മോദിയെകൊണ്ട് ബുദ്ധിമുട്ടായല്ലോ! ഭവന വായ്പയുടെ സബ്സിഡിയായി കിട്ടിയത് 2,30,000 രൂപ; അതും പ്രത്യേക അപേക്ഷ പോലും കൂടാതെ; നരേന്ദ്ര മോദിയെ വിമർശിക്കുന്നവർ നിർബന്ധമായും വായിക്കേണ്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മറുനാടൻ ഡെസ്ക്
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിത്തുടങ്ങി എന്നതാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ കാതലായ മാറ്റങ്ങളിൽ ഒന്ന്. വിവിധ സബ്സിഡികളും സ്കോളർഷിപ്പുകളും അത്തരത്തിൽ ഗുണഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നുണ്ട്. പല കേന്ദ്ര പദ്ധതികളും പേരുമാറ്റി സംസ്ഥാന സർക്കാർ തങ്ങളുടേത് എന്ന നിലയിൽ അവതരിപ്പിച്ച് കയ്യടി വാങ്ങുന്നു എന്ന പരാതിയും സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. എന്നാലിതാ, യാതൊരു അപേക്ഷയും നൽകാതെ, ആരുടെയും ശുപാർശയില്ലാതെ അർഹതപ്പെട്ട ആനുകൂല്യം തേടിവന്ന അനുഭവസാക്ഷ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. സുഭാഷ് മാത്യൂസ് എന്നയാളാണ് തനിക്കുണ്ടായ അനുഭവം തുറന്നെഴുതുന്നത്.
ഭവന വായ്പയെടുത്ത ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബാങ്ക് ലോൺ പാസാക്കിയാൽ അതിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി സ്വന്തം അക്കൗണ്ടിലെത്തിയത് കണ്ടാണ് ആൾ ഞെട്ടിയിരിക്കുന്നത്. മോദിയെക്കൊണ്ട് ബുദ്ധിമുട്ടായല്ലോ എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിൽ ചർച്ചയാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മോദിയെകൊണ്ട് ബുദ്ധിമുട്ടായല്ലോ !
മകനൊരു ഭവന വായ്പ എടുത്തിരുന്നു, ഇക്കഴിഞ്ഞ ജനുവരിയിൽ.
കഴിഞ്ഞ ദിവസം അക്കൗണ്ടിൽ 2,30,000 രൂപ ക്രെഡിറ്റ് ആയിരിക്കുന്നു.
കേന്ദ്ര സർക്കാർ വക സബ്സിഡി ആണത്രേ, പ്രത്യേകം അപേക്ഷയോ കിടുതാപ്പുകളോ വേണ്ടപോലും ! ബാങ്ക് ലോൺ പാസ്സാക്കിയാൽ സബ്സിഡി 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അവർ ബാങ്കിൽ കൊടുത്ത രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ലഭിക്കും.
അപ്പോൾ ഇന്ത്യയൊട്ടാകെ എത്ര ലക്ഷം / കോടി കുടുംബങ്ങൾക്ക് ഈ സഹായം ലഭിച്ചു കാണും!!
എന്നിട്ടും ഒരു ഒച്ചയും വിളിയും നെഞ്ചത്തടിയും ഒരിടത്തുനിന്നും കേട്ട ഓർമ്മയില്ല.
പ്രധാനമന്ത്രി ആവാസ് യോജന
കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം. അപേക്ഷക്കരുടെ സാമ്പത്തികനിലയനുസരിച്ചു 2.67 ലക്ഷം രൂപവരെ പലിശ സബ്സിഡിയായി ലഭ്യമാകും. പദ്ധതിയിൽ അപേക്ഷിക്കുന്നവർക്കോ കുടുംബാംഗങ്ങൾക്കോ ഇന്ത്യയിലെവിടെയും സ്വന്തമായി വീട് ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ഭാര്യ, ഭർത്താവ്, വിവാഹം കഴിയാത്ത മക്കൾ (മകൾ/മകൻ) എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിഎംഎവൈ (അർബൻ) സ്കീമുമായി ബന്ധപ്പെട്ട 12 കാര്യങ്ങൾ അറിയാം.
