എൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് വേണ്ടി ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു; തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പലായി ബിന്ദുവിനെ നിയമിച്ചത് ചട്ടവിരുദ്ധം; പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജും നൽകി; ഇല്ലാത്ത പദവിക്ക് എങ്ങനെ ചാർജ് കൈമാറുമെന്ന് പ്രിൻസിപ്പൽ; എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വേണ്ടി ചട്ടങ്ങൾ വഴി മാറിയപ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ തൃശൂർ കേരള വർമ്മ കോളേജിൽ വൈസ് പ്രിൻസിപ്പാൾ ആയി നിയമിച്ച നടപടി വിവാദമാകുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്വന്തം കോളേജിലാണ് വഴിവിട്ട രീതിയിൽ ഈ നിയമനം നടന്നിരിക്കുന്നത്. സർക്കാർ കോളേജുകളിൽ വൈസ് പ്രിൻസിപ്പാൾ പോസ്റ്റ് നിലവിൽ ഇല്ലാതിരിക്കേയാണ് ഇടതുമുന്നണി കൺവീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇത്തരം ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്ത് നിയമനം നൽകിയിരിക്കുന്നത്.
യുജിസി റെഗുലേഷൻസിന് വിരുദ്ധമായാണ് നിയമനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പുറത്തിറങ്ങുന്നതിനു തൊട്ടു മുൻപ് ധൃതിപിടിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് യോഗം ചേർന്നാണ് ഇടതുമുന്നണി കൺവീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത പോസ്റ്റ് ക്രിയേറ്റ് ചെയ്യുകയും ബിന്ദുവിനെ വൈസ് പ്രിൻസിപ്പാൾ ആയി അവരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നത്. ഇതേ കോളെജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് വിജയരാഘവന്റെ ഭാര്യ.
അക്കാദമിക രംഗത്ത് വൻ കോളിളക്കമാണ് ബിന്ദുവിന്റെ നിയമനം സൃഷ്ടിച്ചിരിക്കുന്നത്. ചട്ടവിരുദ്ധവും രാഷ്ട്രീയവുമായ നിയമനം ആയതിനാലാണ് ഈ നിയമനത്തെക്കുറിച്ച് എതിർപ്പ് രൂപപ്പെടുന്നത്. കോളേജ് പ്രിൻസിപ്പാളിന് അധികാരമുള്ള ഫണ്ടുകളുടെ ഉപയോഗവും ചുമതലകളും വൈസ് പ്രിൻസിപ്പാളിന് നൽകിയാണ് വിചിത്രമായ ഉത്തരവ് കൊച്ചിൻ ദേവസ്വം ബോർഡ് പുറത്തിറക്കിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസരംഗം കുഴച്ച് മറിച്ച് അവിലൂസ് പരുവമാക്കി എന്ന ആക്ഷേപം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെയാണ് ഈ നിയമനകാര്യത്തിലും ആക്ഷേപശരങ്ങൾ ഉയരുന്നത്. മാർക്ക് കൂട്ടിക്കൊടുക്കൽ, വഴിവിട്ട നിയമനങ്ങൾ തുടങ്ങി സ്വർണ്ണക്കടത്ത് വരെയുള്ള ആക്ഷേപങ്ങൾ മന്ത്രി ജലീൽ നേരിട്ട് കൊണ്ടിരിക്കെയാണ് ബിന്ദുവിന്റെ നിയമനവും വിവാദമാകുന്നത്. സിപിഎമ്മിന് വേണ്ടി ജലീൽ നടത്തിയതാണ് എന്ന ആക്ഷേപമാണ് ഈ നിയമനത്തെക്കുറിച്ച് ഉയരുന്നത്.
കഴിഞ്ഞ മാസം മുപ്പതിന് തന്നെ ഉത്തരവ് ഇറങ്ങിയെങ്കിലും ഇതേ വരെ വൈസ് പ്രിൻസിപ്പാൾ ചാർജ് ഏറ്റെടുത്തിട്ടില്ല. ഇല്ലാത്ത തസ്തികയിൽ എങ്ങനെ വൈസ് പ്രിൻസിപ്പാളിനെ അവരോധിക്കും, ചാർജ് കൈമാറ്റം നടത്തും എന്നതിൽ സംശയം നിലനിൽക്കുന്നതിനാൽ യൂണിവേഴ്സിറ്റിക്കും ദേവസ്വം ബോർഡിനുമൊക്കെ കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ കത്തെഴുതിയതിനാലാണ് ഇവർ ചാർജ് ഏറ്റെടുക്കാത്തത് എന്നാണ് സൂചന. കോളേജുകളിൽ പ്യൂൺ മുതൽ പ്രിൻസിപ്പാൾ വരെ നിയമനം നടത്തിയാലും സർവകലാശാല സർക്കാർ അംഗീകാരം തേടണം. ഇല്ലാത്ത തസ്തികയ്ക്ക് എങ്ങിനെയാണ് അംഗീകാരം നൽകുക എന്ന പ്രശ്നം തുറിച്ചു നോക്കുന്നു.
