ഇപ്പോഴും ഉപയോഗിക്കുന്നത് ബാലറ്റുതന്നെ; ഓരോ സ്റ്റേറ്റിലും നിയമം ഓരോ രീതിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിനുശേഷവും തപാൽ ബാലറ്റുകൾ ചിലയിടത്ത് സ്വീകരിക്കും; ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും; ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ കഴിയാത്ത രാജ്യമാണോ അമേരിക്ക?
എം മാധവദാസ്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രമെന്നാണ് അമേരിക്ക അറിയപ്പെടുന്നത്. അമേരിക്കയുടെ പ്രസിഡന്റ് എന്ന് പറഞ്ഞാൽ ലോകത്തിന്റെ അനൗദ്യോഗിക തലവൻ എന്നു തന്നെയാണ് അർഥം. പക്ഷേ ഇപ്പോൾ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും മര്യാദയ്ക്ക് നടത്താൻ കഴിയാത്ത രാജ്യമാണോ അമേരിക്ക എന്ന് നവമാധ്യമങ്ങളിലടക്കം ചൂടൻ ചർച്ചകൾ ഉയരുകയാണ്. നവംബർ 3 കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പും അതീവ സങ്കീർണ്ണമാണ് അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ എന്ന് പറയുമ്പോൾ അത് തങ്ങളുടെ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നാണ് അമേരിക്കക്കാർ പൊതുവെ പറയാറുള്ളത്. പക്ഷേ ഇപ്പോൾ ഉയരുന്ന അനിശ്ചിതത്വങ്ങളും, ആര് ജയിച്ചുവെന്ന് വ്യക്തമല്ലാതെ തെരുവിൽ നടക്കുന്ന ഏറ്റുമുട്ടലുകളും ആ രാജ്യത്തിന്റെ ഇമേജ് വല്ലാതെ ഇടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പരിഷ്ക്കരണത്തെക്കുറിച്ചും യുഎസിലും ചൂടൻ ചർച്ചകൾ പുരോഗമിക്കയാണ്.
അമേരിക്കയുടെ കഴിഞ്ഞ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടത് ഇലക്ടറൽ കോളേജിന്റെ ഘടനാമാറ്റത്തെക്കുറിച്ചും ഇലക്ടറൽ കോളേജ് സമ്പ്രദായംതന്നെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുമായിരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാലാവും ഇത്രയധികം ഭരണഘടനാ ഭേദഗതികൾ അതിൽ ഉണ്ടായത്. പുതിയ വിവാദങ്ങളും കൂടതൽ മാറ്റങ്ങൾക്ക് അമേരിക്കയിൽ വഴിതുറക്കാൻ ഇടയുണ്ട്.
സമയം വൈകുന്നത് ബാലറ്റ് ആയതിനാൽ തന്നെ
24 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇപ്പോഴും ബാലറ്റാണ് ഉപയോഗിക്കുന്നത് എന്നതുതന്നെയാണ് ഫലം വൈകാനുള്ള ഏറ്റവും വലിയ കാരണം. ബാലറ്റ് തിരിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതുമൊക്കെ സമയം എടുക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾപോലും ഇലട്രോണിക്ക് വോട്ടിങ്ങിലേക്ക് മാറിയ കാലത്താണ് ഇതെന്ന് ഓർക്കണം. എന്തിലും ആധുനികയെയും യന്ത്രവത്ക്കരണത്തെയും പുൽകുന്ന അമേരിക്കൻ ജനത തെരെഞ്ഞടുപ്പിൽ മാത്രം യാഥാസ്ഥിതിക മനസ്സ് പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അമേരിക്കപോലെ ഒരു വലിയ രാജ്യത്ത് മൂന്നുമണിക്കൂർ സമയ വ്യത്യാസം പടിഞ്ഞാറും കിഴക്കുമായി ഉണ്ടെന്ന് ഓർക്കണം. അതയാത് ഒരിടത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മറുഭാഗത്ത് പോളിങ്ങ് കഴിഞ്ഞിട്ട് ഉണ്ടാവില്ല.
