'ശ്രീചിത്രയിൽ ഒരു മണിക്കൂറിനിടയിൽ 78 കുട്ടികളെ ബ്രെയിൻ ട്യൂമർ ബാധിച്ച് കൊണ്ടുവന്നിട്ടുണ്ട്; ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗം; ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ പേരിൽ ഓഡിയോ പ്രചരിക്കുന്നു; കേരളത്തെ ഞെട്ടിച്ച ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'സഹോദരിയുടെ മകനെയുംകൊണ്ട് തിരുവനന്തപുരം ശ്രീചിത്രയിൽ പോയിരുന്നു വെന്നും. അവിടെ സുഹൃത്തുക്കളായ ഡോക്ടർമാരോട് സംസാരിക്കുന്നതിനിടയിൽ 78 കുട്ടികൾ ഒരു മണിക്കൂറിനിടയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയ്ക്കായി എത്തിയിരുന്നു. കുട്ടികളിലെ ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്നുമാണ്.'-കേരളത്തിന്റെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു ഓഡിയോ ആണിത്. മുസ്ലീലീഗ് നേതാവും എം പിയുമായി ഇ ടി മുഹമ്മന് ബഷീറിന്റെ പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്.
സന്ദേശത്തിൽ കുട്ടികളുടെ രക്ഷിതാക്കളെയും കുറ്റപ്പെടുത്തുന്നുണ്ട്. 'ഈ അപകടം വരുത്തിവെക്കുന്നത്, ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. കുഞ്ഞുങ്ങൾക്ക് കളിക്കാനായിട്ട് അവർ ബഹളമുണ്ടാക്കുമ്പോൾ, ശാഠ്യമുണ്ടാക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാൻ ഒക്കെ നമ്മൾ കൊടുക്കുന്ന, മൊബൈൽ ഫോണുകളാണ്, ഈ ട്യൂമറുകൾ ഉണ്ടാകാൻ കാരണം'. എന്നും ഓഡിയോ പറയുന്നു. സന്ദേശത്തിനൊടുവിൽ ഇത് മറ്റുള്ളവരിലേക്കും എത്തിക്കുകയെന്നും പറയുന്നു. എന്നാൽ, വാർത്തയിലെ വാസ്തവം മറ്റൊന്നാണ്. സന്ദേശത്തിൽ പറയും പോലെ ശ്രീചിത്രയിലെ ഡോക്ടർമാർ ആരും ഇത്തരത്തിൽ ഒരു വാർത്ത കൈമാറിയിട്ടില്ല. മാത്രമല്ല, സന്ദേശം തന്റേതല്ലെന്ന് വ്യക്തമാക്കി ഇടി മുഹമ്മദ് ബഷീർ തന്നെ രംഗത്ത് വരികയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് അധികൃതരും ഇടി മുഹമ്മദ് ബഷീറും സന്ദേശം വ്യാജമെന്ന് വ്യക്തമാക്കി രംഗതെത്തിയതോടെ ചില കുബുദ്ധികൾ ബോധപൂർവം ഉണ്ടാക്കിയെടുത്തതാണ് ഇത് എന്ന് വ്യക്തമാണ്. ഒരു ഷം മുമ്പുള്ള ഓഡിയോ ആണിതെന്നും ഇത് ഇടക്കിടെ ഉയർന്നുവരാറുണ്ടെന്നുമാണ് ഇ ടി പറയുന്നത്. അതുപോലെ തന്നെ ഇതുപോലെ ഒരു കാൻസർ നിരക്ക് കേരളത്തിലെ കുട്ടികളിൽ ഇല്ലെന്നും ശ്രീചിത്ര വ്യക്തമാക്കുന്നു.
മൊബൈൽ റേഡിയേഷൻ കാൻസർ ഉണ്ടാക്കുമോ?
