മഹാപ്രളയകാലത്ത് ക്ലീനിങ് ചാർജ് നൽകിയില്ല എന്ന് പറഞ്ഞ് കള്ളത്താക്കോൽ ഇട്ട് ഫ്ളാറ്റുകൾ തുറന്നു; ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും എടുത്തുകൊണ്ടു പോയി; താമസം തുടങ്ങിയപ്പോൾ മുതൽ പൊറുതിമുട്ടിച്ച് പലതരം പിരിവുകൾ; വനിതാ മാനേജരെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസ്; ആലുവയിലെ അക്വാസിറ്റിയിൽ ശ്വാസ് ഹോംസിന്റെ ഗൂണ്ടാഭീഷണിയിൽ ഉടമകൾ
എം മനോജ് കുമാർ
കൊച്ചി: ലക്ഷങ്ങൾ മുടക്കി വില്ലയും ഫ്ളാറ്റും വാങ്ങിയവർ ബിൽഡറുടെ പ്രതികാര നടപടിക്ക് ഇരയായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ കുടുങ്ങി ഇവർ വെള്ളം കുടിക്കുകയാണ്. ബിൽഡറുടെ ഓഫീസിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു എന്ന ആരോപണം വരെ ചുമത്തിയാണ് ആലുവയിലെ അക്വാസിറ്റി പ്രോജക്ടിന്റെ ഉടമകളായ ശ്വാസ് ഹോംസ് ഫ്ളാറ്റ് ഉടമകൾക്കെതിരെ പരാതി നൽകിയത്. 17 ഏക്കറോളം സ്ഥലത്തുള്ള 66 വില്ലകളിലെയും ആറു ടവറുകളിലായുള്ള 800 ഓളം ഫ്ളാറ്റ് ഉടമകളും ചേർന്ന് അക്വാസിറ്റി അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരിക്കാൻ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് ഫ്ളാറ്റ് ഉടമകളുടെ പേരിൽ ശ്വാസ് ഹോംസ് കേസ് കൊടുത്തത്. ശ്വാസ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ലീഗൽ മാനേജർ രാജേഷ് കുമാർ ആലുവ കോടതിയിൽ നൽകിയ പരാതിയെ തുടർന്നു ആലുവ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്വാസ് ഹോംസ് നടത്തുന്ന ഗുണ്ടാപിരിവിനു അറുതി വരും എന്ന് കരുതിയാണ് അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരണത്തിനു ബിൽഡേഴ്സ് തടയിട്ടതും കള്ളക്കേസ് നൽകിയതുമെന്നാണ് ഫ്ളാറ്റ്-വില്ലാ ഉടമകൾ ആരോപിക്കുന്നത്. എഴുപത് ശതമാനത്തോളം ഫ്ളാറ്റ്-വില്ലാ ഉടമകളും എൻആർഐ ആയതിനാൽ ഈ സാഹചര്യം ശ്വാസ് ഹോംസ് ചൂഷണം ചെയ്യുകയാണ്. മാനേജർ ആയ വനിതയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങൾ മുഴുവനും വ്യാജമാണ്. പ്രതികാരം തീർക്കാൻ കള്ളപ്പരാതി നൽകുകയാണ് ശ്വാസ് ഹോംസ് ചെയ്തത് എന്നാണ് ഫ്ളാറ്റുടമകൾ ആരോപിക്കുന്നത്. ബിൽഡേഴ്സ് നൽകിയ കേസിൽ പ്രതികളാക്കപ്പെട്ട ഒൻപതു പേരിൽ അഞ്ച് ഫ്ളാറ്റ് ഉടമകളും വനിതകളാണ്. സ്വത്തുക്കൾ വിറ്റ് പെറുക്കിയും ആഭരണങ്ങൾ പണയം വെച്ചും ശ്വാസ് ഹോംസിൽ നിന്ന് ഫ്ളാറ്റുകളും വില്ലകളും വാങ്ങിയവർ കേസിന്റെ പേരിൽ ഇപ്പോൾ കയ്പ്പ് നീർ കുടിക്കുകയാണ്. മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തെങ്കിലും ജാമ്യം ലഭിച്ചില്ല. ജാമ്യം ലഭിക്കാനുള്ള ശ്രമത്തിലാണ് ശ്വാസ് ഹോംസിൽ നിന്നും വില്ല വാങ്ങി വെള്ളത്തിലായ ഫ്ളാറ്റ് ഉടമകൾ.
