'ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും': പിണറായിയുടെ പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഹൻ റോയ് സോഷ്യൽ മീഡിയയിലെ കവിത എഴുത്ത് നിർത്തിയത് വിജയദശമി നാളിൽ; ആയിരത്തൊന്ന് അണുകവിതകൾ പുസ്തകമാകുന്നു; കരിനിയമത്തിന് എതിരെയുള്ള മറുനാടന്റെ പ്രതിഷേധം മാതൃകാപരമെന്നും സോഹൻ റോയ്
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ട് വന്ന പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലെ കവിതയെഴുത്ത് അവസാനിപ്പിച്ച സംവിധായകനും കവിയുമായ സോഹൻ റോയ് തന്റെ അണുകവിതകൾ പുസ്തകമാക്കുന്നു. ഈ കവിതാ സമാഹാരത്തിന്റെ ഡിജിറ്റൽ പതിപ്പ് ആണ് ഉടൻ പുറത്തിറങ്ങുക. താനിതുവരെ എഴുതിയതിൽവച്ച് ഏറ്റവും കൂടുതൽ അനുവാചക ശ്രദ്ധ ആകർഷിച്ച ആയിരത്തി ഒന്ന് കവിതകൾ തിരഞ്ഞെടുത്താണ് പുസ്തകം ആക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുസ്തകം പുറത്തിറങ്ങും.
പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം തുടങ്ങി പത്ത് സർഗ്ഗങ്ങളിലായിട്ടാണ് ഉള്ളടക്കം. മൂന്നു വർഷങ്ങൾ ആയി സോഷ്യൽ മീഡിയയിൽ തുടർന്നിരുന്ന കവിതയെഴുത്താണ് പൊലീസ് ആക്റ്റ് ഭേദഗതിയിൽ പ്രതിഷേധിച്ച് വിജയദശമി നാളിൽ അദ്ദേഹം അവസാനിപ്പിച്ചത്. സൈബർ ഇടങ്ങളിൽ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാവുന്നതിന്നിടെയാണ് സോഹൻ റോയ് ഈ തീരുമാനം കൈക്കൊണ്ടത്. ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും എന്ന നാലുവരി കവിത മറുനാടന്‍ അയച്ച് തന്നു സോഹൻ റോയ് പറഞ്ഞു 'പിണറായി സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം 'അഞ്ച് വർഷം എടുത്ത് അകത്തിടാൻ കഴിയുന്ന കവിതയാണിത്. അതുകൊണ്ട് തന്നെ കവിതയെഴുത്ത് നിർത്തുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കേരളം ഇളക്കിമറിക്കുന്ന ഇടത് സാഹിത്യ നായകന്മാർ നിശബ്ദരായി ഇരിക്കെ ഇവരുടെ കണ്ണടച്ച് ഇരുട്ടാക്കലിനെതിരെ 'നിയമക്കുരുതി; എന്ന് പേരിട്ട തന്റെ കവിതകൊണ്ട് പ്രതിഷേധിച്ചാണ് സോഹൻ റോയ് കവിതയെഴുത്ത് അവസാനിപ്പിച്ചത്. ആ കവിത ഇങ്ങനെ:
''കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും''
ഇങ്ങനെയുള്ള ആയിരത്തൊന്നു കവിതകൾ പുസ്തകമാക്കുകയാണ് സോഹൻ റോയ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ ചലനമുണ്ടാക്കിയ കവിതകൾ ആയിരുന്നു സോഹൻ റോയിയുടേത്. അതാത് ദിവസത്തെ പ്രധാന വിഷയം ആസ്പദമാക്കി തുടർച്ചയായി കവിതകൾ എഴുതുന്നതായിരുന്നു ശീലം. ലളിതാംബിക അന്തർജ്ജനം അവാർഡ് ഈ സപര്യയ്ക്ക് സോഹൻ റോയിയെ തേടിയെത്തി. കേവലം വരികളെഴുതുക എന്നതിലുപരി, മലയാളം മറന്ന മലയാളികളെക്കൂടി കവിതയുടെ ലോകത്തെത്തിക്കാൻ ഈ രീതി ഉപകരിച്ചിരുന്നു. ആ രീതിയിലുള്ള പ്രതികരണങ്ങളാണ് കവിതകളുടെ ചുവടെ കമന്റുകൾ ആയി പ്രത്യക്ഷപ്പെട്ടത്. കവിതകൾക്ക് സംഗീതം നൽകി ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ, വീഡിയോ രൂപത്തിൽ ആണ് കവിതകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ആസ്വാദനത്തിന്റെ വേറിട്ട തലം തന്നെ ഈ കവിതകൾ തുറന്നു വെച്ചു.
