സഭ വിട്ടു പോകാമെന്ന് എഴുതി നൽകിയാൽ മാത്രമേ ആഢ്യബ്രാഹ്മണർ ക്നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ; സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താൻ സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് അനിവാര്യം; പൂവ്വക്കുളത്തിൽ സിബി മാത്യുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത് ഭ്രഷ്ടു കൂലി; പാലാ ചെറുകര ക്നാനായ സെന്റ് മേരീസ് പള്ളി ഇടവക വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ക്നാനായ സഭയിലെ ഭ്രഷ്ടു കൂലിക്കെതിരെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം കനക്കുന്നു. പാലാ ചെറുകര സെന്റ് മേരീസ് പള്ളി ഇടവകയിലെ വികാരി ഫാദർ ഷാജിക്ക് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ക്നാനായിൽ നിന്ന് സീറോ മലബാറിൽ പെട്ട മറ്റൊരു കുടുംബവുമായി കല്യാണം ഉറപ്പിച്ചപ്പോൾ വന്ന ഭ്രഷ്ടു കൂലിയുമായി ചെന്നപ്പോൾ വികാരിയിൽ ഹൃദയം ഉലയ്ക്കുന്ന പെരുമാറ്റം നേരിട്ടതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവമാണ് സഭയിൽ വിവാദമാകുന്നത്. കഴിഞ്ഞ ഒക്ടോബർ 8 നാണ് പൂവ്വക്കുളത്തിൽ സിബി മാത്യു ആത്മഹത്യ ചെയ്തത്. സിബി മാത്യുവാണ് കയറിൽ തൂങ്ങി ജീവനൊടുക്കിയത്. ഇതോടെ വിവാദം കുടം തുറന്നു പുറത്ത് വരുകയും ചെയ്തു. ഭ്രഷ്ടു എന്ന് പറയുന്നത് നോക്കുകൂലിക്ക് തുല്യമാണ്. ഈ ഏർപ്പാടിനെതിരെ സഭയിൽ മുൻപ് തന്നെ പ്രതിഷേധം ശക്തമാണ്. ഈ നോക്കുകൂലിയുടെ പേരിൽ ആത്മഹത്യ നടന്നതോടെയാണ് ഭ്രഷ്ടു കൂലിക്ക് എതിരെ വികാരം ശക്തമാകുന്നത്.
ഇടവക വികാരി ഫാദർ ഷാജിയുമായി ഒരു വിശ്വാസി ഈ പ്രശ്നത്തിൽ നടത്തുന്ന സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറലാണ്. മറ്റൊരു സഭയിലുള്ളവരുമായി വിവാഹ ബന്ധം വരുമ്പോൾ . ക്നാനായ സഭ വിട്ടു പുറത്തു പോകാൻ തയ്യാറാണെന്ന് എഴുതി നൽകണം. സഭയിൽ നിന്ന് സ്വയം ഭ്രഷ്ടു സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മറ്റു സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താവു എന്നാണ് നിയമം. അതിനാൽ ക്നാനായ സഭ വിട്ടു പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടപ്പോൾ ചോദിച്ച പതിനായിരം രൂപയുമായി ചെന്ന വിശ്വാസിക്ക് വികാരിയിൽ നേരിട്ട പെരുമാറ്റമാണ് ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് ആരോപണം.
സിബി മാത്യുവിന്റെ ആത്മഹത്യക്ക് കാരണം ചെറുകര ഇടവകയിലെ വികാരി ഫാദർ ഷാജിയാണ് എന്ന ആരോപണമാണ് ശക്തമാകുന്നത്. ഫാദർ ഷാജിയുമായുള്ള ഒരു വിശ്വാസിയുടെ സംസാരം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സംഭാഷണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഭയിലെ അനാചാരങ്ങൾ അവസാനിക്കണം എന്നാണ് വിശ്വാസികൾക്കിടയിൽ നിന്നും ആവശ്യം ഉയരുന്നത്. സഭ വിട്ടു പോകുന്ന ഒരാൾ എന്തിന് സഭയ്ക്ക് പണം നൽകണം എന്നും ഈ സർട്ടിഫിക്കറ്റ് വാങ്ങാൻ നിർബന്ധമായി സഭ പണം ഈടാക്കേണ്ടതുണ്ടോ എന്നുമാണ് ചോദ്യം ഉയരുന്നത്.
