സാക്ഷിയെ ഭീഷണിപ്പെടുത്താൻ മാത്രമായി തമിഴ്നാട്ടിൽ നിന്നും സിംകാർഡ് എടുത്തു; ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിക്കത്തയച്ചതും ബി പ്രദീപ്കുമാർ; വീടു വച്ചു നൽകാം, പണം തരാം തുടങ്ങിയ വാഗ്ദാനത്തിൽ തുടങ്ങി സ്വരംമാറി; എല്ലാറ്റിനും ഒത്താശ ചെയ്തത് ഗണേശ് കുമാർ; സർക്കാറിന്റെ പ്രസ്റ്റീജ് കേസിൽ പിന്നിൽ നിന്നും കുത്തിയത് ഇടതു എംഎൽഎ
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ അട്ടിമറി ക്കഥകൾ പുറത്തുവരുമ്പോൾ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് പുറത്തുവരുന്നത്. ഇടതു സർക്കാറിനെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായി കേസിൽ വലിയ അട്ടിമറി ശ്രമമാണ് നടക്കുന്നത്. ഇതിനെല്ലാം പിന്നിലുള്ളത് സിനിമാ രംഗത്തെ തെന്ന വമ്പൻ സ്രാവുകളാണ് താനും. ഗണേശ് കുമാറിന്റെ അറിവോടും ആശിർവാദത്തോടും കൂടിയാണ് ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തല സാക്ഷികളെ ഭീഷണിപ്പെടുത്താൻ രംഗത്തെത്തിയത്. ഗണേശിനെ ദിലീപ് വീട്ടിലെത്തി കണ്ട ശേഷമായിരുന്നു ഈ കരുനീക്കങ്ങളെല്ലാം നടന്നത്.
സാക്ഷിയെ ഭീഷണിപ്പെടുത്താൻ മാത്രമായി പ്രത്യേക സിം കാർഡ് എടുത്തിരുന്നു എന്നതിൽ നിന്നു തന്നെ ഇതിലെ ഗൂഢാലോചന വ്യക്തമാകും. തമിഴ്നാട്ടിൽ നിന്നെടുന്ന ഫോൺ നമ്പറിൽ നിന്ന് കേസിലെ മാപ്പ് സാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ മാത്രമാണ് വിളിച്ചിരിക്കുന്നത്. ഈ സമയം ഫോൺ വിളിച്ചയാളുടെ ടവർ ലൊക്കേഷൻ പത്തനാപുരം ആയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കെ.ബി ഗണേശ് കുമാർ എംഎൽഎയുടെ സഹായി ബി.പ്രദീപ് കുമാർ കാസർകോടെത്തി സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരി 28നാണ് മുഖ്യസാക്ഷിയായ വിപിൻലാലിനെ ഫോണിൽ വിളിക്കുന്നത്. ഇതിൽ നിന്ന് ഒരു കോൾ മാത്രമാണ് ചെയ്തിരിക്കുന്നത്. പരാതി വന്നാലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനാണ് പ്രദീപ് കുമാർ പ്രത്യേക സിം കാർഡ് ഇതിനായി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തിൽ ഗണേശ് നിലപാട് വ്യക്കമാക്കണമെന്ന് പി.ടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു.
കേസിൽ സാക്ഷിയുടെ അമ്മാവനെ ഭീഷണിപ്പെടുത്തിയയാളെ തേടി ബേക്കൽ പൊലീസ് വീണ്ടും കൊട്ടാരക്കരയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രദീപ് ഭീഷണി മുഴക്കിയത്. ഒരാഴ്ചമുൻപ് ബേക്കൽ ഇൻസ്പെക്ടർ എ.അനിൽകുമാർ കൊട്ടാരക്കരയിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനാൽ ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള തുടർ ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻലാലാണ് പരാതിക്കാരൻ. ഇയാളുടെ അമ്മാവൻ ബേക്കൽ മലാംകുന്നിലെ ഗിരിഷ്കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. ഈ വർഷം ജനവരി 24-നാണ് ഭീഷണിയുണ്ടായത്. ഗിരീഷ്കുമാർ ജോലിചെയ്യുന്ന കാസർകോട്ടെ ജൂവലറിയിലെത്തി ഭീഷണി മുഴക്കിയെന്നാണ് പരാതി. ജൂവലറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച പൊലീസിന് പ്രതി പ്രദീപ് കോട്ടത്തലയാണെന്ന് ബോധ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് പ്രദീപ് താമസിച്ചത്. അവിടെ തിരിച്ചറിയൽ രേഖയായി കൊടുത്തത് ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പായിരുന്നു. ഇതും പൊലീസ് തെളിവായി എടുത്തു.