ചലച്ചിത്ര ഗാനരചന, ആൽബങ്ങൾ തുടങ്ങിയവയിൽ സജീവമായിരുന്ന സോഹൻ റോയ്, ബിസിനസ് തിരക്കുകൾ മൂലം കലാരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2018 ജനുവരിയിലാണ് അദ്ദേഹം വീണ്ടും അണുകാവ്യം എന്ന് പേരിട്ട നാലുവരിയുള്ള കവിതകളിലൂടെ കാവ്യരചനാ ലോകത്തേയ്ക്ക് തിരിച്ചുവന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സമൂഹ മനസ്സിൽ ഭീതി വിതച്ചു കൊണ്ടിരുന്ന ആ കാലത്ത്, കുരുതിമോക്ഷം എന്ന പേരിൽ എഴുതിയ ഒരു കവിതയ്ക്ക് ലഭിച്ച വൻ സ്വീകരണമാണ് വീണ്ടും എഴുത്തിന്റെ ലോകത്തേയ്ക്ക് തിരിച്ചു പോകാൻ പ്രേരിപ്പിച്ചത്.
സമകാലീന സംഭവങ്ങളോടുള്ള തന്റെ ശക്തമായ പ്രതികരണം, വീര്യം ചോർന്നു പോകാതെ നാലു വരികളിൽ സന്നിവേശിപ്പിക്കുക എന്ന ആശയമാണ് അണുകാവ്യത്തിന്റെ അടിസ്ഥാനം. ഓരോ അണു കാവ്യവും ഒരു മികച്ച ദൃശ്യം, സംഗീതം, ആലാപനം എന്നിവയുടെ അകമ്പടിയോടെ മുപ്പത് സെക്കൻഡ് സമയം വരുന്ന വീഡിയോകൾ ആയി സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്സ് ആപ്പ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ഒരു ലക്ഷത്തിൽപ്പരം സ്ഥിരം പ്രേക്ഷകരിലേയ്ക്കാണ് നിമിഷങ്ങൾക്കകം അണുകവിതകൾ ദിവസവും എത്തിക്കൊണ്ടിരുന്നത്. ഏത് പ്രധാന സംഭവം ഉണ്ടായാലും, അതിനെ ആസ്പദമാക്കി പലപ്പോഴും ഒരു മണിക്കൂറിനുള്ളിൽത്തന്നെ അണു കാവ്യം തയ്യാറായി എത്തിച്ചിരുന്നു. ഇതാണ് ജനപ്രിയതയ്ക്ക് അടിസ്ഥാനമായത്.
അറുന്നൂറ്റിയൊന്ന് കവിതകൾ പൂർത്തിയായ സമയത്ത് ആ കവിതകളുടെ സമാഹാരം, സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും ഈ പുസ്തകത്തിന്റെ യു എ ഇ എഡിഷൻ പ്രകാശനം ചെയ്തിരുന്നു. നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡിസി ബുക്സ് 'അണുകാവ്യം' എന്ന പേരിലും പ്രസിദ്ധീകരിച്ചു. സലിം കുമാർ സംവിധാനം ചെയ്ത കറുത്ത യഹൂദൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തുടങ്ങിയ സിനിമകൾക്കുവേണ്ടി സംഗീത-പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ള ബി ആർ ബിജുറാം ആണ് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.
'പിണറായി സർക്കാരിനോടുള്ള പ്രതിഷേധം എന്ന നിലയിൽ പേന മടക്കുകയാണെന്ന് സോഹൻ റോയി മറുനാടനോട് പ്രതികരിച്ചത്. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ മാത്രമാണ് ഈ കരിനിയമത്തിന്നെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. മറ്റാരും പ്രതിഷേധവുമായി രംഗത്തില്ല. മറുനാടൻ എഡിറ്ററുടെ പ്രതിഷേധം മാതൃകയാണ്. ഈ മാതൃക തന്നെയാണ് ഞാൻ പിൻപറ്റുന്നത്-സോഹൻ റോയ് പറയുന്നു. കവിതയെഴുത്ത് തടയാനുള്ള തീരുമാനം സ്വന്തം ഫെയ്സ് ബുക്ക് പേജിലും സോഹൻ റോയി പോസ്റ്റ് ചെയ്തിരുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