യുഗവ് സർവേയിൽ ബൈഡൻ 53%, ട്രംപ് 43%; റിസർച് കോ സർവേയിൽ ബൈഡൻ 50%, ട്രംപ് 42 %; എല്ലാ സർവേകളിലും ബൈഡന് 50 ശതമാനത്തിലേറെ വോട്ട്; പക്ഷേ പ്രവചനങ്ങളെ അസാധ്യമാക്കുന്നത് ട്രംപിന്റെ പ്രകടനം തന്നെ; അവസാന നിമിഷം റിപ്പബ്ലിക്കൻ നേതാവ് കയറി വരികയാണെന്ന് റിപ്പോർട്ടുകൾ; അമേരിക്കയുടെ അധിപൻ ആരാണെന്ന് അറിയാൻ നെഞ്ചടിപ്പോടെ ലോകം
മറുനാടൻ ഡെസ്ക്
വാഷിങ്ടൺ: എല്ലാ സർവേകളിലും 50 ശതമാനത്തിലേറെ വോട്ടുനേടി ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ മൂന്നിലാണ്. ട്രംപിനാകട്ടെ കോവിഡ് പ്രതിരോധവും ഭരണവിരുദ്ധ വികാരവും അടക്കമുള്ള ഒരുപാട് മൈനസ് പോയിന്റുകളും. എന്നിട്ടും ഒരു ഏജൻസിക്കും ബൈഡൻ ജയിക്കുമെന്ന് ഉറപ്പിച്ച് പറയാനും കഴിയുന്നില്ല. അതാണ് അവസാനം വരെ അനിശ്ചിത്വം ഒളിപ്പിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പുകളുടെ സസ്പെൻസ്. ട്രംപ് വന്നതോടെ അമേരിക്കയിൽ പ്രവചന ശാസ്ത്രം തന്നെ തകർന്നുപോയി എന്നത് മറ്റൊരു തമാശ.
സർവേകളിൽ ബൈഡൻ
വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ യുഎസ് കടക്കുമ്പോൾ പ്രവചനങ്ങളിൽ മുന്നിൽ ബൈഡൻ. ഇതുവരെ പുറത്തിറങ്ങിയ സർവേ ഫലങ്ങൾ പരിശോധിച്ചു വിശലകലനം ചെയ്യുമ്പോൾ ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകുമെന്നാണ് ശാസ്ത്രീയമായ ഉത്തരം.
ഏറ്റവും പുതിയ സർവേകൾ പറയുന്നതിങ്ങനെ
ബൈഡൻ 53%, ട്രംപ് 43% യുഗവ് (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 50%, ട്രംപ് 42 % റിസർച് കോ. (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 52%, ട്രംപ് 45% ഇപ്സോസ് (ഒക്ടോബർ 31 - നവംബർ 2)
ബൈഡൻ 52%, ട്രംപ് 46% സ്വേയബിൾ (നവംബർ1)
ബൈഡൻ 52%, ട്രംപ് 45% ജോൺ സൊഗ്ബി സ്ട്രാറ്റജീസ് - ഇഎംഐ റിസർച് സൊല്യൂഷൻസ്
എന്നാൽ, ഈ സർവകളിലെല്ലാം, ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്ത, വളരെ സൂക്ഷ്മമായ വിവരശേഖരണ, വിശകലന പിഴവുകളുണ്ടെന്നിരിക്കട്ടെ. ബൈഡൻ ജയിക്കാനാണു സാധ്യതയെന്നു കണക്കുകളും അക്കങ്ങളും നോക്കി വിധിയെഴുതുന്നത് അപ്പോൾ അബദ്ധമാകും. ഇത്തവണയും ട്രംപ് ജയിച്ചാൽ, അഭിപ്രായ സർവേകൾ പാടേ പാളിയെന്നു തിരഞ്ഞെടുപ്പു വിദഗ്ദ്ധർക്കു സമ്മതിക്കേണ്ടി വരും. 2016ലെ തിരഞ്ഞെടുപ്പു പോലെ.
