ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ.ആഷ കിഷോറിന്റെ കാലാവധി നീട്ടിയത് റദ്ദാക്കിയ സിഎടി തീരുമാനത്തിന് എതിരെ ഹൈക്കോടതിയിലേക്ക്; നീക്കം താൽക്കാലിക ഡയറക്ടറെ നിയമിച്ച് ഇടക്കാല ഉത്തരവ് വന്നതിന് പിന്നാലെ; ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽ ഡയറക്ടർ നിയമനത്തിനും കാലാവധിക്കും ചട്ടമില്ലാത്തതും വിചിത്രമെന്ന് സിഎടി വിധിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള അധികാരതർക്കം സങ്കീർണമാകുന്നു. വിഷയം വീണ്ടും കോടതി കയറുകയാണ്. നിലവിലെ ഡയറക്ടർ ഡോ.ആശ കിഷോറുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടിയ ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ ഡോ.ആശ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാൻ കഴിയാതെയായി. ശ്രീചിത്രയിലെ ഏറ്റവും മുതിർന്ന ഡോക്ടർ ജയകുമാറിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് ഇറങ്ങി.കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബുണൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ ശ്രീ ചിത്ര പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഡോ. കെ. ജയകുമാർ ഇന്ന് ചുമതലയേറ്റത്.
നിലവിൽ ദേശീയ പദവിയിലുള്ള സ്ഥാപനത്തിന് ഡയറക്ടർ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരം സാഹചര്യത്തിൽ മുതിർന്ന പ്രൊഫസറിനെ താത്കാലികമായി ചുമതല കൊടുക്കണമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമാവലി. ഇതോടെ സിഎടി തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് ഡോ.ആശ കിഷോർ.
കേന്ദ്രത്തിന്റെ അനുമതി കൂടാതെയാണ് ഡയറക്ടറുടെ കാലാവധി നീട്ടി കൊടുത്തതെന്നാണ് ഒരുവിഭാഗം ഡോക്ടർമാരുടെ ആരോപണം. എന്നാൽ സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാൽ അതിന്റെ ആവശ്യമില്ലെന്നാണ് മറുവാദം. നിലവിൽ ട്രിബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
2020 ജൂലൈ 15 മുതലാണ് ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് വീണ്ടും നീട്ടിയത്. ജൂലൈ 12-ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടേതായിരുന്നു തീരുമാനം. 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെ പ്രൊഫ. ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാം എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യതയുണ്ടെന്നും സിഎടിയുടെ ഉത്തരവിൽ പറയുന്നു.
ശ്രീചിത്രയിൽ ന്യൂറോളജി വിഭാഗത്തിൽ അഡീഷണൽ പ്രൊഫസറായ ഡോ.സജിത് സുകുമാരനാണ് ആശ കിഷോറിന്റെ കാലാവധി നീട്ടിയത് ചോദ്യം ചെയ്ത് സിഎടിയെ സമീപിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ നിയമന കമ്മിറ്റി(എസിസി) യുടെ അംഗീകാരമില്ലാതെയാണ് കാലാവധി നീട്ടിയത് എന്നായിരുന്നു മുഖ്യവാദം. ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവിടണമെന്നും, ഡോ.ആശ കിഷോറിനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.
നിലവിൽ ശ്രീചിത്രയിൽ ഉയർന്ന യോഗ്യതയും പരിചയവുമുള്ള കഴിവ് തെളിയിച്ച ഡോക്ടർമാരുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഡയറക്ടറുടെ കാലാവധി നീട്ടുന്നത് അവർക്ക് ഡയറക്ടർ സ്ഥാനത്തേക്ക് വരാനുള്ള വഴി അടയ്ക്കൽ കൂടിയാണ്. ശരിയായ ഭരണനേതൃത്വമില്ലാത്തതുകൊണ്ട് ശ്രീചിത്രയ്ക്ക് എൻഐആർഎഫ് റാങ്കിങ് പോലും കിട്ടിയില്ലെന്നും ഡോ.സജിത് സുകുമാരൻ വാദിച്ചു.
