മോഹൻ ഭാഗവതും മോദിയുമായി ചാർട്ടേഡ് അക്കൗണ്ടന്റിനുള്ളത് ആത്മബന്ധം; കേസ് വാദിക്കാൻ മാത്യു കുഴൽനാടനും; കിഫ്ബിയിലെ സിഎക്കാരൻ രഞ്ജിത് കാർത്തികേയന്റെ ഹർജിയിൽ പിണറായി സർക്കാർ കാണുന്നത് അതീവ ഗൗരവതരമായ അന്വേഷണ സാധ്യത; ലൈഫ് മിഷന് പിന്നാലെ കിഫ്ബിയിലും തിരിച്ചടി മുന്നിൽ കണ്ട് മന്ത്രി തോമസ് ഐസക്; ഓഡിറ്റ് വിവാദത്തിന് പിന്നിലും രാഷ്ട്രീയമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈഫ് മിഷനിൽ സിഎജി അന്വേഷിക്കേണ്ടത് സിബിഐയും ഇഡിയും പരിശോധിക്കുന്നുവെന്നതായിരുന്നു സിപിഎമ്മിന്റെ പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അധികാരമില്ലാത്ത ഏജൻസികൾ ലൈഫ് മിഷനിലെ കാര്യങ്ങൾ നോക്കുന്നതാണ് പ്രശ്നമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തൊട്ടു പിന്നാലെ സിഎജിയും രംഗത്തു വന്നു. ഇതോടെ അതും നിയമവിരുദ്ധമായി. അങ്ങനെ എല്ലാ ഏജൻസികളും പിണറായിയെ പൂട്ടാൻ കേരളത്തിൽ സജീവമാകുകയാണ്.
വായ്പയെടുത്തും സർക്കാരിൽ നിന്നു വിഹിതം വാങ്ങിയും 5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുകയാണ് സ്വതന്ത്ര സംവിധാനമായ കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ലക്ഷ്യം. കിഫ്ബിയിൽ നിർബന്ധിത ഓഡിറ്റ് നടത്താൻ സിഎജി അനുവാദം തേടിയെങ്കിലും സ്വന്തം ഓഡിറ്റ് സംവിധാനമുണ്ടെന്നു പറഞ്ഞ് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പകരം നിർബന്ധിതമല്ലാത്ത ഓഡിറ്റ് അനുവദിച്ചു. ഏറ്റവുമൊടുവിൽ ഈ വർഷം നടത്തിയ തുടർ ഓഡിറ്റിലാണ് കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന പരാമർശമുള്ളത്.
സിഎജിക്കു നിർബന്ധിത ഓഡിറ്റിന് അവകാശമുണ്ടെന്നും വായ്പയെടുക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി രഞ്ജിത് കാർത്തികേയൻ എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സിഎജിയെയും ഈ കേസിൽ കക്ഷി ചേർത്തു. രഞ്ജിത്തിനു വേണ്ടി വാദിക്കുന്നത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ബിജെപിയും സിഎജിയും കോൺഗ്രസും ചേർന്നുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്നു മന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. എന്നാൽ, അഭിഭാഷകനെന്ന നിലയ്ക്കാണു കേസ് ഏറ്റെടുത്തതെന്നും വിലകുറഞ്ഞ ആരോപണങ്ങൾ പദവിക്കു ചേർന്നതാണോയെന്നു മന്ത്രി പരിശോധിക്കണമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ഈ ഹർജിയാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്.
ആർ എസ് എസ് നേതൃത്വവുമായി എറ്റവും അടുപ്പമുള്ള കേരളത്തിലെ വ്യക്തികളിൽ ഒരാളാണ് രഞ്ജിത് കാർത്തികേയൻ. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതുമായി പോലും ആത്മബന്ധമുള്ള വ്യക്തി. പ്രധാനമന്ത്രി മോദിയുമായി അടുത്ത സൗഹൃദമുണ്ട്. ബിജെപിയിലേക്ക് പല വിവിഐപികളും എത്തുന്നത് രഞ്ജികാർത്തികേയന്റെ സൗഹൃദത്തിന്റെ പ്രതിഫലനുമാണ്. ഈ സാഹചര്യത്തിലാണ് രഞ്ജിത് കാർത്തികേയൻ ഹർജിയുമായി എത്തുന്നതിനെ ഭയപ്പാടോടെ സിപിഎമ്മും പിണറായി സർക്കാരും കാണുന്നത്. ഈ സാഹചര്യത്തിലാണ് വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നതും.
രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും കിഫ്ബി എടുക്കുന്ന വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നുമുള്ള സിഎജി കണ്ടെത്തലിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ യുദ്ധപ്രഖ്യാപനം. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലെ വീഴ്ച കണ്ടത്തേണ്ടത് സിഎജിയാണ്. ലൈഫ് മിഷനിലും രേഖകൾ പരിശോധിക്കാനും അതിൽ നിലപാട് എടുക്കാനും അധികാരം സിഎജിക്കാണെന്ന് പിണറായി പോലും സമ്മതിച്ചിരുന്നു. കിഫ്ബിയിലും ഇതിനുള്ള അധികാരമുണ്ട്. കിഫ്ബിയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആസന്നമാണെന്നാണ് സൂചന.
നേരത്തെ കിഫ്ബിയിലെ പണം യെസ് ബാങ്കിൽ നിക്ഷേപിച്ചതിലെ വിവാദം പാർലമെന്റിൽ പോലും കേന്ദ്ര സർക്കാർ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി ഇടപെടൽ. കേന്ദ്ര ഏജൻസികളെ വച്ച് സംസ്ഥാനങ്ങളെ മെരുക്കാനുള്ള നീക്കത്തിന്റെ തുടർച്ചയായാണ് സിഎജിയെ രംഗത്തിറക്കിയതെന്നും ഇതിനു കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. സിഎജിയുടെ അന്വേഷണം തിരിച്ചടിയാകുമെന്ന് തോമസ് ഐസക് മനസ്സിലാക്കുന്നുണ്ട്.
കിഫ്ബിയിൽ നടത്തിയ ഓഡിറ്റിന്റെ കരടു റിപ്പോർട്ട്, ആക്ഷേപങ്ങളുണ്ടെങ്കിൽ അറിയിക്കാൻ സിഎജി ധനവകുപ്പിനു കൈമാറിയിരുന്നു. ധനവകുപ്പിൽ നിന്നു ലഭിക്കുന്ന മറുപടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് നിയമസഭയ്ക്കു കൈമാറുകയാണു സിഎജി ചെയ്യുക. അതിനു മുൻപ് റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടുന്നതു സഭയുടെ അവകാശം ലംഘിക്കുകയാണെന്ന് അറിഞ്ഞിട്ടും ധനമന്ത്രി അതിനു തയാറായത് സർക്കാരിന്റെ രണ്ടുംകൽപിച്ചുള്ള നീക്കമാണു വ്യക്തമാക്കുന്നത്.
റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ പ്രതിപക്ഷത്തിനു ചോർന്നുകിട്ടിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുമെന്നു കണക്കുകൂട്ടിയാണ് മുൻകൂട്ടിയുള്ള മന്ത്രിയുടെ നീക്കമെന്നും സൂചനയുണ്ട്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതണ്ട. ഇത് ഇഡിയുടെ ചുവടുപിടിച്ചുള്ള നീക്കമാണ്. സിഎജി ഉന്നയിച്ച 76 ചോദ്യങ്ങൾക്കു വിശദമായ മറുപടി നൽകിയിരുന്നു. പക്ഷേ, സർക്കാരിന്റെ പ്രതിനിധികളോട് എജി പറഞ്ഞു 'ശരി ശരി... ഞങ്ങൾ ചിലത് എഴുതിവയ്ക്കുന്നുണ്ട്. അപ്പോൾ കാണാം. അപ്പോൾ മനസ്സിലാകും.' ഭരണഘടനാ പദവി വഹിക്കുന്നയാൾക്കു യോജിച്ചതാണോ ഇത് ? -തോമസ് ഐസക് പറയുന്നു.