മാത്രമല്ല ഓരോ സ്റ്റേറ്റിലും എന്തിന് ഓരോ കൗണ്ടികളിലും തെരഞ്ഞെടുപ്പ് നിയമം ഒരോപോലെയാണ്. ഇന്ത്യയിലെപ്പോലെ ഏകീകൃതമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെയില്ല. ഉദാരഹരണമായി നോർത്ത കോരലീനിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിനുശേഷവും തപാൽ ബാലറ്റുകൾ സ്വീകരിക്കും. നവംബർ 12വരെ മെയിൽ വഴി ബാലറ്റുകൾ സ്വീകരിക്കാം. അതായത് ഔദ്യോഗിക ഫലം അതിനുശേഷമേ പ്രഖ്യപിക്കു. ഇവിടെയാണ് ട്രംപ് പിടിക്കുന്നതും. വോട്ടടെപ്പ് ദിവസം പുലർച്ചെ നാലുമാണി വരെ വന്ന തപ്പാൽ വോട്ടുകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ എന്നാണ് ട്രംപ് പറയുന്നത്. തപാൽ വോട്ടിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ടെന്ന് കാണിച്ച് കോടതിയെ ട്രംപ് സമീപിച്ചതും ഈ ലൂപ്പ് ഹോളുകൾ ചൂണ്ടിക്കാട്ടിയാണ്. അതുകൊണ്ടാണ് രാജ്യം ഈ രീതിയിൽ അപമാനിതമാകാതിരിക്കാൻ ഏകീകൃത തെരഞ്ഞെടുപ്പ് രീതി വേണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.
പക്ഷേ ഈ രീതിക്ക് ഒരു ഗുണവുമുണ്ട്. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് ദിവസം സ്ഥലത്ത് ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ കഴിയില്ല. എന്നാൽ അമേരിക്കയിൽ നിങ്ങൾക്ക് ആ സമയത്ത് സ്ഥലത്ത് ഉണ്ടാവില്ലെന്ന് അറിയിച്ചാൽ ആബ്സൻസി വോട്ട് അല്ലെങ്കിൽ ഏർലി വോട്ട് ചെയ്യാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ ആരാണ്കൂടുതൽ ജനാധിപത്യവാദികൾ എന്നാണ് ചോദ്യം. ഇത്തവണ കോവിഡ് കാലം കൂടിയായതുകൊണ്ട് ഏർലി വോട്ട് ചെയ്തവർ ഒരുപാട് ഉണ്ട്. തപാൽവോട്ടുകളുടെ ഗണത്തിലാണ് ഇവ പെടുത്തുക. ട്രംപ് തുടക്കം മുതലേ ഈ രീതി നിരുൽസാഹപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് വൈകികിട്ടിയ തപാൽ വോട്ടുകൾ എണ്ണരുത് എന്നും അദ്ദേഹം പറയുന്നത്
.
അതി സങ്കീർണ്ണമായ പക്രിയ
അമേരിക്കൻ തെരഞ്ഞെടുപ്പ് പക്രിയയും മാസങ്ങൾ എടുക്കുന്ന അതി സങ്കീർണ്ണമായ പ്രക്രിയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പോപ്പുലർ വോട്ട് കിട്ടുന്നയാൾ ജയിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല.അമേരിക്കൻ പ്രസിഡന്റിനെ ജനം നേരിട്ട് തെരഞ്ഞെടുക്കയല്ല ചെയ്യുന്നത്. യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അങ്ങനെയല്ല. ഓരോ സ്റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടർമാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇലക്ടറൽ കൊളേജ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതനുസരിച്ച് ഓരോ സ്റ്റേറ്റിനും നിശ്ചിത എണ്ണം ഇലക്ടർമാരെ ലഭിക്കും. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടൺ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറൽ വോട്ടുകൾ ചേർന്നതാണ് ഇലക്ടറർ കോളജ്. ഇതിൽ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 435 അംഗങ്ങളും സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട 100 പേരും ദേശീയ തലസ്ഥാന പ്രദേശമായ വാഷിങ്ടൻ ഡിസിയുടെ 3 പ്രതിനിധികളും ഉൾപ്പെടും.ഇന്ത്യയുടെ പാർലമെന്റിനു സമാനമായി യുഎസിൽ കോൺഗ്രസ് ആണ്. നമ്മുടെ ലോക്സഭയും രാജ്യസഭയും പോലെ അവിടെ ജനപ്രതിനിധി സഭയും സെനറ്റും. സെനറ്റ്, ജനപ്രതിനിധി സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടന്നു കഴിഞ്ഞു.
