കോഴിക്കോട് പുതുപ്പാടിയിൽ ട്വന്റി ട്വന്റി മാതൃകയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വാസാവകാശ സംരക്ഷണ സമിതി; കർഷകരുടെ ഭൂമി പ്രശ്നങ്ങൾക്ക് ഇരുമുന്നണികൾക്കും പരിഹാരമുണ്ടാക്കാനായില്ലെന്ന് വിമർശനം; നേതൃത്വം നൽകുന്നത് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട് സിപിഐയിലെത്തിയ സീറ്റുകിട്ടാത്ത നേതാവ്
ജാസിം മൊയ്തീൻ
കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ പുതുപ്പാടിയിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വാസാവകാശ സംരക്ഷണ സമിതിയെന്ന സ്വതന്ത്ര കൂട്ടായ്മയും മത്സരത്തിനുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മാതൃകയിൽ എല്ലാ വാർഡുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് വാസാവകാശ സംരക്ഷണ സമിതിയുടെ തീരുമാനം. കർഷകരുടെ ഭൂമി സംരക്ഷിക്കാൻ ഇരുമുണികൾക്കും സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് വാസാവകാശ സംരക്ഷണ സമിതി ഇരുമുന്നണികൾക്കുമെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതുപ്പാടി പഞ്ചായത്തിലെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വാസാവകാശ സംരക്ഷണ സമിതി. പഞ്ചായത്തിലെ 18,19,20,21 വാർഡുകളിലെ നാലായിരത്തിലധികം കുടുംബങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടാണ് വാസാവകാശ സംരക്ഷണ സമിതിയുടെ തുടക്കം. 1930ൽ 65 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമി നിരവധിയാളുകൾക്കായി മുറിച്ചു വിൽക്കുകയായിരുന്നു. പിന്നീട് ഭൂഉടമയുടെ പിന്മുറക്കാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയതോടെ ഈ ഭൂമിയിലെ ക്രയവിക്രിയങ്ങളെല്ലാം നിലച്ചു. ഇതോടെ നാല് വാർഡുകളിലെയും നാലായിരത്തിലധികം കുടുംബങ്ങൾ പ്രതിസന്ധിയിലായി. ഈ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കോ മുന്നണികൾക്കോ സാധിച്ചില്ലെന്ന് ആരോപിച്ചാണ് ഇപ്പോൾ വാസാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
ഇതോടൊപ്പം മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർസോണായി പ്രഖ്യാപിച്ചതിൽ കൃഷിഭൂമിയും ഉൾപ്പെടുമെന്ന പ്രചരണവും വാസാവകാശ സംരക്ഷണ സമിതി നടത്തുന്നു. കർഷകരുടെ ഭൂമി സംരക്ഷിക്കാൻ ഇരുമുന്നണികളും യാതൊരു ഇടപെടലും നടത്തിയില്ലെന്ന് പറഞ്ഞാണ് ഇപ്പോൾ വാസാവകാശ സംരക്ഷണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. കൃഷി ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന വാർഡുകളിലെല്ലാം സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞ ദിവസം ചേർന്ന വാസാവകാശ സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. വാസാവകാശ സമിതിയുടെ നേതാവ് ജോയ്സെബാസ്റ്റ്യനാണ് ഇക്കാര്യ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന പുതുപ്പാടി പഞ്ചായത്തിൽ വാസാവകാശ സമിതി ഒരു സമ്മർദ്ദ ശക്തിയാകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
അതേ സമയം സിപിഐഎം വിരുദ്ധരുടെ ഒരു കൂട്ടമാണ് വാസാവകാശ സമിതിയെന്നും അവർക്ക് തെരഞ്ഞെടുപ്പിൽ യാതൊരു വിധ സ്വാധീനവുമുണ്ടാക്കാൻ കഴിയില്ലെന്നുമാണ് പ്രാദേശിക സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. സിപിഐയിൽ തന്നെയുള്ള സീറ്റ് മോഹികളായ ഒരു കൂട്ടം നേതാക്കൾ മറ്റ് സിപിഎം വിരുദ്ധകക്ഷികളുടെ സഹായത്തോടെ വാസാവകാശ സംരക്ഷണ സമിതിയുടെ പേരിൽ നാടകം കളിക്കുകയാണ്. നേരത്തെ സിപിഐഎം ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് പിന്നീട് സിപിഐയിൽ ചേരുകയും ഇപ്പോഴും ആ പാർട്ടിയിൽ തന്നെ തുടരുകയും ചെയ്യുന്നയാളാണ് ഇതിന് പിന്നിലെന്നും വാസാവകാശ സംരക്ഷണ സമിതി നേതാവായ ജോയ്സെബാസ്റ്റ്യനെ ഉന്നം വെച്ച് സിപിഎം ആരോപിക്കുന്നു. നേരത്തെ സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹത്തെ സംഘടന വിരുദ്ധ പ്രവർത്തനത്തിന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയതാണ്. പിന്നീട് ജോയ് സെബാസ്റ്റ്യൻ സിപിഐയിൽ ചേരുകയുമായിരുന്നു. ഇപ്പോഴും ഇദ്ദേഹം സിപിഐഎയിൽ തന്നെയാണ് തുടരുന്നത്.
അദ്ദേഹത്തിന് പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ മുന്നണി തീരുമാനം പ്രകാരം അവിടെ ഐഎൻഎൽ ആണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥിയെയും തീരുമാനിച്ചിട്ടുണ്ട്. ആ സീറ്റ് ലഭിക്കാത്തതു കൊണ്ട് അദ്ദേഹമുണ്ടാക്കിയ തട്ടിക്കൂട്ട് നാടകമാണ് ഇപ്പോൾ വാസാവകാശ സംരക്ഷണ സമിതിയുടെ പേരിൽ നടക്കുന്നതെന്നും സിപിഐഎം നേതാക്കൾ പറയുന്നു. അതേ സമയം എൽഡിഎഫിന്റെ ഭാഗമായി തന്നെ സിപിഐയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുമുണ്ട്. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു
പഞ്ചായത്തിൽ ആകെയുള്ള 21 വാർഡിൽ മൂന്നിടത്ത് മാത്രമാണ് യുഡിഎഫ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയിടങ്ങളിൽ വാസാവകാശ സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥികളെ നോക്കിയായിരിക്കും യുഡിഎഫ് തീരുമാനമെടുക്കുക. വാസാവകാശ സമിതി സ്ഥാനാർത്ഥികളെ നിർത്തുന്ന ഇടങ്ങളിൽ അവരുടെ സ്ഥാനാർത്ഥികളെ പിന്തുണക്കണമെന്ന നിലപാടാണ് ചില യുഡിഎഫ് നേതാക്കൾക്കുള്ളത്. അതുവഴി സിപിഎം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. നിലവിൽ 21 അംഗ പുതുപ്പാടി പഞ്ചായത്തിൽ 12 അംഗങ്ങളുള്ള എൽഡിഎഫാണ് ഭരണം നടത്തുന്നത്. നേരത്തെ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഏറെ കാലം യുഡിഎഫിനായിരുന്നു പ്രസിഡണ്ട് സ്ഥാനം. സംവരണ പ്രതിനിധിയില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടായിട്ടും എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് കൈമാറേണ്ടി വന്നു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി ആർ രാകേഷ് വിജയിച്ചതോടെയാണ് പിന്നീട് യുഡിഎഫിന്റെ പ്രസിഡന്റ് ഭരണത്തിന് അവസാനമായത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