ടാക്സി പിടിച്ച പട്ടാളക്കാരൻ ഇറങ്ങും മുൻപ് തെറിവിളിച്ചുകൊണ്ട് ക്രൂരമായി മർദ്ദിച്ചു; മർദ്ദനത്തിൽ മുഖത്തെ എല്ലുകൾ തകർന്നും തലച്ചോറിൽ രക്തമിറങ്ങിയും നോബി ഗുരുതരാവസ്ഥയിൽ; ബ്രിട്ടണിലെ മലയാളി ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച പട്ടാളക്കാരന് 9 വർഷം തടവ്
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ് സ്വദേശിയായ നോബി ജോസഫ് എന്ന 43 കാരനായ ടാക്സി ഡ്രൈവർക്ക് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നു 2019 ഡിസംബർ 1. അന്ന്, അതിരാവിലെ 3 മണിക്ക് നോർത്ത് യോർക്കഷയറിലെ നോർത്തലേർട്ടണിലുള്ള ക്ലബ് അമേഡിയസിന് മുൻപിൽ നിന്നും ഒരു യാത്രക്കാരൻ നോബിയുടെ ടാക്സിയിൽ കയറി.തികച്ചും സാധാരണമായ യാത്ര പക്ഷെ ലിറ്റിൽ ഹോൾട്ബിയിൽ എത്തിയപ്പോഴാണ് തികച്ചും അസാധാരണമായ സംഭവങ്ങൾ ഉണ്ടായത്.
യാതോരു പ്രകോപനവും കൂടാതെ ആ യാത്രക്കാരൻ നോബിയെ ആക്രമിക്കുകയായിരുന്നു. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ കൂടിയായ സ്റ്റെഫാൻ റൈൻ വിൽസൺ, കാറിന്റെ മുൻപിലത്തെ യാത്രക്കാരുടെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. പെട്ടെന്ന് അയാൾ മൂന്നു തവണ ഹാൻഡ് ബ്രേക്ക് വലിച്ചു. പിന്നീടാണ് നോബിയെ ആക്രമിക്കാൻ തുടങ്ങിയത്. അതിനിടയിൽ എങ്ങനെയോ നോബി 999 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു.
എന്നിട്ടും ആക്രമണം തുടരുകയായിരുന്നു. അറിയിപ്പു കിട്ടിയ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴും ആക്രമണം നടക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട വിൽസൺ, നോബിയെ ആക്രമിക്കുന്നത് നിർത്തി പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് നേരെ തിരിഞ്ഞു. ഒരു പുരുഷ സർജന്റും വനിത കോൺസ്റ്റബിളുമാണ് അയാളുടെ ആക്രമണത്തിന് ഇരയായത്. കോൺസ്റ്റബിളിനെ ഇടിക്കുകയും, സർജന്റിന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
അപകടം മണത്ത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ എമർജൻസി വിഭാഗത്തിൽ അറിയിച്ചതോടെ കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. അതോടെ വിൽസണെ കീഴ്പ്പെടുത്താൻ അവർക്കായി. അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ അയാൾ സർജന്റിനോട് പറഞ്ഞത്, താൻ ആ ഡ്രൈവറെ കൊല്ലാൻ പോവുകയായിരുന്നു, നിന്നെയും കൊല്ലുമായിരുന്നു എന്നാണ്. കൊലപാതകശ്രമത്തിനും, രണ്ട് എമർജൻസി ജീവനക്കാരെ ആക്രമിച്ചതിനും അന്ന് വിൽസൺന്റെ പേരിൽ കേസ് ചാർജ്ജ് ചെയ്തു,.
മദ്യത്തിന്റെ ലഹരിയിലായിരുന്ന സൈനികന്റെ തുടർച്ചയായ ആക്രമണം നോബിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾക്ക് കാരണമാവുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. മുഖത്തെ അസ്ഥികൾ ഒടിഞ്ഞിട്ടുമുണ്ടായിരുന്നു. കണ്ണ്, മൂക്ക്, ചുണ്ട് എന്നിവയ്ക്കും കാര്യമായ പരിക്കുകൾ പറ്റി. തലച്ചോറിൽ ഗുരുതരമായ മുറിവേറ്റ നോബി കോമയിലേക്ക് പോവുകയും രണ്ട് മാസത്തോളം ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു.ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായിട്ടില്ലാത്ത നോബിക്കും കുടുംബത്തിനും തീർത്താൽ തീരാത്ത ദുരിതങ്ങളാണ് ആ ആക്രമി നൽകിയത്.
ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് സൈനികനെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. തുടർന്ന് നടന്ന വിചാരണയിൽ അയാളെ ഒമ്പത് വർഷത്തെക്കും ഒമ്പത് മാസത്തേക്കും തടവിന് ശിക്ഷിക്കുകയും ചെയ്തു. യാതോരു പ്രകോപനവുമില്ലാത്ത ആക്രമണമായിരുന്നു ഇതെന്ന് കണ്ടെത്തിയ കോടതി ആക്രമണത്തിന് വിധേയമായ വ്യക്തി ഇനിയും പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും നിരീക്ഷിച്ചു.
ആക്രമണത്തിനു മുൻപുള്ള സായാഹ്നത്തിൽ വിൽസൺ തന്റെ സുഹൃത്തുക്കളുമൊത്ത് നോർത്തല്ലേർട്ടണിൽ മദ്യപിക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അയാൾ ക്ലബ്ബ് അമേഡിയസിനു മുന്നിലെ റോഡിൽ അലയുകയായിരുന്നു. എന്നും കോടതി കണ്ടെത്തി. രണ്ട് ദമ്പതിമാർ യാത്രചെയ്തിരുന്ന ടാക്സിയിൽ അവരുടെകൂടെ സമ്മതത്തോടെയായിരുന്നു വിൽസണെ നോബി കയറ്റിയത്. തലയ്ക്ക് അടിയേറ്റതാണ് നോബി ഓർക്കുന്ന അവസാന കാര്യം. പിന്നെ 35 ദിവസങ്ങൾക്ക് ശെഷം ആശുപത്രിയിൽ വച്ച് ബോധം വീഴുന്നതും.
ഈ കേസിൽ മൂന്ന് ഇരകളാണ് ഉള്ളതെന്ന് ഡിറ്റക്ടീവ് ഓഫീസർ പറഞ്ഞു. ഒന്ന് നോബി, പിന്നെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും. ഇവരെ ആരെയും വിൽസണ്‍ മുൻപരിചയമില്ല. മാത്രമല്ല, യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണവും. താൻ മദ്യപിച്ചിരുന്നു എന്നതല്ലാതെ, ഈ ആക്രമണത്തിന് മറ്റൊരു കാര്യവും ചോദ്യം ചെയ്യലിനിടയിൽ വിൽസൻ പറഞ്ഞിരുന്നില്ല.
ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ സഹായത്തോടെയാണ് നോബിയുടെ കുടുംബം പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ഡിറ്റക്ടീവ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ, തങ്ങളുടെ ചില പങ്കാളികളുമൊത്ത് ചില സഹായങ്ങൾ ആ കുടുംബത്തിന് ലഭ്യമാക്കാൻ നോർത്ത് യോർക്ക്ഷയർ പൊലീസ് ശ്രമിക്കുന്നുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