കഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തെ തകർക്കാൻ കേന്ദ്രം സിഎജിയെ ഉപയോഗിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ആരോപണം ഇടതുമുന്നണി നേതാക്കൾ ഏറ്റെടുക്കുന്നു. കിഫ്ബിയിലെ സിഎ.ജി കരട് റിപ്പോർട്ട് കേന്ദ്രത്തിന്നെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി നേതാക്കൾ ഒരുങ്ങുന്നത്. വരുന്നതിരഞ്ഞെടുപ്പുകളിൽ ബിജെപിയെയും കോൺഗ്രസിനെയും അടിച്ചിരുത്താനുള്ള ആയുധമാക്കി സിഎജി റിപ്പോർട്ട് മാറ്റാനാണ് നീക്കം. കിഫ്ബി വായ്പകൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ വാദം കേരളത്തെ തകർക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന ആരോപണം ഇതിന്റെ ഭാഗമായി ഇടതുമുന്നണി നേതാക്കൾ ഏറ്റെടുക്കും.
സംസ്ഥാനസർക്കാരിന്റെ കോർപ്പറേറ്റ് ബോഡികൾക്ക് റിസർവ് ബാങ്ക് അനുവാദത്തോടെ വായ്പകൾ എടുക്കാനുള്ള അധികാരം നിലനിൽക്കെ ഈ അധികാരം ഇല്ലാതാക്കൽ കേരളത്തെ തകർക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന ആക്ഷേപമാണ് ഇടതുമുന്നണി നേതാക്കൾ ഉയർത്തുക. കിഫ്ബിയിലെ സിഎജി കരടു റിപ്പോർട്ടിനെതിരെ ശക്തമായ ആഞ്ഞടിക്കലുമായി രംഗത്ത് വന്നിരിക്കുന്നത് ലോക് താന്ത്രിക് ജനതാദളാണ്. കിഫ്ബി പദ്ധതികൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജി പരാമർശം ശരിയല്ലെന്ന് എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു.
റിസർവ് ബാങ്ക് കരുതൽ ധനം എടുത്ത് കേന്ദ്ര സർക്കാർ ദൈനം ദിന ചെലവ് നിർവഹിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റഴിച്ച് മുന്നോട്ടു പോകുന്നു. ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സിഎജിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അപാകത മൂലം സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 24 സംസ്ഥാനങ്ങളും വൻ കടക്കെണിയിലാണ്. പ്രധാന ചുമതലകൾ സംസ്ഥാനങ്ങൾക്കാണ്. വിദ്യാഭ്യാസം ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങി എല്ലാം സംസ്ഥാനങ്ങളുടെ ചുമതലയാണ്.
സംസ്ഥാനങ്ങൾക്ക് യാതൊരുവിധ മൂലധന നിക്ഷേപം നടത്താനുമുള്ള വഴിയില്ല. നിത്യ ചെലവ്ക്ക് പോലും നിവൃത്തിയില്ല. എല്ലാ മാസവും ശമ്പളം കൊടുക്കുന്നതിനു പോലും നിവൃത്തിയില്ല. റിസർവ് ബാങ്കിൽ നിന്നും കടമെടുത്താണ് ചെലവ് നടത്തുന്നത്. ആ നിലയിൽ കേരളത്തിന്റെ വളർച്ച നിലച്ച സാഹചര്യമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഇടതു മുന്നണി സർക്കാർ പുതിയ കാര്യം ആലോചിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മൂലധനം കണ്ടെത്തുക.
ആ മൂലധനം കണ്ടെത്താൻ രണ്ടു മാർഗമാണ് സ്വീകരിച്ചത്. ഒന്ന് മോട്ടോർ വാഹന ടാക്സ്. ഇതാണ് പ്രധാന വരുമാനം. അതിന്റെ ഒരു നിശ്ചിതഭാഗം അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി മാറ്റി വയ്ക്കുക. രണ്ടു പെട്രോളിൽ നിന്നുള്ള സെസ്. അതിന്റെ ഒരു ഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി നൽകുക. ഇത് രണ്ടും കൂടി മാറ്റിവയ്ക്കുമ്പോൾ പ്രതിവർഷം 1300 കോടി സർക്കാരിനു ലഭിക്കും. പക്ഷെ ഇതുകൊണ്ടും ഒന്നും ആകുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി കടം എടുക്കണം. അത് ഒരു ന്യായമായ പലിശ ഓഫർ ചെയ്തിട്ട് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും കടം എടുക്കുക. കടം എടുത്തിട്ട് അതിൽ നിന്നുൽ റിട്ടേൺസ് എടുത്തിട്ടു കടം തിരികെ അടയ്ക്കുക. ഇതാണ് കിഫ്ബി വരുമാന ശ്രോതസ്. ഇതോടെ കിഫ്ബി ആകർഷകമായ പദ്ധതിയായി മാറും.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ , റോഡ്, കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് കേരളത്തിൽ വൻ തോതിൽ മൂലധനം സ്വരൂപിക്കാൻ തുടങ്ങി. അത് കിഫ്ബി വഴി വന്ന ഫണ്ട് കൊണ്ടാണ്. 2019-ൽ മാത്രം 50000 കോടി രൂപ വിവിധ പദ്ധതികൾക്കായി നിക്ഷേപിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ സാധാരണയുള്ള റവന്യൂ ചെലവിന്റെ പുറമേ മൂലധന നിക്ഷേപത്തിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. ഇങ്ങനെയുള്ള ധനം വേറൊരു കാര്യത്തിനും ചെലവാക്കുന്നില്ല. അതിനു വേണ്ടി ഒരു എക്സിക്യൂട്ടീവ് കമ്മറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും ചേർന്ന് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
മന്ത്രിമാരും ഉൾപ്പെട്ട ഒരു ബോർഡ് ഇതിനു വേണ്ടി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ തന്നെ മൂലധന നിക്ഷേപത്തിനുള്ള വഴി കണ്ടെത്തുകയാണ്. ആ നിലയിൽ പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും വൻ പ്രോജക്ടുകൾ റോഡുകളും പാലങ്ങളും വന്നിട്ടുണ്ട്. ഇതെല്ലാം കിഫ്ബി ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാൽ ഇങ്ങനെ കടം എടുക്കുന്നത് ശരിയല്ലെന്നുള്ള ആരോപണമാണ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ നല്കിയാ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കടം എടുക്കുന്നത്.
