മലയാള മനോരമയിൽ പരസ്യം ചെയ്താൽ ഷാർജയിലെ അനിൽകുമാർ നീതിമാനാവുമോ? എയ്റോലിങ്ക്സ് കമ്പനി ഉടമയുടെ പത്രപ്പരസ്യം ബിസിനസ് പങ്കാളി മണിക്കുട്ടനെയും ഭാര്യയെയും ഷാർജയിൽ ജയിലിൽ അടച്ച ശേഷം; കരാർപ്പണി ചെയ്ത വകയിൽ മണിക്കുട്ടനെ കൊല്ലംകാരൻ അനിൽ ചതിച്ചത് 40 കോടിക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: ബിസിനസ് പങ്കാളി ചതിച്ചതിനെ തുടർന്ന് രണ്ടു വർഷമായി ദമ്പതികൾ ഷാർജയിൽ കുടുങ്ങിക്കിടക്കുന്നു. വെള്ളനാട് സ്വദേശി മണിക്കുട്ടനും ഭാര്യയുമാണ് ഷാർജയിൽ കുടുങ്ങിക്കിടക്കുന്നത്. മണിക്കുട്ടനും ഭാര്യയ്ക്കും എതിരെ ഷാർജയിലെ എയ്റോലിങ്ക്സ് കമ്പനിയുടെ സിഇഒ അനിൽകുമാർ മനോരമയിൽ അറിയിപ്പിന്റെ രൂപത്തിൽ ഇന്നു നൽകിയ പരസ്യത്തെ തുടർന്നാണ് മണിക്കുട്ടന്റെ ബന്ധുക്കൾ ചതിയുടെ കഥ മറുനാടനോട് പറഞ്ഞു രംഗത്ത് വന്നത്. എയ്റോ ലിങ്ക്സ് കമ്പനിക്ക് വേണ്ടി ജോലികൾ ഏറ്റെടുത്ത വകയിൽ നാല്പത് കോടി രൂപ മണിക്കുട്ടന് അനിൽ കുമാർ നൽകാനുണ്ട്. ജോലികൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ ഗ്യാരണ്ടി ചെക്കുകൾ കോൺട്രാക്ടടിങ് കമ്പനി നൽകാറുണ്ട്. നാല്പത് കോടി ആവശ്യപ്പെട്ടപ്പോൾ ഗ്യാരണ്ടി ചെക്കുകളിൽ ഒൻപത് കോടിയോളം രൂപ എഴുതി കോടതിയിൽ പ്രസന്റ് ചെയ്യുകയാണ് അനിൽകുമാർ ചെയ്തത്. ഈ പ്രശ്നത്തിന്റെ പേരിൽ വഞ്ചനയ്ക്കും തട്ടിപ്പിനും കൊല്ലം അഞ്ചാലുംമൂട് പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയാണ് അനിൽകുമാർ എന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു
ഗൾഫിൽ കേസ് വാദിക്കാൻ കഴിയാത്തത് കാരണമാണ് അനിൽകുമാറിന് എതിരെ മണിക്കുട്ടന്റെ ബന്ധുക്കൾ നിയമനടപടി കേരളത്തിൽ സ്വീകരിച്ചത്. അനിൽകുമാറിനെ പ്രതിയാക്കി സെപ്റ്റംബറിൽ അഞ്ചാലുംമൂട് പൊലീസ് ചാർജ് ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളനാട് പഞ്ചായത്ത് ഈ കേസ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. അനിൽകുമാറിന് എതിരെ വാർത്താസമ്മേളനം വിളിച്ചപ്പോൾ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. സെക്രട്ടറിയെറ്റിനു മുന്നിൽ അനിൽകുമാറിനെതിരെ സമരവും നടന്നു. പഞ്ചായത്തിന്റെ പിന്തുണയോടെ നടന്ന സമരമാണ് ഇത്. അനിൽകുമാർ നടത്തിയ തട്ടിപ്പ് അറിഞ്ഞാണ് പഞ്ചായത്ത് സമരത്തിനു വന്നത്. അനിൽകുമാറിന് എതിരെ നടപടി അവശ്യപ്പെട്ടു പഞ്ചായത്ത് ഒരു സമിതി തന്നെ രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര മന്ത്രി വി.മുരളീധരനോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു പഞ്ചായത്ത് കമ്മറ്റി കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
എയ്റോ ലിങ്ക്സ് കേസിനെക്കുറിച്ച് ബന്ധുക്കൾ പറഞ്ഞത് ഇങ്ങനെ: ഷാർജയിലെ മാസ് അലൂമിനിയം കമ്പനിയുടെ ഉടമയാണ് മണിക്കുട്ടൻ. 2005 മുതൽ മണിക്കുട്ടൻ ഷാർജയിലുണ്ട്. എയ്റോ ലിങ്ക്സ് വർക്കുകൾ ചെയ്യുന്ന കോൺട്രാക്റ്റ് കമ്പനിയാണ് മാസ് കമ്പനി. ആറു വർഷത്തോളം നിരന്തരം ജോലികൾ ഏറ്റെടുത്ത് ചെയ്തപ്പോൾ നാല്പത് കോടിയോളം രൂപ എയ്റോ ലിങ്ക്സ് മാസ് കമ്പനിക്ക് കുടിശികയാക്കി. ഈ തുക തിരികെ നൽകിയതുമില്ല. വർക്കുകൾ ഏറ്റെടുക്കുമ്പോൾ ഗ്യാരണ്ടി ചെക്ക് മാസ് കമ്പനി നൽകിയിട്ടുണ്ട്. നാല്പത് കോടി കുടിശിക ചോദിച്ച് മാസ് കമ്പനി ഉടമയായ മണിക്കുട്ടൻ പ്രശ്നം ഉണ്ടാക്കിയപ്പോൾ ഏയ്റോ ലിങ്ക്സ് സിഇഒ മണിക്കുട്ടൻ ഒമ്പത് കോടിയോളം രൂപ കൊടുക്കാനുണ്ട് എന്ന് ഗ്യാരണ്ടി ചെക്കുകളിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. സാമ്പത്തികമായി തകർന്നതിനാൽ ഈ തുകയുടെ പത്ത് ശതമാനം കെട്ടിവെച്ച് കോടതിയിൽ കേസ് വാദിക്കാൻ കഴിയില്ല. മാസ് കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാനുണ്ട്. എയ്റോ ലിങ്ക്സ് ജോലികൾ ചെയ്യാൻ മറ്റു കമ്പനികളിൽ നിന്നും കടമായി സാധനം വാങ്ങിയിട്ടുണ്ട്. അവരും മാസ് കമ്പനി ഉടമയ്ക്ക് എതിരെ കേസിന് പോയിട്ടുണ്ട്. ഇതോടെ സാമ്പത്തികമായി തകർന്ന മണിക്കുട്ടന് ബാധ്യതകൾ തീർക്കാനോ യാത്രാ നിരോധനം കാരണം നാട്ടിലെയ്ക്ക് എത്തിപ്പെടാനോ കഴിയുന്നില്ല. വാസ്തവം ഇതായിരിക്കെയാണ് മനോരമയിൽ മണിക്കുട്ടനെ തിരുവനന്തപുരം സ്വദേശി എന്ന് പറഞ്ഞു ഇയാളുമായി എയ്റോ ലിങ്ക്സിനു ബന്ധമില്ലെന്നും എയ്റോ ലിങ്ക്സ് കോൺട്രാക്റ്റ് കമ്പനി മാത്രമാണ് മണിക്കുട്ടന്റെ കമ്പനി എന്നും പറഞ്ഞു പത്രത്തിൽ അറിയിപ്പ് നൽകിയത്-ബന്ധുക്കൾ ആരോപിക്കുന്നു.
