മക്കൾക്കും ചെറുമക്കൾക്കുമൊപ്പം വിജയം ആഘോഷിച്ച് ബൈഡൻ; കാറിന്റെ ഹോണുകൾ മുഴക്കിയും ആർത്തു വിളിച്ച് തെരുവിലിറങ്ങി ബൈഡന്റെ വിജയം ആഘോഷിച്ച് ജനങ്ങൾ; കനത്ത തോൽവിയിലും ട്വിറ്ററിലൂടെ വിജയ പ്രഖ്യാപനം നടത്തി ട്രംപ്; മാധ്യമങ്ങളല്ല നിയമപരമായ വോട്ടുകളാണ് പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്ന് പറഞ്ഞ് ഗോൾഫ് കളിയിൽ മുഴുകി ട്രംപ്
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: മാധ്യമങ്ങളിലൂടെ ഫലപ്രഖ്യാപനം വന്നപ്പോൾ മക്കൾക്കും ചെറുമക്കൾക്കും ഒപ്പം വിജയം ആഘോഷിക്കുക ആയിരുന്നു ജോ ബൈഡൻ. ഈ സമയം എന്തു വന്നാലും താൻ തന്നെ വിജയി എന്ന ഭാവത്തിൽ ഗോഫ് കളിയുടെ തിരക്കിലായിരുന്നു ട്രംപ്. വൈകാതെ ട്വിറ്ററിലൂടെ ട്രംപിന്റെ പ്രഖ്യാപനവും വന്നു, ' ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നു'. മാധ്യമങ്ങളല്ല മറിച്ച് നിയമപരമായ വോട്ടുകളാണ് പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.
ഈ സമയം വൈറ്റ് ഹൗസിന് പുറത്ത് ബൈഡൻ പ്രസിഡന്റായതിന്റെ ആഘോഷങ്ങൾ നടക്കുക ആയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സുരക്ഷാ മതിൽ ചാടിക്കടന്നും വൈറ്റ് ഹൗസിന് മുന്നിൽ ബൈഡന്റെ വിജയം ആഘോഷിക്കാൻ എത്തിയത്. എന്നാൽ മോശം കാര്യങ്ങളാണ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്ന് പറഞ്ഞ് ഇതൊന്നും കൂസാതെ മനസ്സുകൊണ്ട് പ്രസിഡന്റായി തന്നെ തുടരുകയാണ് ട്രംപ്.
രാവിലെ 11.25ന് തന്നെ മാധ്യമങ്ങളിലൂടെ ബൈഡന്റെ വിജയ പ്രഖ്യാപനം വന്നു. ആദ്യം പെൻസിൽവാനിയയിൽ 30,000 വോട്ടിന്റെ ലീഡ് ബൈഡൻ നേടി എന്നായിരുന്നു വാർത്ത. പിന്നാലെ സിഎൻഎൻ, എൻബിസി, എബിസി, സിബിഎസ് തുടങ്ങി എല്ലാ മാധ്യമങ്ങളിലും ബൈഡന്റെ ലീഡ് നില ഉയർന്നതായി വാർത്ത. അൽപ്പ സമയത്തിനകം തന്നെ ബൈഡൻ പെൻസിൽവാനിയയിലെ 20 ഇലക്ടൊറൽ വോട്ടുകളും നേടിയത് മാധ്യമങ്ങൾ ആഘോഷമാക്കി. താമസിയാതെ തന്നെ നെവദയിലെ വിജയ വാർത്തയും വന്നു.
