'13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം; അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് പറയാനുള്ള ചങ്കൂറ്റും എനിക്കുണ്ടായി; കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി; മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്; കാരണം എനിക്കു വിദ്യാഭ്യാസമില്ല'; വൈറലായി നിലമ്പൂർ ആയിഷയുടെ പ്രസംഗം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പൊള്ളുന്ന ജീവതാനുഭവങ്ങളിലൂടെ കടന്നുവന്ന നടിയാണ് നാടകത്തിലും സിനിമയിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച നിലമ്പുർ ആയിഷ. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ആക്കണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ അവർ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്കാര സമർപ്പണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് നിലമ്പുർ ആയിഷ വിദ്യാഭ്യാസത്തിന്റെയും കലയുടെയും പ്രാധാന്യം എടുത്തു പറയുന്നത്. മുസ്ലിം സമുദായത്തിൽ ഉണ്ടായ സാമൂഹിക പരിഷ്ക്കരണങ്ങളും അവർ എടുത്തു പറയുന്നുണ്
നിലമ്പൂർ ആയിഷ പറയുന്നു
13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാൻ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാൽ, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി. ആളുകൾ കളിയാക്കാനും. എനിക്കു മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്. കാരണം എനിക്കു വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടുതന്നെ കല്യാണത്തിനുശേഷം വീടിനുള്ളിൽ അടിമപ്പണി ചെയ്യേണ്ടിവന്നവരായിരുന്നു അക്കാലത്തെ സ്ത്രീകൾ.
ഞാൻ ജനിച്ചതും വളർന്നതുമൊക്കെ നല്ല സാമ്പത്തികമുള്ള വീട്ടിലായിരുന്നു. ബാപ്പയുടെ മരണത്തോടെ പാപ്പരാവുകയും ജീവിക്കാൻ മാർഗ്ഗമില്ലാതാവുകയും ചെയ്തതോടെയാണ് കല്യാണം നടന്നത്. പക്ഷേ, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നാണ് എനിക്കു തോന്നിയത്. ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. കയറിട്ട് തൂങ്ങി പിടഞ്ഞുമരിക്കാൻ നോക്കിയപ്പോൾ കയറ് വെട്ടിയറുത്തെടുത്തത് എന്റെ ജ്യേഷ്ഠനായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മരിച്ചുകാണിക്കുകയല്ല ജീവിച്ചു കാണിക്ക് എന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി. മരിച്ചുകഴിഞ്ഞാൽ കുഴിച്ചിടും, പിന്നെ യാതൊന്നും ബാക്കിയുണ്ടാവില്ല. അങ്ങനെ ജീവിക്കാൻ തന്നെ തീരുമാനിച്ചു.
സാമൂഹ്യ അനാചാരങ്ങൾക്കെതിരെ അക്കാലത്ത് ഒരു നാടകം വന്നു. ആണുങ്ങളായിരുന്നു അതിൽ പെൺവേഷം കെട്ടിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.പി.ആർ. ഗോപാലൻ, ഒളപ്പമണ്ണ, ഇമ്പിച്ചിബാവ തുടങ്ങിയവരുൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ സ്ത്രീകൾ തന്നെ നാടകത്തിൽ അഭിനയിച്ചാൽ അതൊരു സാമൂഹ്യമാറ്റം ആകുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ നിലമ്പൂർ ബാലന്റെ സഹോദരന്റെ മകൾ നാടകത്തിലെത്തി. രണ്ടാമത് ഒരു സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ദിവസം എന്റെ ഉമ്മയുടെ ഗ്രാമഫോണിൽ പാട്ടുകേട്ട് അതു പാടിയിങ്ങനെ ഇരിക്കുകയാണ് ഞാൻ. അപ്പോഴാണ് എന്റെ ജ്യേഷ്ഠനോടൊപ്പം നാടകത്തിലുള്ളവർ കയറിവരുന്നത്. എന്നെ കണ്ട് എന്തുകൊണ്ട് നാടകത്തിലഭിനയിച്ചൂട എന്നു ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു വേണ്ട, നമ്മളതു ചെയ്യാൻ പാടില്ല, നമുക്കു സമൂഹം ഭ്രഷ്ട് കൽപ്പിക്കും എന്ന്. അന്നു ഞാൻ പറഞ്ഞു രക്ഷിക്കാൻ കഴിയാത്ത ഒരു മതസ്ഥരും നമ്മളെ ശിക്ഷിക്കാൻ നടക്കരുത് എന്ന്. അങ്ങനെ പറയാൻ കാരണം ഒരുപാടു പേർക്കു സഹായം ചെയ്ത ബാപ്പ മരിച്ചു ഞങ്ങൾ പാപ്പരായപ്പോൾ ആരും വന്നിരുന്നില്ല സഹായത്തിന്. നാടകത്തിലഭിനയിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ 1952-ൽ 16 വയസ്സുകാരിയായ ഞാൻ നാടകത്തിലെത്തി.