1) എന്താണ് പിഎംഎവൈ ?
നഗരപ്രദേശങ്ങളിൽ വീട് വാങ്ങുകയോ പുതുതായി നിർമ്മിക്കുകയോ ചെയ്യുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ആണ് പ്രധാനമന്ത്രി ആവാസ് യോജന. എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ സ്കീം നടപ്പാക്കുന്നത്. 2015 ജൂണിൽ ആരംഭിച്ച സ്കീം 2022 വരെ നീട്ടിയിട്ടുണ്ട്.
2) എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം ?
വീടിനായി എടുക്കുന്ന ഭവന വായ്പയിൽ പിഎംഎവൈ സ്കീമിന്റെ ഭാഗമായി സബ്സിഡി നൽകുന്ന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം . നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമല്ല ഇടത്തരം വരുമാനക്കാർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. പദ്ധതി പ്രകാരം 2.67 ലക്ഷം രൂപ സബ്സിഡിയായി ലഭ്യമാകും.
3) ഇഡബ്ല്യുഎസ്, എൽഐജി, എംഐജി വിഭാഗങ്ങളുടെ വരുമാന പരിധി എത്രയാണ് ?
വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ളവരാണ് ഇഡബ്ല്യുഎസ് (EWS) വിഭാഗത്തിൽ വരുന്നത്. മൂന്നു ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ എൽഐജി (LIG) വിഭാഗത്തിലും ആറു ലക്ഷം മുതൽ 12 ലക്ഷം വരെയുള്ളവർ എംഐജി 1 (MIG 1) വിഭാഗത്തിലും 12 ലക്ഷം മുതൽ 18 ലക്ഷം വരെ വരുമാനമുള്ളവർ എംഐജി 2 (MIG 2) വിഭാഗത്തിലും ഉൾപ്പെടുന്നു.
(ഇഡ്ബ്ല്യുഎസ് (EWS) വിഭാഗത്തിന്റെ മാസവരുമാനം 25,000 ൽ താഴെയായിരിക്കണം. എൽഐജി (LIG) വിഭാഗത്തിന്റെ മാസവരുമാനം 50,000 ൽ ആയിരിക്കണം. എംഐജി 2 (MIG -2) വിഭാഗത്തിന്റെ മാസവരുമാനം 50,000-1,00,000 ഇടയിൽ).
4) പഞ്ചായത്തിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാമോ?
ഇല്ല. നഗരസഭ, കോർപ്പറേഷൻ പരിധിയിൽ പുതിയവീട്/ ഫ്ലാറ്റ് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് മാത്രമേ പിഎംഎവൈ – സിഎൽഎസ്എസ് ൽ അപേക്ഷിക്കാനാകൂ.
5) നഗരത്തിൽ താമസിക്കുന്ന എല്ലാവർക്കും അപേക്ഷിക്കാമോ?
അപേക്ഷകൻ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 3 വർഷമായി താമസിക്കുന്നവരാകണം. വീട് / ഫ്ലാറ്റ് വാങ്ങുകയാണെങ്കിൽ മുഴുവൻ സബ്സിഡി തുകയും ഒറ്റത്തവണയായി നൽകും. ഇഡബ്ലിയുഎസ്, എൽഐജി വിഭാഗക്കാരിൽ അപേക്ഷകരിൽ ഒരാൾ വനിതയായിരിക്കണം.
6) പലിശയിനത്തിൽ എത്ര രൂപ വരെ സബ്സിഡി ലഭിക്കും?
