സൗത്ത് ലണ്ടനിലെ സ്ട്രീറ്റ്ഹാം, പാരിസ്, ജർമ്മനിയിലെ ഡ്രെസ്ഡെൻ, ക്രൊയേഷ്യയിലെ സാഗ്രെബ്, ഫ്രാൻസിലെ നൈസ്, ഇപ്പോളിതാ ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും; കൊറോണയ്ക്കൊപ്പം അതിലും ഭീകരമായ തീവ്രവാദവും യൂറോപ്പിനെ വേട്ടയാടുന്നു; ഏറ്റവും അവസാനത്തെ തീവ്രവാദി ആക്രമണം വിയന്നയിൽ; ആക്രമണങ്ങൾ യൂറോപ്പിനെ ഒന്നിപ്പിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രധാന സിനഗോഗ് (യഹൂദപ്പള്ളി) സ്ഥിതിചെയ്യുന്നിടത്തു നടന്ന ഒരു ചാവേർ ആക്രമണം ഉൾപ്പടെ ആറിടങ്ങളിലായി നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചുരുങ്ങിയത് 15 പേർക്കെങ്കിലും പരിക്കേറ്റതായും സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ, നാളെമുതൽ വിയന്നയിൽ ലോക്ക്ഡൗൺ നിലവിൽ വരാനിരിക്കെയാണ് ഈ സംഭവ പരമ്പരകൾ അരങ്ങേറിയത്. യഹൂദപ്പള്ളിക്കടുത്ത് ഇന്നലെ പ്രാദേശിക സമയം രാത്രി 8 മണിക്കാണ് ആദ്യത്തെ ആക്രമണം നടന്നത്.
ഒരു അക്രമി ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ മറ്റൊരാളെ പൊലീസ് വെടിവെച്ചു കൊന്നു. ഇനിയൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. യഹൂദപ്പള്ളിക്ക് അടുത്തുവച്ചാണ് ആക്രമണം ഉണ്ടായതെങ്കിലും അവർ ലക്ഷ്യമിട്ടത് അതിനെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിയന്നയിലെ യഹൂദ സമൂഹത്തിന്റെ തലവൻ ഓസ്കാർ ഡെഷ് പറഞ്ഞത്. ഏതായാലും ആരാധനാലയം അപ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇല്ലെങ്കിൽ, ഒരുപക്ഷെ മരണസംഖ്യ ഇതിലും വർദ്ധിക്കുമായിരുന്നു.
ഇനിയും ഏറെ തീവ്രവാദികൾ ഉണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് ആസ്ട്രിയൻ സർക്കാർ. വിവിധയിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ച വിയന്നയിൽ പലയിടങ്ങളിലും പൊലീസ് റെയ്ഡും നടക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറാണമെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി പട്ടാളത്തേയും ഇറക്കിയിട്ടുണ്ട്. അതിനിടയിൽ ആസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കുമായുള്ള അതിർത്തിയിൽ ചെക്ക് സൈന്യവും പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വർഷങ്ങളിലൊക്കെ യൂറോപ്പിൽ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർഷം, കോവിഡ് തേരോട്ടം നടത്തുന്ന കാലത്ത്, തീവ്രവാദ ഭീഷണി ഏറെയുണ്ടായിരുന്ന ഇടങ്ങൾ പോലും താരതമ്യേന ശാന്തമായപ്പോൾ യൂറോപ്പ് കൂടുതൽ ആക്രമണങ്ങൾക്ക് വിധേയമാകുകയായിരുന്നു. 2020 ഫെബ്രുവരി 2 ന് സൗത്ത് ലണ്ടനിലെ സുദേശ് അമ്മാൻ എന്ന 20 കാരനാണ് ഈ വർഷത്തെ ആദ്യ തീവ്രവാദി ആക്രമണം നടത്തിയത്. നേരത്തേ, അൽഖ്വയ്ദയുമായി ബന്ധപ്പെട്ട ലഘുരേഖകൾ വിതരണം ചെയ്തതിന് മൂന്നു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ മൂന്നാം ദിവസമാണ് ഇയാൾ കത്തിയുമായി തെരുവിൽ വിളയാടിയത്.
