'അവസാന നിമിഷങ്ങളാണ് അതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു; എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി; മരണത്തിനും ജീവിതത്തിനുമിടയിൽ പിടിവിട്ടുപോകാവുന്ന ഒരു നിമിഷം; കോവിഡ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് ഒരനുഭവം പറയാനുണ്ട്'; മരണത്തെ മുഖാമുഖം കണ്ട മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറൽ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവർ ഇപ്പോഴും മലയാളികൾക്കിടയിൽ ഉണ്ട്. എന്നാൽ കോവിഡ് ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ അനുഭവം പറയുകയാണ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എ സെയ്ഫുദ്ദീൻ. ശ്വാസതടസ്സമോ ആസ്ത്മയോ ഉള്ളവർക്കാണ് കോവിഡ് ബാധിക്കുന്നതെങ്കിൽ ഏറ്റവും ശ്രദ്ധിക്കണമെന്നും
വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുന്നതിനെക്കാൾ അത്തരമാളുകൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റിലോ ആശുപത്രിയിലോ ചികിത്സ തേടുന്നതാണ് നല്ലതെന്നും സെയ്ഫുദ്ദീൻ ചൂണ്ടിക്കാട്ടുന്നു. തന്റെ അനുഭവങ്ങൾ വിവരിച്ച് സെയ്ഫുദ്ദീൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.
സെയ്ഫുദ്ദീന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം പറയാനുണ്ട്...
അപ്പോൾ മനസ്സിലാവും കോവിഡ് അത്ര കോമഡിയല്ലെന്ന്...
ഇന്ത്യയിലാദ്യമായി കോവിഡ് - 19 സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിൽ പഠിക്കാൻ പോയി വന്ന തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ്. ഏതാണ്ട് ആ സമയത്തു തന്നെയാണ് അടിയന്തിര ട്രാൻസ്ഫറായി ഞാനും തൃശൂർ എത്തുന്നത്. അന്നു മുതൽ ശരിക്കും കോവിഡും നമ്മളും തമ്മിൽ ഒരു കള്ളനും പൊലീസും കളിയായിരുന്നു...
എപ്പോഴെങ്കിലും പിടിവീഴുമെന്ന ഭീഷണിയിൽ സാനിട്ടൈസറും കൈകഴുകലും മാസ്ക്കുമൊക്കെയായി ട്രെയിനിലും ബസിലുമെല്ലാം തുടർന്ന യാത്ര... ഏതാണ്ട് എട്ടു മാസത്തോളം പിടിച്ചുനിന്നു എന്നതുതന്നെ ആശ്വാസം..
ഇക്കഴിഞ്ഞ 20ന് പിടിവീണു. അതിനു മുമ്പ് ഒരു പ്രൈമറി കോണ്ടാക്ട് കാരണം ഒരാഴ്ച സെൽഫ് ക്വാറന്റൈയിനിൽ പോകേണ്ടവന്നു. പിന്നീട് വർക് ഫ്രം ഹോമിലായിരുന്നു. അപ്പോഴും വൈഫ് ഓഫീസിൽ പോകുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവൾക്ക് ചുമ ശക്തമായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതേ സമയത്ത് ശക്തമായ ചുമയുണ്ടായിരുന്നു. ഈ സമയങ്ങളിൽ പതിവായി എനിക്കും ചുമ വരാറുള്ളതാണ്.. പാരമ്പര്യമായി കൈമാറിക്കിട്ടിയത് അതാണ്...
അതിന്റെ ആവർത്തനമാണോ ഇക്കുറി എന്നു സംശയമുണ്ടായിരുന്നു. എന്തായാലും കാത്തുനിൽക്കാതെ പിറ്റേന്നുതന്നെ ടെസ്റ്റ് നടത്തി. അടുത്ത ദിവസം രണ്ടുപേരും നെഗറ്റീവായതായി റിപ്പോർട്ടും കിട്ടി.
ആ ധൈര്യത്തിലാണ് മൂന്നു ദിവസം കഴിഞ്ഞ് എറണാകുളത്ത് സഹോദരിയുടെ വീട്ടിൽ പോയത്. മക്കളും കൂടെയുണ്ടായിരുന്നു. മടങ്ങിവരുന്നവഴി ഡ്രൈവ് ചെയ്ത് പെരുമ്പിലാവ് എത്തിയപ്പോൾ നല്ല പനിയും കുളിരും അനുഭവപ്പെട്ടു. അതിനു ശേഷം എങ്ങനെ വീടുവരെ കാറോടിച്ചെത്തി എന്നത് എത്ര ഓർത്തിട്ടും പിടികിട്ടുന്നില്ല. പിറ്റേന്ന് ഒരു പ്രശ്നവും തോന്നിയില്ല. പക്ഷേ, അടുത്ത ദിവസമായപ്പോൾ വൈഫിന് ചുമയും ശരീരവേദനയും ശക്തമായി.. പിറ്റേന്നുതന്നെ വീണ്ടും ടെസ്റ്റിനു പോയി. ഇക്കുറി ആന്റിജൻ ടെസ്റ്റായിരുന്നു...