അതേസമയം തന്റെ കാലാവധി അഞ്ചുവർഷം നീട്ടിയതിന് എസിസി അംഗീകാരം ആവശ്യമില്ലെന്ന് ഡോ.ആശ കിഷോർ വാദിച്ചു. ഡോ.എബ്രഹാം കുരുവിള വേഴ്സസ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കേസിൽ ഡയ്റക്ടർ നിയമനത്തിന് എസിസിയുടെ അംഗീകാരം ആവശ്യമില്ലെന്ന് വിധിയുണ്ടെന്നും ഡോ.ആശ കിഷോർ വാദിച്ചു
അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിൽ 25 വർഷം പൂർത്തിയാക്കിയ 31 പ്രൊഫസർമാരും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടുന്നത് തങ്ങളുടെ ഡയറക്ടർ നിയമന സാധ്യതകളെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും, ഡയറക്ടറും ഒരുഭാഗത്തും, കേന്ദ്രസർക്കാർ മറുഭാഗത്തുമായി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നാൽ, നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും തർക്കം തീർപ്പാക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യതയുണ്ടെന്നും സിഎടി വിധിയിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ഇതുവരെ ആരും കേന്ദ്രസർക്കാരിന്റെ ഈ അധികാരത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ കത്തയച്ചതിലും തെറ്റില്ല.
ഇത് രണ്ടാംതവണയാണ് ഡയറക്ടറുടെ കാലാവധി നീട്ടൽ തർക്കം കേസാവുന്നത്. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനത്തിൽ ചീഫ് എക്സിക്യൂട്ടീവിനെ നിയമിക്കാനുള്ള ഉചിതമായ നിയമന ചട്ടങ്ങൾ ഇതുവരെ രൂപീകരിക്കാത്തത് അത്ഭുതകരമാണെന്നും സിഎടി വിധിയിൽ പറയുന്നു. കേരള ഹൈക്കോടതി നിരീക്ഷണം നടത്തിയിട്ട് പോലും ഡയറക്ടറുടെ കാലാവധി നിശ്ചയിക്കാനോ, പ്രായം, തിരഞ്ഞെടുപ്പ് പ്രക്രിയ, ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ അധികാരങ്ങൾ എന്നിവയ്ക്കായി ചട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും സിഎടി വിധിയിൽ വിമർശിക്കുന്നു. എബ്രഹാം കുരുവിള കേസിൽ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പാലിച്ചിട്ടില്ലെന്നും വിധിയിൽ പറയുന്നു.\
ആശ കിഷോറിന് കാലാവധി നീട്ടിയത് ഏകപക്ഷീയമായി?
അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയ ഉത്തരവ് ലഭിച്ചതോടെ ആശ കിഷോർ ശ്രീ ചിത്രയിൽ വീണ്ടും ചാർജ് എടുത്തിരുന്നു. ചാർജ് എടുത്ത ഉടൻ തന്നെയാണ് നിയമനം തടഞ്ഞ തീരുമാനം കൂടി വന്നത്. കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധി ഹൈക്കോടതി റദ്ദ് ചെയ്യുകായിരുന്നു. ഇതോടെ 2025 വരെ ആശാകിഷോറിന് ശ്രീചിത്ര ഡയറക്ടർ ആയി തുടരാനാകുന്ന സ്ഥിതി വന്നു. ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയാണ് ഡോ.ആശാ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് തുടരാൻ നേരത്തേ അനുവദിച്ചത്. എന്നാൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്. ഇത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നവംബർ ആറിന് ചേർന്ന സിഎടിയാണ് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ശ്രീചിത്ര ഡയറക്ടർ പോലുള്ള പോസ്റ്റുകൾക്ക് കാലാവധി നീട്ടുമ്പോൾ കാലാവധി തീരുന്നതിന് ആറു മാസം മുമ്പ് അനുമതി വാങ്ങണം. ആശ കിഷോറിന്റെ നിയമനം നീട്ടിക്കൊടുത്ത കാര്യത്തിൽ ഈ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവർ അടങ്ങുന്ന ഉന്നതാധികാര സമിതിയുടെ അംഗീകാരമാണ് ഇതിനു ലഭിക്കേണ്ടത്. ആശ കിഷോറിനു ഈ അനുമതി ലഭിച്ചിരുന്നില്ല.
