ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർ
എം മനോജ് കുമാർ
തിരുവനന്തപുരം: ഐഎഎസുകാർക്ക് എതിരെ വന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥർ കടുത്ത അസംതൃപ്തിയിൽ. നിരന്തരം വന്ന ഇന്റലിജൻസ് പാളിച്ചകൾ മറച്ചു വയ്ക്കാൻ വേണ്ടിയാണ് ഐഎഎസുകാരെ കുറ്റക്കാരാക്കി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതെന്നാണ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടമുണ്ട്. ഈ പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇവർ പെരുമാറുന്നത്. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് ഐഎഎസുകാരുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യും വിധമാണ് എന്നാണ് മിക്ക ഉദ്യോഗസ്ഥരും കരുതുന്നത്. ലൈഫ് മിഷൻ വിവാദവും സ്വർണ്ണക്കടത്തും ഐഎഎസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയുമായി കൂട്ടിക്കുഴയ്ക്കുന്നതിൽ ആണ് ഐഎഎസ് അമർഷം പതഞ്ഞുപൊന്തുന്നത്. മുഖ്യമന്ത്രിയുടെ സംശയം ആളിക്കത്തിക്കുന്ന വിധത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷുമായി ഉള്ള വഴിവിട്ട ബന്ധവും ലൈഫ് പദ്ധതിയുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾക്കു ചോർന്നു കിട്ടിയത് ഐഎഎസ് ഉദ്യോഗസ്ഥരും കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് എന്ന തരത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് ചർച്ചയായത്. വഴുതക്കാട്ടെ ആർടെക്ക് കല്യാണി ഫ്ളാറ്റിൽ ഐഎഎസുകാർ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സർക്കാർ ഫയലുകളിലെ രഹസ്യങ്ങൾ പോലും ചോർന്നതെന്നും സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ കടുത്ത പ്രതികരണം വന്നത്. മറ്റു സംസ്ഥാനക്കാരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കാണു സംഗമത്തിൽ മുൻതൂക്കം. ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നാണ് വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയത്.
ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിയ്ക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഐഎഎസുകാർ ഒത്തുകൂടുമ്പോൾ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല. ഈ സാഹചര്യത്തിൽ ഐഎഎസ് ഒത്തുകൂടൽ വഴി ഭരണരഹസ്യങ്ങൾ വെളിയിൽ പോകുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണ്. ചാര ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഐഎഎസുകാർക്ക് മാത്രമല്ല ഭരണതലത്തിൽ ഉള്ള പലർക്കും അടുപ്പമുണ്ട്. ഭരണരഹസ്യങ്ങൾ ചോർത്തിയെടുക്കാൻ മാത്രമുള്ള ഈ നീക്കങ്ങൾ കുമാർ നടത്തിയിട്ടില്ലെന്നാണ് ഐഎഎസ് അനുമാനം. കുമാറിന്റെ സാന്നിധ്യത്തിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ പതിവായി തലസ്ഥാനത്തെ ഫ്ളാറ്റിൽ ഒത്തുകൂടി ഭരണരഹസ്യങ്ങൾ ചർച്ച ചെയ്യുന്നതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പക്ഷെ ഐഎഎസ് കൂട്ടായ്മയിൽ കുമാർ പ്രത്യക്ഷപ്പെടാറില്ല.