എന്തായാലും, ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. പ്രസിഡന്റ് തലം മാത്രമല്ല, സെനറ്റ്, ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റ് തരംഗം പ്രവചിക്കുകയാണു മിക്ക സർവേകളും. ഇലക്ടറൽ വോട്ടുകളുടെ സങ്കീർണ വിന്യാസങ്ങൾ സൂക്ഷ്മമായി പഠിച്ചു നിഗമനങ്ങൾ അവതരിപ്പിക്കുന്ന പേരെടുത്ത ഗവേഷകസംഘങ്ങളാണ് ഫൈവ് തേർട്ടി എയ്റ്റ് , ടു സെവന്റി ടു വിൻ എന്നിവർ. ആകെയുള്ള ഇലക്ടറൽ വോട്ടായ 538 എന്ന സംഖ്യയുടെ പേരാണ് ആദ്യ സംഘത്തിന്റേത്. രണ്ടാമത്തെ ടീം ഇലക്ടറൽ വോട്ടിലെ കേവലഭൂരിപക്ഷ സംഖ്യയായ 270 നോക്കിയുള്ള പേരാണു സ്വീകരിച്ചിരിക്കുന്നത്.ഇന്ററാക്ടീവ് ഫോർകാസ്റ്റ് സൗകര്യം വരെയാണ് ഇത്തരം വെബ്സൈറ്റുകൾ ഒരുക്കിയിരിക്കുന്നത്. അതായത്, നമുക്കു തന്നെ വിജയസാധ്യതകൾ സങ്കൽപിച്ചുനൽകി, സംസ്ഥാനങ്ങൾ തിരഞ്ഞെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും എത്ര ഇലക്ടറൽ വോട്ട് കിട്ടുമെന്നു കണ്ടുപിടിക്കാം).
ഫൈവ് തേർട്ടി എയ്റ്റ് പറയുന്നത് - ബൈഡൻ ജയിക്കും, സെനറ്റിൽ ഡമോക്രാറ്റ് ഭൂരിപക്ഷം നേടും, ജനപ്രതിനിധി സഭയിൽ (ഹൗസ്) ഡമോക്രാറ്റ്് മേൽക്കൈ നിലനിർത്തും.
ബൈഡന് പ്രസിഡന്റാകാൻ 100ൽ 89 സാധ്യതയാണു ഫൈവ് തേർട്ടി എയ്റ്റ് കൊടുക്കുന്നത്. ട്രംപിന് വീണ്ടും പ്രസിഡന്റാകാൻ 10ൽ 1 സാധ്യതയാണു ഫൈവ് തേർട്ടി എയ്റ്റ് കൽപിക്കുന്നത്. അതായത്, ഒരു സാധ്യതയും ഇല്ലെന്നല്ല, ഒരു ചെറിയ സാധ്യത ഉണ്ടെന്നാണെന്നതു ശ്രദ്ധിക്കണം. സെനറ്റ് തിരിച്ചു പിടിക്കുന്നതിൽ 4ൽ 3 സാധ്യതയാണ് ഡമോക്രാറ്റുകൾക്ക്. ഹൗസ് നിലനിർത്താനും ഒരു പക്ഷേ മേൽക്കൈ വർധിപ്പിക്കാനും ഡമോക്രാറ്റ് പാർട്ടിക്ക് കഴിയും.
