ചെന്നൈയിൽ നിന്ന് വന്ന മാനേജരെ കാണുന്നതേ ജിബുവിന് കലി; ആശുപത്രിയിൽ തന്നെ മാനേജർ നിരന്തരം ശാസിക്കുന്നതായി വീട്ടിലേക്കുള്ള പതിവ് യാത്രയിൽ കാമുകിയുടെ പരാതി കേട്ടപ്പോൾ പകയായി; കാമുകിയുടെ മോതിരം പണയം വച്ച് ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചതച്ച ശേഷം ഒന്നുമറിയാത്ത ഭാവം; കറുകുറ്റി അപ്പോളോ ആശുപത്രി ജീവനക്കാരൻ മുഖ്യപ്രതിയായ കേസിൽ മൂന്നുപേർ കൂടി പിടിയിൽ
പ്രകാശ് ചന്ദ്രശേഖർ
അങ്കമാലി : കറുകുറ്റി അപ്പോളോ ആശുപത്രിയിലെ മാനേജർ കാമുകിയെ ശകാരിച്ചതിനെ ചൊല്ലി ആശുപത്രി മാനേജരെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കൂടി അറസ്റ്റിൽ. കുറുപ്പംപടി കോട്ടമാലി ശ്രീജിത്ത് (23 ) പുല്ലുവഴി രായമംഗലം മണിമലക്കുടി യദുകൃഷ്ണൻ വയസ് (24) വെങ്ങോല താമരക്കുഴി കൃഷ്ണൻ എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയതത്.
ഈകേസിലെ 1-ാം പ്രതി ആശുപത്രി ജീവനക്കാരൻ ജീബുവിന്റെ പ്രധാന കൂട്ടാളികളും സംഘത്തിലെ പ്രധാന അംഗങ്ങളുമായിരുന്ന 3 പേരാണ് അറസ്റ്റിലായത്. ഇതിൽ ശ്രീജിത്ത് അടിപിടി കേസിലും പ്രവീൺ മോഷണ കേസിലും യദുകൃഷ്ണൻ ഗഞ്ചാവ് കേസിലും പ്രതിയാണ്. ജിബുവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്ത സമയം 3 പേരും മൈബൈൽ ഫോൺ സ്വച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനാൽ നാട്ടിൽ നിൽക്കകള്ളിയില്ലാതായ പ്രതികൾ കർണ്ണാടകയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വയനാട് ജില്ലയിലെ കേരള കർണാടക അതിർത്തിയിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ കേസിലെ പരാതിക്കാരനായ മാനേജരോട് ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് കടുത്ത പക ഉണ്ടാകുന്നതിനായി തന്റെ കാമൂകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കള്ള കഥ തന്റെ കൂട്ടുകാരെ ഒന്നാം പ്രതി ജിബു പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈകേസിൽ പ്രതിയായ പെരുമ്പാവൂർ സ്വദേശിനിയായ കാമുകി ഒളിവിൽ ആണ്. അവരെ കെണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആലുവ ഡിവൈ.എസ്പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്ഐ. ടി.എം. സൂഫി, പ്രൊബേഷൻ എസ് .ഐ അജേഷ് കെ. ആർ ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, ബെന്നി ഐസക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയതത്.
കാമുകിയെ ശകാരിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥനെ വകവരുത്താനായിരുന്നു ക്വട്ടേഷൻ. കറുകുറ്റി ആപ്പോളോ ആശുപത്രി ജീവനക്കാരൻ അടക്കം 4 പേർ പൊലീസ് പിടിയിലായിരുന്നു. കറുകുറ്റി അപ്പോളോ ആശുപത്രിയിലെ ഫാർമസി എക്സിക്യൂട്ടീവ് വേങ്ങൂർ പ്രളയക്കാട് തെക്കുംപുറത്ത് ജിബു വയസ്സ് (40), ദേവികുളം ഇല്ലിക്കൽ കുറ്റിവേലിൽ നിഥിൻ (ചാപ്പു-23) വേങ്ങൂർ പ്രളയക്കാട് തെക്കുംപുറം സുജിത്( അമൽ) @ സുജിത്ത് (അമൽ)ഇരുമ്പനം കൊല്ലംപടി മേക്കേമാലി ബോൻബാബു(29)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസ് നേരത്തെ അറസ്റ്റുചെയ്തത്.
സംഭവം ഇങ്ങനെ:
ഭാര്യയും മക്കളുമുള്ള ജിബു അപ്പോളോ ആശുപത്രിയിലെ ജീവനക്കാരിയുമായി അടുപ്പം തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. ഇയാളുടെ ഭാര്യ കോഴിക്കോട് ടീച്ചറായി പ്രവർത്തിച്ചുവരികയാണ്. ചെന്നൈയിൽ നിന്നും സ്ഥലം മാറിവന്ന മാനേജരുമായി ജിബു മാനസികമായി അകൽച്ചയിലായിരുന്നു. ജോലി സംബന്ധമായ വിഷയത്തിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സമയങ്ങളിൽ ജിബുവിന്റെ കാറിലാണ് അടുപ്പത്തിലായിരുന്ന സഹപ്രവർത്തകയും വീട്ടിലേയ്ക്ക് പോയിരുന്നത്.