ശ്വാസ് ഹോംസുമായുള്ള ഇടപാട് ഒരു നഷ്ടക്കച്ചവടം ആയിരുന്നെന്നും ബിൽഡറെ തിരിച്ചറിയാൻ വൈകിപോയെന്നുമാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്. ഏഴു വർഷത്തോളം വൈകിയാണ് ഫ്ളാറ്റുകൾ കൈമാറിയത്. പ്രോപ്പർ ഹാൻഡ് ഓവർ അല്ല നല്കിയതും. 800-ൽ അധികം ഫ്ളാറ്റുകളും 66 വില്ലകളുമുള്ള അക്വാസിറ്റിയിൽ ഇതുവരെ വാട്ടർ കണക്ഷൻ എടുത്ത് നൽകിയിട്ടില്ല. വാട്ടർ കണക്ഷൻ നൽകും എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായമാണ് ശ്വാസ് ഹോംസ് പറയുന്നത്. ഫുള്ളി ഫർണീഷ്ഡ് ഫ്ളാറ്റ് എന്ന് പറഞ്ഞു ഫ്ളാറ്റ് നൽകിയിട്ട് മഹാ പ്രളയസമയത്ത് തങ്ങൾ ആവശ്യപ്പെട്ട ക്ലീനിങ് തുക നൽകിയിട്ടില്ല എന്ന് പറഞ്ഞു അവർ നൽകിയ ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും കള്ളതാക്കോൽ ഇട്ട് വീട് തുറന്നു എടുത്തുകൊണ്ടു പോയതായും ഫ്ളാറ്റ് ഉടമകൾ ആക്ഷേപിക്കുന്നു. ഫയർ ഇൻസ്പെക്ഷൻ നടത്തിയ പേപ്പറുകൾ പോലും ഇതുവരെ കൈമാറിയിട്ടില്ല. അക്വാസിറ്റിയിൽ അവർ നൽകും എന്ന് പറഞ്ഞു കോമൺ അമിനിറ്റീസ് ഒന്നും നൽകിയിട്ടില്ല. ബോട്ട് ക്ലബ്, സിനിമാ തിയേറ്റർ, ഷോപ്പിങ് സെന്റർ, ടെന്നീസ്, ഷട്ടിൽ കോർട്ട് എല്ലാം കടലാസിൽ മാത്രമാണ്. പല തരം പിരിവുകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പിരിവുകൾക്ക് തടയിടാൻ വേണ്ടിയാണ് അപക്സ് ബോഡി രൂപീകരിക്കാൻ ശ്രമിച്ചത്- ഫ്ളാറ്റ് ഉടമകൾ പറയുന്നു.
അപക്സ് ബോഡി രൂപീകരണത്തിനു ശ്വാസ് ഹോംസ് എതിരായിരുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിരിവുകൾ ആണ് ശ്വാസ് ഹോംസ് പതിവ് പരിപാടി. ഇത് തടയാൻ വേണ്ടിയാണ് അക്വാസിറ്റി പ്രോജക്ടിൽ അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരണത്തിനു ഫ്ളാറ്റ്-വില്ലാ ഉടമകൾ ശ്രമിച്ചത്. പക്ഷെ ബിൽഡർ ഇതിനു എതിര് നിന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കഴിഞ്ഞയാഴ്ച ഫ്ളാറ്റ് ഉടമകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. അക്വാ സിറ്റിയിലേക്ക് ഉള്ള പ്രധാന ഗെറ്റ് ശ്വാസ് ഹോംസ് അടച്ചു.ഫ്ളാറ്റ് ഉടമകൾ പരാതിപ്പെട്ടപ്പോൾ ആലുവ പൊലീസ് എത്തിയാണ് ഗെറ്റ് തുറന്നത്. ഇതിന്റെ ഭാഗമായി വന്ന തർക്കത്തിന്റെ പേരിൽ ശ്വാസ് ഹോംസ് അധികൃതരും ഫ്ളാറ്റ് ഉടമകളും തമ്മിൽ ഇടഞ്ഞു. ഇതോടെയാണ് പ്രതിഷേധം ഉയർത്തിയ വനിതകൾ അടക്കമുള്ള ഫ്ളാറ്റ് ഉടമകളുടെ പേരിൽ ശ്വാസ് ഹോംസ് പരാതി നൽകിയത്. ആലുവ കോടതിയിൽ പരാതി നൽകിയപ്പോൾ കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് ആലുവ വെസ്റ്റ് എസ്ഐ ഫൈസൽ മറുനാടനോട് പറഞ്ഞത്. കേസിൽ അന്വേഷണം നടത്തി വരുകയാണ് എന്നാണ് എസ്ഐ പറഞ്ഞത്.
ശ്വാസ് ഹോംസ് ബിൽഡേഴ്സ് പെരുമാറുന്നത് ഗുണ്ടകളെപ്പോലെ: ഫ്ളാറ്റ് ഉടമകൾ
ശ്വാസ് ഹോംസ് ബിൽഡേഴ്സിൽ നിന്നും ഫ്ളാറ്റുകൾ വാങ്ങിയപ്പോൾ ചതി പറ്റി എന്നാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്. 2011 തുടങ്ങിയ പ്രോജക്റ്റ് ആണിത്/ 2013 ൽ ഫ്ളാറ്റുകളും വില്ലകളും കൈമാറും എന്നാണ് പറഞ്ഞത്. എന്നാൽ കൈമാറ്റം നടന്നു തുടങ്ങിയത് 2018 മുതലാണ്. പറഞ്ഞതിലും ആറും വർഷം വൈകിയാണ് ഫ്ളാറ്റുകൾ കൈമാറിയത്. പ്രോപ്പർ ഹാന്റിങ് ഓവർ നടന്നിട്ടില്ല. ഫയർ ഇൻസ്പെക്ഷൻ പേപ്പറുകൾ ഒന്നും കൈമാറിയിട്ടില്ല. വാട്ടർ കണക്ഷൻ നൽകിയിട്ടില്ല. ബോർവെൽ വാട്ടറാണ് ഉപയോഗിക്കുന്നത്. കോമൺ അമിനിറ്റീസ് ഒന്നും ചെയ്തിട്ടില്ല. ജനറേറ്ററുകൾ നൽകിയിട്ടില്ല. ഫുള്ളി ഫർണീഷ്ഡ് ഫ്ളാറ്റ് എന്നാണ് പറഞ്ഞത്. മഹാപ്രളയം വന്നപ്പോൾ ക്ലീനിങ് ചാർജ് അവർ പറഞ്ഞ ചാർജ് നൽകിയിട്ടില്ല എന്ന് പറഞ്ഞു ഫ്ളാറ്റുകൾ കള്ളതാക്കോലിട്ടു തുറന്നു ടിവി ഫ്രിഡ്ജ്, കട്ടിൽ തുടങ്ങിയ സാധനങ്ങൾ അവർ എടുത്തുകൊണ്ടുപോയി. ഇതിനുള്ള പണം ഞങ്ങളിൽ നിന്നും ആദ്യമേ വാങ്ങിയതാണ്. എന്നിട്ടാണ് ഈ രീതിയിൽ ഗുണ്ടാ രീതിയിൽ കാര്യങ്ങൾ നടത്തിയത്. ആ സമയത്ത് പലരും താമസം തുടങ്ങിയിട്ട് പോലുമില്ല.
