സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം
എം മനോജ് കുമാർ
തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് വിട്ട രീതിയിൽ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പും സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി പോപ്പുലർ ഫിനാൻസ് ഉടമകൾ ഇപ്പോൾ പൊലീസ് പിടിയിലാണ്. അന്വേഷണം സർക്കാർ സിബിഐക്ക് വിടുകയും ചെയ്തു. പോപ്പുലർ ഫിനാൻസിന് സമാനമായ നിക്ഷേപ തട്ടിപ്പിന്റെ കഥയാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പും. കേരള സർക്കാരിന്റെ സ്വന്തം സ്ഥാപനം എന്ന രീതിയിൽ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ച് ഈ തട്ടിപ്പ് കമ്പനി കേരളത്തിൽ നിന്നും കവർന്നത് അഞ്ഞൂറ് കോടിയോളം രൂപയാണ്. പോപ്പുലർ തട്ടിപ്പിൽ നിന്നും വിഭിന്നമായി കെഎച്ച്എഫ്സി തട്ടിപ്പിൽ കുടുങ്ങിയത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാരാണ്.
വിരമിച്ച ജീവനക്കാർക്ക് ലഭിച്ച പെൻഷൻ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റി-പിഎഫ് തുകകളുമാണ് കേരളത്തിൽ നിന്നും തട്ടിപ്പ് കമ്പനി ഊറ്റിക്കൊണ്ട് പോയിരിക്കുന്നത്. മുപ്പത് ലക്ഷം മുതൽ ഒരു കോടിക്ക് അടുത്ത തുകയാണ് നിക്ഷേപകരിൽ പലർക്കും നഷ്ടമായത്. കമ്പനി ഉടമകളും മാനേജർമാരും സ്വത്തുക്കൾ വാരിക്കൂട്ടി അപ്രത്യക്ഷരായപ്പോൾ തട്ടിപ്പിന്നിരയായി ആളുകൾക്ക് മുഴുവൻ സമ്പാദ്യവും ജീവിതമാർഗവും നഷ്ടമായ അവസ്ഥയുമായി. ആദ്യമാദ്യം കൃത്യമായി മാസം അവസാനിക്കുന്നതിനു മുൻപ് തന്നെ പലിശ നൽകിയിരുന്ന കമ്പനി 2018 മുതൽ പലിശ നൽകുന്നതിൽ വീഴ്ച വരുത്തി. ഇതോടെ പലിശ കിട്ടാതായതോടെ നിക്ഷേപം തിരികെ ചോദിച്ചപ്പോൾ അതും നല്കിയതില്ല. തുടർന്ന് പല ബ്രാഞ്ചുകളും അടച്ചു പൂട്ടിയ തട്ടിപ്പിന്റെ കഥയാണ് പിന്നീട് വെളിയിൽ വന്നത്. തിരുവനന്തപുരം ഹെഡ് ഓഫീസ് ആയി പ്രവർത്തിച്ചു വന്ന കമ്പനിയാണ് നിക്ഷേപകരെ പറ്റിച്ച് മുങ്ങിയിരിക്കുന്നത്.
തട്ടിപ്പിന്റെ വ്യാപ്തി സൂചിപ്പിച്ചുകൊണ്ട് ഏഴു കോടതികളിൽ കമ്പനിക്ക് എതിരെ 20 കേസുകൾ ഉണ്ട്. 17 പൊലീസ് സ്റ്റെഷനുകളിൽ ആയി 75 ഓളം എഫ്ഐആർ ഉണ്ട്. 250 ഓളം പരാതികളുമുണ്ട്. കേരള ഹൈക്കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ട്. നിക്ഷേപകരിൽ നിന്നും തട്ടിയ പണത്തിൽ വലിയ പങ്കു ഇവർ തന്നെ തമിഴ്നാട് ആസ്ഥാനമായി തുടങ്ങിയ ഗൃഹചന്ദ് നിധിയിൽ നിക്ഷേപിച്ചതായാണ് വിവരം. ബാങ്കുകൾ നൽകുന്ന പലിശയിൽ നിന്നും വ്യത്യസ്തമായി അതിന്റെ ഇരട്ടിയായ പതിനാലു ശതമാനം പലിശയോളമാണ് കെഎച്ച്എഫ്സി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനത്തിൽ കുരുങ്ങിയാണ് മിക്കവർക്കും ജീവിത സമ്പാദ്യം നഷ്ടമായത്.