270 വോട്ടുകളാണ് ജയിക്കാനുള്ള ഭൂരിപക്ഷം. ഇന്ത്യയിലേതു പോലെയല്ല. ബാലറ്റ് സംവിധാനമാണ് യുഎസിൽ. ഇത് പോസ്റ്റൽ വോട്ടായും ചെയ്യാം. ഓരോ സ്റ്റേറ്റിലും ജയിച്ച പാർട്ടിയുടെ ഇലക്ടറൽ കോളജ് പ്രതിനിധികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഡിസംബർ 14ന് വോട്ടു ചെയ്യും. അതിനു മുൻപുതന്നെ ആരാണു വിജയിയെന്നതിന്റെ ഏകദേശ രൂപം നമുക്ക് കിട്ടും. ജനപ്രതിനിധി സഭയും സെനറ്റും ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് സംയുക്ത സമ്മേളനം നടത്തി ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും. ഇതാണ് തെരഞ്ഞെടുപ്പ് പക്രിയയുടെ രത്നച്ചുരുക്കം.
പ്രൈമറി തൊട്ട് സത്യപ്രതിജ്ഞ വരെ
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിരവധി ഘട്ടങ്ങളുണ്ട്. പാർട്ടികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുമുതൽ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ വരെ നീണ്ടു നിൽക്കുന്നതാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രൈമറിയും കോക്കസും, നാഷണൽ കൺവെൻഷൻ, ജനറൽ ഇലക്ഷൻ, ഇലക്ടറൽ കോളെജ്, പിന്നിട് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിങ്ങനെയുള്ള ഘട്ടങ്ങളാണ് അമേരിക്കയിൽ ഉള്ളത്.അമേരിക്കയിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതാണ് ഈ പ്രക്രിയ. ഒരോ സംസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കും. അവർ പ്രതിനിധികളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വലിപ്പത്തിനും ജനസംഖ്യയ്ക്കും അനുസരിച്ചായിരിക്കും പ്രതിനിധികളുടെ എണ്ണം തെരഞ്ഞെടുക്കുക. ചിലയിടത്ത് രഹസ്യ വോട്ടും മറ്റ് ചില ഇടങ്ങളിലും ശബ്ദവോട്ടിലുടെയുമായിരിക്കും പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറികളെന്നും കോക്കസ്സുകളെന്നും വിളിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിർണായക ഘട്ടമാണ് നാഷണൽ കൺവെൻഷൻ. പ്രൈമറിയിലും കോക്കസിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വിശാല മായ യോഗമാണ് നാഷണൽ കൺവെൻഷൻ. വലിയ സ്റ്റേഡിയത്തിലോ ഹാളുകളിലോ ആണ് ഇത്തരം യോഗങ്ങൾ നടക്കുക. ഇവിടെ പങ്കെടുക്കുന്ന പ്രതിനിധികൾ വോട്ടെടുപ്പ് നടത്തി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെയും അന്ന് തന്നെ തെരഞ്ഞെടുക്കുന്നു. നോക്കുക, ഒരേ പാർട്ടിയിലുള്ളവർ തന്നെ എതിരായി തുറന്ന് മൽസരിച്ചാണ് സ്ഥാനാർത്ഥിത്വം നേടുന്നത്. വിഎസും പിണറായി വിജയനും രണ്ടു ചേരിയിൽനിന്ന് എല്ലാ ജില്ലകളലും പ്രചാരണം നടത്തി അവസാനം കൂടുതൽ വോട്ടു കിട്ടുന്നതാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന രീതി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പിന്നെ ആ പാർട്ടിയിലെ എതിരാളി അയാൾക്കൊപ്പം നിൽക്കുന്നു. ഈ വിശാല ജനാധിപത്യ ബോധമാണ് അമേരിക്കയുടെ സൗന്ദര്യം.