ഒരു നാടകനടിയായതിന്റെ പേരിൽ പല പീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. എനിക്കു നേരെ വെടിവെച്ചു. ഒരു ഡയലോഗ് പറഞ്ഞു നീങ്ങിയതുകൊണ്ടു മാത്രം വെടിയുണ്ട സ്റ്റേജിൽ തറച്ചു. അടിച്ചു ചെവി പൊട്ടിച്ചു. ഒരു ചെവി ഇപ്പോഴും കേൾക്കില്ല. ഞാൻ ചെയ്ത പ്രവർത്തനത്തിന് എനിക്കു കിട്ടിയ അവാർഡായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെയിടയിൽ ജീവിക്കണമെങ്കിൽ നമുക്കു നാവ് നാല് വേണം. നാടക പ്രവർത്തനമെല്ലാം ഉപേക്ഷിച്ചു 15 വർഷത്തോളം ഒരു ഗദ്ദാമയായി സൗദി അറേബ്യയിൽ ജീവിച്ചിട്ടുണ്ട് ഞാൻ. നിലം തുടയ്ക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. അതു നന്നായി ചെയ്തപ്പോൾ മൂന്നുമാസം കൊണ്ട് ജോലിക്കയറ്റം കിട്ടി. ഖഫീലിന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുക, അവരുടെ കാര്യങ്ങൾ നോക്കുക ഒക്കെയായിരുന്നു പിന്നീട് ജോലി. അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ മലയാളികളോട് മലയാളത്തിൽ പറയും, ഹിന്ദിക്കാരോട് മുറി ഹിന്ദി, തമിഴരോട് നന്നായി തമിഴ്, ഇംഗ്ളീഷുകാരോട് അതിനെക്കാൾ മുറി ഇംഗ്ളീഷും. ഇതൊക്കെ കണ്ടപ്പോൾ ഖഫീലിന്റെ മൂത്തമോള് അദ്ഭുതത്തിൽ ഉമ്മയോട് പറഞ്ഞു ആയിഷ ഡോക്ടറാണ് എന്ന്. ഞാൻ നടിയാണല്ലോ, ഞാൻ പിന്നെ ഡോക്ടറുടെ മാതിരിയായി. ഇൻജക്ഷനെല്ലാം ചെയ്തുകൊടുക്കും. അങ്ങനെ വലിയ ഒരാളായി ഞാൻ അവരുടെയിടയിൽ.
ഒരിക്കൽ ഞാൻ പറഞ്ഞു, എനിക്ക് ബത്ത എന്ന സ്ഥലത്തു പോകണം. എന്റെ സഹോദരന്മാർ അവിടെയുണ്ടെന്ന്. 36 കാറുണ്ട് ഖഫീലിന്. ഒരു കാറെടുത്ത് ഡ്രൈവറേയും കൂട്ടി പൊയ്ക്കോളാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ മലയാളികളെല്ലാം ഭയങ്കര സ്നേഹത്തിൽ എഴുന്നേറ്റ് നിന്നു സംസാരിച്ചു. ഖഫീലിന്റെ മകൾ എന്നെ ഫോളോ ചെയ്തിരുന്നു. അവർ വീട്ടിൽ ചെന്നിട്ട് പറഞ്ഞു ആയിഷ ഇന്ദിരാ ഗാന്ധിയാണ്, എല്ലാ മനുഷ്യരും കണ്ടപ്പോൾ തന്നെ എഴുന്നേറ്റ് നിന്നു എന്ന്. പിന്നെ ഞാൻ അവിടെ ഇന്ദിരാ ഗാന്ധിയാണ്. ഭരണമൊക്കെ പിന്നെ എന്റെ കയ്യിലായി. ഒരിക്കൽ ഞാൻ എന്റെ കാസറ്റുകൾ അവർക്ക് ഇട്ടുകൊടുത്തു. അവർ ഭയങ്കര അദ്ഭുതത്തിൽ സ്ക്രീനിലേക്കു നോക്കും എന്റെ മുഖത്തു നോക്കും. പിന്നേം സ്ക്രീനിലേക്കും എന്റെ മുഖത്തേക്കും. എന്നിട്ട് ഖഫീലിന്റെ മോള് പറഞ്ഞു, ആയിഷ ഹേമമാലിനിയാണെന്ന്. അങ്ങനെ ഞാൻ അതുമായി.