538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 290 വോട്ടുകളെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമയം ഉച്ചയ്ക്ക് 11.30ഓടെയാണ് പെൻസിൽവേനിയ ബൈഡനൊപ്പമെന്ന നിർണായക റിപ്പോർട്ട് പുറത്തുവന്നത്. അതോടെ ബൈഡന്റെ ഇലക്ടറൽ വോട്ടുനില 284. ഉച്ചയ്ക്ക് 12.45ഓടെ നെവാഡയിലും ബൈഡൻ വിജയിച്ചതായി വാർത്താ ഏജൻസി എപി പ്രഖ്യാപിച്ചുവോട്ടുനില 290ലേക്ക് ഉയർന്നു. സ്വിങ് സ്റ്റേറ്റായ ജോർജിയയിലും നിലവിൽ ബൈഡനാണ് മുന്നിൽ. ഇതോടെ കഷ്ടിച്ചല്ലാതെ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ച് ബൈഡൻ ഇനിയുള്ള നാലു വർഷക്കാലം യുഎസിന്റെ നായകത്വം വഹിക്കുമെന്ന് ഉറപ്പായി.
214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് ഇതുവരെ ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനും പ്രചാരണത്തിനും ഒരുങ്ങുകയാണ് ട്രംപ്.
ഇനിയും ഫലം വരാനുള്ള നാലിൽ മൂന്നിടത്തതും ലീഡ് ഡെമോക്രാറ്റുകൾക്കാണ്. ട്രംപിന്റെ ലീഡ് നോർത്ത് കരോലീനയിൽ ഒതുങ്ങുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ ബൈഡന് 300 ഇലക്ട്രൽ വോട്ടുകൾവരെ കിട്ടുമെന്ന് ഉറപ്പാണ്. എന്നാൽ നാണംകെട്ട തോൽവിയുണ്ടായിട്ടും അംഗീകരിക്കാതെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് കൃത്രിമത്തിൽകടിച്ചു തൂങ്ങുകയാണ് ഡൊണാൾഡ് ട്രംപ്.
അതിനിടെ, തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെതി. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്കു ശേഷം ആയിരക്കണക്കിനു വോട്ടുകളാണ് അനധികൃതമായി സ്വീകരിക്കപ്പെട്ടത്. ഇതാണു പെൻസിൽവേനിയയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഫലത്തെ ബാധിച്ചതെന്നും തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടന്ന അന്നു രാത്രി തന്നെ വിജയിക്കുമെന്ന് ഏവരും കണക്കുകൂട്ടിയ പെൻസിൽവേനിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ച വലിയ ഭൂരിപക്ഷം മാഞ്ഞുപോയി.
ഏറെ സമയമായി ഇവിടങ്ങളിൽ ആരെയും നിരീക്ഷണത്തിന് അനുവദിക്കുന്നില്ല. ഏറെ മണിക്കൂറുകളായി മോശം കാര്യങ്ങളാണ് സംഭവിക്കുന്നത്. നിയമപരമായ സുതാര്യത ക്രൂരമായി ഹനിക്കപ്പെട്ടിരിക്കുന്നു. വാതിലുകളും ജനലുകളും കട്ടി കാർഡ് ബോർഡ് കൊണ്ട് അടച്ചതിനാൽ നിരീക്ഷകർക്കു വോട്ടെണ്ണൽ മുറിയിൽ നടക്കുന്നതൊന്നും കാണാനാകുന്നില്ല. മോശം കാര്യങ്ങളാണ് അകത്തു നടക്കുന്നത്. വലിയ മാറ്റം സംഭവിക്കും! ട്രംപ് പറഞ്ഞു.
എന്നാൽ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ജോ ബൈഡൻ നേരത്തെ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ്ര7.40 കോടി വോട്ടുകളാണ് അനുകൂലമായി പോൾ ചെയ്യപ്പെട്ടത്. യുഎസിന്റെ ചരിത്രത്തിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടാണിത്. ലഭിച്ച ആകെ വോട്ടുകൾ വർധിക്കുകയാണ്. 40 ലക്ഷം വോട്ടുകൾക്ക് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. 24 വർഷത്തിനിടെ അരിസോണയിൽ ആദ്യ ഡമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കാൻ പോകുന്നു.