ലോകത്തിൽ എവിടെയും മൊബൈൽ റേഡിയേഷൻ കാൻസർ ഉണ്ടാക്കുമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിലെ ചില കപട ചികിൽസകർ ഇപ്പോഴും സെൽ ഫോണിനെക്കുറിച്ച് ഭീതി പടർത്തിവിടുക പതിവാണ്. മൊബൈൽ ഫോൺ റേഡിയേഷന് അയണൈസേഷൻ സ്വഭാവം ഇല്ലാത്തതിനാൽ അത് യാതൊരു കാരണവശാലും പേടിക്കേണ്ട കാര്യമില്ല എന്നതാണ് ശാസ്ത്രലോക വ്യക്തമാക്കുന്നത്. നമ്മുടെ നൂറിരട്ടി സുരക്ഷ നോക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. അങ്ങേനെ എന്തെങ്കിലും ഒരു സൂചന കിട്ടിയാൽ അവർ അപ്പോൾ തന്നെ മൊബൈൽ ഫോണ നിരോധിക്കുമായിരുന്നു. ഇതുസംബന്ധിച്ച് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും ആയ ഡോ വൈശാഖൻ തമ്പി മുമ്പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
'റേഡിയേഷൻ' എന്ന പേര് തന്നെ ഒരു സാധാരണക്കാരനിൽ പേടി ഉണ്ടാക്കാൻ പോന്നതാണ് എന്നാണ് തോന്നുന്നത്. എന്നാൽ സൂര്യപ്രകാശവും, ട്യൂബ് ലൈറ്റിന്റെ പ്രകാശവും എന്ന് വേണ്ട മെഴുകുതിരിയുടെ വെട്ടം പോലും അടിസ്ഥാനപരമായി ഈ 'റേഡിയേഷൻ' തന്നെയാണ് എന്ന് നമ്മൾ ഓർക്കണം. പരസ്പരപൂരകമായി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത ഫീൽഡിന്റെയും കാന്തിക ഫീൽഡിന്റെയും ഒരു 'പരേഡ്' ആണ് ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷൻ എന്ന് പറയാം. ഈ പരസ്പരപൂരകമായ മാറ്റത്തിന്റെ നിരക്ക് (അല്ലെങ്കിൽ ഫ്രീക്വൻസി) അനുസരിച്ച് അവയെ പല ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഏറ്റവും ഫ്രീക്വൻസി കുറഞ്ഞ റേഡിയോ തരംഗങ്ങൾ ഒരറ്റത്തും ഏറ്റവും ഫ്രീക്വൻസി കൂടിയ ഗാമാ വികിരണങ്ങൾ മറ്റെ അറ്റത്തും വരത്തക്കരീതിയിൽ ഇലക്ട്രോ-മാഗ്നറ്റിക് തരംഗങ്ങളെ ക്രമീകരിക്കുന്നതിനെ ഇലക്ട്രോ-മാഗ്നെറ്റിക് സ്പെക്ട്രം എന്ന് വിളിക്കും. ഫ്രീക്വൻസി കൂടുന്നതിന് അനുസരിച്ച് ഒരു റേഡിയേഷന്റെ 'ശക്തി' കൂടും. ഇങ്ങനെ കൂടിയ ഊർജനിലയുള്ള റേഡിയേഷന് ഒരു ആറ്റത്തിലെ ഇലക്ട്രോണുകളെ തട്ടി തെറിപ്പിക്കാനും ആ ആറ്റത്തെ അയോണീകരിക്കാനും ഉള്ള ശേഷിയുണ്ടാവും. തന്മാത്രകളിൽ ആറ്റങ്ങളെ തമ്മിൽ ചേർത്ത് നിർത്തുന്ന രാസബന്ധനങ്ങളെ (chemical bonds) പൊട്ടിക്കാൻ ഇത് മതിയാകും. ഈ കഴിവിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രത്തെ രണ്ടു ഭാഗങ്ങളായി വേർതിരിക്കാം. അയോണൈസിങ്ങ് എന്നും നോൺ അയോണൈസിങ്ങ് എന്നും. ഇതിൽ റേഡിയോ തരംഗങ്ങൾ മുതൽ അൾട്രാ-വയലറ്റ് വികിരണങ്ങളുടെ ഒരു ഭാഗം വരെ ഉള്ള വികിരണങ്ങൾക്ക് iഅയോണൈസിങ്ങ് പവർ ഇല്ല. അൾട്രാ-വയലറ്റിൽ തന്നെ ഫ്രീക്വൻസി കൂടിയ UV-B, UV-C റേഡിയേഷൻ മുതൽ മുകളിലോട്ടു എകസ്- റേകളും ഗാമ വികിരണങ്ങളുമാണ് അയോണൈസിങ്ങ് പവർ ഉള്ള ഇലക്ട്രോ മഗ്നെറ്റിക് റേഡിയേഷനുകൾ.
ഈ വികിരണങ്ങൾ ശരീരകലകളിലെ തന്മാത്രകളിലെ രാസബന്ധങ്ങൾ പൊട്ടിക്കാൻ ശേഷിയുള്ളവ ആയതിനാൽ അപകടകാരികളാണ്. ക്യാൻസർ ചികിത്സയിൽ റേഡിയേഷൻ തെറാപ്പി എന്ന പേരിൽ ക്യാൻസർ കലകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നത് അയണൈസിങ് റേഡിയേഷൻ ആണ്. എക്സ്-റെ എടുക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ നിലവിലുള്ളതും ഇതേ കാരണം കൊണ്ട് തന്നെ. എന്നാൽ മൊബൈൽ ഫോണുകളും മറ്റ് റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങളും ഉപയോഗിക്കുന്നത് നോൺ അയണൈസിങ്ങ് ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അവയ്ക്കു കെമിക്കൽ ബോണ്ട് പൊട്ടിക്കാനോ അയോണൈസേഷൻ പ്രഭാവം ഉണ്ടാക്കാനോ ഉള്ള ശേഷിയില്ല. ഇവയ്ക്ക് കടന്നുപോകുന്ന മാധ്യമത്തെ ചൂട് പിടിപ്പിക്കാനുള്ള ശേഷിയുണ്ടാവാംറേഡിയേഷൻ ആഗിരണം ചെയ്യപ്പെടുമ്പോ തന്മാത്രകൾ സ്വയം കമ്പനം ചെയ്യാൻ തുടങ്ങുന്നതാണ് ഇതിന് കാരണം. ഈ തത്വമാണ് ഒരു മൈക്രോ വേവ് ഓവനിൽ ഉപയോഗിക്കുന്നത്.- ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടി.
