കടുംബ വേരുകൾ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിൽ; കേസരി ബാലകൃഷ്ണപിള്ളയുടെ മാടവനപ്പറമ്പ് കുടുംബത്തിലെ അംഗം; കേരളത്തിൽ പഠിച്ചിട്ടില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും; എഴുതാനും വായിക്കാനുമറിയില്ല; ഭർത്താവ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിച്ചഡ്സൺ; ന്യൂസിലാന്റിലെ മലയാളി മന്ത്രി പ്രിയങ്ക രാധാകൃഷ്ണനെ അറിയാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാന്റിൽ മന്ത്രിയായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എറണാകുളും ജില്ലയിലെ പറവൂരിൽ വേരുകളുള്ള പ്രിയങ്കയുടേത് ഇടതു പുരോഗമന പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്. രാഷ്ട്രീയം അവരെ സംബന്ധിച്ചിടത്തോളം രക്തത്തിൽ അലിഞ്ഞ കാര്യമാണ്. കേരള രൂപീകരണത്തിൽ അടക്കം പങ്കുവഹിച്ചയാളാണ് മുത്തച്ഛൻ. അങ്ങനെയുള്ള കുടുംബത്തിലെ അംഗം രാഷ്ട്രീയത്തിൽ കൈവെച്ചതിൽ അത്ഭുതമൊന്നുമില്ല. നിരവധി വൈവിധ്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ജെസിന്ത ആർഡേൻ തന്റെ മന്ത്രിസഭയ്ക്ക് രൂപം കൊടുത്തത്. ഇക്കൂട്ടത്തിലാണ് മലയാളിയായ പ്രിയങ്കയെയും അവർ തിരഞ്ഞെടുത്തത്.
ഓഗസ്റ്റ് അവസാനം ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അന്നാട്ടിലെ മലയാളികൾക്കു 'ഹാപ്പി ഓണം' ആശംസിച്ചപ്പോൾ തൊട്ടരികിൽ നിറചിരിയോടെ പ്രിയങ്ക രാധാകൃഷ്ണനുണ്ടായിരുന്നു. അന്ന് മലയാളികൾ പ്രിയങ്കയെയും ശ്രദ്ധിച്ചിരുന്നു. ഇംഗ്ലിഷിൽ ഓണത്തെക്കുറിച്ചു വിശദീകരിച്ച പ്രിയങ്ക ഒടുവിൽ ശുദ്ധ മലയാളത്തിൽ പറഞ്ഞു: ''നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.'' അന്ന്, മന്ത്രി ജെന്നി സെലിസയുടെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രിയങ്ക.
വിദേശ വിദ്യാർത്ഥിയായി വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ എത്തിയ പ്രിയങ്കയുടെ പൊതു ജീവിതം ആരംഭിച്ചത് ഇന്റർനാഷനൽ സ്റ്റുഡന്റ് ഓഫിസർ എന്ന പദവിയോടെയായിരുന്നു. പിന്നീടു ലേബർ പാർട്ടിയുടെ നയരൂപീകരണ വേദികളിൽ ഉറച്ച ശബ്ദമായി.പ്രിയങ്കയുടെ പിതാവ് വടക്കൻ പറവൂർ മാടവനപ്പറമ്പ് ആർ.രാധാകൃഷ്ണൻ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനു ശേഷം കേരളം വിട്ടതാണ്. സിംഗപ്പൂരിലായിരുന്നു ജോലി. ഇപ്പോൾ, ചെന്നൈയിൽ എൻജിനീയറിങ് സ്ഥാപനം നടത്തുന്നു.
കേസരി ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന മാടവനപ്പറമ്പ് ആണ് രാധാകൃഷ്ണന്റെ തറവാട്. രാധാകൃഷ്ണന്റെ അമ്മയുടെ അമ്മ പങ്കജാക്ഷിയമ്മയുടെ സഹോദരി ഗൗരിയമ്മയാണു കേസരിയുടെ ഭാര്യ.പ്രിയങ്കയുടെ ചേച്ചി മാനവി കുടുംബത്തോടൊപ്പം കാനഡയിലാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിച്ചഡ്സണാണു പ്രിയങ്കയുടെ ഭർത്താവ്.'
