ആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യത
എം മനോജ് കുമാർ
തിരുവനന്തപുരം: അതാത് റവന്യൂ ജില്ലയിലെ ആധാരങ്ങൾ ജില്ലാ പരിധിയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം ഇന്നു മുതൽ പ്രാബല്യത്തിലായിരിക്കെ ഈ സംവിധാനത്തെപ്പറ്റി ഉയരുന്നത് ഒട്ടുവളരെ ആക്ഷേപങ്ങൾ. ജില്ലയ്ക്കുള്ളിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ വരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള അധികാരം എല്ലാ സബ് രജിസ്ട്രാർമാർക്കും അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. പൂർണമായും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ട് വേണം എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം കൊണ്ടുവരേണ്ടത്. ഓൺലൈൻ സംവിധാനംവന്നിട്ടുണ്ടെങ്കിലും പൂർണമായ ഓൺലൈൻ വന്നിട്ടില്ല. ആധാരത്തിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസിലുള്ളവർക്ക് മാത്രമേ അറിയാൻ സാധിക്കൂ. ആ വിശദാംശങ്ങൾ പുതുതായി ആധാരം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസർക്ക് ലഭിക്കില്ല. ഈ രീതിയിലുള്ള ഓൺലൈൻ സംവിധാനത്തിന്റെ പിറകെ നടപ്പിലാക്കേണ്ട എനിവേയർ രജിസ്ട്രേഷൻ ആദ്യം തന്നെ നടപ്പിലാക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് കുരുക്കാകും. അഴിമതിക്ക് കളം ഒരുങ്ങുകയും ചെയ്യും. ഇതാണ് വേണ്ടത്ര മുന്നൊരുക്കം കൂടാതെ പദ്ധതി നടപ്പിലാക്കുമ്പോൾ ഉയരുന്ന പ്രധാന ആക്ഷേപങ്ങളിൽ ചിലത്.
നിലവിൽ വസ്തുവിന്റെ പരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യാനാകുമായിരുന്നുള്ളു. എനിവെയർ രജിസ്ട്രേഷൻവന്നതോടെ രജിസ്റ്റർ ചെയ്യുന്ന ഓഫീസർക്ക് ഭൂമി സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസറുടെ ഓൺലൈൻ കൺഫർമേഷന്മാത്രം മതി. ഈ ഓൺലൈൻ കൺഫർമേഷൻ ഒന്നാം തരം കുരുക്കായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വസ്തുവിലെ ബാധ്യതകൾ, ആധാരം രജിസ്റ്റർ ചെയ്യുന്ന ആളിന് വസ്തുവിൽ അവകാശമുണ്ടോ, വസ്തുവിൽ കോടതി ഇഞ്ചക്ഷൻ ഉണ്ടോ കോടതി അറ്റാച്ച്മെന്റ് ഉണ്ടോ എന്നൊക്കെ വിശദമായ പരിശോധന വേണ്ടിവരും. അല്ലാതെ ഓൺലൈൻ കൺഫർമേഷൻ നൽകിയാൽ അത് ആധാരം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർക്ക് കുരുക്കാകും. ഒപ്പം അഴിമതിക്കും കളം ഒരുങ്ങാനുള്ള സാധ്യതയും വരും.
ഈ രീതി നടപ്പിലാക്കുമ്പോൾ സ്മൂത്ത് ഫംഗ്ഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. സബ് രജിസ്ട്രാർക്ക് ആണ് ആധാരം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ സബ് രജിസ്ട്രാർ അവധിയിൽ ആയാൽ ആ സബ് രജിസ്ട്രാർ ഓഫീസിലെ മറ്റാർക്കും ആധാരം രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ല. അപ്പോൾ അനുമതിക്ക് വേണ്ടി ജില്ലാ രജിസ്ട്രാറെ കാണാൻ പോകേണ്ടി വരും. ഇത് ബന്ധപ്പെട്ട കക്ഷികൾക്ക് പ്രയാസം സൃഷ്ടിക്കും. സബ് രജിസ്ട്രാർമാർക്ക് താത്പര്യം വന്നാൽ എഴുത്തുകാരും സബ് രജിസ്ട്രാർമാരും അവിഹിത കൂട്ടുകെട്ടുകൾ ഉണ്ടാക്കും. ആധാരം എഴുത്തുകാർ തങ്ങൾക്ക് താത്പര്യമുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് ആധാരം രജിസ്റ്റർ ചെയ്യാൻ ആളുകളെ അയക്കും. ഈ രീതിയിൽ ഏർപ്പാട് വന്നാൽ പല സബ് രജിസ്ട്രാർ ഓഫീസിലും തിരക്ക് കുറയും. അതാത് സബ് രജിസ്ട്രാർ പരിധിയിൽ നിന്നും മാറ്റി മറ്റൊരു രജിസ്ട്രാർ വശം രജിസ്റ്റർ ചെയ്യുമ്പോൾ മെമോ അയക്കുന്നതും പ്രശ്നമാകും. നിലവിൽ ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലേക്ക് രേഖകൾ അയക്കണം. അവിടുത്തെ രജിസ്ട്രാരുടെ അനുമതി വാങ്ങണം. ഇത് കഴിഞ്ഞു മാത്രമേ രജിസ്ട്രേഷൻ നടക്കുകയുള്ളൂ. മെമോ അയക്കുമ്പോൾ ആദ്യത്തെ രജിസ്ട്രാർ ആ ഓഫീസിലെ പണികൾ കഴിഞ്ഞു മാത്രമേ ഈ മെയിൽ നോക്കുകയുള്ളൂ. അപ്പോഴും താമസം വരും.