ജോർജിയയിൽ 28 വർഷത്തിനിടെ ആദ്യ ഡമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിച്ചു. കോവിഡ്, സാമ്പത്തികരംഗം, കാലാവസ്ഥ വ്യതിയാനം, വംശീയത എന്നീ വിഷയങ്ങളിൽ മാറ്റത്തിനു വേണ്ടിയാണ് എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത്. വിഭജിക്കപ്പെടാനല്ല, ഒറ്റക്കെട്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത് ബൈഡൻ പറഞ്ഞു.
1992നു ശേഷം ആദ്യമായാണ് ജോർജിയ ഡെമോക്രാറ്റ് പക്ഷത്തേക്കു മാറുന്നത്. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച ഡോണൾഡ് ട്രംപ് പല സ്റ്റേറ്റുകളിലെയും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
നവംബർ 7 വരെയുള്ള കണക്ക് പ്രകാരം 7.48 കോടി വോട്ടുകളാണ് ബൈഡനു ലഭിച്ചത്. ട്രംപിനാകട്ടെ 7.05 കോടി വോട്ടുകളും. നവംബർ മൂന്നിനു നടന്ന പ്രധാന തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടെണ്ണിയപ്പോൾ യുഎസിലെ ആകെയുള്ള 50 സ്റ്റേറ്റുകളിൽ ഭൂരിപക്ഷവും വിജയികളെപ്പറ്റി വ്യക്തമായ സൂചന നൽകിയിരുന്നു. 29 വോട്ടുകളുള്ള ഫ്ളോറിഡയിൽ വിജയിച്ചതോടെ ട്രംപ് ക്യാംപുകളിൽ ആഹ്ലാദാരവവും ഉയർന്നു.
എന്നാൽ ഫ്ളോറിഡ പിടിക്കുന്നവർ പ്രസിഡന്റാകുമെന്ന 'പരമ്പരാഗത വിശ്വാസത്തിനാണ്' ബൈഡന്റെ വിജയത്തോടെ താൽക്കാലിക വിരാമമായിരിക്കുന്നത്. ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫ്ളോറിഡയിൽനിന്നു ജയിച്ചവരെല്ലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്1992ൽ ഒഴികെ. അന്ന് ഡമോക്രാറ്റിക് സ്ഥാനാർത്ഥി ബിൽ ക്ലിന്റൻ ഫ്ളോറിഡയിൽ ജോർജ് ഡബ്ല്യു. ബുഷിനോടു തോറ്റെങ്കിലും പ്രസിഡന്റ് സ്ഥാനത്തെത്തി. ഇത്തവണയും ചരിത്രം ബൈഡനിലൂടെ ആവർത്തിക്കുകയാണ്.
നവംബർ നാലിലെ വോട്ടെണ്ണലിനൊടുവിൽ 22 സ്റ്റേറ്റുകളിലും തലസ്ഥാന പ്രദേശമായ വാഷിങ്ടൻ ഡിസി ഉൾപ്പെട്ട ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ബൈഡൻ വിജയം ഉറപ്പിച്ചിരുന്നു ആകെ ലഭിച്ചത് 264 വോട്ടുകളും. 23 സ്റ്റേറ്റുകളിൽ മുന്നിലെത്തിയ ട്രംപിനു ലഭിച്ചതാകട്ടെ 214 വോട്ടുകളും. അന്തിമവിധി പറയാൻ അവശേഷിച്ചിരുന്നത് അഞ്ച് സ്റ്റേറ്റുകൾജോർജിയ, നെവാഡ, പെൻസിൽവേനിയ, നോർത്ത് കാരലൈന, അലാസ്ക. ഇവിടങ്ങളിലാകെ ഉണ്ടായിരുന്നത് 60 ഇലക്ടറൽ വോട്ടുകളും.