അവസാന ദിനങ്ങളിൽ ട്രംപിന്റെ ഗ്രാഫ് ഉയരുന്നു
അവസാനം നിമിഷം വരെ അനിശ്ചിത്വം ഒളിപ്പിക്കുന്ന ജനത'- അമേരിക്കൻ പ്രസിഡന്റ് തരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവെ അങ്ങനെയാണ് പറയാറ്. നമ്മുടെ നാട്ടിലെപ്പോലെയല്ല, അവസാന നിമിഷം നടക്കുന്ന ഒരു പ്രസംഗംപോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2012ൽ ബറാക്ക് ഒബാമയും മിറ്റ് റോംനിയും തമ്മിലെ മൽസരം നോക്കുക. അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പലയിടത്തും ഒബാമ വീഴുമെന്നും അഭിപ്രായം ഉയർന്നകാലം.ഒക്ടോബറിൽ അമേരിക്കയിൽ ''സാൻഡി'' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സ്ഥാനാർത്ഥികൾ അവരുടെ പ്രചാരണ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചു. വൻ നാശനഷ്ടങ്ങൾ ഇല്ലാതെ ചുഴലിക്കാറ്റിനെ നേരിട്ടതിൽ ഒബാമ മിടുക്ക് കാണിച്ചു എന്ന് പൊതുജനാഭിപ്രായം ഉയർന്നു. ജനവിധി ഒബാമക്കൊപ്പമായി. 2016ലെ ഹിലരി ക്ലിന്റൻ ,ഡോണൾഡ് ട്രംപ് മൽസരം നോക്കുക. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, ഒക്ടോബർ 7-നു കുപ്രസിദ്ധമായ ''ഹോളിവുഡ് ആക്സസ്'' സംഭാഷണ ശകലം പുറത്തായി. ഇതോടെ ഹിലരി ക്ലിന്റൺ തീർച്ചയായും അമേരിക്കയുടെ ആദ്യ വനിതാ രാഷ്ട്രപതി ആകുമെന്ന് പലരും കരുതി. എന്നാൽ, ഒക്ടോബർ 27-നു സ്വകാര്യ ഇമെയിൽ കേസിൽ തുടരന്വേഷണ പ്രഖ്യാപനം വന്നു. ജനവിധി ട്രംപിനൊപ്പം നിന്നു.
എല്ലാ അഭിപ്രായ സർവേകളിലും പിന്നിട്ടുനിന്ന ട്രംപാണ് കയറിവന്നത് എന്നോർക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത് നോക്കണം. ക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിൽ ട്രംപിന് ഇപ്പോഴും ജയിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്ന് ബൈഡന്റെ പ്രചാരണ മാനേജർ ജെൻ ഒ മെല്ലി ധില്ലൻ തന്നെ സമ്മതിച്ചിരുന്നു. വിധി നിർണയിക്കാവുന്ന 14 സംസ്ഥാനങ്ങളിൽ ബൈഡന് ലീഡ് നേരിയതാണെന്നാണ് ഡെമൊക്രാറ്റുകളെ അസ്വസ്ഥപ്പെടുത്തുന്നത്.'അലസമായി ഇരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും', -ബൈഡന്റെ പ്രചരണ മാനേജർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട ചെയ്തു.അനിശ്ചിതത്വം നിലനിർത്തുന്ന സംസ്ഥാനങ്ങളാവും തെരഞ്ഞെടുപ്പ് വിധിയിൽ നിർണായകമാകുകയെന്ന് ട്രംപിന്റെ മാനേജർ പറഞ്ഞു. ന്യൂ കരോലിന, മിന്നോസെറ്റ, അരിസോണ, ഫ്ളോറിഡ, പെൻസൽവാലിയ, വിസ്കോസിൻ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമെന്ന് റിപ്പബ്ലിക്കൻ പാർട്ടി കരുതുന്നു.
പ്രവചനശാസ്ത്രത്തെ പൊളിച്ച ട്രംപ്
നാലു വർഷം മുൻപ്, ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനുശേഷം അമേരിക്കയിൽ തിരഞ്ഞെടുപ്പു പ്രവചനങ്ങൾ അത്ര എളുപ്പമല്ലാതായെന്നു വന്നിരിക്കുന്നു. കാരണം, അന്നു ഹിലറി ക്ലിന്റൻ ട്രംപിനോടു തോറ്റപ്പോൾ ഒപ്പം തോറ്റത് ഏതാണ്ട് എല്ലാ അഭിപ്രായ സർവേക്കാരും കൂടിയാണ്. ജനകീയ വോട്ടിലും ഇലക്ടറൽ വോട്ടിലും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയായി അഭിപ്രായ സർവേകളെല്ലാം ഉയർത്തിക്കാട്ടിയത് ഡമോക്രാറ്റുകാരിയായ ഹിലറിയെ. ആ സുന്ദരമായ ഉറപ്പിൽ, ഡമോക്രാറ്റ് പാർട്ടിയും ഹിലറിയും ആശ്വസിച്ചിരിക്കുമ്പോഴാണ്, ട്രംപ് അതാ പിന്നിൽനിന്ന് കുതിച്ചെത്തി പ്രസിഡന്റ് പദവി കൈക്കലാക്കി. ഒട്ടും വിചാരിക്കാതിരുന്ന ചില സംസ്ഥാനങ്ങളിൽ വിജയിച്ച്, ഇലക്ടറൽ വോട്ട് എന്ന ദിവ്യാസ്ത്രം നേടിയാണു ട്രംപ് ഹിലറിയെ തോൽപ്പിച്ചത്.
ഇന്നത്തെ ട്രംപ് - ജോ ബൈഡൻ പോരാട്ടത്തിന്റെ അനിശ്ചിതത്വവും പ്രവചനാതീത സ്വഭാവവും മനസ്സിലാക്കാൻ 2016 ലെ തിരഞ്ഞെടുപ്പു ഫലവിശകലനം അല്പമൊന്നു സഹായിച്ചേക്കും. സർവേകൾ പ്രവചിച്ചപോലെ കലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയ് തുടങ്ങിയ സംസ്ഥാനങ്ങൾ ഹിലറി പിടിച്ചു. എന്നാൽ, സർവേകൾ ഹിലറിക്കു സാധ്യത കൽപിച്ച ഫ്ലോറിഡയും മിഷിഗനും പെൻസിൽവേനിയയും വിസ്കോൻസിനും ട്രംപ് നേടി.
ആ നാലു സംസ്ഥാനങ്ങളിൽനിന്നുമായി ആകെ 75 ഇലക്ടറൽ വോട്ടുകളാണു ട്രംപിന്റെ കീശയിലായത്. 50 സംസ്ഥാനങ്ങളിൽ 30 എണ്ണവും ട്രംപ് നേടി, ഹിലറിക്കു ശേഷിച്ചത് 20 എണ്ണം മാത്രം. ഹിലറിക്ക് രാജ്യമെമ്പാടുമായി 65,853,625 ഇലക്ടറൽ വോട്ടുകൾ കിട്ടിയപ്പോൾ ട്രംപിന് 62,985,106 ജനകീയ വോട്ടുകൾ മാത്രം. പക്ഷേ, ഓരോരുത്തരും ജയിച്ച സംസ്ഥാനങ്ങളിൽനിന്നായി ലഭിച്ച ഇലക്ടറൽ വോട്ടുകൾ കൂട്ടി നോക്കിയപ്പോൾ 306. ഹിലറിക്ക് വെറും 232! ആകെയുള്ള 538 ഇല്ക്ടറൽ വോട്ടുകളിൽ 270 എന്ന കേവലഭൂരിപക്ഷം നേടാൻ അവർക്കു കഴിഞ്ഞില്ല. ഹിലറിക്ക് വോട്ടു ചെയ്യേണ്ടിയിരുന്ന 5 ഇലക്ടർമാരും ട്രംപിന്റെ പക്ഷത്തുണ്ടാകേണ്ടിയിരുന്ന 2 ഇലക്ടർമാരും കൂറുമാറിയതും സംസാരവിഷയമായി. ഇത്തവണ എന്തു സംഭവിക്കുമെന്ന് അറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്