ഓരോ പ്രോജക്റ്റ് ചെയ്യുമ്പോഴും കുടിശിക വന്നു. പെയ്മെന്റ് ക്ലിയർ ചെയ്തില്ല. ഗ്യാരണ്ടി ചെക്ക് നൽകിയിരുന്നു. ഈ ചെക്ക് തിരികെ വാങ്ങിച്ചില്ല. ഏയ്റോ ലിങ്ക് കുടിശികയാക്കിയപ്പോൾ മറ്റു കമ്പനികൾക്ക് ചെക്ക് കൊടുത്തിരുന്നു. മറ്റു കടക്കാർ കേസ് കൊടുത്തു. മണിക്കുട്ടൻ അനിൽകുമാറിനെ ഓഫീസിൽ പോയി കണ്ടു. മണിയുടെ ഭാര്യയെക്കുറിച്ച് മോശമായി അനിൽകുമാർ സംസാരിച്ചു. മണിയുടെ ഭാര്യ പരാതി നൽകി. ഇതിന്റെ ഭാഗമായി കൊല്ലത്ത് ഒത്തുതീർപ്പ് ചർച്ച നടത്തി. ഇരുപത് കോടിയോളം രൂപ അനിൽ കുമാർ തിരികെ നൽകാം, മണിയുടെ ഭാര്യ നൽകിയ കേസ് പിൻവലിക്കണം എന്ന് പറഞ്ഞു. വാക്കാലുള്ള ധാരണയിൽ കേസ് പിൻവലിച്ചു. പക്ഷെ അനിൽകുമാർ കാശ് തിരികെ നൽകിയില്ല. രണ്ടു മൂന്നു ചെക്ക് ആയി പണം നൽകാം എന്നാണ് പറഞ്ഞത്. മണിയുടെ ഭാര്യ കേസ് പിൻവലിച്ചു. ഇത് അബദ്ധമായി. മണി നൽകിയിരുന്ന ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് മണി ഒൻപത് കോടി അനിൽകുമാറിന് നൽകാനുണ്ട് എന്ന് പറഞ്ഞു കേസ് നൽകി. മണിയും ഭാര്യയും കുടുങ്ങി. ട്രാവൽ നിരോധനം വന്നു. തിരുവനന്തപുരത്ത് സമരം അപ്പോൾ വന്നതാണ്. വെള്ളനാട് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയായി. പഞ്ചായത്ത് പ്രസിഡന്റ് തന്നെ വന്നു സമരം ഉദ്ഘാടനം ചെയ്തു. നാല്പത് കോടി രൂപയാണ് അനിൽകുമാർ നൽകാനുണ്ട്. കാശ് നൽകാനുള്ള പ്രശ്നത്തിൽ ഒരു സ്വകാര്യ കമ്പനിയെ വെച്ച് ഓഡിറ്റ് ചെയ്തു. ഈ തുക തിരികെ നൽകാൻ സുനിലിനോട് പറഞ്ഞിരുന്നു. എന്നിട്ടും പണം നൽകിയിട്ടില്ല. ഇപ്പോൾ അവർ പരസ്യവും നല്കിയിരിക്കുന്നു ബന്ധുക്കൾ പറയുന്നു.
എയ്റോ ലിങ്ക്സിനു എതിരെ വെള്ളനാട് പഞ്ചായത്ത് തീരുമാനം
വെള്ളനാട് സ്വദേശിയായ മണിക്കുട്ടൻ ഇരുപത്തിയഞ്ചു വർഷമായി ഗൾഫിലാണ്. കൊല്ലം സ്വദേശി അനിൽപിള്ളയുടെ ഏയ്റോ ലിങ്ക്സിൽ 12 പ്രോജക്ടുകൾ പൂർത്തിയാക്കി. ഓരോ പ്രോജക്ടിനും ചെക്കുകൾ നൽകുമ്പോൾ ആ ചെക്കിൽ തുക എഴുതി ചേർത്ത് മണിക്കുട്ടനെ വഞ്ചിക്കുകയാണ് അനിൽ പിള്ള ചെയ്തത്. ഇതിന്റെ പേരിൽ മണിക്കുട്ടനെയും ഭാര്യയെയും ദുബായ് ജയിലിൽ അടച്ചു. മണിക്കുട്ടാണ് ഇരുപത് മില്യൻ നൽകാനുണ്ട് എന്നാണ് കമ്പനിയുടെ ഫിനാൻസ് കൺട്രോലർ സജാദുമായി സംസാരിച്ചതിൽ ബോധ്യമായത്. മണിക്കുട്ടൻ ദുബായിൽ ഇപ്പോൾ ഒളിവിലാണ് താമസിക്കുന്നത്. മണിക്കുട്ടൻ പ്രശ്നത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയോടും കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രശ്ന പരിഹാരത്തിനു അഭ്യർത്ഥിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ഒരു സ്റ്റാൻഡിങ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ ചുമതല ഏൽപ്പിക്കുന്നു-ഇതാണ് പഞ്ചായത്ത് തീരുമാനമായി ഇറക്കിയ കുറിപ്പിൽ പറയുന്നത്.