ഉച്ചയ്ക്കു തന്നെ റിസൽട്ട് കിട്ടി...
ഒടുവിൽ അവൻ പിടികൂടിയിരിക്കുന്നു...
രണ്ടുപേരും കോവിഡ് പോസിറ്റീവ്...!
വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്..
ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചതനുസരിച്ച് പൾസ് ഓക്സി മീറ്ററും തെർമൽ മീറ്ററും വാങ്ങി കൃത്യമായി റിപ്പോർട്ട് ദിവസവും അയച്ചുകൊടുത്തുകൊണ്ടിരുന്നു..
ആദ്യത്തെ ഏതാനും ദിവസങ്ങൾ ഒരു പ്രത്യേകതകളുമില്ലാതെ കടന്നുപോയി... പിന്നീട് പിന്നീട് ചുമ ശക്തമാകാൻ തുടങ്ങി.. ഒരു ദിവസം വൈകുന്നേരം... ചുമ കലശലായി..
ശ്വാസം മുട്ടുന്നതുപോലെ...
പൾസ് ഓക്സി മീറ്റർ എടുത്തു ലെവൽ നോക്കിയപ്പോൾ നോർമൽ. ഓക്സിജൻ ലെവൽ 97. പൾസ് 82.
പക്ഷേ, ചുമ നിൽക്കുന്ന യാതൊരു ലക്ഷണവുമില്ല.. ഡോക്ടർ കുറിച്ചുതന്ന കഫ് സിറപ്പ് കഴിച്ചുനോക്കി. ഒരു രക്ഷയുമില്ല...
പെട്ടെന്ന് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി.. കട്ടിലിലേക്ക് വീണ എന്റെ കൈവിരലിൽ പൾസ് ഓക്സി മീറ്റർ ഘടിപ്പിച്ചു മോൾ ചെക്ക് ചെയ്തു നോക്കി.. ഓക്സിജൻ ലെവൽ വല്ലാതെ താഴുന്നു. 97 ൽ നിന്ന് 78ലേക്ക് എത്തിയിരിക്കുന്നു. പൾസ് 120 കടന്നു...
ആരെയും സഹായത്തിനു വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ വൈഫ് എന്തൊക്കെയോ പറയുന്നു.. ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നു... എന്റെ നെഞ്ചിടിപ്പിന്റെ പെരുമ്പറയൊച്ചയല്ലാതെ മറ്റൊന്നും എനിക്കു കേൾക്കാൻ വയ്യ... അത്രയും ഉഛസ്ഥായിയിൽ ഹൃദയം മിടിക്കുമെന്ന് ഞാനപ്പോൾ അറിഞ്ഞു..
കണ്ണിൽ ഇരുട്ടു കയറുന്നു... ശരീരമാകെ വിയർത്തൊഴുകുന്നു.. പച്ച ജീവനോടെ ഹൃദയം ആരോ വലിച്ചുപറിക്കുന്നതുപോലെ വേദനിക്കുന്നു... എന്തൊക്കെയോ എനിക്ക് പറയണമെന്നുണ്ട്... മോളും പെങ്ങളുടെ മകളും ഒച്ചവെച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നു...
ഏഴു വയസ്സുകാരൻ മകൻ അടുത്തുവന്ന് അന്തംവിട്ടു നിൽക്കുകയാണ്... എന്നും എന്നെ കെട്ടിപ്പിടിച്ചു കിടന്നാലേ അവനുറങ്ങൂ എന്നത് വലിയൊരു നുണയാണ്.. അവനെ കെട്ടിപ്പിടിച്ചു കിടന്നാലേ എനിക്കുറങ്ങാനാവൂ എന്നതാണ് സത്യം...
