കണ്ടെടുത്ത ആ കാർഡ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി റിപ്പോർട്ട്; സ്ഥിരീകരണത്തിന് തയ്യാറാകാതെ ഇഡി; ഉപയോഗിച്ചെങ്കിൽ അത് കേന്ദ്ര ഏജൻസിയിലെ ആരെങ്കിലും ആകാമെന്ന് തിരിച്ചടിക്കാൻ ബിനീഷ് അനുകൂലികളും; സ്റ്റേറ്റ്മെന്റ് എടുത്ത് കള്ളി പൊളിക്കാൻ ഉറച്ച് എൻഫോഴ്സ്മെന്റ്; അനൂപ് മുഹമ്മദിന്റെ കാർഡ് നിർണ്ണായക തെളിവാകും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്ത ലഹരിമരുന്നു കടത്തിലെ പ്രതി മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി സൂചന. ഇതിന്റെ വിവരങ്ങൾ ക്രെഡിറ്റ് കാർഡ് കൈവശമുള്ള ഇഡി ശേഖരിച്ചതായാണ് വിവരം. ആരാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്നോ കാർഡ് ഉപയോഗിച്ചവരിലേക്ക് ഇഡി അന്വേഷണം നീട്ടുമ്പോൾ ആരാണ് കുടുങ്ങുക എന്നതോ അവ്യക്തമാണ്. അവ്യക്തം. രണ്ടാഴ്ച മുൻപ് ഈ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടതായാണ് സൂചന. ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് നിന്നും ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് അത് ഇഡി തന്നെയാകും എന്ന വാദമുഖം ബിനീഷുമായി ബന്ധപ്പെട്ടവർ ഉയർത്തിയേക്കും എന്നും സൂചനയുണ്ട്.
ക്രെഡിറ്റ് കാർഡ് ഇഡി കൊണ്ട് വന്നു കോടിയേരി വീട്ടിൽ നിക്ഷേപിച്ചതായാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാ മാതാവ് മിനിയും ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്. ഡിജിറ്റൽ തെളിവാണ് ക്രെഡിറ്റ് കാർഡ് എന്നിരിക്കെ ഈ കാർഡ് ഇഡി ബിനീഷിന്റെ വീട്ടിൽ നിക്ഷേപിച്ച് കോടതിയിൽ ഇഡി അപമാനിതരാകുമോ എന്ന ചോദ്യം അപ്പോൾ തന്നെ ഉയർന്നിരുന്നു. ഇന്നലത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് അന്വേഷണത്തിൽ ശക്തമായ നീക്കമാണ് അന്വേഷണ ഏജൻസി നടത്തുന്നത്. അനൂപും ബിനീഷും തമ്മിൽ ബാങ്ക് ട്രാൻസാക്ഷന് തെളിവ് ഇഡിയുടെ കയ്യിലുണ്ട്. പിന്നെ ബംഗളൂരുവിൽ അനൂപ് ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് കൊണ്ടുവന്നു കൃത്രിമ തെളിവ് സൃഷ്ടിക്കാൻ ഇഡി തുനിയില്ല എന്ന വാദമാണ് വിവാദത്തിന്റെ വെളിച്ചത്തിൽ ശക്തമായത്. വിവാദം സൃഷ്ടിച്ച റെയ്ഡിനു പിന്നാലെ ഇഡി മടങ്ങിയതിന് ശേഷമാണ് ക്രഡിറ്റ് കാർഡ് രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്തെ ബ്യൂട്ടി പാർലറിൽ ഉപയോഗിക്കപ്പെട്ടതായ വിവരം വെളിയിൽ വരുന്നത്.