കമ്പനി എംഡി ജി.ഉണ്ണികൃഷ്ണൻ നായർ അറസ്റ്റിലാണ്. പക്ഷെ നിക്ഷേപകർക്ക് തുക തിരികെ ലഭിക്കുന്ന രീതിയിൽ ഉള്ള ഒരന്വേഷണവും നടക്കുന്നില്ല. പൊലീസ് അന്വേഷണം പേരിനു മാത്രം എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിക്ഷേപം ആകർഷിച്ച മാനേജർമാരെയും എടുത്ത് അകത്തിട്ടുള്ള അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നത്. അഞ്ഞൂറുകോടിക്ക് മുകളിൽ തുക കമ്പനി തട്ടിയെടുത്തതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.ഇതിനായി നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരള സർക്കാർ സ്ഥാപനങ്ങളുമായി ഈ കമ്പനിക്കുള്ള പേരിലെ സാമ്യമാണ് തട്ടിപ്പിന് ആധാരമാക്കിയത്. അതിനുവേണ്ടി തന്നെയാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേരും തിരഞ്ഞെടുത്തത് എന്നാണ് സൂചന. പരിചയ സമ്പന്നരായ സർക്കാർ-ഇതര സ്ഥാപനങ്ങളിലെ മുതിർന്ന ആളുകളിൽ മിക്കവരും തങ്ങൾ നിക്ഷേപിക്കുന്നത് കേരള സർക്കാരിനു കീഴിലുള്ള കേരള ഹൗസിങ് ഫിനാൻസിലാണ് എന്നാണ് ധരിച്ചത്. കേരള സ്റ്റേറ്റ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ നിലവിലുണ്ട്. ഇത് പൂർണമായും സർക്കാർ കമ്പനിയാണ്. ഈ കമ്പനി എന്ന വ്യാജേനയാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പിന് മുതിർന്നത്. പലരും ഉറ്റ ബന്ധുക്കളും അടുപ്പക്കാരും നിർദ്ദേശിച്ചത് അനുസരിച്ചാണ് വിരമിച്ച ജീവനക്കാരിൽ മിക്കവരും പണം നിക്ഷേപിച്ചത്. വലിയ പലിശയും ഇവർ ഓഫർ ചെയ്തിരുന്നു. ഇതും കൂടുതൽ നിക്ഷേപകർ വലയിൽ കുരുങ്ങാൻ കാരണമായി.
കെഎച്ച്എഫ്എല്ലിൽ പണം നിക്ഷേപിച്ചവർ തങ്ങൾക്ക് പരിചയമുള്ളവരെക്കൂടി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ കമ്പനിയുടെ നിക്ഷേപം കൂടുകയും തട്ടിപ്പിന്റെ വ്യാപ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു. . പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പോലെ ഈ നിക്ഷേപതട്ടിപ്പിൽ കുടുങ്ങിയവർക്ക് രംഗത്ത് വരാൻ പ്രയാസമാണ്. അറുപതിനും എഴുപതിനും ഇടയിൽ പ്രായമുള്ള ആളുകളെയാണ് കമ്പനി കുരുക്കിയിരിക്കുന്നത്. റിട്ടയർ ചെയ്യുന്ന സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ-ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരാണ് കമ്പനിയുടെ ഇരകൾ. വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റുവിറ്റിയും പിഎഫ് പണവുമാണ് ഇവർ ഈ കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്നത്. പ്രായാധിക്യവും കോവിഡ് കാരണമുള്ള നിയന്ത്രണങ്ങളും കാരണം ഇവരെല്ലാം നിയമനടപടികൾ ഉറ്റുനോക്കുകയാണ്. വൈകുന്തോറും പണം നഷ്ടമായേക്കും എന്ന ആധിയാണ് നിക്ഷേപകരെ പിടികൂടുന്നത്. അതിനാലാണ് ഇഡി തലത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നത്.
വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അപ്പോൾ തന്നെ കമ്പനി ജീവനക്കാർ ഊറ്റിയെടുത്തിരുന്നു.ഇതിനായി കമ്പനിക്ക് വേണ്ടി ഒരു ലോബി തന്നെ പ്രവർത്തിച്ചിരുന്നു എന്ന സൂചനയാണ് ലഭിച്ചത്. വിരമിക്കുന്ന ജീവനക്കാരുടെ ഫോണുകളിൽ ഇവർ ബന്ധപ്പെടും. സർക്കാർ കമ്പനി എന്ന വ്യാജേനയാണ് സംസാരം. ആറുമാസത്തേക്ക് മതി. പലിശ കൃത്യമായി ലഭിക്കും എന്നൊക്കെ പറഞ്ഞു വലയിൽ വീഴ്ത്തും. വിരമിക്കുന്ന വേളയിൽ തന്നെ ഇവർ ഇരകളെ ചൂണ്ടയിൽ കൊരുക്കും. . തങ്ങൾക്ക് ടാർജറ്റ് അച്ചീവ് ചെയ്യാൻ കഴിഞ്ഞില്ല. ഒരാറ് മാസത്തേക്ക് പെൻഷൻ ആനുകൂല്യങ്ങൾ മുഴുവൻ നിക്ഷേപിക്കണം. നല്ല പലിശയും ഓഫർ ചെയ്യും. ഇവരുടെ ബന്ധുക്കളെ നോട്ടമിട്ടശേഷം അവരുമായി പരിചയമുള്ള ആളുകളെ ബന്ധപ്പെട്ടു അവരെക്കൊണ്ടും കെഎച്ച്എഫ്സിൽ നിക്ഷേപം നടത്താൻ സമ്മർദ്ദം ചെലുത്തി. ഇതോടെയാണ് കേരള സർക്കാർ സ്ഥാപനമല്ലേ എന്ന രീതിയിൽ പലരും നിക്ഷേപത്തിന് തയ്യാറായത്. എഴുപത് ലക്ഷം നഷ്ടമായ രാമചന്ദ്രകമ്മത്ത് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
കെഎച്ച്എഫ്ഡിയിൽ നിന്നും ലഭിക്കാൻ ഉള്ളത് 90 ലക്ഷം രൂപ:
ഞാൻ എൻടിപിസിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു. 2015-ലാണ് എജിഎം ആയിരിക്കുമ്പോൾ വിആർഎസ് എടുക്കുന്നത്. എഴുപത് ലക്ഷത്തോളം രൂപയാണു ഞാൻ നിക്ഷേപിച്ചത്. . അവർ പറഞ്ഞ പലിശപ്രകാരം തൊണ്ണൂറു ലക്ഷത്തോളം രൂപ എനിക്ക് തിരികെ നൽകാനുണ്ട്. എനിക്ക് ആകെ ലഭിച്ചത് അഞ്ച് ലക്ഷം രൂപയാണ്. 2015-ൽ നിക്ഷേപം നടത്തിയപ്പോൾ 2018 വരെ പലിശ ലഭിച്ചിരുന്നു. പിന്നീട് പലിശ ലഭിച്ചില്ല. എന്റെ ബന്ധു കെഎച്ച്എഫ്എൽ ഡെവലപ്മെന്റ് ഓഫീസർ ആയിരുന്നു. ബന്ധുവും ബ്രാഞ്ച് മാനേജറും കൂടിയാണ് എന്നെ കാണാൻ വന്നത്. ഇരുപതിലേറെ വർഷം പഴക്കമുള്ള കമ്പനിയാണ് എന്ന് പറഞ്ഞു. മകളുടെ വിവാഹമായിരുന്നു 2018-ൽ. അപ്പോൾ പണം വേണമായിരുന്നു. പല തവണകൾ ആയി അഞ്ച് ലക്ഷം രൂപയാണ് തന്നത്. ചേർത്തല പൊലീസ് സ്റ്റെഷനിലാണ് ഞാൻ പരാതി നൽകിയത്. വിവിധ പരാതികൾ ഞാൻ നൽകിയിട്ടുണ്ട്. ഇതിൽ എഫ്ഐആർ വന്നിട്ടുണ്ട്.
പ്രമുഖ സ്ഥാപനത്തിൽ നിന്നും വിരമിച്ച വനിതാ പറഞ്ഞത്:
കൊച്ചിയിലെ ക്ഷേത്രത്തിൽ ഞാൻ പതിവായി പോകുമായിരുന്നു. അവിടെ നിന്നാണ് കെഎച്ച്എഫ്സി മാനേജരെ പരിചയപ്പെടുന്നത്. ഞാൻ സർവീസിൽ നിന്നും വിരമിക്കുകയാണ് എന്ന് മനസിലാക്കിയാണ് ഇയാൾ എന്നെ സമീപിച്ചത്. സാത്വികനായ ഒരു മനുഷ്യനായി തോന്നി. വളരെ നല്ല രീതിയിൽ ഉള്ള സംസാരവുമായിരുന്നു. എനിക്ക് ടാർജറ്റ് തികയ്ക്കാൻ കഴിഞ്ഞില്ല. പിഎഫ്, ഗ്രാറ്റിവിറ്റി തുക ആറു മാസത്തേക്ക് വേണം. പലിശ കൃത്യമായി നൽകും എന്നാണ് പറഞ്ഞത്. കേരള സർക്കാരിന്റെ സ്വന്തം സ്ഥാപനം എന്ന രീതിയിലാണ് എന്നോടു പറഞ്ഞത്. ഇത് പ്രകാരമാണ് മുപ്പത് ലക്ഷം ഞാൻ നിക്ഷേപം നടത്തിയത്. ഒരു രൂപ പോലും പലിശ ലഭിച്ചില്ല. മുതൽ എനിക്ക് തിരികെ ലഭിച്ചതുമില്ല. ഞാൻ സർവീസിൽ നിന്നും വിരമിച്ചിരിക്കുന്നു. എന്റെ ജീവിത സമ്പാദ്യം വാർധക്യ കാലത്ത് പൂർണമായും നഷ്ടമായിരിക്കുന്നു-ഉദ്യോഗസ്ഥ പറയുന്നു.
ഇങ്ങനെ അസംഖ്യം ആളുകളുടെ കണ്ണീരാണ് കെഎച്ച്എഫ്സി നിക്ഷേപത്തിന്റെ പേരിൽ ഒഴുകുന്നത്. നിക്ഷേപകർക്ക് കാശ് തിരികെ ലഭിക്കണം. അതിനു സിബിഐ അന്വേഷണമോ ഇഡി അന്വേഷണമോ വരണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്