സംസ്ഥാന സർക്കാർ കടം എടുത്താൽ അത് തിരികെ നൽകും. ന്യായമായ പലിശയും നൽകും. ഇങ്ങനെയുള്ള ഗ്യാരണ്ടി ഉള്ളതുകൊണ്ടാണ് കടം കൊടുക്കാൻ തയ്യാറാകുന്നത്. ആ നിലയിൽ കിഫ്ബിയുടെ പ്രയോജനം ഈ രണ്ടു മൂന്നു വർഷങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ മുന്നേറ്റം വന്നിട്ടുണ്ട്. പാലങ്ങൾ , മെഡിക്കൽ കോളേജ്, ഹൈവേകൾ, എന്നെല്ലാം ഇങ്ങനെ കിഫ്ബി വഴി വന്നതാണ്. ഇത് കേരള സർക്കാരിന്റെ പ്രത്യേക രീതിയാണ്. അപ്പോൾ ഇതിനെ വിമർശിക്കേണ്ട കാര്യമില്ല. ജിഎസ്ടി വന്നതോടെ സംസ്ഥാന വരുമാനം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച രീതിയിൽ വരുമാനം വന്നിട്ടുമില്ല.
നേരത്തെ സംസ്ഥാനങ്ങൾക്ക് സ്വന്തമായി നികുതി ഈടാക്കാമായിരുന്നു. ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് നികുതിയുടെ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ജിഎസ്ടി വന്നതോടെ ഇതിൽ മാറ്റം വന്നു. ജിഎസ്ടി വരുമാനം മുഴുവൻ കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ച് നൽകുകയാണ്. ഇപ്പോൾ മൂലധന നിക്ഷേപങ്ങൾക്കുള്ള മറ്റു മാർഗങ്ങൾ കണ്ടെത്തുകയല്ലാതെ നിവൃത്തിയില്ല. അതിനൊക്കെ വേണ്ടിയാണ് മോട്ടോർ വാഹന നികുതിയിലെ വരുമാനവും പെട്രോൾ സെസും മാറ്റിവെച്ച് വികസന പദ്ധതികൾക്കായി മാറ്റിവെച്ച് കിഫ്ബി തുടങ്ങിയത്. . സംസ്ഥാന സർക്കാരുകൾ വായപ് എടുക്കുമ്പോഴും മൂലധന നിക്ഷേപങ്ങൾക്ക് വേണ്ടി സ്വന്തം മാർഗങ്ങൾ ആശ്രയിക്കുമ്പോഴും അത് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കേന്ദ്രം പുനരവലോകനം ചെയ്യേണ്ടതുണ്ട്. സംസ്ഥാനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കും വിധം പുതിയ ധനകാര്യ കമ്മിഷൻ രൂപീകരിക്കണം-വർഗീസ് ജോർജ് പറയുന്നു.
കിഫ്ബി ഓഡിറ്റിൽ സി ആൻഡ് എ.ജി. തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരേ ധനമന്ത്രി തോമസ് ഐസക് ഇന്നലെയാണ് രംഗത്ത് വന്നത്. കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന റിപ്പോർട്ടിലെ പരാമർശം അട്ടിമറിയാണ് ധനമന്ത്രി ആക്ഷേപിച്ചത്. ഭരണഘടനാ ഏജൻസികളെ ബിജെപി.യും കേന്ദ്രസർക്കാരും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കുന്നതിനു തെളിവാണിതെന്നാണ് തോമസ് ഐസക് പറഞ്ഞത്. സി.എ.ജി.യെ കേരളത്തിന്റെ വികസനപദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നു. ലൈഫ്മിഷൻ പദ്ധതി, കെ-ഫോൺ പദ്ധതി, ടോറസ് ഐ.ടി. പാർക്ക് പദ്ധതി, ഇ-മൊബിലിറ്റി പദ്ധതി തുടങ്ങിയവ അട്ടിമറിക്കാൻ എൻഫോഴ്സ്മെന്റ് ശ്രമിക്കുന്നു. കിഫ്ബിയെ തകർക്കാനുള്ള നീക്കം ഇതുമായി ചേർത്ത് വയ്ക്കണം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്