ക്രെഡിറ്റ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും തിരിച്ചടിയായേക്കും എന്ന വിവരമാണ് വെളിയിൽ വരുന്നത്. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് ഇഡി സംഘം 'കോടിയേരി' വീട്ടിൽ വെച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്മെന്റിൽ ഒപ്പിടാൻ നിർബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിച്ചത്. . വീട്ടിൽ നിന്ന് കിട്ടിയ കാർഡ് ആണ് ഇത് എന്ന വാദത്തിൽ ഇഡി തുടരവേ തന്നെയാണ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകൾ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകൾ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോൺ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ബിനീഷിന്റെ മുറിയിൽ നിന്നാണ് അനൂപിന്റെ കാർഡ് കിട്ടിയത് ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാർഡ് കണ്ടെടുത്തത്. ബാങ്ക് ട്രാൻസാക്ഷൻ തെളിവായി നിൽക്കുമ്പോൾ ക്രെഡിറ്റ് കാർഡ് തെളിവ് ഇഡിക്ക് കൃത്രിമമായി നിർമ്മിക്കേണ്ടതില്ലാ എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള സൂചനകളായി ലഭിക്കുന്നത്. അനൂപിന്റെ കാർഡ് ആണെങ്കിൽ അത് തങ്ങൾ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാർഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങൾ ഇഡിക്ക് മുന്നിലുണ്ട്.
റെനീറ്റ കളവു പറയുന്നതായും തെളിവുകൾ മിനി അടക്കമുള്ള നശിപ്പിച്ചതായും ഇഡിക്ക് സംശയം വന്നാൽ ഇവരും ഇഡിയുടെ കസ്റ്റഡിയിലേക്ക് നീങ്ങാൻ സാധ്യത കൂടുന്നു. ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധവും പൊലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ബിനീഷിനുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയാൽ ബിനീഷിനു ജാമ്യത്തിനുള്ള സാധ്യതകൾ കൂടി അടയും. കേസ് അട്ടിമറിക്കാൻ ബിനീഷ് ശ്രമിക്കും എന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടും. ഇതിനുള്ള തെളിവുകളും ഇന്നലത്തെ സംഭവത്തോടെ ഇഡിക്ക് ലഭിക്കുകയും ചെയ്തു. അനൂപിന്റെ കാർഡ് ആണെങ്കിൽ കാർഡ് കത്തിച്ചു കളയുമായിരുന്നു എന്ന മിനിയുടെ പരസ്യ പ്രതികരണം വിനയായതായി സിപിഎം വൃത്തങ്ങളും ഭരണ വൃത്തങ്ങളും കണക്കുകൂട്ടിയിട്ടുമുണ്ട്.
ലഹരിമരുന്നു കടത്തുകാരൻ അനൂപും ബിനീഷും തമ്മിൽ ഉറ്റബന്ധമാണ്. ബിനീഷ് ബോസ് ആണെന്നാണ് അനൂപ് ഇഡിക്ക് നൽകിയ മൊഴി. ബിനീഷിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തതും എന്ന് അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഇതേ അനൂപിന്റെ ക്രെഡിറ്റ് കാർഡ് ആണ് ബിനീഷിന്റെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്തത്. തന്റെ പേരിൽ എടുത്ത ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ കൈകളിൽ ആണ് എന്ന് അനൂപോ ബിനീഷോ മൊഴി നൽകിയതായുള്ള വാർത്തകൾ വന്നിട്ടില്ല. പക്ഷെ സാമ്പത്തിക ബന്ധമുണ്ട്. അതിന്റെ ഭാഗമായി ഈ ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ കയ്യിൽ വ്ന്നതാകണം. ക്രെഡിറ്റ് കാർഡ് തെളിവ് കൃത്രിമമായി ഇഡിക്ക് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യവുമില്ല.
