കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ലെനോവ പാർട്സുകൾ എത്തിച്ച് നടക്കുന്നത് അസംബ്ലിങ് മാത്രം; സർക്കാർ ഭൂമി പണയം വെച്ച് സ്വകാര്യ കമ്പനി എടുത്തത് 24 കോടിയുടെ ബാങ്ക് വായ്പ; ഡയറക്ടർമാരിൽ ഒരാൾ ശിവശങ്കറും; ശിവദാസൻ നായർ തുറന്നു വിട്ടത് മറ്റൊരു അഴിമതി ദുരൂഹത
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വകാര്യ കുത്തകകൾക്ക് സംസ്ഥാനം തീറെഴുതിക്കൊടുക്കുന്നതിന് എന്നും സിപിഎം എതിരായിരുന്നു. ഈ ഇടപാടുകളുടെ പേരിൽ യുഡിഎഫ് ഭരണകാലങ്ങളിൽ സിപിഎം തുറന്ന സമരരമുഖങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ പിണറായി ഭരണത്തിൽ സംഭവിക്കുന്നതും ഇത് തന്നെ. യുഎസ്ടി ഗ്ലോബൽ എന്ന സ്വകാര്യ ഐടി ഭീമന് വേണ്ടി പിണറായി സർക്കാർ ചെയ്ത വഴിവിട്ട സഹായങ്ങളുടെ ചീഞ്ഞളിഞ്ഞ ഒരു അഴിമതി കഥയാണ് പുറത്ത് എത്തുന്നത്.
സ്വകാര്യ കുത്തകയ്ക്ക് സർക്കാർ സ്വത്തുക്കൾ അടിയറവെച്ച് സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിച്ച് വളരാൻ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. സർക്കാർ വകുപ്പുകൾക്ക് കംപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെൻട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവ് സർക്കാർ സ്വത്തുക്കൾ സ്വകാര്യ കമ്പനിക്ക് തീറെഴുതാനും വലിയ അഴിമതിയിക്ക് കളമൊരുക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുതയാണ് ഇപ്പോൾ വെളിയിൽ വരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്വർണ്ണക്കടത്തിനു ഒത്താശ നൽകിയ മുൻ ഐടി സെക്രട്ടറി ശിവശങ്കർ തന്നെയാണ് ഈ ഉത്തരവും ഇറക്കിയിരിക്കുന്നത്. വഴിവിട്ട കാര്യങ്ങളാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി സർക്കാർ ചെയ്തിരിക്കുന്നത്.
കപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെന്‍ട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ ഉത്തരവിറക്കും മുൻപ് തന്നെ അണിയറയിൽ കൊക്കോണിക്സ് എന്ന കമ്പനി പിറവിയെടുത്തിരുന്നു. കമ്പനിയിൽ ആദ്യമേ ഡയരക്ടർ ആയതും ശിവശങ്കർ തന്നെ. ഈ കമ്പനിയിൽ നിന്ന് കപ്യുട്ടറുകൾ വാങ്ങാൻ വാങ്ങുക എന്ന ലക്ഷ്യത്തിലാണ് ഉത്തരവ് ഇറക്കിയത്. പിന്നീടുള്ള നീക്കങ്ങൾ മുഴുവൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്ന വിവരമാണ് വെളിയിൽ വരുന്നത്. കൊക്കോണിക്സ് എന്ന കമ്പനിക്ക് പിന്നിൽ ഐടി ഭീമനായ യുഎസ്ടി ഗ്ലോബലാണ്. 2019 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ ഏതൊക്കെ സർക്കാർ നടപ്പാക്കി എന്നറിയാൻ ആറന്മുള മുൻ എംഎൽഎ കെ.ശിവദാസൻ നായർ നടത്തിയ അന്വേഷണമാണ് കൊക്കോണിക്സ് അഴിമതി കഥ വെളിയിൽ വരുത്താൻ ഇടയാക്കിയത്.
സർക്കാർ വകുപ്പുകൾക്ക് കേരളത്തിന്റെ തനത് ലാപ്ടോപ്പ് നൽകാൻ എന്ന രീതിയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കൊക്കോണിക്സ് കമ്പനി രൂപീകരിച്ചത്. എന്നാൽ 51 ശതമാനം ഷെയർ കൊക്കോണിക്സിനും 49 ശതമാനം ഷെയർ സർക്കാരിനുമാണ്. 49 ശതമാനം ഷെയർ ആണ് കൊക്കോണിക്സ് ഉള്ളത്. രണ്ടു ശതമാനം ഷെയർ ഈ കമ്പനിക്ക് ആക്സിലറോൺ കമ്പനിക്കാണ്. ഇതോടെയാണ് പ്രൈവറ്റ് കമ്പനിക്ക് 51 ശതമാനം ഷെയറുകൾ കൈവശമായത്. സർക്കാർ രൂപീകരിക്കുന്ന കമ്പനിയിൽ സർക്കാരിനു മേജർ ഓഹരി പങ്കാളിത്തമില്ലാത്തത് സംശയമുയർത്തുന്നു. ഇതോടെ തന്നെ സർക്കാർ കമ്പനി എന്ന ലേബൽ തന്നെ ഇല്ലാതായി.