പീന്നീട് കൊറോണയുടെ മൂർദ്ധന്യഘട്ടത്തിൽ തീവ്രവാദി ആക്രമണത്തിന് ഒരല്പം ശമനം ഉണ്ടായെങ്കിലും അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്. 2020 സെപ്റ്റംബർ 25 ന് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി ഹെബ്ഡോ മാസികയുടെ ഓഫീസിനു മുന്നിൽ വച്ച് ഇസ്ലാമിക തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
ഇതിനു ശേഷം 2020 ഒക്ടോബർ 4 ന് ജാർമ്മനിയിലെ ഡ്രെസ്ഡെൻ നഗരത്തിലായിരുന്നു അടുത്ത ആക്രമണം അരങ്ങേറിയത്. ഒരു ജർമ്മൻ വിനോദസഞ്ചാരിക്ക് നേരെയായിരുന്നു ആക്രമണം നടന്നത് ഐസിസ് അനുഭാവിയായ അബ്ദുള്ള എന്ന സിറിയക്കാരനായിരുന്നു ഇതിനു പിന്നിൽ. അയാളെ അറസ്റ്റുചെയ്തു. നേരത്തേ മറ്റൊരു കുറ്റത്തിന് രണ്ടു വർഷവും ഒമ്പത് മാസവും ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു ഈ ക്രൂരൻ. 53 വയസ്സും 55 വയസ്സും ഉള്ള രണ്ട് ജർമ്മൻ പൗരന്മാരെയായിരുന്നു ഇയാൾ കുത്തിയത്. ഇതിൽ 55 കാരൻ ചികിത്സയിലിരെക്കേ മരണമടഞ്ഞു.
2020 ഒക്ടോബർ 12 ന് ക്രൊയേഷയിലായിരുന്നു അടുത്ത ആക്രമണം. ഒരു സർക്കാർ കെട്ടിടത്തിനു നേരെയായിരുന്നുഡാനിജെൽ ബേസുക്ക് എന്ന 22 കാരൻ നിറയൊഴിച്ചത്. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റു.അതിനു ശേഷമാണ് ഏറെ വിവാദമായ സാമുവൽ പാറ്റി കൊലപാതകം അരങ്ങേറിയത്. പ്രവാചകന്റെ കാരിക്കേച്ചർ ക്ലാസ്സിൽ കാണിച്ചു എന്നാരോപിച്ച് അദ്ധ്യാപകനായ സാമുവൽ പാറ്റിയുടെ തലയറുത്തുകൊല്ലുകയായിരുന്നു. ഈ കൊലപാതകത്തോടെയായിരുന്നു യൂറോപ്പിലെ തീവ്രവാദത്തിന്റെ ആഴവും ഭീകരതയും ലോകം തിരിച്ചറിഞ്ഞത്.
2020 ഒക്ടോബർ 29 ന് ഫ്രാൻസിലെ നൈസിൽ ഒരു കൃസ്തീയ ദേവാലയത്തിനടുത്തായിരുന്നു അടുത്ത ആക്രമണം ബ്രാഹിം ഔസ്സവൊയി എന്ന 21 കാരൻ ഇവിടെ മൂന്നു പേരെയാണ് കത്തിക്ക് ഇരയാക്കിയത്. ടുണീഷ്യൻ പൗരനായ ഈ നരാധമൻ ഇറ്റലി വഴിയായിരുന്നു ഫ്രാൻസിൽ എത്തിച്ചേർന്നതെന്ന് പിന്നീട് തെളിഞ്ഞു. ഈ പരമ്പരയിലെ ഏറ്റവും അവസാനത്തെ സംഭവമായിരുന്നു ഇന്നലെ നടന്നത്.
