായി എൽ ഡി എഫ് സർക്കാർ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോൾ കമ്മീഷൻ കാലാവധി നീട്ടിക്കൊടുത്തു. എന്നാൽ പിന്നീട് കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ വലിയ ആരോപണമുയർന്നു. എന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വൽ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞു ഒഴിയുകയിരുന്നു.
സിബിഐ അന്വേഷണം
രാംദാസ് പോത്തൻ ഗൺമാന്റെ കയ്യിൽ നിന്ന് തോക്കുവാങ്ങി വെടിവെയ്ക്കുകയായിരുന്നെന്നാണ് ലീഗിന്റെയും കുടുംബത്തിന്റെയും ആരോപണം. വെടിവെപ്പിനെ തുടർന്ന് ഷഫീക്കിന്റെ വീട്ടുകാർ സ്റ്റേഷൻ എസ്ഐയ്ക്ക പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ജെ.എഫ്.സി.എം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് എസ്പിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് പറഞ്ഞ് ഷഫീക്കിന്റെ പിതാവ് മുസ്തഫ ഹാജി ഹൈക്കോടതിയെ സമീപിച്ചു.തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഷഫീക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പൊലീസ് വെടിവെപ്പ് കേസിൽ അന്നത്തെ കാസർഗോഡ് എസ്പി രാംദാസ് പോത്തനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റ് എസ്പി വി.കെ രഘുകുമാർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.
രാംദാസ് പോത്തന്റെ കോടതിയിൽ നൽകിയ മൊഴി
വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രവർത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നൽകിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണിൽ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങൾ പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെ ആക്രമിക്കപ്പെട്ടു.
തുടർന്ന് ടൗണിലെ പട്ടിക ജാതിക്കാർ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷൺമുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂർവ്വം വർഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തിൽപ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.പൊലീസ് ജീപ്പ്, കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർത്ത് ആക്രമണം ശക്തമായതോടെ പൊലീസ് കണ്ണീർ വാതകവും ലാത്തി ചാർജ്ജും പ്രയോഗിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പൊലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവർത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സർവ്വീസ് റിവോൾവർ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികൾ പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു.കാസർകോഡ് സാധാരണഗതിയിൽ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെടാറുള്ളത്. കാസർകോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. കാസർക്കോഡ് സംഘർഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘർഷമുണ്ടായിരുന്നു. മലബാറിൽ ഒന്നാകെ വർഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു.
വെടിവെപ്പ് കേസിൽ കോടതി വിധി എന്തായിരുന്നു
ലീഗ് പ്രവർത്തകൻ കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തിൽ റിട്ട. എസ്.പി. രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടണ് 2013 എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ അഡീഷണൽ സൂപ്രണ്ട് നന്ദകുമാർ സമർപ്പിച്ചത്. നന്ദകുമാറിനു പുറമെ ഡിഐജി സൈനുഗതറും എസ്പി ജോസ് മോഹനുമാണ് കേസിൽ അന്വേഷണം നടത്തിയത്.
സ്വയരക്ഷാർത്ഥമാണ് വെടിവെച്ചതെന്ന രാംദാസ് പോത്തന്റെ വാദം സിബിഐ റിപ്പോർട്ടിൽ ശരിവെക്കുന്നു. സ്വയരക്ഷയ്ക്കും സഹപ്രവർത്തകരുടെ രക്ഷയ്ക്കും അക്രമം തടയുന്നതിനുമാണ് വെടിവെപ്പ് നടന്നത്. കൃത്യനിർവ്വഹണത്തിന്റെ ഭാഗമായ നടപടിയാണ് രാംദാസ് പോത്തന്റെ ഭാഗത്തുനിന്നും ഉണ്ടായത്ന്നും അതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സാധിക്കില്ലന്നും സി ബി ഐ കോടതിയെ അറിയിച്ചു. ജില്ലയിലെ ലീഗ് നേതാക്കളായ ചെർക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീൻ, എ. ഹമീദ് ഹാജി എന്നിവരുൾപെടെയുള്ളവരിൽ നിന്നും രാംദാസ് പോത്തനിൽ നിന്നും ഷഫീഖിന്റെ ബന്ധുക്കളിൽ നിന്നും ദൃക്സാക്ഷികളായവരിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തിയിരുന്നു.
വെടിവെപ്പും നിസാർ കമ്മീഷനും ബിജെപി വാദവും..
മുസ്ലിംലീഗ് പ്രവർത്തകൻ വെടിയേറ്റുമരിച്ച സംഭവത്തിൽ എസ്പിയായിരുന്ന രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു . വെടിവെപ്പ് സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് ധർണ നടത്തുകയുണ്ടായി. ലീഗ് നേതാക്കൾക്കെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിസാർ കമ്മീഷനെ പിരിച്ചുവിട്ടത് ആരോപണമാണ് സുരേന്ദ്രൻ ഉയർത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്