ബസിന് ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ ശ്രമിച്ചത് സമീപത്തെ മരത്തിൽ ഇടിച്ചു നിർത്താൻ; ഒരു സൈക്കിളുകാരൻ മരത്തിന് സമീപം നിന്നതോടെ റെയിൽവേ ഗേറ്റിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചു; ബസ് ഇടിച്ച ശേഷം പാളത്തിൽ കുടുങ്ങി; യാത്രക്കാർ പുറത്തിറങ്ങും മുമ്പ് പാഞ്ഞെത്തിയ ട്രെയിൻ ബസിനെ ഇടിച്ചു തെറിപ്പിച്ചു; വവ്വാക്കാവ് ട്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമ്മ പങ്കുവെച്ച് കണ്ടക്ടർ തുളസീധരൻ
ആർ പീയൂഷ്
കൊല്ലം: നാടിനെ നടുക്കിയ വവ്വാക്കാവ് ട്രെയിൻ അപകടത്തിന് ഇന്ന് 33 വയസ്സ്. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി ട്രെയിൻ ഇടിച്ചായിരുന്നു ദുരന്തം. 8 പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ട്പ്പെട്ടതായിരുന്നു അപകട കാരണം. അപകടത്തിൽ നിന്നും തലനാരിഴയ്ക്ക രക്ഷപെട്ട അന്ന് കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടറായിരുന്ന പടനായർ കുളങ്ങര തെക്ക് തെക്കേ അറ്റത്ത് വീട്ടിൽ തുളസീധരൻ ആ നടുക്കുന്ന ഓർമ്മ മറുനാടനോട് പങ്കു വയ്ക്കുന്നു.
1987 നവംബർ 8. കരുനാഗപ്പള്ളി - കൊല്ലം - കരുനാഗപ്പള്ളി - മണപ്പള്ളി സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി എ-131 ബസിലായിരുന്നു അന്ന് ഡ്യൂട്ടി. എന്റെ ഒപ്പം ഡ്രൈവറായി ഉണ്ടായിരുന്നത് വിമുക്ത ഭടനായിരുന്ന മണപ്പള്ളി മല്ലൻ കുളത്ത് രാഘവൻ പിള്ളയായിരുന്നു. കൊല്ലത്തു നിന്നും കുറച്ച് താമസിച്ചായിരുന്നു മണപ്പള്ളിയിൽ ട്രിപ്പ് അവസാനിച്ചത്. അതിനാൽ വേഗം തന്നെ ഡ്രൈവർ ബസ് തിരിച്ചിടുകയും അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു സോഡ വാങ്ങി കുടിച്ചതിന് ശേഷം കൊല്ലത്തേക്ക് യാത്ര തിരിക്കുകയുമായിരുന്നു. ബസിൽ 21 യാത്രക്കാരോളം ഉണ്ടായിരുന്നു.
വവ്വാക്കാവിന് സമീപം കുറുങ്ങപ്പള്ളി എന്ന സ്ഥലത്ത് വച്ചാണ് ബസിന് ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ രാഘവൻ പിള്ള പറയുന്നത്. എല്ലാവരും പരിഭ്രാന്തരായെങ്കിലും റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന മരത്തിൽ ഇടിപ്പിച്ച് നിർത്താം എന്ന് രാഘവൻപിള്ള പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുകയും ഒരു സൈക്കിളുകാരൻ മരത്തിന് സമീപം നിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ ഗേറ്റിൽ ഇടിച്ചു നിർത്താം എന്ന് കരുതി. ബസ് പാഞ്ഞെത്തി ഗേറ്റിലിടിച്ചെങ്കിലും കിഴക്കു ഭാഗത്ത് ഗേറ്റ് തകർത്ത് പടിഞ്ഞാറു ഭാഗത്തെ ഗേറ്റിൽ ഇടിച്ച് ബസ് പാളത്തിന് കുറുകെ നിന്നു.
ഈ സമയം ഗേറ്റ് കീപ്പർ ട്രെയിൻ വരുന്നുണ്ട് വേഗം ബസ് പാളത്തിൽ നിന്നും മാറ്റാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ബസ് മുന്നോട്ട് പോകാത്ത അവസ്ഥയിലായിരുന്നു. ബസിലുണ്ടായിരുന്നവരോട് പുറത്തേക്കിറങ്ങാൻ ആവിശ്യപ്പെട്ടെങ്കിലും പേടിച്ച് അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു. അപ്പോഴേക്കും കായംകുളം ഭാഗത്ത് നിന്നും ജയന്തി ജനതാ എക്സ്പ്രസ് അലറിപ്പാഞ്ഞെത്തുന്നുണ്ടായിരുന്നു. ഗേറ്റ് കീപ്പർ അഗസ്റ്റിൻ ചുവന്നകൊടിയും പടക്കവുമായി പാളത്തിലെത്തി അപായ സൂചന നൽകിയെങ്കിലും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ല. ഈ സമയം ബസിലുണ്ടാരുന്ന സ്ത്രീകളെ തള്ളി പുറത്തേക്കിട്ടു.
അവസാനം രണ്ടു കുട്ടികളെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് ചാടി. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കുറുകെ കിടന്ന ബസിനെയും ഉള്ളിലുള്ള യാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ച് നൂറുമീറ്റർ അകലെയുള്ള കുളത്തിലേക്കിട്ടു. അവസാന ബോഗിയും ഗേറ്റ് കഴിഞ്ഞാണ് ട്രെയിൻ നിന്നത്. ചിതറിതെറിച്ച രക്തതുള്ളകൽക്കു മുന്നിൽ പതറി നിൽക്കാതെ വേഗം തന്നെ ബസ് തെറിച്ചു വീണിടത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 7 പേർ സംഭവ സംഥലത്തും ഒരാൾ ആശുപത്രിയിലും മരിക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെ നെഞ്ചു വേദന വന്ന് ബോധ രഹിതനായി വീഴുകയായിരുന്നു. തുളസീധരൻ പറഞ്ഞു നിർത്തിയപ്പോൾ ്ന്നത്തെ ആ ഭീകര ദൃശ്യങ്ങളുടെ നടുക്കം കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു.
തുളസീധരനാണ് ബസിൽ നിന്നും പരിക്കേറ്റവരെ രക്ഷപെടുത്തിയത്. അപ്പോഴേക്കും ഗേറ്റ് കീപ്പർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒരാളുടെ മൃതദേഹം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി കിടക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും എത്തിയാണ് താഴെയിറക്കിയത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. അപടകടത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ നായനാർ, ഗതാഗത മന്ത്രി കെ ശങ്കരനാരായണപിള്ള, മന്ത്രിമാരായ പി.എസ് ശ്രീനിവാസൻ, ബേബിജോൺ, കെപിസിസി ജനറൽ സെക്രട്ടറി ജി. കാർത്തികേയൻ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേയും ട്രാൻസ്പോർട്ട് കോർപ്പറേഷനും 1000 രൂപ വീതവും ജില്ലാകളക്ടർ 500 രൂപയും നൽകി. കൂടാതെ അപകടത്തെകുറിച്ച് റവന്യൂ ബോർഡ് മെംബർ അന്വേഷിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം എങ്ങും എത്തിയില്ല എന്ന് തുളസീധരൻ പറയുന്നു.
അപകടമുണ്ടാക്കിയ ബസ് സംസഥാനത്തെ വിവിധ ഡിപ്പോകളിൽ സമാനമായ രീതിയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് അപകടമണ്ടാക്കിയിട്ടുള്ളതായിരുനായും തുളസീധരൻ പറഞ്ഞു. ബസ് ആദ്യം കൊണ്ടു വന്നത് കോഴിക്കോട് ഡിപ്പോയിലായിരുന്നു. തമിഴ്നാട്ടിലേക്കുള്ള സർവ്വീസായിരുന്നു നടത്തിയിരുന്നത്. ഗുണ്ടൽപ്പേട്ടിൽ വച്ച് ബ്രേക്ക് തകരാറിലായി അപകടമുണ്ടായതിനെ തുടർന്ന് ബസ് പിന്നീട് കോട്ടയത്തേക്ക് എത്തിച്ചു. അവിടെ സർവ്വീസ് നടത്തുന്നതിനിടയിൽ ബ്രേക്ക് തകരാറിലായി കൈനകരിയിൽ അപകടം നടന്നു. അവിടെ നിന്നും ബസ് കായംകുളത്തെത്തിയപ്പോൾ ബ്രേക്ക് പോയി മതിൽ തകർത്തു. അവസാനം എത്തിപ്പെട്ടത് കരുനാഗപ്പള്ളി ഡിപ്പോയിലായിരുന്നു. ബസിന് ബ്രേക്ക് കുറവാണെന്നും എയർ വേഗം പുറത്തു പോകുന്നെന്നുമുള്ള പരാതി ഡ്രാവർ എന്നോട് പറഞ്ഞിരുന്നു. അപകടം നടന്നതിന് തലേന്ന് ഇക്കാര്യം ഡിപ്പോ ലോഗ് ഷീറ്റിൽ റേഖപ്പെടുത്തിയിരുന്നു. എന്നാൽ അപകടത്തിന് ശേഷം ഈ ഷീറ്റ് കാണാതാകുകയും ചെയ്തു. അന്വേഷമം നടത്തുമ്പോൾ ബ്രേക്ക് കുറവാണ് എന്ന് രേഖപ്പെടുത്തിയിട്ടും ശരിയാക്കാതെ ബസ് ട്രിപ്പിനയച്ച യൂണിറ്റ് ഓഫീസർക്ക് നേരെ നടപടി ഉണ്ടാകുമെന്ന് ഭയന്ന് മാറ്റിയതാവും എന്ന് തുളസീധരൻ പറയുന്നു.
സാഹസികമായി അപകടത്തിൽപെട്ട പലരെയും രക്ഷിച്ചിട്ടും കെ.എസ്.ആർ.ടി.സി യാതൊന്നും തുളസീധരന്‍ നൽകിയില്ല. അപകടം നടന്ന് 13 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ ഗുഡ്സർവ്വീസ് സർട്ടിഫിക്കറ്റ് നൽകി. ഇപ്പോൾ 71 വയസ്സ് പിന്നിട്ടെങ്കിലും തുളസീധരൻ കരുനാഗപ്പള്ളിക്ക് സമീപം ആയൂർവ്വേദമരുന്നുകളും പൂജാ സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ്. തുളസീധരന്റെ മകൻ സുമൻജിത്ത് മിഷ കേരളാ യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാനാണ്. അന്ന് നടന്ന അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങളാണെന്നാണ് തുളസീധരൻ ഇപ്പോഴും വിശ്വസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