സർക്കാർ ഭൂമിയാണ് കൊക്കോണിക്സിന് നൽകിയിരിക്കുന്നത്. കെൽട്രോണിനു കീഴിലുള്ള തിരുവനന്തപുരം മൺവിളയിലെ 66 സെന്റ് ഭൂമിയാണ് ഈ കമ്പനിക്ക് നൽകിയിരിക്കുന്നത്. ഒരു അസറ്റും സ്ഥാപനത്തിനില്ല. കെട്ടിടം നിർമ്മിച്ച് നല്കിയതും കെൽട്രോൺ. സർക്കാർ ഭൂമിഎസ്ബിഐയിൽ പണയം വെച്ച് 24 കോടി രൂപയെടുത്താണ് സ്വകാര്യ കമ്പനി പ്രവർത്തിക്കാനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. കൊക്കോണിക്സിനു 51 ശതമാനം ഷെയറുകളുംബാക്കി സർക്കാരിനുമാണ് ഉള്ളത്. ഇതോടെ തന്നെ കമ്പനിയിൽ സർക്കാരിന്റെ പിടിവിട്ടു. എന്നിട്ടും സർക്കാർ കമ്പനി എന്ന രീതിയിൽ തന്നെയാണ് കൊക്കോണിക്സ് മുന്നോട്ടു പോകുന്നത്. കെൽട്രോണും കെഎസ്ഐഡിസിക്ക് പങ്കാളിത്തമുണ്ട് എന്നത് മാത്രമാണ് സർക്കാർ പങ്കാളിത്തത്തിനുള്ള തെളിവ്.
നാലായിരം ലാപ്ടോപ്പുകൾ നിർമ്മിച്ച് നൽകി എന്നാണ് കമ്പനി പറയുന്നത്. പക്ഷെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത പാർട്സുകൾ കൂട്ടി യോജിപ്പിച്ച് ലാപ്ടോപ്പ് ആക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ഇത് ഒരു അസംബ്ലിങ് യൂണിറ്റ് മാത്രമാണ്. കമ്പനിയാണെങ്കിൽ പൂർണമായും യുഎസ്ടി ഗ്ലോബലിന്റെ കീഴിലുമാണ്. ദുരൂഹമായ ഒട്ടനവധി കാര്യങ്ങൾ കൊക്കോണിക്സ് കമ്പനി ഇടപാടിൽ നടന്നിട്ടുണ്ടെന്ന് ശിവദാസൻ നായർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് സംബന്ധമായി വീഡിയോ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ ശിവദാസൻ നായർ ഷെയർ ചെയ്തിട്ടുമുണ്ട്.
ശിവദാസൻ നായർ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇങ്ങനെ:
കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ കെൽട്രോൺ ആണ് ടെൻഡർ ക്ഷണിച്ചത്. സർക്കാർ വകുപ്പുകൾ, സ്കൂളുകൾ, യൂണിവെഴ്സിറ്റികൾ, പഞ്ചായത്തുകൾ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും സെന്ട്രലൈസ്ദ് പർച്ചേസ് വഴി ഈ കമ്പനിയിൽ നിന്ന് ലാപ്ടോപ്പുകൾ ലഭ്യമാക്കും. കെൽട്രോൺ ഓപ്പൺ ടെൻഡർ ക്ഷണിച്ചപ്പോൾ എത്തിയത് , ലെനോവ, കൊക്കോണിക്സ് എന്നീ കമ്പനികൾ.
കൊക്കോണിക്സ് സ്ഥാപനത്തിനു 50 ശതമാനം ലെനോവ റേറ്റിൽ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയുടെ അഞ്ച് ഡയരക്ടർമാരിൽ ഒരാൾ ശിവശങ്കറാണ്. കൊക്കോണിക്സ് കമ്പനി രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ ഇ മെയിൽ വിലാസമാണ് യുഎസ്ടി ഗ്ലോബലിലേക്ക് വിരൽ ചൂണ്ടിയത്. ഇതിനു ശേഷം മൂന്നു മാസം കഴിഞ്ഞു ബംഗളൂര്വിൽ ആക്സിലറോൺ എന്ന പേരിൽ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങി. ഇതിലും ദുരൂഹതയുണ്ട്. ആ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഒരു ഡയരക്ടർ കൊക്കോണിക്സ് ഡയരക്ടർ ആയ പ്രസാദ് കൊച്ചുകുഞ്ഞു ആണ്. രണ്ടു കമ്പനിയിക്കും എങ്ങനെ ഒരേ ഡയരക്ടർമാർ വന്നു. ഈ കമ്പനിയുടെ മറ്റൊരു രണ്ടാമത് ഡയരക്ടർ വൃന്ദാ വിജയൻ ആണ്. ആരാണ് വൃന്ദാ വിജയൻ എന്നും അറിയേണ്ടതുണ്ട്.
