വാഗ്ദാനം നൽകുന്നത് കോളേജ് പ്രിൻസിപ്പലാകുമ്പോൾ എന്തിന് അവിശ്വസിക്കണം? കൈമനത്ത് ഉഗ്രൻ നാല് ഫ്ളാറ്റുകൾ ഒരുകോടി എൺപത് ലക്ഷം രൂപയ്ക്ക്; ആറ് മാസം കൊണ്ട് അറുപത് ലക്ഷത്തിന് വിറ്റുതരാമെന്നും കരാർ; തലസ്ഥാനത്തെ മന്നാനിയ എയ്ഡഡ് കോളേജ് മുൻ പ്രിൻസിപ്പൽ ആസിഫും കൂട്ടാളികളും സമാനരീതിയിൽ തട്ടിയെടുത്തത് 50 കോടിയോളം
എം മനോജ് കുമാർ
തിരുവനന്തപുരം: വസ്തുകച്ചവടത്തിൽ കോളേജ് പ്രിൻസിപ്പാൾമാർ പങ്കാളിയാകുന്നുവെങ്കിൽ അവരെ സംശയിക്കേണ്ടി വരും. തിരുവനന്തപുരത്തെ മന്നാനിയ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ആസിഫ് സെഡ്.എ. പലരിൽ നിന്നും കോടികൾ ആണ് വസ്തുകച്ചവടം, ഫ്ളാറ്റ് കച്ചവടം എന്നിവയുടെ പേരിൽ തട്ടിയെടുത്തിരിക്കുന്നത്. അൻപത് കോടിയോളം രൂപ പലരിൽ നിന്നായി ആസിഫ് കൈക്കലാക്കി എന്നാണ് സൂചനകൾ. തട്ടിപ്പിന്റെ പേരിൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിനാൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്ന ആസിഫ് അടുത്ത തട്ടിപ്പിന് അരങ്ങൊരുക്കുകയാണ് എന്നാണ് ആസിഫിനെ അറിയുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അറസ്റ്റ് വന്നതിനാൽ ഇപ്പോൾ കോളേജിൽ നിന്നും സസ്പെൻഷനും ലഭിച്ചിട്ടുമുണ്ട്.
അവിശ്വസനീയ തട്ടിപ്പിന്റെ കഥയാണ് ആസിഫിന്റെത്. കോടികൾ ആണ് പലരിൽ നിന്നും ആസിഫ് തട്ടിയെടുത്തിരിക്കുന്നത്. ഫ്ളാറ്റ് കാണിച്ചും വസ്തു കാണിച്ചുമൊക്കെയാണ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു ആസിഫ് പണം തട്ടിയത്. കോടികളാണ് ഇയാൾ പലരിൽ നിന്നും തട്ടിയെടുത്തത്. തമിഴ്നാട്ടിലും മറ്റു പലയിടങ്ങളിലും ഭൂമിയും സമ്പത്തും ആസിഫ് വാരിക്കൂട്ടിയതായാണ് ലഭിക്കുന്ന വിവരം. ഷെയർ മാർക്കറ്റിലും തട്ടിപ്പ് കാശ് ആസിഫ് ഇറക്കിയിട്ടുണ്ട്.
അന്വേഷണം തുടരുകയാണ്. ഡിജിപിക്ക് ലഭിച്ച പരാതി പ്രകാരമാണ് ലോക്കൽ പൊലീസിൽ നിന്നും കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ആസിഫ്, ഭാര്യ ഷാമില, കൈമനത്തെ ബിൽഡർ ശേഖർ എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ഇതിൽ ആസിഫും ശേഖറും മാത്രമാണ് ഒന്നും രണ്ടും പ്രതികൾ. ഭാര്യ ഷാമിലയെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഷാമിലയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട് .
അസിഫ് വഴി പണം നഷ്ടമായവർക്ക് ആർക്കും പണം തിരികെ ലഭിച്ചിട്ടുമില്ല. ഏഴു എഫ്ഐആർ എങ്കിലും അസിഫിന്റെ പേരിലുണ്ട് എന്നാണു തട്ടിപ്പിൽ കുരുങ്ങിയ സിദ്ദിഖ് പാങ്ങോട് മറുനാടനോട് പറഞ്ഞത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് സിദ്ദിഖിൽ നിന്നും ഇയാൾ തട്ടിയെടുത്തിരിക്കുന്നത്. കൈമനത്ത് താൻ പങ്കാളിയായി നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് നാല് ഫ്ളാറ്റുകൾ നൽകാം എന്നാണ് പറഞ്ഞത്. അതിനാണ് ഒരു വെള്ളക്കടലാസിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒരു കോടി എൺപത് ലക്ഷം രൂപ താൻ കൈപ്പറ്റുന്നതായി സിദ്ദിഖിന് ഇയാൾ എഴുതി നൽകിയത്. ഒരു എയിഡഡ് കോളേജ് പ്രിൻസിപ്പാൾ തട്ടിപ്പ് നടത്തും എന്ന് സ്വപ്നത്തിൽ പോലും കരുതാത്ത സിദ്ദിഖിന് കരാറിൽ ഒപ്പിട്ടു അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതോടെ ഒരു കോടി എൺപത് ലക്ഷവും നഷ്ടമായി.
