'ഹെർമ്മൻ ഗുണ്ടർട്ടിനെ ജർമ്മൻ ഗുണ്ടർട്ടെന്ന് പറഞ്ഞ് നാലഞ്ചു തവണ പരിഹാസ്യയായി ശോഭ: വോളീബോൾ താരത്തെ ഫുട്ബോൾ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് നാണം കെട്ട് പി എം വേലായുധൻ: യാത്രയിൽ നിന്നിറക്കി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് ഇരുവരും മടങ്ങി'; ശോഭാ സുരേന്ദ്രനും പി എം വേലായുധനുമെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചരണം
കെ വി നിരഞ്ജൻ
കോഴിക്കോട്: പാർട്ടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനുമെതിരെ കലാപക്കൊടി ഉയർത്തിയ ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച് പോസ്റ്റുകൾ പ്രചരിക്കുന്നു. സുരേന്ദ്രൻ വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് അക്ഷേപം. പാർട്ടി പ്രവർത്തകനായ ഒരാൾ എഴുതിയ കുറിപ്പാണ് ഫേസ് ബുക്കിലും സംഘപരിവാർ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നത്.
'കഴിഞ്ഞ ദിവസത്തെ പി എം വേലായുധന്റെ തേങ്ങൽ കണ്ടപ്പോൾ 20 കൊല്ലം മുമ്പുള്ള ഒരു സംഭവമാണ് എനിക്ക് ഓർമ്മ വന്നത്. 2001ൽ സി. കെ പത്മനാഭൻ പാർട്ടി പ്രസിഡന്റ് ആയ സമയത്ത് ബിജെപി നടത്തിയ കേരളാ യാത്രയിൽ താനൂരിൽ വെച്ച് ഗത്യന്തരമില്ലാതെ രണ്ട് പേരെ പറഞ്ഞുവിട്ടു. മറ്റാരെയുമല്ല ഇന്ന് പരസ്യമായി പാർട്ടിക്കെതിരെ രംഗത്ത് വന്ന ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയുമായിരുന്നു അന്ന് പി പി മുകുന്ദേട്ടൻ യാത്രയിൽ നിന്നും പാതിവഴി ഇറക്കിവിട്ടത്. മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച യാത്രയിൽ പൈലറ്റ് വാഹനത്തിൽ പ്രസംഗിച്ചിരുന്ന ഇരുവരും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പരസ്പരം പുകഴ്ത്തി മുന്നേറി കൊണ്ടിരുന്നു. സ്വീകരണവേദിയിൽ ആദ്യം പി. എം. വി ആണ് പ്രസംഗിക്കുന്നതെങ്കിൽ രാഷ്ട്രീയ കേരളത്തിന്റെ ഉണ്ണിയാർച്ച ശോഭാ സുരേന്ദ്രൻ നിങ്ങളോട് സംസാരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ശോഭയ്ക്ക് അവസരം നൽകും. ശോഭയാണെങ്കിൽ അഭിനവ മാർജി വേലായുധൻജി നിങ്ങളെ അഭിസംബോധന ചെയ്യും എന്ന് പറയും. മറ്റ് നേതാക്കൾക്കൊന്നും അവസരം നൽകാതെ പരസ്പരം പുറംചൊറിഞ്ഞ് ഇരുവരും മുന്നേറി.
കൂത്തുപറമ്പിൽ ജാഥ എത്തിയപ്പോൾ അവിടത്തെ പ്രമുഖ വോളീബോൾ താരത്തെ ഫുട്ബോൾ ഇതിഹാസമെന്ന് വിളിച്ച് വേലായുധൻജി നാണംകെട്ടു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ജയരാജൻ മന്ത്രിയുടെ മുഹമ്മദാലി പ്രയോഗമെല്ലാം ഇതിന്റെ പിറകിൽ നിൽക്കേണ്ടി വരുമായിരുന്നു. താനൂരിലെത്തിയപ്പോഴായിരുന്നു ഉണ്ണിയാർച്ചയുടെ ആനമണ്ടത്തരം. മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കർത്താവായ ഹെർമ്മൻ ഗുണ്ടർട്ടിനെ ആർച്ച ജർമ്മൻ ഗുണ്ടർട്ടെന്ന് പറയുന്നു. ഒരു തവണയല്ല നാലഞ്ച് തവണ ഇത് ആവർത്തിക്കുന്നു. മുമ്പത്തെ സ്വീകരണ യോഗത്തിലും ഇതേ പ്രയോഗം രണ്ട് തവണ വരുത്തിയതിനാൽ നാക്കിൽ പിഴയല്ലെന്ന് എല്ലാർക്കും വ്യക്തമായി. സഹികെട്ട പാർട്ടിപ്രവർത്തകരും നേതാക്കളും മുകുന്ദേട്ടനെ വിളിച്ചു. ഇന്നത്തെ പോലെ ഒരു ജനാധിപത്യ മര്യാദയും അദ്ദേഹം കാണിച്ചില്ല. രണ്ടിനെയും യാത്രയിൽ നിന്നും ഇറക്കിവിട്ടു.
