Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോക്ക് ചൂണ്ടി ബലാത്സം​ഗം ചെയ്തയാൾക്ക് 'എക്സ്ട്രാ സേവനത്തിന്' തയ്യാറായി ബിരുദ വിദ്യാർത്ഥിനി; അക്രമിക്ക് നഷ്ടമായത് സ്വന്തം ജനനേന്ദ്രിയം; 24കാരിക്ക് പ്രചോദനമായത് പാസ്റ്ററുടെ പ്രസംഗവും; ലോകം മുഴുവൻ അഭിനന്ദിക്കുമ്പോൾ സംഭവം വിവരിച്ച് യുവതി

തോക്ക് ചൂണ്ടി ബലാത്സം​ഗം ചെയ്തയാൾക്ക് 'എക്സ്ട്രാ സേവനത്തിന്' തയ്യാറായി ബിരുദ വിദ്യാർത്ഥിനി; അക്രമിക്ക് നഷ്ടമായത് സ്വന്തം ജനനേന്ദ്രിയം; 24കാരിക്ക് പ്രചോദനമായത് പാസ്റ്ററുടെ പ്രസംഗവും; ലോകം മുഴുവൻ അഭിനന്ദിക്കുമ്പോൾ സംഭവം വിവരിച്ച് യുവതി

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടും നിന്നും ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. തന്നെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത അക്രമിയുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചെടുത്ത 24കാരിയായ ബിരുദ വിദ്യാർത്ഥിനി സമൂഹ മാധ്യമങ്ങളിലെ താരമാണ് ഇപ്പോൾ. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടി മനോധൈര്യം കൈവിടാതെ ആ അവസ്ഥയെ നേരിടുകയും അക്രമി ഇനിയൊരിക്കലും അത്തരം ഒരു ക്രൂരതക്ക് മുതിരാത്ത നിലയിൽ ശിക്ഷ നൽകാനും കഴിഞ്ഞു എന്നതാണ് ഈ ഘാനക്കാരിയായ പെൺകുട്ടിയുടെ പ്രവർത്തിയെ ലോകമെമ്പാടുമുള്ള ആളുകൾ പ്രശംസിക്കാൻ കാരണം.

എന്നാൽ, ഇത്തരത്തിൽ പ്രതികരിക്കാൻ തനിക്ക് പ്രചോദനമേകിയത് ഒരു പാസ്റ്ററുടെ പ്രസംഗമാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ഒരു പ്രാദേശിക എഫ്എം റേഡിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മെൻസ ഒറ്റബിൽ എന്ന പാസ്റ്റർ ധൈര്യത്തെക്കുറിച്ച് മണിക്കൂറുകൾക്ക് മുമ്പ് പ്രസംഗിക്കുന്നത് കേട്ട ഒരു സന്ദേശം ഓർമിച്ച ശേഷം സ്വയം പ്രതിരോധിക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. “ധീരതയെയും ധൈര്യത്തെയും കുറിച്ച് റവ. മെൻസ ഒട്ടബിൽ സംസാരിച്ച ഒരു സന്ദേശം ഞാൻ ശ്രദ്ധിച്ചിരുന്നു… അതിനാൽ കൊള്ളക്കാരൻ ലിംഗത്തെ നിർബന്ധപൂർവ്വം എന്റെ വായിൽ വച്ചപ്പോൾ ഞാൻ അത് ഓർത്തു ധൈര്യമായിരിക്കാൻ തീരുമാനിച്ചു…,”