2015-ലാണ് റിയൽ എസ്റ്റേറ്റ് ബൂം ഉള്ള സമയത്ത് സിദ്ദിഖിൽ നിന്നും ഫ്ളാറ്റ് നൽകാമെന്നു പറഞ്ഞു ആസിഫ് തുക കൈക്കലാക്കുന്നത്. ആറുമാസം കൊണ്ട് നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് നൽകിയ ഫ്ളാറ്റുകൾ അറുപത് ലക്ഷത്തിന് കച്ചവടം നടത്താം എന്നാണ് പറഞ്ഞത്. ഈ ഫ്ളാറ്റുകൾ എല്ലാം വിറ്റ് നൽകാം എന്ന് കോളെജ് പ്രിൻസിപ്പാൾ ഉറപ്പ് നൽകി. ആറുമാസം പോയിട്ട് ആറു വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും ആസിഫ് തിരികെ നൽകിയില്ല. ഈ കേസിൽ അസിഫ് അറസ്റ്റിൽ ആയ ശേഷം ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ അടുത്ത തട്ടിപ്പിന് അരങ്ങൊരുക്കുകയാണ് ആസിഫ് എന്നാണ് സിദ്ദിഖ് പറയുന്നത്. വിവിധ എഫ്ഐആർ വന്നതിൽ മറ്റു കേസുകളിൽ ഒന്നും ഇയാൾ അറസ്റ്റിലായിട്ടുമില്ല. അത് ഇയാൾക്കുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവാണ് എന്നാണു ആരോപണം ഉയരുന്നത്.
ആദ്യം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ആസിഫിന്റെ തട്ടിപ്പിന്റെ രീതികൾ പൂർണമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഈ യൂണിറ്റിൽ നിന്നും പൊടുന്നനെ അന്വേഷണം എടുത്തുമാറ്റി. പ്രതിയായ ആസിഫ് തന്നെ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം വേറെ മറ്റൊരു ക്രൈംബ്രാഞ്ച് യൂണിറ്റിനെ സെൻട്രൽ യൂണിറ്റ് നാലിനെയാണ് ഏൽപ്പിച്ചത്. പ്രതി നൽകിയ പരാതി പ്രകാരം അന്വേഷണം മറ്റൊരു യൂണിറ്റിനു കൈമാറപ്പെട്ട വിചിത്ര സംഭവവും ആസിഫിന്റെ കേസിൽ വന്നിട്ടുണ്ട്.
ആസിഫിന്റെ ഭാര്യ ഷാമിലയെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയപ്പോഴാണ് കേസ് അന്വേഷണത്തിന്നെതിരെ പരാതിയുമായി ഡിജിപിയെ ആസിഫ് കണ്ടത്. ഇതോടെയാണ് മറ്റൊരു യൂണിറ്റിനെ കേസ് ഏൽപ്പിച്ച് ഉത്തരവ് വന്നത്. ആസൂത്രിതമായ തട്ടിപ്പ് ആണ് ആസിഫ് നടത്തിയത് എന്നാണ് സിദ്ദിഖ് പാങ്ങോട് മറുനാടനോട് പറഞ്ഞത്.
ആസൂത്രിതമായ ചതി: സിദ്ദിഖ് പാങ്ങോട്
എന്റെ വീടിനു അടുത്താണ് മന്നാനിയ കോളേജ്. അത് ഒരു എയിഡഡ് കോളേജ് ആണ്. ഈ കോളേജിന്റെ പ്രിൻസിപ്പാൾ ആയിരുന്നു തട്ടിപ്പ് വീരനായ ആസിഫ് സെഡ്.എ. ഇയാൾ ഒരു തട്ടിപ്പ് വീരനാണെന്ന് ഞാൻ അറിഞ്ഞില്ല. എന്റെ അറിവിൽ മാത്രം മുപ്പത് കോടിയോളം രൂപ ഇയാൾ പലരിൽ നിന്നുമായി തട്ടിയെടുത്തിട്ടുണ്ട്. അറിയാത്ത തട്ടിപ്പ് വേറെയുമുണ്ട്. 2014-15 ലാണ് സംഭവം നടക്കുന്നത്. ആറുമാസം കൊണ്ട് നാല് ഫ്ളാറ്റുകൾ വിൽപ്പന നടത്തി ലാഭം ഉൾപ്പെടെ തിരികെ നൽകാം എന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് പണം നൽകിയത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് എന്നിൽ നിന്നും ഇയാൾ തട്ടിച്ചത്. കൈമനത്ത് ഫ്ളാറ്റ് നിർമ്മിക്കുന്നുണ്ട് എന്നാണു ഇയാൾ എന്നോടു പറഞ്ഞത്. കോളേജ് പ്രിൻസിപ്പാൾ ആയതുകൊണ്ട് ഇയാൾ പറയുന്നത് ഞാൻ വിശ്വസിച്ചു. ശേഖർ എന്നൊരാളും ഇയാളും കൂടിയാണ് ഫ്ളാറ്റ് നിർമ്മാണം എന്നാണ് പറഞ്ഞത്. ആസൂത്രിതമായ രീതിയിലാണ് ഇയാൾ എന്നെ സമീപിച്ചത്. എന്റെ കയ്യിൽ വസ്തു വിറ്റ് കിട്ടിയ മുന്നേകാൽ കോടി രൂപയുണ്ട് എന്ന് ആസിഫ് മനസിലാക്കി. ഇത് മനസിലാക്കിയാണ് എന്നെ സമീപിക്കുന്നത്. പല വഴിയിൽ കൂടിയുമാണ് എന്നെ സമീപിച്ചത്.
ഞാൻധരിച്ചത് എന്റെ കയ്യിൽ നിന്നും മാത്രമാണ് കാശ് വാങ്ങിയത് എന്നാണ്. പണം നഷ്ടമായപ്പോഴാണ് പലരിൽ നിന്നും ഇയാൾ കാശ് വാങ്ങിയ കാര്യം ഞാൻ അറിയുന്നത്. കൈമാനത്തെ ഫ്ളാറ്റ് എനിക്ക് കാണിച്ചു തന്നു. ആസിഫിന് ജോലി ഉള്ളതുകൊണ്ട് എല്ലാം ശേഖർ ആണ് മേൽനോട്ടം എന്നാണ് പറഞ്ഞത്. നല്ല ഫ്ളാറ്റുകൾ ആയിരുന്നു കൈമനത്തേത്. ഈ ഫ്ളാറ്റ് കാണിച്ച് പറഞ്ഞത് പതിനൊന്നു കോടി രൂപയാണ് വേണ്ടത്. എട്ടു കോടി രൂപയെ ഉള്ളൂ എന്നാണ് പറഞ്ഞത്. മൂന്നു കോടി വേണം എന്നാണ് പറഞ്ഞത്. എന്റെ കയ്യിലെ മൂന്നു കോടി രൂപ കണ്ടിട്ടാണ് മൂന്നു കോടി വേണം എന്നു ആവശ്യപ്പെട്ടത്. അവസാനം ഒരു കോടി എൺപത് ലക്ഷം രൂപയ്ക്ക് നാല് ഫ്ളാറ്റുകൾ നൽകാം എന്നാണ് പറഞ്ഞത്. മറിച്ച് വിൽക്കുമ്പോൾ ഒരു ഫ്ളാറ്റിനു അറുപത് ലക്ഷം രൂപ വെച്ച് ലഭിക്കും എന്നാണ് പറഞ്ഞത്. പണം നൽകിയപ്പോൾ പിന്നെ പ്രതികരണമില്ല. ആറുമാസം കഴിഞ്ഞപ്പോൾ ആസിഫിനെ കാണാതായി. എല്ലാ കുറ്റവും അസിഫ് ശേഖറിന്റെ തലയിൽ കെട്ടി വെച്ചു. ശേഖർ ഫ്ളാറ്റ് എഴുതി തരുന്നില്ല എന്നാണ് പറഞ്ഞത്.
ഫ്ളാറ്റ് എഴുതി വാങ്ങാതെയാണ് ഞാൻ ഒരു കോടി എൺപത് ലക്ഷം നൽകിയത്. പ്രിൻസിപ്പാൾ ആയതുകൊണ്ടാണ് വിശ്വാസത്തിന്റെ പുറത്ത് പണം നൽകിയത്. കേസ് വന്നതിനാൽ ആസിഫ് സസ്പെൻഷനിൽ ആണ്. കുറച്ച് സാമ്പത്തിക പ്രശ്നത്തിൽ കുരുങ്ങി എന്നും ആസിഫ് പിന്നീട് എന്നോട് പറഞ്ഞത്. ജോലി ഉള്ളതിനാൽ ഈ കാര്യം മറ്റുള്ളവരോട് പറയരുത് എന്നാണ് പറഞ്ഞത്. ഇതും ഇയാളുടെ രക്ഷപ്പെടൽ എളുപ്പമാക്കി. ആർക്കും ഇയാൾ തുകകൾ തിരികെ നൽകിയിട്ടില്ല. ഏഴു എഫ്ഐആർ ഇയാൾക്ക് എതിരെ നിലനിൽക്കുന്നുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. അത് ക്രൈംബ്രാഞ്ചിലാണ്. ആസിഫിന്റെ കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഒരു കേസിൽ മാത്രമാണ് ഇയാൾ അറസ്റ്റിൽ ആയത്. നാല് കോടി വരെ നഷ്ടമായവരുണ്ട്. ശേഖറും ആസിഫും കൂട്ട് കച്ചവടമാണ്. പക്ഷെ തട്ടിപ്പ് ശേഖർ എന്നോട് നിഷേധിക്കുകയാണ് ചെയ്തത്. സിദ്ദിഖിൽ നിന്നും വാങ്ങിയ പണം തിരികെ നൽകും എന്നാണ് ആസിഫ് പറഞ്ഞത് എന്നാണ് ശേഖർ എന്നോടു പറഞ്ഞത്. പക്ഷെ ഞാൻ ഇത് വിശ്വസിക്കുന്നില്ല. ശേഖർ രണ്ടാം പ്രതിയാണ്. എന്റെ പണം വന്ന ദിവസം ഒരു കോടി പത്ത് ലക്ഷം രൂപ ഫ്ളാറ്റിനായി കമ്പി വാങ്ങാൻ എടുത്തിട്ടുണ്ട്. ഇത് സ്റ്റേറ്റ്മെന്റിൽ ഉണ്ട്. അതേ ദിവസം ആസിഫിന്റെ അക്കൗണ്ടിൽ മൂന്നര കോടി രൂപയോളമാണ് വന്നത്. എല്ലാം തട്ടിപ്പ് നടത്തി വന്ന തുകകൾ. സിമന്റ് ഡീലരുടെ കയ്യിൽ ഒരു കോടി രൂപയ്ക്ക് അടുത്ത് പോയിട്ടുണ്ട്.
എന്നിൽ നിന്നും പണം വാങ്ങുന്ന ദിവസം ശേഖർ തന്ത്രപൂർവം മുങ്ങി. ബന്ധുവിന്റെ ഒരു എൻഗേജ്മെന്റ് ഉണ്ട് എന്നാണ് പറഞ്ഞത്. അതിനാൽ പണം വാങ്ങിയത് ആസിഫ് ആണ്. ശേഖറിനെ ഞാൻ പരിഗണിച്ചില്ല. ആസിഫ് ആണല്ലോ പണം വാങ്ങിയത് എന്ന് കരുതി. ഫ്ളാറ്റിനു വേണ്ടി പണം വാങ്ങുന്നു എന്നാണ് എഗ്രിമെന്റിൽ എഴുതിയത്. അതായത് ഫ്ളാറ്റ് ബിസിനസ് നടത്താൻ വേണ്ടി പണം വാങ്ങുന്നു എന്ന്. ഈ രീതിയിൽ എഗ്രിമെന്റ്റ് എഴുതിയതിനാൽ ഫ്ളാറ്റ് അറ്റാച്ച് ചെയ്യാൻ കഴിയില്ല. ഫ്ളാറ്റും ലാന്റും ശേഖറിന്റെ പേരിലാണ്. അതുകൊണ്ട് കോടതി വഴി പോയിട്ടും അറ്റാച്ച് ചെയ്യാൻ കഴിയില്ല-സിദ്ദിഖ് പറയുന്നു. തട്ടിപ്പിന്റെ പുതു വഴികൾ ആണ് ഈ കോളേജ് പ്രിൻസിപ്പാൾ വെട്ടിത്തുറന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും കാശ് തിരികെ ലഭിക്കാൻ മാർഗമുണ്ടോ എന്നാണ് തട്ടിപ്പിന്നിരയായവർ അന്വേഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്