മണിക്കുട്ടനു എതിരെയുള്ള എയ്റോ ലിങ്ക്സിന്റെ മനോരമയിലെ പത്രപ്പരസ്യം
എയ്റോ ലിങ്ക് കോൺട്രാക്റ്റ് കമ്പനി വർഷങ്ങളായി ദുബായ് കേന്ദ്രമാക്കി 12000 അധികം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. 2014 മുതൽ കമ്പനിയുടെ സബ് കോൺട്രാക്ടായി പ്രവർത്തിച്ച കമ്പനിയെക്കുറിച്ച് 2019 മുതൽ കമ്പനിക്ക് അറിവില്ല. ദുബായിലെ ഈ സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. സ്ഥാപനം പൂട്ടാൻ കാരണം എയ്റോ ലിങ്ക് അല്ല. കമ്പനി സിഇഒ അനിൽ കുമാറിനെതിരെ ചിലയാളുകൾ കുപ്രചരണം നടത്തി തിരുവനനന്തപുരം പ്രസ് ക്ലബിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയെ വഞ്ചിച്ച് നാല്പത് കോടി അന്യായ ലാഭമുണ്ടാക്കി എന്നാണ് സെക്രട്ടറിയെറ്റിനു മുൻപിൽ ധർണ്ണ നടത്തി ചിലയാളുകൾ പ്രസംഗിച്ചത്. അപകീർത്തി പ്രചാരണം നടത്തിയവർക്ക് എതിരെ അൻപത കോടി രൂപ ആവശ്യപ്പെട്ടു എയ്റോ ലിങ്ക് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തിപ്പെടുത്തലിനു എതിരെ ദുബായിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകളും വാർത്തകളും ചമയ്ക്കുകയും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്നവർക്കും എതിരെ നിയമനടപടി സ്വീകരിക്കും എന്ന് അറിയിക്കുന്നു-പരസ്യത്തിൽ പറയുന്നു.
അനിൽകുമാറിന്റെ അഭിഭാഷകൻ ബി.എൻ.ഹസ്കർ പറയുന്നത്
ദുബായിലെ അൽമാസ് അലൂമിനിയം കമ്പനിയിലെ മണിക്കുട്ടനും എയ്റോ ലിങ്ക് കമ്പനിയിലെ അനിൽ കുമാറും തമ്മിലുള്ള ഇടപാടിലെ പ്രശ്നമാണ്. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വാർത്താസമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നാണ് എന്നോടു പറഞ്ഞത്. അവർക്ക് നാല്പത് കോടി ലഭിക്കാനുണ്ട് എന്ന് പറഞ്ഞു വാർത്താ സമ്മേളനം നടത്തുകയും സെക്രട്ടറിയെറ്റിനു മുന്നിൽ ധർണ്ണ നടത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ഞങ്ങൾ മാനനഷ്ടത്തിനു എതിരെ നടപടി എടുക്കും എന്ന് പറഞ്ഞു പത്രപരസ്യം നൽകിയത്.
2014 മുതൽ സബ് കോൺട്രാക്റ്റ് ചെയ്യുന്ന കമ്പനിയാണ്. മണിക്കുട്ടൻ ജോലികൾ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കിയില്ല. 27 കമ്പനികളുമായി കേസ് ഉണ്ട്. എയ്റോ ലിങ്ക് ഇയാളുടെ ഒരു കേസ് പണം നൽകി സെറ്റിൽ ചെയ്തിട്ടുണ്ട്. വർക്ക് തീർക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ജോലി തീർത്തിട്ടില്ലെങ്കിൽ കേസ് നൽകാം. അതാണ് അവിടുത്തെ നിയമം. അതിനാൽ എയ്റോ ലിങ്ക് ദുബായിൽ കേസ് നൽകിയിട്ടുണ്ട്. മണിക്കുട്ടന്റെ ബന്ധുക്കൾ കേരളത്തിൽ പരാതികൾ ആയി നടക്കുകയാണ്. മണിക്കുട്ടന് ദുബായ് വിട്ടു പോകാൻ കഴിയില്ല-ഹസ്കർ പറയുന്നു.
Stories you may Like
- കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: രണ്ട് ദൃക്സാക്ഷികൾ കൂറുമാറി
- പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ചരിത്രപ്രധാന പ്രതിരോധ കരാർ
- ടെക് കമ്പനി എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊലപ്പെടുത്തി
- ബെംഗളൂരു ഇരട്ടക്കൊലയിൽ അറസ്റ്റിലായ ജോക്കർ ഫെലിക്സിന്റെ കൂടുതൽ വിവരങ്ങൾ
- എയ്റോബ്രിഡ്ജിൽ കുടുങ്ങിയ ദുരനുഭവം പങ്കുവെച്ച് രാധികാ ആപ്തേ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്