എംഐജി 1, എംഐജി 2 വിഭാഗത്തിലുള്ളവർക്ക് 9 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള ഭവന വായ്പയുടെ 4% മുതൽ 3 % വരെ പലിശ സബ്സിഡിയായി ലഭിക്കും. വായ്പ കാലാവധി 20 വർഷം ആയിരിക്കണം.
7) എങ്ങനെയാണ് ഈ പദ്ധതി, ഭവന വായ്പയിൽ നടപ്പിലാക്കപ്പെടുന്നത്?
ഉദാഹരണത്തിന് നിങ്ങൾ 40 ലക്ഷത്തിന് വീട്/ ഫ്ലാറ്റ് ആണു വാങ്ങുന്നതെങ്കിൽ അതിന്റെ 20 % തുക ഉടമ മുടക്കിയിരിക്കണം. അതായത് 8 ലക്ഷം രൂപ. ബാക്കി 32 ലക്ഷം രൂപ ഭവന വായ്പയെ ആശ്രയിക്കുകയാണെങ്കിൽ, ഇതിൽ 12 ലക്ഷം രൂപയ്ക്കു മാത്രമേ പിഎംഎവൈ ബാധകമാകൂ. ബാക്കി തുകയ്ക്ക് വായ്പ നൽകുന്ന ബാങ്ക് നിശ്ചയിക്കുന്ന പലിശ നൽകണം.
8) കാർപെറ്റ് ഏരിയ എത്രയാണ്?
എംഐജി - 1 ന് 90 sq mt
എംഐജി - 2 ന് 110 sq mt
9) കെട്ടിടം ഇല്ലാത്ത വസ്തുവിനും പിഎംഎവൈ വഴി സബ്സിഡി ലഭിക്കുമോ ?
ലഭിക്കും. സ്വന്തമായി വീട് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നവർക്കും ഈ സ്കീമിന്റെ ഗുണം ലഭിക്കും.
10) എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
ഭവന വായ്പയ്ക്കു ബാങ്കിൽ അപേക്ഷ നൽകുന്നതിനോടൊപ്പം പിഎംഎവൈ ഫോം (ഫോം ബാങ്കിന്റെ ഓൺലൈൻ വെബ്സൈറ്റിൽ ലഭ്യമാണ്) കൂടി പൂരിപ്പിച്ചു നൽകുക. ഇതോടൊപ്പം ഭാര്യയുടേയും ഭർത്താവിന്റെയും ആധാർ, പാൻകാർഡ്, മൊബൈൽ നമ്പർ എന്നിവയും നൽകണം. നിങ്ങൾക്കു ഭവന വായ്പ നൽകുന്ന ബാങ്ക് ആണ് പിഎംഎവൈ സ്കീമിൽ ഉപഭോക്താക്കൾക്ക് വേണ്ടി അപേക്ഷിക്കേണ്ടത്. വായ്പ എടുത്ത ശേഷം നിശ്ചിത സമയത്തിനകം അപേക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
11) സബ്സിഡി ലഭിച്ചോ എന്ന് എങ്ങനെ അറിയാൻ കഴിയും?
പിഎംഎവൈ യുടെ സബ്സിഡി തുക അനുവദിക്കപ്പെട്ടാൽ ഫോണിലേക്ക് പിഎംഎവൈ ൽ നിന്നു എസ്എംഎസ് വരും. ലോൺ അക്കൗണ്ട് പരിശോധിച്ചാൽ മാത്രമേ തുക ലഭ്യമായ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. സബ്സിഡി തുക നേരിട്ട് വായ്പയുടെ മുതലിലേക്കാണ് അടക്കപ്പെടുന്നത്.
12) സബ്സിഡി എപ്പോൾ ലഭ്യമാകും?
പിഎംഎവൈ സബ്സിഡി ലഭ്യമാകാൻ ഒരു വർഷം വരെ എടുക്കാം. ഓരോ സാമ്പത്തിക വർഷം അവസാനത്തോടെയാകും മിക്കവാറും തുക അനുവദിക്കപ്പെടുക.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