നേരിട്ട് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. പിന്നീട് കഴിഞ്ഞ സെപ്റ്റംബർ 24, 25 തീയതികളിൽ രണ്ടു ഭീഷണിക്കത്തുകൾ തപാലിൽ കിട്ടി. ഇതുകൂടി ആയപ്പോഴാണ് വിപിൻലാൽ ബേക്കൽ പൊലീസിന് പരാതി നൽകിയത്. ഭീഷണിയുണ്ടായ ഫോൺകോളിനു പിന്നാലെ നടത്തിയ അന്വേഷണം ചെന്നെത്തിയത് തിരുനൽവേലിയിൽ. അവിടത്തെ ഒരാളുടെ പേരിലായിരുന്നു സിം കാർഡ്. എന്നാൽ അയാൾക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായി.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കുവേണ്ടി കാക്കനാട്ടെ സബ് ജയിലിൽനിന്ന് കത്തെഴുതിയ ആളാണ് വിപിൻലാൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് ഇയാൾ. വിപിൻലാൽ ചെക്ക് കേസിൽ റിമാൻഡിലായപ്പോഴാണ് ആ സെല്ലിലേക്ക് പൾസർ സുനിയെത്തുന്നത്. നടൻ ദിലീപിനുള്ള കത്തായിരുന്നു ഇതെന്ന് വിപിൻലാലിന്റെ സാക്ഷിമൊഴിയിലുണ്ട്. തനിക്ക് നൽകാനുള്ള ബാക്കി പണം പറയുന്നിടത്ത് എത്തിക്കണമെന്നാണ് കത്തിലെ വാചകം.
ഈ കത്ത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളിലെത്തിയപ്പോൾ കൈയക്ഷരത്തിന്റെ ഉടമ വിപിൻലാൽ കേസിലെ സാക്ഷിയാകുകയായിരുന്നു. ഇതോടെ ഇയാളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വീടു വച്ചു നൽകാം, പണം തരാം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ആദ്യം. സ്വരം ഭീഷണിയുടേതായപ്പോൾ വിപിൻലാൽ മാതാപിതാക്കൾക്കൊപ്പം അമ്മാവൻ താമസിക്കുന്ന കാസർകോട് ജില്ലയിലെ ബേക്കൽ മലാംകുന്നിലേക്ക് താമസം മാറ്റി. ഈ വർഷം മാർച്ചിൽ സാക്ഷിവിസ്താരമുണ്ടാകുമെന്നറിഞ്ഞപ്പോൾ വീണ്ടും ഭീഷണി തുടങ്ങി. ഇതിന്റെ തുടർച്ചയാണ് കാസർകോട്ടെത്തിയുള്ള ഭീഷണി. വിപിൻലാലിന്റെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു മുന്നറിയിപ്പ്.
മോഹൻലാലിന്റെ നേതൃത്വത്തിൽ 2020 ജനുവരിയിൽ ദിലീപ് അടക്കമുള്ള താരങ്ങൾ ഒത്തുകൂടിയിരുന്നു. അതിന് ശേഷമാണ് സാക്ഷിയെ സ്വാധീനിക്കാൻ ഗണേശിന്റെ സെക്രട്ടറിയുടെ ശ്രമം. ഇതും കേസിന്റെ പ്രാധാന്യം ഏറെ വർധിപ്പിക്കുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