ഫാദർ ഷാജിയുമായുള്ള സംസാരം എന്ന് പറഞ്ഞ വൈറൽ ആയ ഓഡിയോ:
?നമ്മൾ ക്നാനാനായ്ക്ക് ഇങ്ങനെ കാശ് കൊടുക്കുന്ന പരിപാടിയുണ്ടോ?
ക്നാനായ പള്ളി എന്ന രീതിയിൽ അല്ലല്ലോ അവൻ ഇത്രയും കാലം ഇടവകയിൽ ഇരുന്ന പള്ളി അല്ലെ...ഇടവകാംഗമായ പള്ളി. സാധാരണ ഒരു കോൺട്രിബ്യുഷൻ...
നമ്മൾ എന്തെങ്കിലും പള്ളിക്ക് കോൺട്രിബ്യുഷൻ ചെയ്യണോ?ഇടവക മാറുമ്പോൾ അവിടെയും കോൺട്രിബ്യുഷൻ ആയി എന്തെങ്കിലും കൊടുക്കണോ?
അത് ആ പള്ളിക്കാര് പറയും...
പുറത്ത് പോകുന്ന ആളോട് ചോദിക്കാനുള്ള റൈറ്റ് ഉണ്ടോ എന്നാണു ചോദിക്കുന്നത്?
എനിക്ക് അറിയില്ല. ഇത്രയും നാളായിട്ട് ഞാൻ വാങ്ങിച്ചിട്ടുണ്ട്. റൈറ്റ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല..
സാധാരണ ഞങ്ങളുടെ നാട്ടിൽ ആരും ചോദിച്ച് ഞാൻ കണ്ടിട്ടില്ല...
എനിക്ക് അറിയില്ല..
ആ ജോസഫിന്റെ ചേട്ടന്റെ കാര്യമേ...?
ജോസഫോ?
പള്ളോട്ടിയിലെ ജോസഫ്...സൂയിസൈഡ് ചെയ്ത കേസില്ലേ...അവരോടു നിങ്ങൾ പതിനയ്യായിരം രൂപ വാങ്ങിച്ചില്ലേ....
അതെ മേടിച്ചു...
ചോദിച്ച് മേടിച്ചതല്ലേ...അതോ അവര് തരുകയാണോ ചെയ്തത്?
കുറി കൈക്കാരനാണ് കൊടുക്കുന്നത്.
ഞാൻ ചോദിച്ചത് അത് അല്ല.. അത് ഒരു പ്രശ്നമായി വരുന്നുണ്ട്. 15000 കൊടുത്താലേ കുറി കൊടുക്കൂ എന്നാണ് പറഞ്ഞത് ?
ഒരിക്കലുമില്ല.. അത് ഒരു തെറ്റിധാരണയാണ്.
സമുദായത്തിന്റെ താത്പര്യത്തിനാണ് പുറത്ത് പോകുന്നത്?
നമ്മൾ തമ്മിൽ ഒരു സംസാരം ആവശ്യമില്ല. ഈ ഇടവകയിൽ അങ്ങനെ ചെയ്യാറുണ്ട്. ഈ ഇടവകയിൽ അല്ല എല്ലാ ഇടവകയിലും...
പതിനയ്യായിരം മേടിച്ചോ എന്നുള്ളത് ശരിയല്ലേ? അത്രയും അറിഞ്ഞാൽ മതി.?
അത് ശരിയാണ്. നമ്മൾ ചോദിക്കുകയാണ് ചെയ്യുന്നത്
ചെറുപ്പം തൊട്ടു ഒരു മനുഷ്യന്... ഞാൻ കെട്ടി പുറത്ത് പോയിട്ടൊന്നുമില്ല..
നമ്മൾ തമ്മിൽ സംസാരം വേണ്ട...
ഞാനും കെട്ടാൻ വേണ്ടി നിൽക്കുന്ന ആളു തന്നെ. ഒരു പൈസ പോലും ഡോണേഷൻ നൽകാതെ ഞാൻ കുറി വാങ്ങിക്കും?
ആ മിടുക്കനാണല്ലോ...
വേറെ കെട്ടിക്കോ.. എന്നൊക്കെയുള്ള ഡയലോഗ് അടിക്കേണ്ട കാര്യമില്ല നിങ്ങൾക്ക്...