കാർഡ് കിട്ടിയതായി സ്റ്റേറ്റ്മെന്റിൽ ഒപ്പിടാൻ റെനീറ്റ വിസമ്മതിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അല്ലെങ്കിൽ സാധാരണ രാത്രി ഒൻപത് മണിക്ക് അവർ റെയ്ഡ് അവസാനിപ്പിക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡ് വീട്ടിൽ നിന്നും കണ്ടെടുത്തു എന്ന് ഒപ്പിടാൻ റെനീറ്റ വിസമ്മതിച്ചതോടെ റെയ്ഡ് നീണ്ടു. വിവാദങ്ങൾക്ക് തിരി കൊളുത്തുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് ഡിജിറ്റൽ എവിഡൻസ് ആണ്. ബിനീഷിനെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുമ്പോൾ ഈ രീതിയിൽ ഒരു തെളിവ് കൃത്രിമമായി സൃഷ്ടിക്കാൻ ഇഡി ആഗ്രഹിക്കില്ല. ഈ രീതിയിൽ ഒരു വിവാദം സൃഷ്ടിക്കെണ്ടതുമില്ല ഇതാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഡിജിറ്റൽ എവിഡൻസ് ആണ് കാർഡിനു ഉള്ളത്. ട്രാൻസാക്ഷൻ നോക്കിയാൽ പെട്ടെന്ന് കാർഡിന്റെ ഉപയോഗം എവിടെ നിന്നൊക്കെ എന്ന് കണ്ടുപിടിക്കാൻ കഴിയും. റെനീറ്റ ഈ കാർഡ് ഉപയോഗിച്ചെങ്കിൽ അതും ഇഡിക്ക് മനസിലാക്കാൻ കഴിയും. അങ്ങനെ ഒരു സംഭവം വന്നാൽ കുരുക്കുകൾ ഭാര്യാ ബന്ധുക്കളിലേക്കും നീങ്ങും. ബംഗളൂരിൽ മാത്രം പർച്ചേസ് ചെയ്ത കാർഡ് തിരുവനന്തപുരത്ത് വീട്ടിൽ നിന്നും ലഭിച്ച് എന്ന് പറയുമ്പോൾ അത് കോടതിയിൽ തെളിവായി നിലനിൽക്കില്ല. അതുകൊണ്ട് തന്നെ കോടതിയിൽ അനായാസം തള്ളിപ്പോകുന്ന ഒരു തെളിവ് സൃഷ്ടിക്കാൻ ഇഡി ശ്രമിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.
ഇഡി കളിച്ച് ഗെയിം ഓഫ് ചെസിൽ ബിനീഷിന്റെ കുടുംബങ്ങൾ ചെന്ന് ചാടുകയും ചെയ്തു. ഈ രീതിയിൽ ഒരു കാർഡ് ലഭിച്ചാൽ ഞങ്ങൾ അത് കത്തിച്ചു കളയില്ലേ എന്നാണ് റെനീറ്റയുടെ മാതാവ് മിനി പരസ്യമായി ചാനലുകളിൽ ചോദിച്ചത്. ഇത് തന്നെ ബിനീഷിനു വൻ തിരിച്ചടിയാണ്. റെനീറ്റയും മാതാവും തെളിവ് നശിപ്പിച്ചതായി സംശയം വന്നാൽ ഇഡിക്ക് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാം. ബാലാവകാശ കമ്മിഷനും പൊലീസിനും നോക്കി നിൽക്കേണ്ടിയും വരും. ഇഡിയുടെ ഗെയിമിൽ ബിനീഷിന്റെ കുടുംബം അകപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വിരൽ ചൂണ്ടിയത്.
റെയ്ഡ് വൈകിയതോടെ ആരൊക്കെ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും ഫോണിൽ ബന്ധപ്പെട്ടു എന്ന് അറിയാൻ ഇഡിക്ക് കഴിയും. ഇവരിലേക്ക് ഒക്കെ അന്വേഷണം നീട്ടാം. അതിനാണ് ഇഡി ഫോൺ അവസാന സമയം പിടിച്ചു വാങ്ങിയത്. സമയം വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഈ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇതെല്ലാം ഇഡിക്ക് ട്രെയിസ് ചെയ്യാൻ കഴിയും. റെയിഡ് നടന്നിട്ടില്ല എന്ന് ബിനീഷിന്റെ വീട്ടുകാർക്ക് നിഷേധിക്കാൻ കഴിയില്ല. അതിനു മാധ്യമവാർത്തകളും വിവാദങ്ങളും തന്നെ തെളിവ്. റെയിഡ് തടയാൻ പൊലീസും ബാലാവകാശ കമ്മിഷനും ബിനീഷിന്റെ ബന്ധുക്കളും ശ്രമിച്ചു എന്നതിനും മാധ്യമ വാർത്തകൾക്ക് തെളിവ്. അതുകൊണ്ട് തന്നെ ഇഡിയുടെ കെണിയിൽ ബിനീഷിന്റെ ബന്ധുക്കൾ കുടുങ്ങി എന്നു തന്നെയാണ് ഉദ്യോഗസ്ഥ തലത്തിൽ വരുന്ന സൂചനകൾ. .
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ബിനീഷിന് സുജിത് നായരുടെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്