ഈ സമയങ്ങളിൽ ജോലിസംബന്ധമായ ചില കാര്യങ്ങൾക്ക് കാമുകിയായ സഹപ്രവർത്തകയെ മാനേജർ ശാസിച്ചിരുന്നു. ഇക്കാര്യം യാത്രയ്ക്കിടെ കാമുകി ജിബുവിനെ ധരിപ്പിച്ചു. തുടർന്ന് എങ്ങനെയെങ്കിലും തങ്ങളുടെ എതിരാളിയായ മാനേജരെ വകവരുത്താനായി ഇരുവരുടെയും ആലോചന.
2018 വരെ കുവൈറ്റിൽ ഫാർമസി മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കിവരികയായിരുന്നു ജിബു. ഇതിനുശേഷം നാട്ടിയെത്തിയ ഇയാൾ മദ്യപസംഘത്തോടും ലഹരി ഉപയോക്താക്കളോടും സൗഹൃദത്തിലായിരുന്നു. വൈകുന്നേരത്തെ ലഹരിപാർട്ടിക്കിടെ ജിബു ഒപ്പമുണ്ടായിരുന്നവരോട് വിവരം പങ്കുവച്ചു. തുടർന്നാണ് മാനേജരെ വകവരുത്താൻ ജിബുവിന്റെ നേതൃത്വത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഇതിനായി കാമുകിയുടെ മോതിരം പണയപ്പെടുത്തി 20000 രൂപയും സംഘടിപ്പിച്ചു.അഞ്ചുപേരെയാണ് മാനേജരെ ആക്രമിക്കാൻ ജിബു കൂടെകൂട്ടിയിരുന്നത്.
കൂട്ടുകാരുമായി ആലോചിച്ച് കഴിഞ്ഞ സെപ്റ്റംമ്പർ 27 -ന് മാനേജർ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി ജിബു കാറിൽ സംഘാംഗങ്ങളെ വീട്ടിലെത്തിക്കുകയായിരുന്നു. അക്രമികൾ മാനേജരെ തല്ലി അവശനാക്കും വരെ ജിബു കാറിൽ വിശ്രമിച്ചു. രാത്രി 11.30 തോടെയായിരുന്നു സംഭവം. മൃഗീയമായി തല്ലി ചതച്ചശേഷം കഴുത്തിലണിഞ്ഞിരുന്ന 7 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർച്ച ചെയ്താണ് സംഘം ഇവിടെ നിന്നും യാത്രയായത്.
സ്ഥലപരിചയമില്ലാത്ത ഇതരസംസ്ഥാനക്കാരനായ മാനേജർ പൊലീസിൽ പരാതിപ്പെടാനും വൈകി. അപ്പോളൊ മാനേജ്മെന്റ്് ഇടപെട്ടാണ് പിന്നീട് പൊലീസിൽ പരാതി നൽകതിയത്. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് യാതൊരു വിവരും ലഭിച്ചിരുന്നില്ല. പ്രദേശത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ചും സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കേസിന് തുമ്പായില്ല.
ഇതിന് ശേഷം ആശുപത്രിയിലെ ജീവനക്കാരെ ചുറ്റിപ്പറ്റിയായി അന്വേഷണം. കൃത്യം നടത്തിയതിന്റെ പിറ്റേദിവസം രാവിലെ ജീബു ഓഫീസിലെത്തി. ചികിത്സയിലായിരുന്ന മാനേജരെ കണ്ട് കുശലാന്വേഷണം നടത്തുകയും ദുഃഖം അറിക്കുകയും ചെയ്തു. ഡിസ്ചാർജ്ജായിപ്പോൾ വീട്ടിൽ കൊണ്ടാക്കിയതും ജിബുവായിരുന്നു.
ഇതിന് ശേഷം ആശുപത്രിയിലെ ജീവനക്കാരെ ചുറ്റിപ്പറ്റിയായി അന്വേഷണം.ഇതിനിടയിൽ ജിബുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജിബു വെളിപ്പെടുത്തിയ പലകാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് പൊലീസിന് മനസ്സിലാക്കി. സഹപ്രവർത്തകയുമായുമായി ഉണ്ടായിരുന്ന അതിരുകടന്ന അടുപ്പം ജിബു പൊലീസിൽ നിന്നും മറച്ചതും സംശയം ജനിപ്പിച്ചു. സഹപ്രവർത്തകയെ ചോദ്യം ചെയ്തപ്പോൾ ജിബുവുമായുള്ള അടുപ്പം അവർ പൊലീസിനോട് നിഷേധിക്കുകയും ചെയ്തു.
തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കാമുകി മോതിരം പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും ഇത് അക്രമികൾക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് ജിബുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെകിടപ്പുവശം പൊലീസിന് വ്യക്തമായത്.
ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി ജി കാർത്തികിന്റെ മേൽനോട്ടത്തിൽ ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടി.എം. സൂഫി, സീനിയർ സിവൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജീമോൻ, സിവിൽ പൊലീസ് ഓഫിസർ ബൈന്നി എന്നിവരടങ്ങിയ സംഘമാണ് ്പ്രതികളെ അറസ്റ്റ് ചെയ്തത്
Stories you may Like
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- വൃക്ക റാക്കറ്റ്: അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടങ്ങി
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- പിണാറായി വിജയന്റെ സ്വന്തക്കാരനെ ഐ എ എസ് തുല്യ പദവിയിലെത്തിക്കാൻ നീക്കം
- ജപ്തിനോട്ടിസ്; ഉറക്കഗുളിക കഴിച്ച നിലയിൽ കുടുംബാംഗങ്ങൾ ആശുപത്രിയിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