നമ്മൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ല.
നേരിട്ട് ഇവിടെ സംസാരിക്കാൻ?
എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് സംസാരം... അതിലും നല്ലത് കാക്കാൻ പോയാൽ പോരെ...
ഇത് ഒരു പൊതുവിഷയമാണ്.. കന്യാസ്ത്രീകൾക്ക് മാനക്കേട് ഉണ്ടാകാതിരിക്കാൻ പറഞ്ഞു ഒതുക്കുന്ന ഏർപ്പാട് ഉണ്ടല്ലോ...
എന്ത് ഒതുക്കാൻ?
ഈ ഇഷ്യു പുറത്തേക്ക് വരാതിരിക്കാൻ...
നിങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു ഇഷ്യു അല്ല ആരു കേട്ടിയാലെന്ത്? ആര് ചത്താലെന്ത്?
നിങ്ങൾ ആരാണ് എന്ന് പറഞ്ഞില്ലല്ലോ?
വയനാട് നിന്നുള്ള ക്നാനായ സഭയിലെ അംഗം...
ഞാൻ ഡൽഹിയിൽ വിളിച്ചിരുന്നു .. ആ പുരോഹിതനും ഇഷ്യു അറിഞ്ഞിരുന്നു എന്ന് പറഞ്ഞു...
അച്ചൻ അല്ല കൈക്കരന്മാർ പൈസ മേടിച്ചു എന്ന് പറഞ്ഞു...
കൈക്കരന്മാർ അല്ല വാങ്ങുന്നത്.. പള്ളിയിലാണ് പണം വാങ്ങുന്നത്...
ഒരുത്തനെ പള്ളിയിൽ നിന്ന് പുറത്താക്കാൻ അവനോടു പൈസയോ?
നിങ്ങൾക്ക് ഉള്ളത് കത്തോലിക്കാ സഭയിലെ മാർപ്പാപ്പ തന്ന കൂദാശകൾ പരികർമ്മം ചെയ്യാനല്ലേ...
ഇത് പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയല്ലേ....നിങ്ങൾക്ക് ഉളുപ്പ് എന്ന സാധനമില്ലേ....ഏതൊക്കെ മേടിച്ച് വയ്ക്കാൻ...
കല്യാണം അടുത്ത വരുമ്പോൾ പുരോഹിതരുമായി കച്ചറയ്ക്ക് നിൽക്കാൻ കഴിയില്ല. അത് ഗതികേടാണ്...
ഇവിടെയല്ല.. എല്ലായിടവും എത്രയോ കല്യാണങ്ങൾ നടന്നിട്ടുണ്ട്...
എന്റെ പോന്നു സഹോദരാ... പള്ളീലച്ചന്മാരെ കാണുമ്പോൾ നട്ടെല്ല് വലഞ്ഞു പോകുന്ന കുറെ ഉണ്ണാക്കന്മാരുണ്ട്...
എന്നെ വിട്... നമ്മൾ തമ്മിൽ സംസാരം ആവശ്യമില്ല...നിങ്ങൾ ഇതിൽ ഇൻവോൾവ്ഡ് ആണെങ്കിൽ എത്ര ഒതുക്കിയാലും നടക്കില്ല...
എന്തിനാണ് നിങ്ങൾ പണം വാങ്ങിക്കുന്നത്?
തന്നോടു പറയേണ്ട കാര്യം എനിക്കില്ല. ഞാൻ അവരോടു പറഞ്ഞോളാം...
സോഷ്യൽ മീഡിയയിൽ പരക്കുന്ന സന്ദേശം:
ഭ്രഷ്ട് കൂലി.
നോക്കുകൂലി എന്ന് കേട്ടിട്ടില്ലേ ? അത് പോലെ ഒരു സാധനമാണ് ക്നാനായ സഭ നടപ്പാക്കി വരുന്ന ഭ്രഷ്ട് കൂലി. പേര് അങ്ങിനെയല്ലങ്കിലും സംഭവം അങ്ങിനെ തന്നെ. പകൽകൊള്ള എന്ന് വിളിച്ചാൽ അത് നിസ്സാരമായിപ്പോവും. സീറോ മലബാർ സഭയിൽ ഇതനുവദിച്ചു കൊടുക്കുന്ന ബിഷപ്പുമാരെ എന്തു വിളിക്കണമെന്നറിയില്ല.