'എല്ലാം അവസാനിക്കുകയാണ്.. അബി പോവുകയാണെടാ... ' അവനോട് അത്രയെങ്കിലും പറയണമെന്നുണ്ടായിരുന്നു... പക്ഷേ, ശബ്ദം പുറത്തേക്ക് വരുന്നില്ല... ചുണ്ടുകൾ വിറയ്ക്കുന്നു... കണ്ണുകൾ തുറന്നു പിടിക്കാൻ കഴിയാത്തവണ്ണം പിന്നിലേക്ക് മറിയുന്നു.. ശ്വാസം കിട്ടാതെ പിടയുന്നപോലെ... അവനു നേരേ ഞാൻ കൈ നീട്ടി... അതങ്ങനെ നീട്ടിപ്പിടിക്കാൻ പോലും കഴിയാത്തവണ്ണം ദുർബലമായിരുന്നു അപ്പോൾ...
കുറച്ചുനേരത്തേക്ക് എന്തുസംഭവിച്ചുവെന്നറിയില്ല...
വീണ്ടും വൈഫിന്റെ ശബ്ദം.. അവൾ നെഞ്ചിൽ ഇടിക്കുന്നുണ്ട്.... ചെകിട്ടത്ത് തട്ടുന്നുണ്ട്... 'പോകല്ലേ... പോകല്ലേ...' എന്നവൾ നിലവിളിക്കുന്നു...
ഇരുട്ടുമാത്രം നിറഞ്ഞ ഒരു ആഴക്കിണറ്റിലേക്ക് ആണ്ടുപോകുന്നതുപോലെ.....
പെട്ടെന്ന് .. വളരെ പെട്ടെന്ന് എന്തിലോ പിടുത്തം കിട്ടി... ഒന്നു ദീർഘനിശ്വാസം വിടാനായി.... ഉള്ളിലേക്ക് ഒരു കാറ്റ് കയറിവരുന്ന പോലെ.. ആഞ്ഞൊരു ശ്വാസമെടുക്കൽ.. ശരിക്കും അതായിരുന്നു ജീവശ്വാസം...
നെഞ്ച് അപ്പോഴും വേദനിച്ച് കടയുന്നു...
ഒന്ന്... രണ്ട്.. മൂന്ന്... ചെറുതെങ്കിലും പെട്ടെന്ന് ഏതാനും ശ്വാസം ഉള്ളിലേക്കെടുക്കാനായി...
ഒന്നു രണ്ട് കവിൽ ചൂടുവെള്ളവും കുടിച്ചു.. നെഞ്ചിനുള്ളിൽ ഇത്തിരി സ്ഥലം കിട്ടിയപോലെ... അകമ്പടിയായി ഏതാനും ചുമ...
മോൾ വീണ്ടും പൾസ് ഓക്സി മീറ്റർ എടുത്തുവിരലിൽ ഘടിപ്പിച്ചു.. 82.... 84... 87... ശ്വാസഗതി മെച്ചപ്പെടുന്നു.. 90 ഉം കടന്ന് മുകളിലേക്ക് ഉയരുന്നു.. നെഞ്ചിടിപ്പു മാത്രം ഉച്ചത്തിൽ തന്നെ തുടരുന്നു....
അതിനിടയിൽ അവൾ മാമയുടെ മോനെ വിളിച്ചുവരുത്തിയിരുന്നു. പുറത്തു കിടക്കുന്ന കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് അവർ പറയുന്നു. വീട്ടിനുള്ളിലേക്ക് അവൻ കയറരുതെന്ന് ആവുന്നത്ര ശബ്ദമെടുത്ത് ഞാൻ പറയുന്നുണ്ടായിരുന്നു...
ശ്വാസംമുട്ടലുണ്ടായാൽ ഉപയോഗിക്കാനായി സുഹൃത്തായ ഡോക്ടർ നിർദ്ദേശിച്ച ഇൻഹേലറിന്റെ പ്രിസ്ക്രിപ്ഷൻ വൈഫ് അവന്റെ വാട്ട്സാപ്പിലേക്ക് അയച്ചുകൊടുത്തു. പെട്ടെന്നുതന്നെ അവൻ അതുമായി എത്തി. രണ്ടുമൂന്ന് ഇൻഹേൽ ചെയ്തപ്പോൾ നേരിയ ആശ്വാസമായി...
എങ്ങനെയും ആശുപത്രിയിലേക്ക് പോകാമെന്ന് തീരുമാനിച്ചപ്പോഴേക്കും ഞാനൊരു മയക്കത്തിലായി കഴിഞ്ഞിരുന്നു... കുറച്ചുകഴിഞ്ഞ് ഉണരുമ്പോഴും ചുമയുണ്ടായിരുന്നുവെങ്കിലും തിരികെ ജീവിതത്തിലേക്ക് കയറിയെന്നു മനസ്സിലായി.. ചാരിയിരിക്കാവുന്ന നിലയിലായി...
ശരിക്കും, ഞാൻ കടന്നുപോവുകയാണെന്നും എന്റെ അവസാന നിമിഷങ്ങളും ഒടുവിലത്തെ കാഴ്ചകളുമാണ് അതെന്നും ഞാൻ ഉറപ്പിച്ചിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. മരണത്തിനും ജീവിതത്തിനുമിടിയിൽ പിടിവിട്ടുപോകാവുന്ന ആ നിമിഷം മുന്നിൽ കണ്ടു...
ദൈവം തീരുമാനിച്ച ആ സമയം എത്തിയിട്ടില്ലായിരിക്കണം...!
സുഹൃത്തുക്കളേ,
കോവിഡ് അത്ര നിസ്സാരക്കാരനല്ല... പ്രത്യേകിച്ച് ശ്വാസംമുട്ടലിന്റെ പ്രശ്നമുള്ളവർക്ക്...
പലർക്കും നേരിയ ലക്ഷണങ്ങളോടെ കടന്നുപോയേക്കാം... എന്നുവെച്ച് എല്ലാവരിലും അങ്ങനെയാകണമെന്നില്ല...
കോവിഡ് കാരണം നാട്ടുകാരൊക്കെ വൈദ്യന്മാരായിട്ടുണ്ട്...
അത് കലക്കി കുടിക്കൂ... ആവി പിടിക്കൂ... ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെളുത്തുള്ളി, കരിഞ്ചീരകം ഇതൊക്കെ തിളപ്പിച്ചു കുടിക്കൂ.. എന്നൊക്കെ ആരു വിളിച്ചാലും ഉപദേശിക്കാറുണ്ട്.. അവർ അത് ചെയ്തു നോക്കിയിട്ടാണോ ഉപദേശിക്കുന്നത് എന്നൊന്നും അറിയില്ല... മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗമാണ്... അതുകൊണ്ട് ആരു പറയുന്നതും മരുന്നാകാം.. കുഴപ്പമില്ലാത്ത ഏർപ്പാടായതിനാൽ അതൊക്കെ ചെയ്യാവുന്നതാണ്...
എന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ള ഒരുകാര്യമുണ്ട്...
ശ്വാസതടസ്സമോ, ആസ്ത്മയോ ഉള്ളവർക്കാണ് കോവിഡ് ബാധിക്കുന്നതെങ്കിൽ ഏറ്റവും ശ്രദ്ധിക്കണം...
വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുന്നതിനെക്കാൾ അത്തരമാളുകൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റിലോ ആശുപത്രിയിലോ ചികിത്സ തേടുന്നതാണ് നല്ലത്..
പതിവായി ഇൻഹേലർ ഉപയോഗിക്കുന്നവർ കോവിഡ് സ്ഥിരീകരിച്ചാൽ അതിൽ പുതിയ ഒരെണ്ണം വാങ്ങി കരുതേണ്ടത് അത്യാവശ്യമാണ്...
വീട്ടിൽ തന്നെ കഴിയുന്നവർ പൾസ് ഓക്സി മീറ്റർ വാങ്ങി ചെക് ചെയ്യണം....
ആവി പിടിക്കുന്നത് നല്ലതാണെന്ന് പൊതുവേ എല്ലാവരും പറയുന്നുണ്ട്.. എന്റെ കാര്യത്തിൽ അത് വിപരീത ഫലമാണുണ്ടാക്കിയത്... ആവി പിടിച്ചപ്പോഴൊക്കെ ചുമ ശക്തമായി...
എല്ലാവർക്കും അങ്ങനെയാകണമെന്നില്ല...
എപ്പോഴും വിളിപ്പുറത്ത് ഒരു ഡോക്ടർ ഉണ്ടാവുന്നത് നല്ലതാണ്...
ആ നാളുകളിൽ പലരും വിളിച്ചപ്പോൾ ഫോൺ എടുക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല...
പ്രാർത്ഥനയിൽ കൂടെ കരുതിയ, വിവരങ്ങൾ സദാ അന്വേഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും നന്ദിയുണ്ട്...
എല്ലാറ്റിനെക്കാളും കടപ്പാട് VP Rajeena നിങ്ങളോടാണ്...
നീയില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ അവസാനത്തെ ആ പോക്കങ്ങ് പോയേനേ...
കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം...
Posted by K A Saifudeen on Wednesday, November 11, 2020
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്