ആദ്യം നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചു. പിന്നീടു കോൺഗ്രസും ബിജെപിയും ചേർന്നു കേസ് കൊടുത്തു. അതിൽ സിഎജിയെ കക്ഷി ചേർത്തു. അതേകാര്യങ്ങൾ സിഎജി റിപ്പോർട്ടിലും വന്നു. ഇതു ഗൂഢാലോചനയെന്നു മനസ്സിലാക്കാതിരിക്കാൻ ഞങ്ങൾ മണ്ടന്മാരല്ല. സംസ്ഥാനത്തിനു വായ്പയെടുക്കാനുള്ള അവകാശത്തിനെതിരെ കെപിസിസി സെക്രട്ടറി തന്നെ വക്കാലത്തെടുത്തു വാദിക്കാൻ പോകുകയാണ്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ ചിലർക്കു സിഎജിയുമായി ബന്ധമുണ്ട്. 1999 ൽ നിലവിൽ വന്ന കിഫ്ബിയിൽ ഇതുവരെ നടന്ന ഓഡിറ്റുകളിലൊന്നും ഉന്നയിക്കാത്ത ഭരണഘടനാ വിരുദ്ധത ഇപ്പോൾ സിഎജി കണ്ടെത്തുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. എല്ലാ കോർപറേറ്റ് സ്ഥാപനങ്ങളെയും പോലെ കിഫ്ബിക്കും വിദേശത്തു നിന്നടക്കം വായ്പയെടുക്കാം. അതു തടയുന്നത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കലാണ്-മന്ത്രി ആരോപിക്കുന്നു.
നിയമസഭയിൽ വയ്ക്കാത്ത കരടു സിഎജി റിപ്പോർട്ട് പരസ്യമാക്കിയ മന്ത്രി തോമസ് ഐസക്കിന്റെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നു. മന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടിസ് നൽകും. സഭയുടെ മേശപ്പുറത്തു പോലും വയ്ക്കാത്ത കരടു റിപ്പോർട്ട് മന്ത്രി തന്നെ ചോർത്തി വാർത്താസമ്മേളനം നടത്തുന്നത് അസാധാരണമാണ്. പൊലീസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുള്ള സിഎജി റിപ്പോർട്ട് മുൻപു സഭയിൽ വച്ചിരുന്നു. അതിനു 2 ദിവസം മുൻപു പി.ടി. തോമസ് സമാനമായ ഏതാനും അഴിമതികൾ സഭയിൽ ഉന്നയിച്ചിരുന്നു. എന്നിട്ടും, പ്രതിപക്ഷം സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ചവരാണു ഇപ്പോൾ യഥാർഥ ചോർത്തൽ നടത്തിയിരിക്കുന്നത്. നാലര വർഷത്തിനിടെ ഞാനും സിഎജിയും തമ്മിൽ ഒരു ബന്ധവുമുണ്ടായിട്ടില്ല. കിഫ്ബി അഴിമതിയുടെ കൂടാരമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ഇടപാടുകൾ. മടിയിൽ നല്ല കനമുള്ളതു കൊണ്ടാണു മന്ത്രിക്കു പരിഭ്രാന്തിയെന്നും ചെന്നിത്തല ആരോപിച്ചു.
Stories you may Like
- മസാല ബോണ്ട് തുക കൃത്യമായി തിരിച്ചടയ്ക്കാൻ കിഫ്ബി
- ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്; കിഫ്ബിയിൽ വാദപ്രതിവാദം തുടരുമ്പോൾ
- കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന് വൻ ബാധ്യതയെന്ന് സിഎജി റിപ്പോർട്ട്
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- മസാല ബോണ്ടിൽ ഐസക്കിന് നിർണായക റോളെന്ന് ഇഡി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്