പരമാവധി റൺ നേടിയും നിതീഷ് ക്യാമ്പിലെ വിക്കറ്റുകൾ വീഴ്ത്തിയും തേജ്വസിയുടെ ഓൾറൗണ്ട് മികവ്; പ്രതിരോധം പിഴച്ച് ക്ലീൻ ബൗൾഡായത് കോൺഗ്രസ്; 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസിന് മത്സരിക്കാൻ 70 സീറ്റ് കൊടുത്തത് ലാലു പുത്രന് വിനയായി; ഇനി രാഹുലിനും പ്രിയങ്കയ്ക്കും മുന്നിലുള്ളത് വെല്ലുവിളികൾ; ബീഹാറിൽ മഹാസഖ്യം അവസാന ഓവറിൽ തോൽക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പാട്ന: 2015ലെ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു നിതീഷ് കുമാർ. എന്ന് നിതീഷിന് കിട്ടിയത് 71 സീറ്റുകൾ. തേജസ്വി യാദവ് നേതൃത്വം കൊടുത്ത ആർജെഡിക്ക് 80 സീറ്റും. മുന്നണിയിൽ രണ്ടാമനായിട്ടും മുഖ്യമന്ത്രി പദം നിതീഷിന് തേജസ്വി കൈമാറി. മുപ്പതു കഴിയുമ്പോൾ മുഖ്യമന്ത്രിയാകണമെങ്കിൽ മഹാസഖ്യത്തിൽ നിതീഷ് ഉണ്ടാകുന്നതിലെ പ്രശ്നങ്ങൾ തേജസ്വി തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് മഹാസഖ്യത്തെ വിട്ട് നിതീഷ് വീണ്ടും ബിജെപി ക്യാമ്പിലെത്തിയത്. 2020ൽ മുഖ്യമന്ത്രി പദം ഉറപ്പിച്ചായിരുന്നു ഐപിഎൽ താരം പ്രചരണത്തിൽ നിറഞ്ഞത്. എന്നാൽ അവസാന ഓവറിൽ വീണു. അതും മറുക്രീസിലെ കോൺഗ്രസിന്റെ മോശം ബാറ്റിങ് കാരണം.
പരമാവധി റൺ അടിച്ചു കൂട്ടാനും മുഖ്യ എതിരാളിയായ ജെഡിയുവിന്റെ പരമാവധി വിക്കറ്റുകൾ നേടാനുമായിരുന്നു തേജസ്വിയുടെ തീരുമാനം. റൺ നേടിയതിൽ ഒന്നാമനായി. നിതീഷിനൊപ്പമുള്ളവരെ പരമാവധി തോൽപ്പിച്ചു. അപ്പോഴും അധികാര കസേര ഈ യുവനേതാവിന് അകലെയായി. 70 സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിന് ആർജെഡി അവസരം നൽകി. അവർ ജയിച്ചത് 19 സീറ്റിൽ. ജയശതമാനം വെറും 27ഉം. ഇടത് പാർട്ടികൾ പോലും അറുപത് ശതമാനത്തിന് മുകളിൽ ജയിച്ചപ്പോഴായിരുന്നു കോൺഗ്രസിന്റെ ദുർബല പ്രകടനം. ആർജെഡിക്ക് 52 ശതമാനമാണ് മത്സരിച്ച സീറ്റുകളിലെ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം. അതുകൊണ്ടാണ് ഈ തോൽവി കോൺഗ്രസിന്റെ വീഴ്ചയാകുന്നത്.
ബിഹാർ പോരിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും അടിതെറ്റി വീണതോടെ ദേശീയ രാഷ്ട്രീയക്കളത്തിൽ തലകുനിച്ച് കോൺഗ്രസ് നിൽക്കുകയാണ്. ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കാട്ടിയ പിടിവാശിയാണു തോൽവിക്കു വഴിവച്ചതെന്ന ആക്ഷേപം ശക്തം. 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസ് ഇക്കുറി 70 സീറ്റിലാണു മത്സരിച്ചത്; ജയിച്ചത് 19 മണ്ഡലങ്ങളിൽ. സംസ്ഥാനത്ത് സംഘടനാ സംവിധാനം തീർത്തും ദുർബലമാണെങ്കിലും തേജസ്വി യാദവിനനുകൂലമായ തരംഗത്തിൽ ജയിക്കാനായിരുന്നു മോഹം. ഇത് തീർത്തും നടക്കാതെ പോയി. ഫലം ബിജെപി മുന്നണിക്ക് ഭരണവും. അപ്പോഴും ആർജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ബീഹാറിലെ പ്രതിപക്ഷത്തെ ഇനി തേജസ്വി നയിക്കും.