ലക്ഷ്യമിട്ടത് അയോഗ്യനായ ഒരാൾ പ്രസിഡന്റ് ആവുന്നത് തടയുക
ഇലക്ടറൽ കോളേജ് ഒരു സംവിധാനമല്ല. സമ്പ്രദായമാണ്. അമേരിക്കൻ ഭരണഘടനാ ശിൽപ്പികൾ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സമ്പ്രദായം. ഇന്ത്യയിലെയോ ബ്രിട്ടനിലെയോ പോലെ പൊതു തെരഞ്ഞെടുപ്പിലൂടെയും സംസ്ഥാന കേന്ദ്ര നിയമനിർമ്മാണ സഭാംഗങ്ങളുടെ വോട്ടിലൂടെയും പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്ന രീതിയിൽനിന്ന് തികച്ചും വിഭിന്നമാണ് അമേരിക്കയുടെ ഇലക്ടറൽ കോളേജും പ്രസിഡൻഷ്യൽ ഭരണസംവിധാനവും. ഒരു വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കാതെവരുന്ന സാഹചര്യത്തിൽ അയോഗ്യനായ ഒരാൾ അമേരിക്കൻ പ്രസിഡന്റാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് ഭരണഘടനാനിർമ്മാതാക്കൾ ഇലക്ടറൽ കോളേജ് സമ്പ്രദായം ആവിഷ്കരിച്ചത്.
ദേശീയ ആർക്കൈവ്സാണ് തെരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കുന്ന അധികാര സ്ഥാപനം. ഇന്ത്യയിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനു തുല്യമായ അധികാരകേന്ദ്രം. ഓരോ സംസ്ഥാനത്തിനും അവിടെനിന്നുള്ള അമേരിക്കൻ പാർലമെന്റിന്റെ പ്രതിനിധിസഭയിലെ (അമേരിക്കൻ കോൺഗ്രസ്) അംഗങ്ങൾക്കു തുല്യമായ ഇലക്ടറൽ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ഇതിനു പുറമെ സംസ്ഥാനത്തുനിന്നുള്ള രണ്ട് സെനറ്റ് അംഗങ്ങളുംകൂടി ചേരുന്നതാണ് ആ സംസ്ഥാനത്തെ ഇലക്ടറൽ കോളേജ്. ഇവരാവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആ സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന വോട്ടർമാർ. ഇലക്ടറൽ കോളേജ് അംഗങ്ങളുടെ സംഖ്യ പത്തുവർഷത്തിലൊരിക്കൽ ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയം ചെയ്യപ്പെടും എന്ന വ്യവസ്ഥയും അമേരിക്കയുടെ ഭരണഘടനയിലുണ്ട്.
ചുരുക്കത്തിൽ ഏതെങ്കിലുമൊരു പ്രത്യേക സംസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ എല്ലായ്പ്പോഴും മേൽക്കൈ എന്ന അവസ്ഥ ഉണ്ടാകില്ല. നിലവിൽ ഏറ്റവുമധികം ഇലക്ടറൽ കോളേജ് അംഗങ്ങളുള്ളത് കലിഫോർണിയയിൽനിന്നാണ് 55. പിന്നാലെ ടെക്സാസ് 38, ന്യൂയോർക്ക്, ഫ്ളോറിഡ 29 വീതം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളുടെ വിഹിതം. ഏഴ് സംസ്ഥാനത്തുനിന്ന് മൂന്നുവീതം അംഗങ്ങളാണുള്ളത്. കൊളംബിയ ഒരു സംസ്ഥാനമോ അവിടെനിന്ന് പ്രതിനിധിസഭയിൽ അംഗങ്ങളോ ഇല്ലെങ്കിലും അതിന് മൂന്ന് ഇലക്ടറൽ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വ്യോമിങ് സംസ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് കൊളംബിയക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളും കൊളംബിയയും ചേർന്നാണ് ഇത്തവണ 538 ഇലക്ടറൽ കോളേജ് അംഗങ്ങളെ എട്ടിലെ പോപ്പുലർ വോട്ടിലൂടെ തെരഞ്ഞെടുക്കുക.
പക്ഷേ അയോഗ്യനായ ഒരാൾ പ്രസിഡന്റ് ആവുന്നത് തടയുക എന്ന കാര്യം ശരിക്കും അമേരിക്കയിൽ നടന്നിട്ടുണ്ടോ. അതിന് ഇത്രയും സങ്കീർണ്ണതകൾ വേണോ.നവ
മാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ കൊഴുക്കുകയാണ്.
Stories you may Like
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- 2029 ൽ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താനാകൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
- ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ യഥാർഥത്തിൽ സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്