ഫ്ളാറ്റുകളിൽ താമസം തുടങ്ങിയപ്പോൾ മുതൽ പലതരം പിരിവുകൾ ആണ്. ഇത് തടയിടാൻ ഞങ്ങൾ അസോസിയേഷൻ ഉണ്ടാക്കി. ആറോ-ഏഴോ ടവറുകൾ ഉണ്ട്. ഓരോ ടവറിലും 150 ഏറെ ഫ്ളാറ്റുകളും ഉണ്ട്. 66 വില്ലകളും. അതിന്റെ പേരിലാണ് ഞങ്ങൾ അപക്സ് ബോഡി രൂപീകരിക്കാൻ ശ്രമിച്ചത്. ശ്വാസ് ഹോംസിന്റെ പിരിവിനെതിരെ പ്രതിഷേധം വരും എന്ന് ഭയന്നാണ് ഈ അപക്സ് ബോഡി അവർ തടഞ്ഞത്. ഈ പ്രശ്നമാണ് ഫ്ളാറ്റ് ഉടമകളുടെ പ്രതിഷേധത്തിനു കാരണമായത്. ഞങ്ങൾ സംഘടിച്ചപ്പോൾ അവർ മെയിൻ ഗെറ്റ് അടച്ചു. പൊലീസ് വന്നാണ് ഗെറ്റ് തുറന്നത്. പ്രശ്നങ്ങൾ വന്നപ്പോൾ വാക്ക് തർക്കം വന്നു. ഇതിന്റെ പേരിലാണ് വനിതാ മാനേജറെ കയറിപ്പിടിച്ചു എന്നുവരെ അവർ പരാതിയിൽ എഴുതിപ്പിടിപ്പിച്ചത്. വ്യാജ പരാതിയാണ് നൽകിയത്. ഇപ്പോൾ പ്രതികളാക്കപ്പെട്ടവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്-ഫ്ളാറ്റ് ഉടമകൾ പറയുന്നു.
അക്വാസിറ്റിയുടെ രാജേഷ് പറയുന്നത്:
അക്വാസിറ്റിയുടെ ഗെറ്റ് അടച്ചത് ഫ്ളാറ്റ് ഉടമകൾ ആണ്. അല്ലാതെ ശ്വാസ് ഹോംസ് അല്ല. അവർ വാഹനങ്ങൾ ഇട്ട് പ്രധാന ഗെയ്റ്റ് ബ്ലോക്ക് ചെയ്തപ്പോൾ സെക്യൂരിറ്റി ഇടപെട്ടു തുറന്നു കൊടുക്കുകയാണ് ചെയ്തത്. അവിടെ അപക്സ് ബോഡി രൂപീകരണം നടന്നിട്ടില്ല. അത് ബിൽഡർമാരുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാൻ കഴിയൂ. അപക്സ് ബോഡിയുടെ കാര്യത്തിലല്ല. കോമൺ അമിനിറ്റീസിന്റെ കാര്യത്തിലാണ് തർക്കം ഉള്ളത്. പത്ത് ടവറുകൾ തീർത്ത് കഴിഞ്ഞു മാത്രമേ ഈ കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. ആറു ടവറുകൾ കഴിഞ്ഞതേയുള്ളൂ. ഇനി നാല് ടവറുകൾ കൂടി നിർമ്മിക്കണം. അതിന്റെ ജോലികൾ നടക്കുകയാണ്. അത് അക്വാ സിറ്റിയുടെ കോമൺ അമിനിറ്റീസ് ആണിത്. അവർക്ക് ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. അൺഡിവൈഡഡ് ഷെയറുകൾ നൽകിയിട്ടുണ്ട്. ഫ്ളാറ്റ് ഉടമകൾ പ്രശ്നമുണ്ടാക്കി ഞങ്ങളുടെ വനിതാ മാനേജരുടെ കൈക്ക് കയറിപ്പിടിച്ചു. വളരെ മോശമായ രീതിയിൽ തെറി പറഞ്ഞു. അവർ ഒരു ആൾക്കൂട്ടം സൃഷ്ടിച്ചു. സ്ത്രീകൾ കൂടി ഈ സംഘത്തിലുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയാണ് പൊലീസിൽ പരാതി നൽകിയത്.ഫ്ളാറ്റ് ഉടമകളോട് വേറെ സ്ഥലങ്ങളിൽ കയറരുത് എന്നുള്ള കോടതിയുടെ ഇൻജക്ഷൻ ഓർഡർ കൂടി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.- രാജേഷ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്