Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്നാലും എന്റെ ഡാനിയൽ അച്ചാ..എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് എബി; ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്ന് 7 കോടി കണ്ടെടുത്ത നിസാൻ കാർ ആശുപത്രിയിൽ സൂക്ഷിച്ചത് യഥാർത്ഥ ഉടമയെ കബളിപ്പിച്ച്; കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച പണം ആദായനികുതി വകുപ്പ് പിടിച്ചപ്പോൾ ലണ്ടനിൽ ഇരുന്ന് കൈമലർത്തി ഫാ.ഡാനിയൽ

എന്നാലും എന്റെ ഡാനിയൽ അച്ചാ..എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് എബി; ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്ന് 7 കോടി കണ്ടെടുത്ത നിസാൻ കാർ ആശുപത്രിയിൽ സൂക്ഷിച്ചത് യഥാർത്ഥ ഉടമയെ കബളിപ്പിച്ച്; കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച പണം ആദായനികുതി വകുപ്പ് പിടിച്ചപ്പോൾ ലണ്ടനിൽ ഇരുന്ന് കൈമലർത്തി ഫാ.ഡാനിയൽ

ആർ പീയൂഷ്

 തിരുവല്ല: ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ മെഡിക്കൽ കോളേജിൽ നിന്നും 7 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടെടുത്ത നിസാൻ കാർ യഥാർത്ഥ ഉടമയെ കബളിപ്പിച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നതാണെന്ന് വിവരം. എബി എന്ന ജീവനക്കാരനിൽ നിന്നും സഭയുടെ ധനകാര്യ വിഭാഗം മേധാവി ഫാ.ഡാനിയേൽ വർഗ്ഗീസ് ബന്ധുവിന് കൊടുക്കാനാണ് എന്ന് പറഞ്ഞാണ് കാർ വാങ്ങിയത്. എന്നാൽ ഇത് ബന്ധുവിന് കൊടുക്കാതെ ആശുപത്രിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനത്തിന്റെ ആർ.സി ബുക്കിൽ നിന്നും തന്റെ പേര് മാറ്റുന്ന വിവരം പറയാൻ പലവട്ടം എബി വിളിച്ചിരുന്നെങ്കിലും ഫാ.ഡാനിയൽ ഒഴിഞ്ഞുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാറിൽ നിന്നും പണം പിടിച്ചെടുക്കുന്നത്.