ഐഎഎസ് ഉദ്യോഗസ്ഥർ ഒത്തുകൂടുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടാകാറുള്ളത്. അല്ലാതെ റോ പോലെ രഹസ്യാന്വേഷണ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ സംബന്ധിക്കാറില്ല. എന്നാൽ വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ ചില ഐഎഎസ് ഉദ്യോഗസ്ഥറും കുമാറും അവരുടെ സ്വകാര്യ വിരുന്നുകളിൽ ഒത്തുകൂടാറുണ്ട്. പലരുമായും ഒപ്പം കുമാർ ഭക്ഷണം കഴിച്ചിട്ടുണ്ട്. അത് ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമല്ല. മറ്റു പലരുമായും കൂട്ടുകൂടാറുണ്ട്. അതൊന്നും പറയാതെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാർ ആക്കുന്നതിലാണ് ഐഎഎസ് അമർഷം വരുന്നത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം പാടില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി താക്കീതു നൽകിയത്. സർക്കാരിന്റെ വിവരങ്ങൾ ചോരുന്നതു തടയണം. സർക്കാരിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വഴുതക്കാട്ടെ ആർടെക്ക് ഫ്ളാറ്റിൽ വൈകുന്നേരങ്ങളിൽ ഉന്നത ഐഎഎസുകാർ എത്താറുണ്ട്. ഇതാണ് മുഖ്യമന്ത്രി വിഷയമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞു സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥർ സ്തംഭിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സായി കേന്ദ്രത്തിലും ഐഎഎസുകാർ നിരന്തരം ഒത്തുകൂടുന്നു. മുതിർന്ന ഐഎഎസുകാരാണ് ഇവർ. ഒരിക്കലും ആരും വാർത്ത ചോർത്തലിൽ സംശയിക്കേണ്ട സാഹചര്യമൊരുക്കേണ്ടവർ. അവരെ പ്രതിക്കൂട്ടിലാക്കിയാണ് മുഖ്യമന്ത്രി ഐഎഎസുകാരുടെ യോഗത്തിൽ അഞ്ഞടിച്ചത്. ഇതോടെ കൂടുതൽ നിരീക്ഷണങ്ങൾ ഐഎഎസുകാർക്ക് നേരെയുണ്ടാകുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. ഇത് മനസ്സിലാക്കി ഉദ്യോഗസ്ഥ തല അഴിച്ചു പണിയും ഉണ്ടാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാൽ അതുടൻ ഉണ്ടാകില്ല.
നാല് ഐ.എ.എസ്. പ്രമുഖർ നിരീക്ഷണത്തിലാണ്. തലസ്ഥാനത്തു വഴുതക്കാട്ടെ ആഡംബര ഫ്ളാറ്റിൽ ഒത്തുചേരുന്ന ഉദ്യോഗസ്ഥസംഘം നിർണായക വിവരങ്ങൾ പ്രതിപക്ഷത്തിനു ചോർത്തുന്നതായി സർക്കാരിനു സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീതിയുടെ പശ്ചാത്തലൽ ആണ് ഉദ്യോഗസ്ഥനീക്കമെന്നും ഇന്റലിജൻസ് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. വഴുതക്കാട്ടെ നക്ഷത്ര അപ്പാർട്ട്മെന്റിൽ പതിവായി ഒത്തുകൂടുന്നവരെപ്പറ്റി സർക്കാരിനു വിവരം ലഭിച്ചതായി മുഖ്യമന്ത്രി ഐഎഎസുകാരെ അറിയിക്കുകയും ചെയ്തുവെന്നതാണ് വസ്തുത. ഇതിന് വേണ്ടിയാണ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. ജൂനിയർ ഐഎഎസുകാരെ യോഗത്തിൽ പങ്കെടുപ്പിച്ചുമില്ല.
മലയാളികളായ ഐഎഎസുകാരെ അല്ല മുഖ്യമന്ത്രിക്ക് സംശയം. ഒപ്പം നിൽക്കുന്ന ചില ഐ എ എസുകാരാണ് ഒറ്റുകാർ. ഇതിൽ പ്രതിപക്ഷം പരസ്യമായി പ്രതിക്കൂട്ടിൽ നിർത്തുന്ന നോർത്തുകാരനുമുണ്ട്. ഇവർക്കെല്ലാം അതിവിശ്വസ്ത പദവി പിണറായി കൊടുത്തിരുന്നു. ഇവരാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് റിപ്പോർട്ട്. വഴുതാക്കാട്ടെ ടാഗോർ തിയേറ്ററിന് അടുത്ത ഫ്ളാറ്റാണ് ഗൂഢാലോചനാ കേന്ദ്രം. ഈ പ്രദേശമാകെ ഇനി പൊലീസ് നിരീക്ഷണത്തിലാകും. ഞെട്ടിക്കുന്ന വിവരങ്ങളാണ് മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഭരണം അട്ടിമറിക്കാൻ കൂടെ നിൽക്കുന്നവർ പോലും കള്ളക്കളി നടത്തുന്നുവെന്നാണ് പിണറായി തിരിച്ചറിയുന്നത്. ഫ്ളാറ്റിന്റെ പേര് പിണറായി പറഞ്ഞുവെന്നതാണ് ഏറെ നിർണ്ണായകം. ആരാണ് ചോർത്തലുകാരെന്ന് തനിക്കറിയാമെന്ന് ഇതിലൂടെ പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി
സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്നാണ് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രിയുടെ കർശനനിർദ്ദേശം. സെക്രട്ടേറിയറ്റിൽനിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. എവിടെനിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചത്. . ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്.
ഉത്തമബോധ്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉണ്ടാകും. തീരുമാനങ്ങളെടുക്കുന്നതിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്