പുതിയ നിയമനത്തിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ്മ ശ്രീചിത്രയിലെ പുതിയ ഡയറക്ടറെ നിയമിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം തയ്യാറാക്കുകയും, അത് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി.കെ. സാരസ്വതിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇത് മറച്ചു വച്ചാണ് ആശ കിഷോറിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കാലാവധി നീട്ടി നൽകിയത്. ശ്രീചിത്ര പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഒരു വസ്തുത പരിശോധനാ സമിതിയെ നിയമിച്ചിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുബുണലിന്റെ മുൻ ഉപാധ്യക്ഷൻ സച്ചിദാനന്ദൻ അധ്യക്ഷനായ ഈ സമിതി, മറ്റ് മൂന്ന് അംഗങ്ങളോടൊപ്പം പല ദിവസങ്ങളിലായി സിറ്റിങ് നടത്തുകയും, ശ്രീചിത്രയുമായി ബന്ധപ്പെട്ടവരുടെ വാദമുഖങ്ങൾ വിശദമായി കേൾക്കുകയും ചെയ്തിരുന്നു. ഈ സമിതി തങ്ങളുടെ റിപ്പോർട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധന് സമർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി ഈ റിപ്പോർട്ട് അംഗീകരിക്കുകയും ഡോ. ആശാ കിഷോറിന്റെ അഞ്ച് വർഷത്തെ കാലാവധി തീരുന്ന മുറക്ക് പുതിയ ഡയറക്ടർ ചുമതല ഏൽക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ സ്ഥാപനത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് മന്ത്രിയുടെ നിർദ്ദേശങ്ങൾ മറികടന്നു നിയമനം നീട്ടി നൽകുകയായിരുന്നു. ഡോ. ആശാ കിഷോർ പട്ടികജാതി പട്ടികവർഗ്ഗ സംവരണ നിയമങ്ങൾ അട്ടിമറിച്ചത് വിവാദമായി മാറിയിരുന്നു. ഗവേണിങ് ബോഡി അംഗമായിരുന്ന മുൻ ഡിജിപി സെൻകുമാർ ഇത് ചൂണ്ടിക്കാട്ടുകയും ഇത് കേന്ദ്രത്തെ ധരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വസ്തുതാന്വേഷണ സമിതി വന്നത്.
ശ്രീചിത്രയിലെ ആഭ്യന്തര പ്രശ്നങ്ങളും ക്രമക്കേടുകളും അഴിമതികളുമാണ് ഗവേണിങ് ബോഡി അംഗമായി കേന്ദ്രം നിയമിച്ചപ്പോൾ സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുൻ ഡിജിപി എന്ന നിലയിൽ എല്ലാ ക്രമവിരുദ്ധ നടപടികളെയും നിയമനങ്ങളെയും അഴിമതികളെയും ശക്തമായി എതിർക്കുന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചത്. സ്വാഭാവികമായും ആശാ കിഷോറും സെൻകുമാറും അകന്നു. നിലവിൽ ഡയറക്ടർ എന്ന നിലയിൽ ഒട്ടനവധി അധികാരങ്ങളാണ് ആശാ കിഷോറിനുള്ളത്. ഇതെല്ലാം ആശാ കിഷോർ തോന്നും പടി എടുത്തുപയോഗിക്കുന്നതിൽ ഡോക്ടർമാരും മറ്റു സ്റ്റാഫുകളും അസ്വസ്ഥരായിരുന്നു. ഈ ഘട്ടത്തിലാണ് സെൻകുമാർ ഗവേണിങ് ബോഡി അംഗമായി എത്തുന്നത്. നിയമനങ്ങളിൽ സംവരണ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നത് സെൻകുമാർ ശക്തമായി എതിർത്തിരുന്നു. ഡയറക്ടർ തന്റേതായ അധികാരങ്ങൾ ഉപയോഗിക്കുന്നത് കണ്ട സെൻകുമാർ ഗവേണിങ് അംഗത്തിന്റെ അധികാരങ്ങളും ഉപയോഗിച്ചു. ഇങ്ങനെയാണ് സെൻകുമാർ കേന്ദ്രത്തിനു ശ്രീചിത്രയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പരാതി നൽകിയത്.
Stories you may Like
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- നീരജ് ചോപ്രയെ ചതിക്കാൻ ചൈനീസ് ഒഫീഷ്യൽസ് ശ്രമിച്ചെന്ന് ആരോപണം
- പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി കേരളത്തിൽ താളം തെറ്റുന്നു
- ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് നീരജ് ചോപ്രയ്ക്ക് സ്വർണം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്