ന്യൂസിലാന്റിൽ താമസിക്കുന്ന പ്രിയങ്കയ്ക്ക് മലയാളം സംസാരിക്കാൻ ശരിക്കുമറിയാം. എന്നാൽ, എഴുതാനും വായിക്കാനും അറിയില്ലെന്ന് മാത്രം. സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് മന്ത്രിസഭയിൽ പ്രിയങ്ക വഹിക്കുക. ന്യൂസിലാൻഡിലെ അധികാര പദവികളിലേക്ക് ഒരു മലയാളി വംശജ കടന്ന് വരുമ്പോൾ ശ്രദ്ധേയമാവുന്നത് പ്രിയങ്കയുടെ രാഷ്ട്രീയ പാരമ്പര്യം തന്നെയാണ്. അത് ബാലറ്റിലൂടെ ഏഷ്യയിൽ തന്നെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയ കേരളത്തിൽ നിന്നാവുമ്പോൾ ഇടതുപക്ഷ ബന്ധവും.
തനിക്ക് കേരളത്തിൽ രാഷ്ട്രീയ വേരുകളുണ്ടെന്നും രാഷ്ട്രീയം തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണെന്നും പ്രിയങ്ക നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2014 ജൂലായിൽ ദി ഇന്ത്യൻ വീക്കെൻഡർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 'എന്റെ മുതു മുത്തച്ഛൻ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്', എന്നാണ് പ്രിയങ്കയുടെ വാക്കുകൾ.
14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ് പ്രിയങ്ക. ലേബർ പാർട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാർട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു. വോട്ട് ശതമാനം കണക്കാക്കി ന്യൂസിലാൻഡിലെ പാർട്ടികളുടെ പ്രതിനിധി എന്ന നിലയിലാണ് പ്രിയങ്ക എംപി സ്ഥാനത്ത് എത്തുന്നത്. എംപിയായി രണ്ടാം തവണ തന്നെ മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവുമുള്ള പ്രതിനിധിയാവുക എന്ന പ്രത്യേകതയും പ്രിയങ്ക രാധാകൃഷ്ണനുണ്ട്.
ജെസിൻഡ ആർഡേനും പ്രിയങ്കയും ഒരേ വർഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. കൂടുതൽ ചുമതലയേറ്റെടുക്കാൻ ഒരുങ്ങിയിരിക്കണമെന്ന സൂചന കഴിഞ്ഞ ദിവസം ആർഡേൻ നൽകിയിരുന്നുവെന്നു പ്രിയങ്ക പറഞ്ഞിരുന്നു. മന്ത്രിയായി സമൂഹത്തെ സേവിക്കുകയെന്നതു വലിയൊരു അവസരമാണ്. പ്രിയങ്കയും അതിന്റെ ത്രില്ലിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണു പ്രിയങ്കയുടെ അമ്മ ഉഷ മരിച്ചത്. എല്ലാ പിന്തുണയും നൽകിയിരുന്ന അമ്മ കൂടെയില്ലാത്തതിന്റെ വലിയ സങ്കടമുണ്ട്, അവൾക്ക്.
ഓക്ലൻഡിലെ മൗൻഗാകിക്കി മണ്ഡലത്തിൽ മത്സരിച്ച പ്രിയങ്ക, രണ്ടായിരത്തോളം വോട്ടുകൾക്കു പരാജയപ്പെട്ടു. എന്നാൽ, പാർട്ടിക്കു ലഭിച്ച ആനുപാതിക വോട്ടിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു.ന്യൂസീലൻഡ് പാർലമെന്റിലെ ആകെയുള്ള 120 സീറ്റിൽ 71 എണ്ണത്തിൽ മാത്രമാണു നേരിട്ടുള്ള തിരഞ്ഞെടുപ്പ്. ബാക്കി സീറ്റുകൾ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിന് ആനുപാതികമായി വീതം വയ്ക്കും. ലിസ്റ്റ് സീറ്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- പ്രിയങ്ക ഗാന്ധിയെയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുക്കാൻ ഇഡി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