ചാർജുചെയ്യുമ്പോൾ റേഡിയേഷൻ കൂടുതലെന്നതും വ്യാജം
മൊബൈൽ ഫോൺ റേഡിയേഷന് അയണൈസേഷൻ സ്വഭാവം ഇല്ല എന്ന് മാത്രമല്ല, തെർമൽ ഇഫക്ട് എന്ന നിലയിൽ മനുഷ്യശരീരത്തിൽ അതിനുണ്ടാക്കാൻ കഴിയുന്ന താപവർദ്ധനവ് 0.01 ഡിഗ്രിയോളമേ വരൂ. അതുപോലെ തന്നെചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും, ലോ ബാറ്ററി ആയിരിക്കുമ്പോഴും ഒരു മൊബൈൽ ഫോൺ സാധാരണയുള്ളതിനെക്കാൾ 1000 മടങ്ങ് റേഡിയേഷൻ പുറത്തുവിടും എന്നും പ്രചരിക്കുന്നുണ്ട്. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല- ഡോ വൈശാഖൻ തമ്പി വ്യക്തമാക്കുന്നു.
തലയോട് ചേർത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തലച്ചോറിലും മറ്റും ക്യാൻസർ ഉണ്ടാക്കുമെന്ന് പരക്കെ പറയപ്പെടുന്നുണ്ട് എങ്കിലും ഇന്നിതുവരെ നടന്ന പഠനങ്ങൾ ഒന്നും തന്നെ മൊബൈൽ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുമെന്ന് തെളിയിച്ചിട്ടില്ല. ഡിഎൻഎയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസർ വികാസം പ്രാപിക്കുന്നതിന് പ്രധാന കാരണം. എന്നാൽ മൊബൈൽ ഫോൺ വികിരണങ്ങൾക്ക് ഡിഎൻഎയിൽ മാറ്റം വരുത്താനുള്ള ശേഷിയില്ല എന്ന് ഇതിനകം പറഞ്ഞല്ലോ. മൊബൈൽ ഫോൺ ഉപയോഗം ക്യാൻസർ ഉണ്ടാക്കിയതായി ചില പഠനങ്ങൾ തീർച്ചയായും പുറത്തുവന്നിട്ടുണ്ട്. പക്ഷേ വിദഗ്ധ പരിശോധനയിൽ ഈ പഠനങ്ങളിൽ എല്ലാം ഒരുപാട് അപകാതകൾ കയറിക്കൂടിയിട്ടുണ്ട് എന്നാണ് മനസിലാക്കിയിട്ടുള്ളത്. കൃത്യമല്ലാത്ത വിവര ശേഖരണം, വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങൾ, പക്ഷപാതപരമായ അനുമാനങ്ങൾ, മുൻവിധിയോടെയുള്ള സമീപനങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ അതിനു പിന്നിൽ ഉള്ളതായി വിദഗ്ദ്ധർ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) ഭാഗമായ International Agency for Research on Cancer (IARC) മൊബൈൽ വികിരണങ്ങളെ Group 2B എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ''ഒരുപക്ഷേ ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള'' വസ്തുക്കളാണ് ഈ വിഭാഗത്തിൽ ഉള്ളത്. എന്നാൽ ഇതിനോടൊപ്പം തന്നെ, ''മൊബൈൽ വികിരണങ്ങൾ ക്യാൻസറിനോ മറ്റേതെങ്കിലും രോഗങ്ങൾക്കൊ കാരണമാകുന്നു എന്ന് കൃത്യമായി തെളിയിക്കുന്ന ഒരു പഠനഫലവും പുറത്തുവന്നിട്ടില്ല'' എന്ന് WHO കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ 30 വർഷങ്ങൾക്കിടെ പുറത്തിറങ്ങിയ 25,000-ഓളം ഗവേഷണ പ്രബന്ധങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് WHO ഇത് പറയുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഫ്രീക്വൻസിയുടെ പ്രത്യേകത കൊണ്ട് തൊലിക്കപ്പുറം ശരീരത്തിന്റെ ഉള്ളിലേക്ക് ഏതാനം മില്ലിമീറ്ററുകൾക്ക് അപ്പുറം തുളഞ്ഞുകയറാൻ ഈ റേഡിയേഷനു കഴിയുകയില്ല. അതുകൊണ്ട് തന്നെ സൈദ്ധാന്തികമായി തലച്ചോർ പോലുള്ള ആന്തരികാവയവങ്ങൾക്ക് എന്തെങ്കിലും ദോഷം വരുത്താൻ ഇവയ്ക്ക് കഴിയുമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.- ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്