പോരാൻ നേരത്ത് എനിക്കൊരു മുത്തവ്വിയുമായി ഒന്നു സംസാരിക്കണം എന്നു ഞാൻ അവരോട് ആവശ്യപ്പെട്ടു. ഞാൻ ചെയ്തതു ശരിയോ തെറ്റോ എന്നെനിക്കറിയണം. അങ്ങനെ ഫോണിലൂടെ സംഘടിപ്പിച്ചു തന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ ഒരു കലാകാരിയാണ്. അതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഞാൻ ചെയ്യുന്നതു ശരിയാണോ? അപ്പോൾ അദ്ദേഹം പറഞ്ഞത്, നീ ചെയ്യുന്ന പ്രവർത്തനം മനുഷ്യരെ നന്നാക്കുന്നതാണെങ്കിൽ നീ ചെയ്യുന്നതാണ് ശരി എന്ന്.
എന്റെ മുന്നിലിരിക്കുന്ന മുസ്ലിം പെൺകുട്ടികളെ കാണുമ്പോൾ എനിക്കു സന്തോഷമുണ്ട്. ഉൾവലിഞ്ഞുപോക്ക് മുസ്ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12ഉം 13ഉം വയസ്സിൽ വിവാഹം ചെയ്തു പോകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എനിക്കൊരു നഷ്ടവുമുണ്ടായിട്ടില്ല. ഞാൻ ജീവിക്കുന്നില്ലേ. ഒരു പുരുഷനില്ലാതേയും ജീവിക്കാൻ കഴിയും. ഒരു പുരുഷനെ സഹോദരനായി കാണാം, അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ട് നടക്കാം. കെട്ടിപ്പിടിക്കാം. എന്നെ ആരു കെട്ടിപ്പിടിച്ചാലും എനിക്കൊന്നുമില്ല. ഞാൻ ഒരു മരം മാതിരിയാണ്. അതായിരിക്കണം നമ്മുടെ മനസ്സ്. മരമായി മാറണം നമ്മൾ. അത്ര ശക്തി നമ്മൾക്കു വേണം. അലിവ് നമുക്ക് ആവശ്യമില്ല. ഞാൻ അഞ്ചാംതരം വരെ മാത്രം പഠിച്ചൊരാളാണ്. എന്നിട്ടുപോലും ഇത്ര ശക്തിയായി പലതിനേയും എതിർത്തു പ്രവർത്തിക്കാൻ കഴിഞ്ഞതു ജീവിതത്തിൽ അനുഭവിച്ച ദുഃഖങ്ങൾ കൊണ്ടുകൂടിയാണ്.
ഒരിക്കൽ ഞാൻ ഒരു സ്ഥലത്ത് നാടകം കളിക്കാൻ പോയി. ഞാൻ ഇങ്ങനെ ഇരിക്കുകയാണ്. അപ്പോൾ ഒരു പത്തുപതിനഞ്ചു പർദ്ദധാരികൾ ദൂരെ വന്നുനിന്നിട്ട് എന്നെയിങ്ങനെ നോക്കുന്നു. ഞാൻ അവരെ അടുത്തേക്കു വിളിച്ചിട്ട് ചോദിച്ചു എന്തേ ഇങ്ങനെ നോക്കുന്നത്, ഞാൻ നാടകം കളിക്കാൻ വന്നതാണ്. നിങ്ങളുടെ കുട്ടികളൊക്കെ ഉണ്ടെങ്കിൽ കൊണ്ടുവരൂ നമുക്കു പാട്ടൊക്കെ പാടിക്കാം എന്ന്. അപ്പോ അവര് പറഞ്ഞത് ഏയ് ഞങ്ങൾക്കിതൊന്നും പാടില്ല. അപ്പോ ഞാൻ ചോദിച്ചു നിങ്ങളുടെ പർദ്ദയ്ക്കെന്തിനാണ് ചിറക് പോലെ വെച്ചിരിക്കുന്നത്. എന്തിനാണ് ഗിൽറ്റ്, അതിനെന്തിനാണ് എംബ്രോയ്ഡറി. അള്ളാഹു ളോഹയിടാനാണ് പറഞ്ഞതെങ്കിൽ ഒരു ളോഹയിട്ടാൽ പോരെ. മനുഷ്യനെ നന്നാക്കാനാണെങ്കിൽ നമ്മൾക്ക് അനുസരിച്ച ഒരു ഉടുപ്പിടുക, നമ്മൾ പ്രവർത്തിക്കുക. കലാരംഗത്തു പ്രവർത്തിക്കുന്നതു കുറ്റമായി കാണരുത്. നാടകം എന്നു പറഞ്ഞാൽ നാടിന്റെ അകമാണ്. അവർ കലഹപ്രിയരാണ്, ഏതുനേരവും കലഹിച്ചുകൊണ്ടേയിരിക്കും. ശരിയും തെറ്റും ഉറക്കെ പറയുന്നവരാണ് കലാകാരന്മാർ.
(സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്കാര സമർപ്പണ ചടങ്ങിൽ നടത്തിയ പ്രസംഗം)
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്