തേജസ്വി ഒറ്റയ്ക്കു നയിച്ച സഖ്യത്തിൽ, ആളും ആരവവുമില്ലാത്ത കോൺഗ്രസ് ബാധ്യതയായി. കയ്യെത്തും ദൂരത്ത് ഭരണം നഷ്ടപ്പെട്ട തേജസ്വിക്ക്, കോൺഗ്രസിന്റെ വീഴ്ചയ്ക്കു വില നൽകേണ്ടി വന്നു. ത മിഴ്നാട്ടിലടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംകെ ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ കോൺഗ്രസുമായുള്ള സീറ്റ് വിഭജനത്തിൽ കർശന നിലപാടെടുക്കാനും ഇതു വഴിയൊരുക്കും. ചോദിക്കുന്നതെല്ലാം ഇനി കൊടുക്കില്ല. ഇതിനൊപ്പം യുപിയെ ഫലവും കോൺഗ്രസിനെ വേട്ടയാടും. ഹത്രാസിലെ ഇടപെടൊലന്നും ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ അതിശക്തമാണ്. രാഹുൽ ഗാന്ധിക്കും ഇനി ഏറെ രാഷ്ട്രീയ വെല്ലുവിളികൾ ഉയരും.
യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റിൽ ഒന്നു പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നും പ്രചാരണത്തിനിറങ്ങാതെ യുപിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു കനത്ത ആഘാതമാണു ഫലം. സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന് അടിത്തറയില്ലെന്നതിന്റെ തെളിവു കൂടിയാണിത്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു ചുവടുമാറിയ ജ്യോതിരാദിത്യ സിന്ധ്യയെ പാഠം പഠിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മുൻ മുഖ്യമന്ത്രി കമൽനാഥ് നേരിട്ടത് രാഷ്ട്രീയ ജീവിതത്തിലെ കനത്ത തോൽവികളിലൊന്ന്.
ഇന്ത്യൻ ക്രിക്കറ്റ് തൊപ്പി മോഹിച്ച് സ്കൂൾ പഠനം പോലും പൂർത്തിയാക്കാതെ ഫുൾടൈം കളിക്കളത്തിലെത്തിയ ബാല്യമാണ് തേജസ്വിയുടേത്. ലാലുവിന്റെ യഥാർത്ഥ പിൻഗാമിയായി തേജസ്വി വളർന്നു കഴിഞ്ഞു. എന്നാൽ അധികാരത്തിൽ എത്താൻ വേണ്ട കൂട്ടാളിയെ ഇനിയും കിട്ടിയില്ല. ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്തെ ഐആർസിടിസി അഴിമതിക്കേസിൽ അച്ഛനമ്മമാർക്കൊപ്പം തേജസ്വിയും പ്രതിയായി. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മാറിമാറി ചോദ്യം ചെയ്തു. അന്ന് പതിനഞ്ച് വയസ്സായിരുന്നു തേജസ്വിയുടെ പ്രായം. ഈ ചോദ്യം ചെയ്യലുകളെ അതിജീവിച്ച കരുത്തുമായാണ് ബീഹാർ രാഷ്ട്രീയത്തിൽ തേജ്വസി നിറഞ്ഞത്.
ലാലുവിന്റെ രാഷ്ട്രീയ പിൻഗാമിയായി ഇളയപുത്രൻ തേജസ്വി വരുമെന്നു പാർട്ടിക്കാർ കരുതിയതല്ല. ലാലുവിനു ശേഷമാരെന്ന ചോദ്യമുയർന്നത് അപ്രതീക്ഷിതമായാണ്. ദേശീയ നിർവാഹക സമിതി യോഗത്തിൽ ചോദ്യം ഉന്നയിച്ച പപ്പു യാദവ് ഉത്തരവും പറഞ്ഞു സർവഥാ യോഗ്യൻ ഞാൻ തന്നെ. തനിക്കു മക്കളുള്ളപ്പോൾ പപ്പു എങ്ങനെ പിൻഗാമിയാകുമെന്നു ലാലു ചിരിച്ചു. വൈകാതെ പപ്പു യാദവ് പാർട്ടിക്കു പുറത്തായി. ലാലുവിന്റെ മകൻ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന കിംവദന്തി കേട്ട ചിലർ തേജ് പ്രതാപിനെ കണ്ട് അഭിനന്ദിച്ചു. ഭക്തിമാർഗത്തിൽ ജീവിക്കുന്ന താനല്ല അനുജനാണു രാഷ്ട്രീയത്തിലിറങ്ങുന്നതെന്നു തേജ് പ്രതാപ് പറഞ്ഞു. പിന്നെ സംഭവിച്ചത് അതുതന്നെയായിരുന്നു.
2015 നിയമസഭാ തിരഞ്ഞെടുപ്പിൽ തേജ് പ്രതാപും തേജസ്വിയും ഒരുമിച്ചു സ്ഥാനാർത്ഥികളായി. ജെഡിയു ആർജെഡി സർക്കാരിൽ നിതീഷ് കുമാറിനു കീഴിൽ ഉപമുഖ്യമന്ത്രിയായി തേജസ്വിയെ നിയോഗിച്ചപ്പോഴാണു ലാലുവിന്റെ തീരുമാനം വ്യക്തമായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ തേജ് പ്രതാപും തേജസ്വിയും ഇടഞ്ഞു. പക്ഷേ അതൊന്നും ആർജെഡി കരുത്തിനെ ബാധിച്ചില്ല. തേജ്വസിക്ക് പാർട്ടിയെ മുമ്പോട്ട് കൊണ്ടു പോകാനായി. അതാണ് അതിശക്തമായ മത്സരത്തിലും ആർജെഡിക്ക് കിട്ടിയ ഒന്നാം നമ്പർ പാർട്ടിയെന്ന സ്ഥാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