അന്നും തേങ്ങി കരഞ്ഞാണ് രണ്ടുപേരും മടങ്ങിയത്. പക്ഷെ സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ച പോലെ പി പി മുകുന്ദനെതിരെ മിണ്ടിയില്ല. താടിയുള്ള അപ്പനെ പേടിയുണ്ടല്ലൊ. പിന്നെ പാർട്ടിയിൽ കാണില്ലെന്ന് ഇരുവർക്കും നന്നായറിയാം. ഇരുവരുടേയും വിവരക്കേടോ ബോധമില്ലായ്മയോ അല്ല ഞാൻ ശ്രദ്ധിച്ചത്. സ്വാർത്ഥതയും ഗ്രൂപ്പുകളിയുമാണ്. എത്രയോ കഴിവുള്ള മറ്റ് നേതാക്കന്മാർ ഉണ്ടായിട്ടും അവർക്കാർക്കും മൈക്ക് നൽകാതെ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ തങ്ങൾ മാത്രം പ്രസംഗിച്ചു കളയാം എന്ന ഇരുവരുടേയും ദുരാഗ്രഹത്തിന് ഇന്നും ശമനമില്ലെന്ന് സമകാലീന സംഭവ വികാസങ്ങൾ കണ്ടപ്പോൾ എനിക്ക് ബോധ്യമായി'- ഇങ്ങനെയാണ് ഈ കുറിപ്പിൽ പറയുന്നത്.
കീഴില്ലം സ്വദേശിയായ എൻ വാസുദേവൻ നായർ എന്ന പഴയകാല പ്രവർത്തകന്റെ കത്ത് പ്രചരിപ്പിച്ചും പി എം വേലായുധനെ അവഹേളിക്കാൻ സുരേന്ദ്രൻ വിഭാഗം നീക്കം നടത്തുന്നുണ്ട്. പി എം വേലായുധനുള്ള തുറന്ന കത്തെന്ന നിലയിലാണ് പ്രചരണം. ഇതുപോലെ ഒരു തുറന്ന കത്ത് എഴുതേണ്ടിവന്നതിൽ ദുഃഖമുണ്ട്. കഴിഞ്ഞ ദിവസം താങ്കളെ ചാനലുകളിലും പത്രവാർത്തകളിലും കണ്ടപ്പോഴുള്ള മനോവിഷമം മൂലമാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നതെന്ന് വാസുദേവൻ നായർ പറയുന്നു.
അടിയന്തിരാവസ്ഥയ്ക്കെതിരെ ആർഎസ്എസ് നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ നമ്മളൊരുമിച്ചായിരുന്നു സമരം നടത്തിയതെന്ന് പി എം വേലായുധനെ വാസുദേവൻ നായർ ഓർമ്മപ്പെടുത്തുന്നു. അന്നത്തെ സമര ബാച്ചിന്റെ ലീഡർ ഞാനായിരുന്നു. പതിനൊന്നും പേരടങ്ങുന്ന നമ്മുടെ സംഘം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വെച്ച് അറസ്റ്റുവരിച്ചു. പൊലീസ് സ്റ്റേഷനിൽ സാമാന്യം ഭേദപ്പെട്ട സ്വീകരണമാണ് ലഭിച്ചത്. പൊലീസിന് ലഭിച്ച അമിത സ്വാതന്ത്ര്യം നമ്മുടെ ദേഹത്തായിരുന്നു അവർ ആഘോഷിച്ചത്. തുടർന്ന് മൂവ്വാറ്റുപുഴ സബ് ജയിലിലും വിയ്യൂർ സെൻട്രൽ ജയിലിലും നാമൊരുമിച്ചായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ച താങ്കൾ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. എല്ലാ തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഒരുനിയോജക മണ്ഡലത്തിൽ താങ്കൾ സ്ഥാനാർത്ഥിയായിരുന്നു. മറ്റു പ്രധാന രാഷ്ട്രീയ പാർട്ടികൾ ഹരിജൻ സംവരണ മണ്ഡലങ്ങളിൽ മാത്രം ഹരിജനങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ താങ്കൾ മത്സരിച്ച ഭൂരിഭാഗം സീറ്റുകളും ജനറൽ മണ്ഡലങ്ങളായിരുന്നു. എന്നിട്ടും ഇപ്പോൾ താങ്കൾ പദവി കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വികാരാധീനനാകുന്നത് കണ്ടപ്പോൾ ശരിക്കും ലജ്ജ തോന്നി. അന്ന് സമരത്തിൽ പങ്കെടുത്തവരിൽ പലരും ഗുരുതരമായ രോഗങ്ങൾ ബാധിച്ചാണ് മരിച്ചത്. പൊലീസ് മർദ്ദനവും അതിന് കാരണമായി. അവരൊന്നും തങ്ങളുടെ യാതനകളുടെ കണക്കു പറഞ്ഞ് രാഷ്ട്രീയ നേതൃത്വത്തോട് കലഹിക്കാൻ പോയിട്ടില്ല. തന്നെപ്പോലെ അവരും സ്വയം സേവക സംഘത്തിന്റെ എളിയ പ്രവർത്തകരായി ജീവിതം നയിക്കുകയായിരുന്നു. എന്നാൽ നിങ്ങൾക്ക് അർഹിക്കുന്നതിലും അധികം പരിഗണനകളും പദവികളും കിട്ടിയിട്ടുണ്ട്. എന്നിട്ടും താങ്കൾ പദവി കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വികാരാധീനനാകുന്നത് കണ്ടപ്പോൾ ശരിക്കും ലജ്ജ തോന്നി. നമ്മൾ കണ്ടുമുട്ടിയ ആർഎസ്എസ് സംഘസ്ഥാനിന്റെ പവിത്രതക്കേറ്റ കളങ്കമായി എനിക്ക് തോന്നി എന്നത് എന്റെ കുറ്റമായി തോന്നുന്നുവെങ്കിൽ എന്നോട് ക്ഷമിക്കണമെന്നും എൻ വാസുദേവൻ അഭ്യർത്ഥിക്കുന്നു. പാർട്ടിയ പൊതുജന മധ്യത്തിൽ അപമാനിക്കുകയാണ് പി എം വേലായുധൻ എന്ന തരത്തിലാണ് എൻ വാസുദേവൻ എന്ന പ്രവർത്തകന്റെ പേരിലുള്ള കത്ത് പ്രചരിപ്പിക്കുന്നത്.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