പാലാ ചെറുകര ഇടവകയിലാണ് സംഭവം. ക്നാനായിൽ നിന്ന് കല്യാണം ഒത്തുവരാഞ്ഞതിനാൽ സീറോ മലബാറിൽ പെട്ട മറ്റൊരു കുടുംബവുമായി കല്യാണം ഉറപ്പിച്ച ഗൃഹനാഥന് ക്രൂര പീഡനങ്ങളാണ് ഇടവക വികാരി ഫാ. ഷാജിയിൽ നിന്ന് ഏൽക്കേണ്ടി വന്നത്. ഒടുവിൽ മനം നൊന്ത് ആ മനുഷ്യൻ ആത്മഹത്യ ചെയ്തു. ക്നാനായ സഭ വിട്ടു പുറത്തു പോകാൻ തയ്യാറാണെന്ന് എഴുതി നൽകിയാൽ മാത്രമേ ഈ ആഢ്യബ്രാഹ്മണർ ക്നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ. പിഎൽഇകെ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മറ്റു സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താവു എന്നാണ് നിയമം.
ഇത്തരമൊരു പിഎൽഇകെ സർട്ടിഫിക്കറ്റ് നൽകാൻ വികാരിയായ ഫാ. ഷാജി ആവശ്യപ്പെട്ടത് 15000 രൂപയാണ്. ഗതികെട്ട് പണവുമായി ചെന്ന ഗൃഹനാഥന് വികാരിയച്ചനിൽ നിന്ന് ഗുരുതരമായ അഭിമാനക്ഷതമേൽക്കേണ്ടി വന്നു. അതിനു ശേഷം ആ മനുഷ്യൻ ആകെ മാറി. ഹൃദയം നൊന്തു മനം നീറി ഒടുവിൽ ഒരു തുണ്ടു കയറിൽ ജീവനൊടുക്കി. പിന്നീട് മക്കളെ പറഞ്ഞ് പാട്ടിലാക്കി പരാതിയില്ലാതെ കാര്യങ്ങൾ ഒതുക്കി തീർത്തു.
ഞാൻ ഷാജി അച്ചനുമായി ഫോണിൽ സംസാരിച്ചിരുന്നു. മേൽവിവരിച്ച കാര്യങ്ങൾ സത്യമാണെന്നും ആരോപണങ്ങൾ നിഷേധിക്കുന്നില്ല എന്നുമായിരുന്നു മറുപടി. ആത്മഹത്യ ചെയ്ത മനുഷ്യന്റെ സഹോദരൻ വൈദികനാണ്. ഒരു വികാരിയച്ചനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. ഷാജിയിൽ നിന്നുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. വികാരിയച്ചനിൽ നിന്ന് പീഡനമനുഭവിച്ചതിന് ശേഷം ചാച്ചൻ വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് മക്കൾ പറയുന്നു. എന്നാലും പരാതിപ്പെടാൻ അവർ തയ്യാറല്ല. 'ഞങ്ങൾക്ക് പോകാനുള്ളതു പോയി, വീട്ടിൽ നിന്ന് കന്യാസ്ത്രീമാരും അച്ചന്മാരുമുണ്ട്, പരാതിപ്പെട്ടാൽ അവർ ദുരിതമനുഭവിക്കും. അതിനാൽ പരാതിപ്പെടാനില്ല' എന്നാണ് മക്കളുടെ നിലപാട്.
രക്തശുദ്ധിയും വംശശുദ്ധിയും പോലുള്ള അന്ധവിശ്വാസങ്ങൾ പേറുന്ന ക്നാനായരെ സീറോ മലബാർ സഭ ചുമക്കുന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലാവുന്നില്ല. ........... ചുമന്നാൽ ചുമന്നവനും നാറും എന്ന ചൊല്ല് മറക്കണ്ട. ഫാ.ഷാജിയെ സഭ മാതൃകാപരമായി ശിക്ഷിക്കണം.
ഭ്രഷ്ട് കൂലി അടിയന്തിരമായി നിർത്തലാക്കണം.
പാല, ചെറുകര സെന്റ് മേരീസ് പള്ളിയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം മറുനാടന് ലഭ്യമായില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്