രണ്ട് ലോകമഹായുദ്ധങ്ങളും ആരംഭിച്ചത് യൂറോപ്പിൽ നിന്നായിരുന്നു എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് താരതമ്യേന സമാധാന പ്രിയരാവുകയായിരുന്നു. കമ്മ്യുണിസത്തിന്റെ തകർച്ചയുടെ നാളുകളിൽ ചില രാജ്യങ്ങളിൽ ദൃശ്യമായ അഭ്യന്തര കലാപങ്ങൾ ഒഴിവാക്കിയാൽ വൻ യുദ്ധങ്ങളൊന്നും തന്നെ യൂറോപ്പിൽ നടന്നിട്ടില്ലെന്ന് പറയാം. സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന യൂറോപ്പിൽ ഇന്ന് അശാന്തി പടർത്തുന്നതിന്റെ പ്രധാന കാരണം മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ കുടിയേറിയ ഇസ്ലാമിക അഭയാർത്ഥികളാണ്.
അന്നം നൽകിയ കൈക്ക് കൊത്തുന്നവർ തങ്ങളുടെ മണ്ണിനെ കലാപ ഭൂമിയാക്കിയത് വൈകിയെങ്കിലും യൂറോപ്പുകാർ തിരിച്ചറിയുന്നു. ഇന്ന് അവിടെ മിക്ക രാജ്യങ്ങളിലും ഈ അഭയാർത്ഥികൾക്കെതിരെവൻ രോഷമുയരുകയാണ്. നാളെ അത് അവർക്കെതിരെയുള്ള ഒരു കലാപമായി മാറിയാൽ പോലും അതിശയിക്കേണ്ടതില്ല എന്നാണ് പാശ്ചാത്യ നിരീക്ഷകർ കരുതുന്നത്. യൂറോപ്പിലാകെ മത തീവ്രവാദത്തിനെതിരെ വലിയതോതിൽ തന്നെ ജനങ്ങളുടെ മനോഗതി രൂപപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഇന്നലെ വിയന്നയിലെ സംഭവത്തിനു ശേഷമുണ്ടായ വിവിധ യൂറോപ്പ്യൻ നേതാക്കളുടെ പ്രതികരണങ്ങൾ.
ഫ്രാൻസിനു ശേഷം സുഹൃദ്രാജ്യമായ ആസ്ട്രിയയെ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം അറിയിച്ച ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ പിന്നീട് കൂടുതൽ കടുത്ത ഭാഷയാണ് ഉപയോഗിച്ചത്. ''ഇത് യൂറോപ്പാണ്. ആരോടാണ് കളിക്കുന്നതെന്ന് അവർക്കറിയില്ല. എല്ലാം ഞങ്ങൾ സഹിക്കുമെന്ന് കരുതേണ്ടതില്ല'', അദ്ദേഹം ട്വീറ്റ് ചെയ്തു. തീവ്രവാദത്തിനെതിരെയുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടേണ്ട കാലം അടുത്തു എന്നാണ് ജർമ്മൻ വിദേശകര്യമന്ത്രി പറഞ്ഞത്. ഇത് ഇങ്ങനെ വിട്ടുകളയാവുന്ന ഒരു കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഹോം സെക്രട്ടറി പ്രീതി പട്ടേലും ആസ്ട്രിയൻ ജനതക്ക് പിന്തുണയുമായെത്തി. ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളും തീവ്രവാദത്തിനെതിരെ കർശനമായ നിലപാടെടുത്ത് രംഗത്തുണ്ട്.ഇങ്ങനെ തുടർച്ചയായ തീവ്രവാദി ആക്രമണങ്ങൾ യൂറോപ്പിനെ കൂടുതൽ ഐക്യത്തിലേക്കാണ് നയിക്കുന്നത്. ഇത് ഭാവിയിൽ ഒരു ചേരി തിരിവായി മാറുമോ എന്ന് ഭയക്കുന്നവരുമുണ്ട്. ചില തോന്ന്യാസി രാജ്യങ്ങളുടെ പ്രവർത്തനഫലമായി ഏഷ്യയിലേയും ആഫ്രിക്കയിലേയും ഒക്കെയുള്ള വികസ്വര രാജ്യങ്ങളിലെ പൗരന്മാർക്ക് യൂറോപ്പിൽ പ്രവേശനം നിഷേധിക്കുന്നതു വരെ കാര്യങ്ങൾ എത്തുമോ എന്ന് ഭയക്കുന്നവരും ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്