ഒരു അസറ്റും കൊക്കോണിക്സ് ക്രിയേറ്റ് ചെയ്തിട്ടില്ല. വർമ്മാ ആൻഡ് വർമ്മ കമ്പനി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും വലിയ യൂണിറ്റ് അസറ്റ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാൻ കഴിയും. നാലായിരം ലാപ്ടോപ്പ് വിറ്റു എന്നാണ് പറയുന്നത്. ഒരു ലാപ്ടോപ്പ് പോലും നിർമ്മിച്ചിട്ടില്ല. സർക്കാർ ഡയരക്ടർമാർ ആരും കമ്പനിയിലില്ല,പൂർണമായും യുഎസ്ടി ഗ്ലോബലിന്റെ കയ്യിൽ. സംസ്ഥാനത്തിന്റെ സ്ഥലം, സംസ്ഥാനത്തിന്റെ സൗകര്യം എല്ലാ അംഗീകാരവും നൽകി ലാപ്ടോപ്പുകൾ വിതരണം ചെയ്യാനുള്ള അവകാശം യുഎസ്ടി ഗ്ലോബലിനെ ഏൽപ്പിച്ചിരിക്കുന്നു. വലിയ അഴിമതി.
പിണറായി-തോമസ് ഐസക്ക് കൂട്ടുകെട്ട് ആണ് ഇതിനു പിന്നിലുള്ളത്.. ആക്സിലറോൺ ആരുടെ കമ്പനി, ആരാണ് വൃന്ദാ വിജയൻ എന്നൊക്കെ അന്വേഷിക്കുമ്പോൾ ആരുടെ നെഞ്ചിടിപ്പ് കൂടും എന്നുള്ളത് അറിയാം. ഈ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം-ശിവദാസൻ നായർ വീഡിയോയിൽ ആവശ്യപ്പെടുന്നു.
കൊക്കോണിക്സ്, ആക്സിലറോൺ കമ്പനിയെക്കുറിച്ച് അന്വേഷണം വേണം: ശിവദാസൻ നായർ:
മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിൽ നടക്കുന്നത് ദുരൂഹമായ കാര്യങ്ങളാണ്. ശിവദാസൻ നായർ മറുനാടനോട് പറഞ്ഞു. കൊക്കോണിക്സ്, കമ്പനിയെക്കുറിച്ചും ആക്സിലറോൺ കമ്പനിയെക്കുറിച്ചും അന്വേഷണം വേണം. സർക്കാർ കമ്പനി ആകുമ്പോൾ 51 ശതമാനം ഷെയറുകൾ സർക്കാരിനു നിർബന്ധമായും വേണം. ഇവിടെ 49 ശതമാനം ഷെയറുകൾ മാത്രമേയുള്ളൂ. അതെങ്ങിനെ തീരുമാനിക്കാൻ കഴിയും. 51 ശതമാനം ഷെയറുകൾ സ്വകാര്യ കമ്പനിക്ക് വിട്ടു നൽകാൻ എങ്ങനെ കഴിയും.
എല്ലാം ബ്രേക്ക് ചെയ്തിരിക്കുന്നത് യുഎസ്ടി ഗ്ലോബലിന്റെ മേൽ വിലാസത്തിലാണ്. കൊക്കോണിക്സ് കമ്പനിയുടെ പ്രസാദും വൃന്ദാ വിജയനും ചേർന്നാണ് ആക്സിലറോൺ രൂപീകരിച്ചത്. രണ്ടു ശതമാനം ഷെയർ ആണ് ആക്സിലറോൺ കൈവശമാക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത് മൂന്നു മാസത്തിനുള്ളിലാണ് രണ്ടു ശതമാനം കൊക്കോണിക്സ് ഷെയർ ഇവർ സ്വന്തമാക്കുന്നത്. സംശയാസ്പദമായ കാര്യങ്ങൾ ആണ് ഈ രണ്ടു കമ്പനികളുടെ കാര്യത്തിലും നടന്നത്. അതിനാൽ അന്വേഷണം വേണം-ശിവദാസൻ നായർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