കോളേജ് കാര്യങ്ങളിൽ ഫൈനൽ അഥോറിറ്റി പ്രിൻസിപ്പാൾ ആണ്. സാമ്പത്തികമായും അക്കാദമികമായും പ്രിൻസിപ്പാളിനാണ് കോളേജുകളിൽ അധികാരമുള്ളത്. അതുകൊണ്ട് തന്നെ പ്രിൻസിപ്പാളിനെ കവച്ച് വയ്ക്കാൻ വിചിത്രമായ ഓർഡർ ആണ് ഇറങ്ങിയിരിക്കുന്നത്. ഗവേണിങ് ബോഡി നിശ്ചയിക്കുന്ന ചുമതലകൾ നിർവഹിക്കേണ്ടത് വൈസ് പ്രിൻസിപ്പാൾ ആണ്. കോളേജിന്റെ അക്കാദമിക പ്രവർത്തനങ്ങൾ എകോപിപ്പിക്കൽ, വികസന പ്രവർത്തനങ്ങൾ. കോളേജ് അക്രഡിറ്റെഷൻ തുടങ്ങി പ്രിൻസിപ്പാൾ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും യോജിച്ച് ചെയ്യണം എന്നാണ് ഉത്തരവിൽ പറയുന്നത്.
പ്രിൻസിപ്പാൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ വൈസ് പ്രിൻസിപ്പാളിനു നൽകുകയാണ് ഉത്തരവ് വഴി ചെയ്തിരിക്കുന്നത്. കിഫ്ബി, ഡെവലപ്മെന്റ് ഫോറം, പിടിഎ എന്നിവയുടെ സഹായത്തോടെ നടക്കുന്ന വികസന പ്രവർത്തനങ്ങളും എൻഐആർഎഫ്, നാക്, ഐക്യുഎഎസ്സി ,റിസർച്ച് സെന്റെഴ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും വൈസ് പ്രിൻസിപ്പാളിനാണ് നൽകിയിരിക്കുന്നത്. പ്രിൻസിപ്പാൾ ചെയ്യണ്ട കാര്യങ്ങൾ വൈസ് പ്രിൻസിപ്പാളിന് നൽകി പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കുകയാണ് ഉത്തരവിലൂടെ ചെയ്തത് എന്ന ആക്ഷേപമാണ് ഉയരുന്നത്.
വൈസ് പ്രിൻസിപ്പാളെ നിയമിക്കണമെങ്കിൽ അതിനു കോളേജ് പ്രിൻസിപ്പാൾ മുൻകൈ എടുക്കണം. ജോലിഭാരം മാനേജ്മെന്റിനെ ബോധ്യപ്പെടുത്തണം. പ്രിൻസിപ്പാൾ മാനേജ്മെന്റിനെ അറിയിച്ചാൽ പ്രിൻസിപ്പാലിന്റെ റെക്കമെന്റെഷന് അനുസരിച്ച് വൈസ് പ്രിൻസിപ്പാളിനെ നിയോഗിക്കാം. കോളേജിലെ മുതിർന്ന അദ്ധ്യാപകന് വേണം ഈ തസ്തിക നൽകാൻ. എന്നൊക്കെ നിബന്ധനകളുണ്ട്. സർക്കാർ കോളേജുകളിൽ ഇതേ രീതിയിൽ തസ്തികയില്ല. ഇത്തരം തസ്തികകൾ പ്രിൻസിപ്പാൾമാർ സൃഷ്ടിക്കുകയുമില്ല. കാരണം കോളേജ് കണക്കുകൾ ഓഡിറ്റിനു വിധേയമാണ്.
ഉത്തരം പറയേണ്ടത് കോളേജ് പ്രിൻസിപ്പാൾമാർ ആണ്. അതിനാൽ വൈസ് പ്രിൻസിപ്പാൾ നിയമനം പ്രിൻസിപ്പാളിന് കുരിശാണ്. അതുകൊണ്ട് തന്നെ വൈസ് പ്രിൻസിപ്പാൾ നിയമനത്തിനു പ്രിൻസിപ്പാൾമാർ ശുപാർശ ചെയ്യാറില്ല. കേരളവർമ്മ കോളേജിൽ പ്രിൻസിപ്പാൾ ഇത്തരം ഒരു നിയമനത്തിനു ശുപാർശ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് ചാർജ് കൈമാറുമ്പോൾ വേണ്ട നിർദ്ദേശങ്ങൾ വിശദമാക്കണം എന്ന് പറഞ്ഞു ഉന്നത വിദ്യാഭ്യാസ അധികൃതർക്ക് പ്രിൻസിപ്പാൾ കത്ത് നല്കിയതും.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- ആർഷോ പരീക്ഷാ ഫീസ് അടച്ചിട്ടില്ല; നിലപാട് വീണ്ടും തിരുത്തി;
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