നവംബർ 7 ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇമ്മാനുവൽ അൻക്രോൺ എന്ന 23കാരൻ യുവതിയുടെ വീട്ടിൽ തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയത്. ഫോണും ടിവിയും ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കൾ എടുത്ത ശേഷം അയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ, ലൈംഗിക വേഴ്‌ച്ച കൊണ്ട് തൃപ്തനാകാത്ത അക്രമി ഇരയെ വദനസുരതത്തിന് പ്രേരിപ്പിക്കുകയായിരുന്നു. അക്രമിയെ പോലും അത്ഭുതപ്പെടുത്തി യുവതി അതിന് സമ്മതിച്ചു. എന്നാൽ ഈ പ്രക്രിയയ്ക്കിടയിൽ, കൊള്ളക്കാരന്റെ ലിംഗത്തിന്റെ അഗ്രം കടിക്കാൻ അവൾ തീരുമാനിച്ചു. ഇതനുസരിച്ച് യുവതി അക്രമിയുടെ ജനനേന്ദ്രിയം കടിച്ച് മുറിച്ചെടുക്കുകയായിരുന്നു. കഠിനമായ വേദന കാരണം, സായുധ കൊള്ളക്കാരൻ ഇരയുടെ പിന്നിൽ കടിക്കുകയും മുറിയിൽ നിന്ന് പുറത്തുപോകുകയും മോഷ്ടിച്ച വസ്തുക്കൾ ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു.

23 വയസുള്ള അൻക്രോൺ അർദ്ധരാത്രിയിൽ പ്രാദേശികമായി നിർമ്മിച്ച പിസ്റ്റളും മറ്റ് ആയുധങ്ങളുമായാണ് യുവതിയുടെ മുറിയിൽ പ്രവേശിച്ചത്. പണം, ടെലിവിഷൻ സെറ്റ്, ഫോൺ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ എടുത്ത ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു.എന്നിട്ടും അക്രമി തൃപ്തനായില്ല, ഒടുവിൽ മുറിയിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തനിക്ക് ഒരു കാര്യംകൂടി ചെയ്യണമെന്ന് ഇയാൾ ഇരയോട് ആവശ്യപ്പെട്ടു. “ആ മനുഷ്യൻ എന്നോട് ലിംഗം കുടിക്കാൻ ആവശ്യപ്പെട്ടു. ഈ പ്രക്രിയയിലാണ് ഞാൻ അവന്റെ ലിംഗം കടിച്ചത്, ” യുവതി പൊലീസിനോട് പറഞ്ഞു. പുറത്തുപോകണമെങ്കിൽ അയാളുടെ ആവശ്യത്തിന് വഴങ്ങണം എന്നായി. അയാൾ പറഞ്ഞത് പോലെ ചെയ്യാൻ ഭാവിച്ചാണ് യുവതി ജനനേന്ദ്രിയം കടിച്ചു മുറിച്ചത്- പൊലീസും വ്യക്തമാക്കുന്നു.

എന്നാൽ അപ്രതീക്ഷിതമായ സംഭവത്തിൽ അത്യന്തം മുറിവേറ്റ ഇയാൾ യുവതിയുടെ മുറിയിൽ നിന്നും പുറത്തു കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതി ഒരു വിദ്യാർത്ഥിനിയാണ്. എന്നാൽ ആശുപത്രിയിൽ എത്തിയ യുവതി തന്നെ ബലാത്സംഗം ചെയ്ത ആളെ അവിടെ കണ്ടെത്തുകയായിരുന്നു. ഇയാൾ ചികിത്സ തേടിയ ആശുപത്രിയിൽ തന്നെയാണ് യുവതിയുമെത്തിയത്. തുടർന്ന് യുവതി സംഭവം പൊലീസിൽ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ വച്ച് തന്നെ അറസ്റ് ചെയ്ത് പൊലീസ് കാവലിൽ ഏർപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അറ്റുവീണ ഭാഗം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതി ഇയാളുടെ ജാമ്യ അപേക്ഷ സ്വീകരിച്ചില്ല. നവംബർ 20 ന് വീണ്ടും പ്രതിയെ കോടതിയിൽ ഹാജരാകും. ഇരയും പ്രതിയും ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പൊലീസ് ഇപ്പോഴും കേസ് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് ചീഫ് ഇൻസ്പെക്ടർ തെരേസ ഓവുസു കോടതിയെ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി റിമാൻഡ് ചെയ്യണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP