Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിൽ എമിഗ്രേഷൻ നടപടികൾക്ക് ഇനി മുതൽ വിരലടയാളം വേണ്ടെന്നു വന്നേക്കും; നേത്രപടലം ഉപയോഗിച്ച് യാത്രക്കാരന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം ഒരുങ്ങുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയിൽ എമിഗ്രേഷൻ നടപടികൾക്ക് ഇനി മുതൽ വിരലടയാളം വേണ്ടെന്നു വന്നേക്കും; നേത്രപടലം ഉപയോഗിച്ച് യാത്രക്കാരന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം ഒരുങ്ങുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

റിയാദ്: സൗദി വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക് യാത്രക്കാരുടെ നേത്രപടലം ശേഖരിക്കാൻ പാസ്‌പോർട്ട് (ജവാസത്ത്) വിഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൈവിക അടയാളങ്ങൾ ഉപയോഗിച്ച് യാത്രക്കാരന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് രീതി. ഇതിനായി യാത്രക്കാരന്റെ വിരലടയാളമാണ് നിലവിൽ പതിപ്പിക്കുന്നത്.

എന്നാൽ, ഇതിനു പകരം നേത്രപടലം പരിശോധിക്കുകയും അത് അടയാളമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിരലടയാളത്തിനു പകരം നേത്രപടലങ്ങളുടെ ചിത്രം നാഷനൽ ഇൻഫർമേഷൻ സെന്റർ രേഖകളിൽ ഉൾപ്പെടുത്തും. ഇതിനായി ഏറ്റവും നൂതനമായ ഉപകരണങ്ങൾ ഉടനെത്തും.

വിരലടയാളത്തെക്കാൾ സുരക്ഷിതമാണ് നേത്രപടലം അടയാളമായി സ്വീകരിക്കുന്നതെന്നും ഇത് ആളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും കുറ്റമറ്റ ജൈവിക അടയാളമാണെന്നുമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് വിരലടയാളത്തിൽ മാറ്റം സംഭവിക്കാം. അതുകൊണ്ട് ആളെ തിരിച്ചറിയുന്നതിൽ അപൂർവ്വമായെങ്കിലും പിഴവ് സംഭവിക്കാനിടയുണ്ട്.

യാത്രാവിലക്കുള്ളവർക്കുപോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാൻ കഴിയും. ഇതിന് തടയിടാനും കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനും നേത്രപടലം അടയാളമാവുമ്പോൾ സാധിക്കും. മരണം വരെ നേത്രപടലത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമായിരിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇടതു, വലതു കണ്ണുകളിലെ നേത്രപടലങ്ങൾപോലും വിഭിന്നമാണ്. ഇവ ശേഖരിച്ചുവെക്കുന്നത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നാണ് നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെ വിലയിരുത്തൽ. എന്നാൽ, എന്നു മുതലാണ് ഇത് നടപ്പാകുകയെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP