ജോർജ് ഫ്ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾ നിറഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. വോട്ട് എണ്ണൽ നടന്ന ദിവസം ഗ്രേറ്റ് വിക്റ്ററി പ്രവചിച്ച ഡോണൾഡ് ട്രംപ് പരാജയം രുചിക്കുകയാണ്. നാല് വർഷം അമേരിക്കയെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ട്രംപ് ഒരു നല്ല ചോയിസ് ആയിരുന്നോ? ഭരണത്തിൽ തുടർന്നപ്പോഴും പരാജയം രുചിച്ചപ്പോഴും ട്രംപ് കാട്ടിക്കൂട്ടിയ കോമാളിത്തങ്ങൾ ഇങ്ങനെ ഒരു ചോദ്യം ജനങ്ങളുടെ മുന്നിലേക്ക് ഉയർത്തിയിട്ടുണ്ട്. ഒരു നാല് വർഷത്തേക്ക് ഉള്ള അലോസരമായാണ് ട്രംപിനെ അമേരിക്കൻ ജനത കണ്ടത്. പക്ഷെ രണ്ടാം തവണ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മുന്നേറ്റം അമേരിക്കൻ ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.
ട്രംപ് എങ്ങനെയുള്ള ഭരണമാണ് അമേരിക്കയിൽ കാഴ്ച വച്ചത്. ഭീമൻ പരാജയം രുചിക്കേണ്ടിയിരുന്ന ട്രംപ് ഒന്നാംതരം പോരാട്ടം കാഴ്ച വെച്ചു. എന്താണ് ട്രംപിന്റെ പാളിച്ചകൾ. തിരഞ്ഞെടുപ്പിൽ തകർന്നു അടിയേണ്ട ട്രംപ് എന്തുകൊണ്ട് ഇത്രയും മുന്നേറ്റമുണ്ടാക്കി? പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ട്രംപിന്റെ തോൽവി സുനിശ്ചിതമാണ്. പക്ഷെ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ്, ജയത്തിന്റെ വാക്ക് വരെ എത്താൻ ട്രംപിനു കഴിഞ്ഞു. ആശ്ചര്യപ്പെടുത്തിയ മുന്നേറ്റമാണ് ട്രംപ് നടത്തിയത്-ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു.
പ്രസിഡന്റ് ആകുക ട്രംപ് അല്ല ബൈഡൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ട്രംപിനു ജയിക്കണമെങ്കിൽ അഞ്ചു സ്റ്റേറ്റും ലഭിക്കണം.ജയം ബൈഡനു ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ ജയം അനൗൺസ് ചെയ്തിട്ടില്ല. സ്ലോ ആയാണ് കൗണ്ടിങ് നടക്കുന്നത്. ട്രംപ് ഒരു നോർമൽ പ്രസിഡന്റ് ആയിരുന്നില്ല. പൊളിറ്റീഷ്യൻ അല്ലാത്ത ഒരു പ്രസിഡന്റിനെ ഒന്ന് ട്രൈ ചെയ്ത് നോക്കിയതല്ലേ ജനങ്ങൾ. കാണിച്ചത് വിഡ്ഢിത്തവും ഭ്രാന്തത്തരവും ആയതിനാൽ ഗുരുതരമായി റിജക്റ്റ് ചെയ്യും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ട്രംപിനു കോൺസ്റ്റിട്ട്വൻസിയുണ്ട്. വൈഡ് സുപ്രീമിസ്റ്റ് എന്ന് പറഞ്ഞിട്ട്. ആ കോർ ഗ്രൂപ്പിൽ ട്രംപിന്റെ പോപ്പുലാരിറ്റി കൂടിയുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ മനസിലാക്കാനുള്ളത്. അതുകൊണ്ടാണ് ഇത്രയും വോട്ടു കിട്ടിയത്.
ട്രംപ് ചെയ്ത കുറ്റങ്ങൾ നോക്കിയാൽ ഇത്രയും വോട്ടൊന്നും കിട്ടിക്കൂടാത്തതാണ്. കൊറോണ വൈറസ് ആയാലും ഇക്കണോമിക്സ് സിറ്റുവേഷൻ ആയാലും വർഗസമരമായാലും ഇതെലെല്ലാം വലിയ വലിയ തെറ്റുകൾ ആണ് ട്രംപ് ചെയ്തത്. ഫോറിൻ പോളിസിയിൽ നോർത്തുകൊറിയയുടെ പിറകെ പോയതും റഷ്യക്കാരുടെ പിറകെ പോയതും എല്ലാം അൺ യൂഷ്വൽ ആയ ഫെയിലിയർ ആയിരുന്നു. ആരുടേയും ഉപദേശം ട്രംപ് സ്വീകരിച്ചില്ല. എല്ലാം തന്നെ താൻ ചെയ്യും. അമേരിക്ക ട്രംപിനെ റിജക്റ്റ് ചെയ്യും എന്നാണ് കരുതിയത്. ഇത് അനലൈസ് ചെയ്യേണ്ടതായുണ്ട്. ട്രംപ് എന്തൊക്കെ ഗുണങ്ങൾ അമേരിക്കയ്ക്ക് ചെയ്തു കൊടുത്തു എന്ന കാര്യങ്ങൾ അനലൈസ് വേണ്ടത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റുകൾ കൂടുതൽ പോസ്റ്റൽ വോട്ടുകൾ ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കിയുള്ള ആവശ്യമാണിത്. പോസ്റ്റൽ വോട്ടിലാണ് ബൈഡൻ ജയിക്കാൻ പോകുന്നത്.
ട്രംപ് അമേരിക്കയെ ഐസൊലെറ്റ് ചെയ്തു. ലോകത്തിന്റെ നേതൃത്വം വഹിച്ചിരുന്ന രാജ്യം നമുക്ക് ആ ഫ്രന്റ്സ് ഒന്നും വേണ്ടാ, നാറ്റോ വേണ്ട. ആസിയാൻ വേണ്ട എന്നൊക്കെ പറഞ്ഞു. എല്ലാ കരാറുകളിൽ നിന്നും പിൻവാങ്ങി. ട്രംപ് ചെയ്തത് അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ്. അമേരിക്ക അമേരിക്കയുടെ സ്വന്തം കാര്യം നോക്കിയാൽ മതി, അമേരിക്ക ഈസ് ഫസ്റ്റ് എന്ന പോളിസി അവർക്ക് ഇഷ്ടമായി. നാല് കൊല്ലം കൂടി ട്രംപ് ഇരുന്നുവെങ്കിൽ അമേരിക്കയെ മാത്രമല്ല ലോകത്തെ കൂടി ട്രംപ് നശിപ്പിച്ചേനെ. കൊറോണ വൈറസിൽ രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചത് ട്രംപിന്റെ അൺ സയന്റ്ഫിക് ആയ അപ്പ്രോച്ച് കൊണ്ടാണ്.
ജോർജ് ഫ്ളോയിഡ് മരിച്ചപ്പോൾ കലാപം നിയന്ത്രിക്കാൻ കൂടി ട്രംപ് ശ്രമിച്ചില്ല. ഇതിലെല്ലാം തന്നെ നെഗറ്റീവ് തിങ്ക് ആണ് ട്രംപ് കാണിച്ചത്. റിച്ച് ആയ വൈറ്റ് ആയ അമേരിക്കക്കാർക്ക് ടാക്സ് എക്സംപ്ഷൻ നൽകി അവരെ ഹാപ്പിയാക്കി. റിലീജിയസ് ഗ്രൂപ്പ്സ്, ബൈബിൾ ബെൽറ്റ്, ഇവർക്ക് റിയാലിറ്റിയുമായി ഒരു ബന്ധമില്ല. അവർക്ക് എല്ലാം ഗോഡ് ആണ്. ഗോഡ് അയച്ചതാണ് എന്ന വിശ്വാസത്തിലാണ് അവർ ട്രംപിനു വോട്ട് ചെയ്തത്. എത്ര വോട്ട് ഇങ്ങനെ കിട്ടി എന്നതിലാണ് കാര്യം. അല്ലാതെ ട്രംപ് തോറ്റു എന്നതിലല്ല. രാഷ്ട്രീയക്കാരനല്ലാത്ത ഒരു പ്രസിഡന്റിനെ കൊണ്ട് വന്നതിൽ അമേരിക്ക് ഖേദിക്കുന്നുണ്ടാകണം. ഏറ്റവും വലിയ പ്രശ്നം വന്നത് ക്ലൈമറ്റ് ചെയിഞ്ചിന്റെ കാര്യത്തിലാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ട ഒബാമ നയങ്ങൾ എല്ലാം ട്രംപ് മാറ്റി. മൈനിങ് തുടങ്ങി. ഗ്യാസ്, കല്ല് പൊട്ടിച്ചെടുക്കുന്ന പരിപാടികൾ എല്ലാം തുടങ്ങി. ഇതെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്. ഏതു വശത്ത നിന്ന് നോക്കിയാലും പരാജയപ്പെട്ട പ്രസിഡന്റ് ആണ് ട്രംപ്. കാവ്യാത്മകമായ നീതിയാണ് അമേരിക്കക്കാർ നടപ്പാക്കിയത്. ട്രംപിനു ശിക്ഷ വേണ്ടിയിരുന്നു. ട്രംപ് കുഴപ്പക്കാരനായി വരുമോ എന്ന് അമേരിക്ക ഭയക്കുന്നുണ്ട്. പ്രസിഡന്റ് ആയി വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ട്രംപിനു കീഴിൽ അമേരിക്കയ്ക്ക് ലോക മേധാവിത്തം നഷ്ടമായി. അമേരിക്കയുടെ ദുർബലത മുതലെടുത്താണ് ചൈന ബഹളം ഉണ്ടാക്കുന്നത്. ചൈന യാഥാർത്യം തിരിച്ചറിഞ്ഞു. അമേരിക്കയ്ക്ക് റോൾ ഇല്ല. ആ വാക്വത്തിലേക്ക് വരാനാണ് ചൈന ശ്രമിക്കുന്നത്. ഹോങ്കോംഗ്, തായ്വാൻ, സൗത്ത് ചീന കടൽ, ഹിമാലയത്തിൽ എല്ലാം പ്രശ്നം ഉണ്ടാക്കുന്നത് ചൈനയാണ്. ഇവിടെ മസിൽ പവർ കാണിക്കുകയാണ് ചൈന ചെയ്യുന്നത്. ലോക മേധാവിത്തം ചൈനയ്ക്ക് ലഭിക്കും എന്നവർ കരുതുന്നു. ഈ പ്രതീക്ഷയിലാണ് അവർ ബഹളമുണ്ടാക്കുന്നത്. ഇത് കണ്ടപ്പോൾ ട്രംപ് എതിർത്തു. ഇന്ത്യയുമായി അടുത്തു. ഇന്ത്യയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു. ഒരു ക്വാഡ് റിലേഷൻഷിപ്പ് ചൈനയ്ക്ക് എതിരെ അമേരിക്ക സൃഷ്ടിച്ചു. അമേരിക്ക, ഓസ്ട്രേലിയ. ജപ്പാൻ, ഇന്ത്യ ഇങ്ങനെ ഒരു സൈനിക ശക്തിയായി. ചൈനയ്ക്ക് എതിരായ ഒരു മിലിട്ടറി ഇന്റലിജൻസ് ആയി ഇതു മാറ്റിയിട്ടുണ്ട്. നമ്മൾ ഇത് മുഴുവനായി സ്വീകരിച്ചിട്ടില്ല. പക്ഷെ ഇത് ഒരു റിയാലിറ്റിയാണ്.
വ്യക്തിപരമായി അല്ല രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തീരുമാനിക്കുന്നത്. ഒരാൾ ഗുണകരമാകുമോ ദോഷകരമാകുമോ എന്ന് പറയുന്നത് ഗുണം കൊണ്ടോ ദോഷം കൊണ്ടോ അല്ല താത്പര്യം കൊണ്ടാണ്. ട്രംപിന്റെ ആറ്റിറ്റിയൂഡ് നോക്കിയാൽ എത്ര തവണ മോദിയെ ചീത്ത പറഞ്ഞിട്ടുണ്ട്. എത്രയോ തവണ നല്ലതും പറഞ്ഞു. എമിഗ്രേഷനിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ട്രംപ് ആണ്. അതേ സമയത്ത് ഹൗദി മോദി നമസ്തേ ഒക്കെ നടത്തി ഒരു താത്പര്യം അങ്ങേർ ജനിപ്പിക്കുകയും ചെയ്തു. അത് അവസരങ്ങൾ നോക്കിയിട്ടാണ്. അല്ലാതെ ഇന്ത്യയുടെ പ്രത്യേകത കൊണ്ട് ഒന്നുമല്ല. ഒരു തെറ്റിധാരണയുണ്ടായി. ആ തെറ്റിധാരണയുണ്ടാകാൻ കാരണം അമേരിക്കയിലെ ഹിന്ദുക്കൾക്ക് ട്രംപ് ഒരു മുസ്ലിം വിരോധിയായി തോന്നി. അങ്ങനെ ഒരു ലിങ്കേജ് ബിജെപിയുമായി ട്രംപ് ഉണ്ടാക്കി എന്നാണ് അവർ ധരിച്ചിരിക്കുന്നത്.
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ വരാൻ അമേരിക്ക സമ്മതിക്കുന്നില്ല. ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുന്ന, ഇന്ത്യയുടെ സുഹൃത്ത് എന്ന രീതിയിൽ ട്രംപിനെ അവർ കാണുന്നു. പക്ഷെ അമേരിക്കൻ നയം അവരുടെ കാര്യത്തിന് വേണ്ടിയാണ്. ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. ബൈഡൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. ബൈഡൻ പിന്തുടരുക ഒബാമയുടെ പോളിസിയാണ്. അവർ അവരുടെ പോളിസി നടപ്പിലാക്കുന്നു. നമ്മൾ നമ്മുടെ പോളിസി നടപ്പിലാക്കുന്നു. അത് കോയിൻസൈഡ് ചെയ്യുകയാണെങ്കിൽ നമ്മൾ ഫ്രണ്ട്സ് ആകും. അല്ലാതെ വ്യക്തിപരമായ ഒരു പ്രാധാന്യവും ഇതിനകത്ത് ഇല്ല. കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരി ആയതിനാൽ അവർ ഇന്ത്യയുടെ സുഹൃത്ത് ആകും എന്ന രീതിയിൽ അനലൈസ് ചെയ്തിട്ട് കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്. അവർ പ്രസിഡന്റ് ആയാലും വൈസ് പ്രസിഡന്റ് ആയാലും അമേരിക്കൻ താത്പര്യം അനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂ. പക്ഷെ നമ്മളെ അവർക്ക് പ്രയോജനപ്രദമായി മനസിലാക്കുമ്പോൾ അടുപ്പം സ്വാഭാവികമായും വരും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ വ്യക്തിപ്രഭാവം റിലവന്റ്റ് അല്ല. അത് പത്ത് ശതമാനം മാത്രമേ വരുകയുള്ളൂ.
സെനറ്റിൽ ഭൂരിപക്ഷം ഇല്ലെന്നു വെച്ച് അത് ബൈഡനു ഭരിക്കുന്നതിൽ പ്രശ്നം വരില്ല. ട്രംപിനു യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഒരു പ്രസിഡന്റിനു രണ്ടു ഹൗസും ലഭിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ബൈഡൻ കോംപ്രമൈസിങ് പൊളിറ്റിക്സ് പുറത്തെടുക്കും. ബിൽ ക്ലിന്റനെപ്പോലെ. ക്ലിന്റ്നു രണ്ടു സഭയിലും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. റിപ്പബ്ലിക്കൻസ് ആണെങ്കിലും അവർക്ക് അദർ വ്യൂസും ഉണ്ടായിരിക്കും. സെനറ്റുമായി കൂടുതൽ ബൈഡനു വർക്ക് ചെയ്യേണ്ടി വരും. ട്രംപ് സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. സുപ്രീംകോടതി മജോറിറ്റി എന്ന ട്രെൻഡ് ആണ്. ലീഗൽ പോയിന്റ്സ് ഉണ്ടെങ്കിൽ അത് ഒരു സാധ്യതയാണ്. അതിനാലാണ് സുപ്രീംകോടതിയിൽ പോകും എന്ന് പറയുന്നത്. പക്ഷെ അങ്ങനെ നേരിട്ട് പോകാൻ കഴിയില്ല. സ്റ്റേറ്റ്കളിൽ കൂടി മാത്രമേ പോകാൻ കഴിയൂ. ഇതിനാലാണ് സ്റ്റേറ്റുകളിൽ നിന്നും കൂടുതൽ പരാതികൾ വന്നിരിക്കുന്നത്. പക്ഷെ പോസ്റ്റൽ വോട്ടുകൾ ലീഗൽ ആയതിനാൽ സുപ്രീംകോടതിയിക്ക് ഒന്നും ചെയ്യാൻ കഴിയില്ല -ശ്രീനിവാസൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്