അലാസ്കയിൽ 50% വോട്ടെണ്ണിത്തീർന്നപ്പോൾത്തന്നെ ട്രംപ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ അഞ്ചിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ അതുവരെ മുന്നിട്ടു നിന്നിരുന്ന പെൻസിൽവേനിയയിലും ജോർജിയയിലും ട്രംപിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
ജോർജിയയിൽ അഞ്ചിനു രാവിലെ 18,148 ആയിരുന്നു ട്രംപിന്റെ ഭൂരിപക്ഷം. പക്ഷേ അന്നു വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഭൂരിപക്ഷം 1775ലേക്കു താഴ്ന്നു. പെൻസിൽവേനിയയിൽ അഞ്ചിനു രാവിലെ ട്രംപിന്റെ ഭൂരിപക്ഷം 1.35 ലക്ഷത്തിലേറെയായിരുന്നു. വൈകാതെ അത് 18,000ത്തിലേക്കു താഴ്ന്നു. ആരായിരിക്കും യുഎസ് പ്രസിഡന്റ് എന്നതിന്റെ അന്തിമവിധി ഈ രണ്ടു സ്റ്റേറ്റുകളിലൊന്നിനെ കേന്ദ്രീകരിച്ചാകുമെന്നത് ഉറപ്പായിരുന്നു. അതുപോലെത്തന്നെ സംഭവിച്ചു.
നവംബർ ആറിനു രാവിലെ വോട്ടെണ്ണിത്തുടങ്ങിയതിനു പിന്നാലെ ജോർജിയയും പെൻസിൽവേനിയയും ട്രംപിനെ കൈവിട്ടു. ജോർജിയയിൽ 1000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ബൈഡൻ ട്രംപിനെ ആദ്യഘട്ടത്തിൽ മറികടന്നത്. തൊട്ടുപിന്നാലെ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ പെൻസിൽവേനിയയിലും ബൈഡൻ ട്രംപിനെ മറികടന്നു. ജോർജിയയിൽ 16ഉം പെൻസിൽവേനിയയിൽ 20 ഇലക്ടറൽ വോട്ടുകളാണുള്ളത്. യുഎസ് സമയം നവംബർ 7 രാവിലെ 11.30ഓടെ പെൻസിൽവേനിയയിലെ വിജയത്തോടെ ആരായിരിക്കും പ്രസിഡന്റെന്ന കാര്യത്തിൽ ഏകദേശ തീരുമാനമായി ബൈഡന്റെ ഇലക്ടറൽ വോട്ടുനിലയ്ക്കൊപ്പം 270+ എന്ന മാന്ത്രികസംഖ്യ ലോകമാധ്യമങ്ങൾ എഴുതിച്ചേർത്തു. ഡമോക്രാറ്റിക് ക്യാപുകളിൽ സന്തോഷാരാവം മുഴങ്ങി. നെവാഡയിലെ ആറ് വോട്ടുകൾ കൂടി എത്തിയതോടെ 290 ഇലക്ടറൽ വോട്ടുമായി ബഹുദൂരം മുന്നിലെത്തി ബൈഡൻ.
നവംബർ അഞ്ചു മുതൽ എണ്ണാൻ ശേഷിച്ചിരുന്ന ഏകദേശം 18.21 ലക്ഷം വോട്ടുകളിൽ ഭൂരിഭാഗവും പോസ്റ്റൽ വോട്ടുകളായിരുന്നു. കോവിഡിനെ ഭയക്കാതെ പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാനായിരുന്നു ട്രംപിന്റെ ആഹ്വാനം. എന്നാൽ ജനത്തിന്റെ ആരോഗ്യഭീഷണി കണക്കിലെടുത്ത് പരമാവധി പോസ്റ്റൽ വോട്ടുകൾക്കായിരുന്നു ബൈഡന്റെ നിർദ്ദേശം. അങ്ങനെ, മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഏകദേശം 10 കോടി പോസ്റ്റൽ വോട്ടുകളാണ് ലഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്