നിലവിലെ നിയമം അനുസരിച്ച് മറ്റൊരു ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് മെമോ (സെറ്റിൽമെന്റ് രജിസ്റ്റർ) അത് പരിശോധിച്ചാണ് മെമോയ്ക്ക് മറുപടി നൽകുന്നത്. ബന്ധപ്പെട്ട കക്ഷിക്ക് സ്വത്തിലെ അവകാശമുണ്ടോ എന്നൊക്കെ പരിശോധിക്കണം. ഇത് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് വരുത്തി പരിശോധിക്കണം. എന്നിട്ട് വേണം ആധാരം രജിസ്റ്റർ ചെയ്യാൻ. ഫെയർ വാല്യു സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ കഴിയില്ല. ആധാരം രജിസ്ട്രേഷൻ നടപടി വന്നാൽ ബന്ധപ്പെട്ട ഓഫീസിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ബാധ്യതകൾ അപ്പോൾ തന്നെ രേഖയിൽ വരും. മറ്റൊരു ഓഫീസിലാണ് എങ്കിൽ ഇത് അപ്പോൾ രേഖയിലേക്ക് വരില്ല. സബ് രജിസ്ട്രാർ പുതിയ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട ഓഫീസിലേക്ക് മെമോ അയച്ച് അത് ആ ഓഫീസിൽ സ്വീകരിച്ചെങ്കിൽ മാത്രമേ പതിവുകൾ ചേർക്കാൻ കഴിയൂ. സ്വത്തുമായി ബന്ധപ്പെട്ടു എന്തെങ്കിലും ബാധ്യതകൾ ഉണ്ടെങ്കിൽ പുതിയ സബ് രജിസ്ട്രാർ ഓഫീസർക്ക് അറിയാൻ സാധിക്കില്ല.
ബാധ്യതകൾ നോക്കാതെ രജിസ്റ്റർ ചെയ്താൽ സബ് രജിസ്ട്രാർക്ക് വരെ പ്രശ്നങ്ങൾ വരും. കേസുകൾ വന്നാൽ അത് ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാറുടെ പിടലിക്ക് വരും. കേസുമായി ഉദ്യോഗസ്ഥൻ കോടതി കയറേണ്ടി വരും. വസ്തുവിൽ ഇഞ്ചക്ഷൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് സബ് രജിസ്ട്രാർക്ക് കൂടി ബാധ്യത വരും. കോടതി അറ്റാച്ച്മെന്റ് പ്രശ്നവും ഉദിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമെ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയൂ. ജോലിത്തിരക്ക് ഉള്ള ഓഫീസിൽ സമയത്തിനു മെമോ പോയിട്ടില്ലെങ്കിൽ അത് ബാധ്യത എടുക്കുന്ന അവസരത്തിൽ പിന്നീട് വിനയാകും. വേറൊരു സ്ഥലത്തുകൊണ്ട് വന്നു രജിസ്റ്റർ ചെയ്യുമ്പോൾ ഈ വസ്തുതകൾ എല്ലാം മുന്നിൽ വരും. ഇതെല്ലാം പരിഗണിക്കേണ്ടിയും വരും. ലോൺ എടുക്കുമ്പോൾ ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിൽ നിന്ന് ആദ്യത്തെ ഓഫീസിലേക്ക് പോകണം. അവിടെ നിന്ന് മറുപടി വരണം. അതുവരെ ലോൺ എടുത്ത ആൾ കാത്ത് നിൽക്കണം. അല്ലെങ്കിൽ പൂർണമായും ഓൺലൈൻ സംവിധാനം വരണം. അത് വന്നിട്ടുമില്ല. ഇതും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
അതുകൊണ്ട് തന്നെ ജില്ലയിൽ വേറെ ഒരു സ്ഥലത്തുള്ള ഓഫീസിൽ രജിസ്ട്രേഷൻ ചെയ്തിട്ടും ഫലമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. . മറ്റൊരു രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ . ആധാരത്തിൽ നമ്പറും വസ്തുവും മാത്രമേ കാണുകയുള്ളൂ. ഏത് ഓഫീസ് എന്ന് പറയില്ല. ആധാരം പരിശോധനയ്ക്ക് നൽകിയാൽ അത് ബുദ്ധിമുട്ടാകും. ഏത് രജിസ്ട്രാർ ഓഫീസിലാണ്, ഏത് ജില്ലയിലാണ് ചെയ്തത് എന്ന് അറിയണം. ഇത് രണ്ടും നിലവിലെ രീതിയിൽ അറിയാൻ കഴിയില്ല. ഐഡന്റിഫിക്കെഷൻ നമ്പർ പോലുമില്ലാതെ ആധാരം വരുന്നത് ശരിയായ നടപടിയുമല്ല. മുന്നൊരുക്കങ്ങൾ ഇല്ലാതെ എനിവെയർ രജിസ്ട്രേഷൻ നടപ്പിലാക്കുമ്പോൾ സംഗതി പാളുമെന്നു തന്നെയാണ് ഉദ്യോഗസ്ഥർക്കിടയിൽ ഉള്ള സംസാരം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