എബിയുടെ പേരിലുണ്ടായിരുന്ന കാർ ഉപയോഗിച്ച് പലപ്പോഴായി കണക്കിൽപ്പെടാത്ത പണം പല സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നതായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം. മറ്റൊരാളുടെ പേരിലുള്ള വാഹനമായതിനാൽ പിടിക്കപ്പെട്ടാലും രക്ഷപെടാൻ കഴിയും എന്നുള്ളതിനാലാണ് ഇത്തരത്തിൽ ഈ വാഹനം ഉപയോഗിച്ചിരുന്നത്. ഏതു സമയവും പരിശോധന ഉണ്ടായാൽ പണം കണ്ടെത്താതിരിക്കാനായാണ് ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ പണം ഒളിപ്പിച്ചത്. എന്നാൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കാർ പരിശോധിച്ചതോടെ പണം കണ്ടെത്തുകയായിരുന്നു. കാർ രജിസ്ട്രേഷൻ പരിശോധിച്ചപ്പോഴാണ് എബിയുടേതാണ് എന്ന് മനസ്സിലായത്. എബിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെയാണ് കാർ ആശുപത്രിയിൽ തന്നെയുണ്ടായിരുന്നെന്നും തന്റെ പേരിൽ നിന്നും മാറ്റിയിട്ടില്ല എന്നും അറിയുന്നത്. കാർ എബിയുടെ പേരിലായതിനാൽ ആദായനികുതി വകുപ്പ് ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇതോടെയാണ് തനിക്ക് ചതി പറ്റി എന്ന് എബിക്ക് മനസ്സിലായത്. ഫാ.ഡാനിയേൽ ഇപ്പോൾ ലണ്ടനിലാണ്. ലണ്ടനിലേക്ക് എബി ഫോൺ ചെയ്ത് ഡാനിയേലിനോട് തന്നെ ചതിച്ചതെന്തിനാണ് എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു. ഇതിന്റെ ശബ്ദരേഖ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തന്നെ എന്തിനാണ് ഇങ്ങനെ ചതിച്ചത് എന്ന് എബി ചോദിക്കുമ്പോൾ ഒന്നംു മനഃപൂർവ്വമായിരുന്നില്ല എന്നും പണം മാറ്റാൻ സമയം കിട്ടിയില്ല എന്നും ഡാനിയേൽ മറുപടി പറയുന്നുണ്ട്. ഈ ഫോൺ സംഭാഷണത്തിൽ വാഹനം ഡാനിയേലിന്റെ ബന്ധുവിന് കൈമാറാൻ വേണ്ടിയാണ് എബിയുടെ പക്കൽ നിന്നും വാങ്ങിയത് എന്നും വ്യക്തമാണ്. കാറിൽ നിന്നും കണ്ടെടുത്ത പണം തങ്ങളുടെ അല്ലെന്നും കാർ ഉടമസ്ഥന്റെതാണെന്നുമുള്ള വിചിത്ര വാദം ഉന്നയിച്ചിരിക്കുകയായിരുന്നു ബിലീവേഴ്സ് ചർച്ച് പ്രതിനിധികൾ. ഈ സംഭാഷണം വന്നതോടെ ബിലീവേഴ്സ് ചർച്ചിന്റെ വാദം പൊളിഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നും മതം മാറ്റി കേരളത്തിലേക്ക് കൊണ്ടുവന്ന ബ്രാഹ്മണനാണ് എബി. ഇയാൾ ഏറെക്കാലം ആശുപത്രിയുടെ പി.ആർ.ഒ ആയി പ്രവർത്തിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പി.ആർ.ഒ സ്ഥാനത്ത് നിന്നും മാറ്റി മറ്റൊരു ചുമതല നൽകിയിരിക്കുകയാണ്. ഇയാളുടെ ഭാര്യ ക്യാൻസർ രോഗിയാണ്. മാതാവും പ്രായാധിക്യത്താൽ അവശയാണ്. സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാന്റെ സുവിശേഷ പ്രസംഗത്തിൽ വീണ് മതം മാറി എത്തിയതായിരുന്നു. താൻ വിശ്വസിക്കുന്ന പുരോഹിതർ ഇത്രയും വലിയ തട്ടിപ്പുകാരാണെന്ന് അറിഞ്ഞ് ഏറെ മാനസിക സംഘർഷത്തിലാണ് എബി. ഏതു നിമിഷവും ആദ്യനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലുമാണ്. ബിലിവേഴ്സ് ചർച്ചിലെ ഫാ.ഡാനിയേലുമായുള്ള സംഭാഷണത്തിൽ തനിക്ക് ഈ കേസിൽ എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്നും പറയുന്നുണ്ട്.

എബിയുടെ വാഹനം ഇത്തരം രീതിയിൽ ഉപയോഗിച്ച് പണം കടത്തുകയും സൂക്ഷിക്കുകയും ചെയ്തതുപോലെ നിരവദി വാഹനങ്ങൾ ഇന്ത്യയിൽ പലഭാഗത്തും പലരുടെയും പേരിലുണ്ട് എന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ബിലീവേഴ്സ് ചർച്ചിന് വേണ്ടി വാഹനം കൊടുത്തിട്ടുള്ളവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇപ്പോഴും തിരുവല്ലയിലെ മെഡിക്കൽ കോളേജിൽ പരിശോധന നടത്തുകയാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6000 കോടി രൂപ ബിലീവേഴ്സ് ചർച്ചിന്റെ ട്രസ്റ്റുകൾക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

നികുതി നിയമങ്ങൾ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലായി രണ്ട് ദിവസത്തെ റെയ്ഡ് പിന്നിടുമ്പോൾ വൻ കുംഭകോണത്തിന്റെ വിവരങ്ങൾ ലഭിച്ചതായാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ 30ലേറെ ട്രസ്റ്റുകൾ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സഭയുടെ മറവിൽ നടന്ന വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനു നൽകണമെന്നുമാണ് നിയമം പറയുന്നത്. എന്നാൽ ചാരിറ്റിയുടെ പേരിൽ കൈപറ്റിയ തുക റിയൽ എസ്റ്റേറ്റ് മേഖലയിലേക്കാണ് ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ.

കണക്കുകൾ നൽകിയതിലും വലിയ പൊരുത്തക്കേടുണ്ട്. ഡൽഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്‌സ് സ്ഥാപനങ്ങളിൽ നിന്നും ഇതുവരെ കണക്കിൽ പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP