ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ച് യുവാവ് എത്തിയത് മോട്ടോർ വാഹനവകുപ്പിന്റെ സ്ക്വാഡിനു മുന്നിലേക്ക്; പതിനായിരം രൂപ പിഴയ്ക്ക് പകരം നിർദ്ദേശിച്ചത് രണ്ടായിരം രൂപ; യുവാവിന്റെ ഫോൺ വിളിയിൽ ഓടിയെത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ; ആരോപിച്ചത് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുവെന്ന്; ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതിനു 15 ഓളം പേർക്കെതിരെ കേസ്
എം മനോജ് കുമാർ
പാലക്കാട്: രാത്രികാല വാഹനപരിശോധന നടത്തുന്നതിന്നിടെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കയ്യേറ്റ ശ്രമം നടത്തിയതിനും ഭീഷണിപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർക്ക് എതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഹുസൈൻ ഷഫീക്ക് ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ബൈക്ക് അപകടങ്ങളും മരണങ്ങളും വർദ്ധിച്ചതോടെയാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പാലക്കാട് പത്തിരിപ്പാലത്ത് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ബൈക്കുമായി വന്ന യുവാവിനു ലൈസൻസ് ഇല്ലായിരുന്നു. ഇയാളെ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥർ ഫൈൻ ആവശ്യപ്പെട്ടതാണ് പ്രശ്നമായത്. യുവാവ് ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ ഷഫീഖ് അടക്കമുള്ളവരെ ഫോണിൽ വിളിച്ചു വരുത്തി. തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം നടന്നു. നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ഒറ്റപ്പാലം പൊലീസ് ആണ് ജനങ്ങൾക്കിടയിൽ നിന്നും ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു.
ഹുസൈൻ ഷെഫീഖിന് എതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനുമാണ് കേസ് ചാർജ് ചെയ്തത്. ഹുസൈൻ ഷഫീഖിന് എതിരെ വേറെയും കേസുകൾ ഉണ്ടെന്നു ഒറ്റപ്പാലം സിഐ സുജിത്ത് മറുനാടനോട് പറഞ്ഞു. ലൈസൻസ് ഇല്ലാതെ യുവാവ് വന്നപ്പോൾ മാനുഷിക ഇടപെടൽ ആണ് ഉദ്യോഗസ്ഥർ നടത്തിയത്. പതിനായിരം രൂപ പിഴ ഈടാക്കുന്നതിന് പകരം രണ്ടായിരം രൂപ ഈടാക്കി യുവാവിനെ വിട്ടയക്കാൻ അവർ തയ്യാറായിരുന്നു. എന്നാൽ ഈ രണ്ടായിരം രൂപ കൈക്കൂലിയായി കണ്ടു നാട്ടുകാർ വെറുതെ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹുസൈൻ ഷഫീക്ക് ഉൾപ്പെടെയുല്ലവർക്ക് എതിരെ കേസ് എടുത്തത്-സിഐ പറയുന്നു. പ്രശ്നമായപ്പോൾ മങ്കര പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയായതിനാൽ അവർ ഇടപെട്ടില്ല. തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്ത് എത്തിയാണ് ആളുകളെ പിരിച്ചു വിട്ടത്.
ഒറ്റപ്പാലം-പാലക്കാട് റൂട്ടിൽ വാഹനാപകടങ്ങളും മരണങ്ങളും വർദ്ധിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് പരിശോധന ഊർജ്ജിതമാക്കിയത്. ഈ പരിശോധനയ്ക്കിടെയാണ് പ്രശ്നങ്ങൾ വന്നത്. ബൈക്കുമായി വന്ന യുവാവിനു ലൈസൻസ് ഇല്ലായിരുന്നു. പതിനായിരം രൂപയാണ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ പിഴ. ഈ തുക അടയ്ക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ് ഫോണിൽ നാട്ടുകാരെ വിളിച്ചു. ഇതോടെയാണ് ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ ഷഫീഖ് ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്. പാലക്കാട് തൃശൂർ ജില്ലകളിലായി വിവിധ ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹുസൈൻ എത്തിയതോടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും തുടർന്നു ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമവും നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഹുസൈൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചത്. എന്നാൽ ഒറ്റപ്പാലം പൊലീസ് ഇത് തള്ളിക്കളയുന്നു. ലൈസൻസ് ഇല്ലാതെ വന്ന യുവാവിനോട് തീർത്തും മാനുഷികപരമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. ഈ തുക ഇല്ലെന്നു പറഞ്ഞപ്പോൾ അവർ തുക കുറച്ചു കൊടുത്തു. ഇത് കൈക്കൂലിയായി നാട്ടുകാർ വ്യാഖ്യാനിക്കുകയായിരുന്നു. ഇതും പറഞ്ഞാണ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാർ പ്രശ്നങ്ങൾക്ക് മുതിർന്നത്-സിഐ പറയുന്നു. നാടകീയമായ സംഭവവികാസങ്ങളാണ് ഈ സമയത്ത് ഇവിടെ നടന്നത് എന്ന് ഇതുമായി ബന്ധപ്പെട്ടു സക്കീർ ഹുസൈൻ എന്നയാൾ നൽകിയ ഫെയ്സ് ബുക്ക് ലൈവിൽ വ്യക്തമാകുന്നു. ഡ്യൂട്ടിക്ക് ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാർ കയറു പൊട്ടിച്ച് നടത്തുന്ന പ്രവർത്തികളാണ് ലൈവിൽ ഉള്ളത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ഇന്റർസെപ്റ്റർ വെഹിക്കിളിൽ ബന്ദിയാക്കി നിർത്തിയാണ് നാടകം മുഴുവൻ നടക്കുന്നത്.
ഫെയ്സ് ബുക്ക് ലൈവിലെ സംഭാഷണങ്ങൾ ഇങ്ങനെ:
നിങ്ങൾക്ക് ചെറിയ ഫൈൻ ഇട്ടിട്ട് ഒഴിവാക്കാമായിരുന്നു. പാവപ്പെട്ട ആളുകളെ പറ്റിച്ചിട്ട്... പ്രിയമുള്ളവരേ എന്ഫോഴ്സ്മെന്റ് വിംഗിൽപ്പെട്ട സജീവ് എന്ന ഉദ്യോഗസ്ഥൻ പത്തിരിപ്പാലം സെൻട്രലിൽ വെച്ച് പാവപ്പെട്ട ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി 2000 രൂപ കൈക്കൂലി തന്നില്ലെങ്കിൽ പതിനായിരം രൂപ ഫൈൻ തരുമെന്ന് പറഞ്ഞു പാവപ്പെട്ട പയ്യന് രണ്ടായിരം രൂപയുടെ ഫൈൻ എഴുതി നൽകിയിരിക്കുന്നു. അടുത്തുള്ള ആൾ പതിനായിരം രൂപ ഫൈൻ എന്ന് തിരുത്തുന്നു...പൊതുപ്രവർത്തകനായ എന്നോടു അദ്ദേഹം സംസാരിച്ചത് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ എന്നാണ്. ഈ രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറുകയാണെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതികരിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്... സാധാരണക്കാരനായ കൂലിപ്പണിക്കാരനായ ഒരുത്തനോട് രണ്ടായിരം രൂപ തന്നില്ലെങ്കിൽ പതിനായിരം രൂപ ഫൈൻ നൽകുമെന്ന് പറഞ്ഞു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് ചോദിക്കാൻ വന്നതാണ് മണ്ണൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായ എന്നോടു വെള്ളം അടിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ഞാൻ മങ്കര പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. വെള്ളമടിച്ചിട്ടുണ്ടോ എന്ന് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് വാഹനം വിടുകയുള്ളൂ എന്നുള്ളത് അദ്ദേഹത്തിനെയും ബാക്കിയുള്ളവരെയും അറിയുക്കുന്നതിനു വേണ്ടിയാണ് വീഡിയോ എടുത്തത്. നിങ്ങളുടെ വീറോക്കെ എവിടെ.. യൂണിഫോം ഉണ്ട് എന്ന് പറഞ്ഞിട്ട് പാവപ്പട്ട ആളുകളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയ പരിപാടി... പൊലീസ് എത്തുന്നു. ഗ്രാമപഞ്ചായത്ത് അംഗമായ എന്നോടു മദ്യപിച്ചോ എന്ന് ചോദിച്ചതിന് എനിക്ക് പരാതിയുണ്ട്....രണ്ടായിരം രൂപ അവർ കൈക്കൂലി ചോദിച്ചു..പൊലീസിനോട്... സാറിന്റെ കയ്യിൽ ഊതുന്ന സാധനമുണ്ടോ? കള്ളുകുടിച്ചോ എന്നാണ് ചോദിച്ചത്..നാട്ടുകാർ ഇടപെടുന്നു പൊതുപ്രവർത്തകനോടാണ് കള്ളുകുടിച്ചോ എന്ന് ചോദിച്ചത്..., ഞങ്ങൾ ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാ...സജീവേട്ടാ...പണിയും തോരവും ഇല്ലാത്ത കൊറോണ സമയത്ത് പതിനായിരം ആരാണ് അടക്കുക...നിങ്ങൾക്ക് ടാർജറ്റ് തന്ന ആളുകളെ വിളിക്കൂ...എന്നിട്ട് തീരുമാനം എടുക്കാം.. ഞങ്ങൾ പണം പിരിച്ചു തരാം..സർക്കാരിനു...തൊഴിലും തേങ്ങയും മാങ്ങയും ഇല്ലാതെ ആളുകൾ തെണ്ടി തിരിഞ്ഞു നടക്കുന്ന സമയത്ത് .. നിങ്ങൾ ശമ്പളം വാങ്ങി പിരിച്ചു കൊടുക്കാൻ നടക്കുകയാണ്.... എന്താ ഇത് മനുഷ്യന്മാർക്ക് പറ്റിയത്..
സക്കീർ ഹുസൈന്റെ ഫെയ്സ് ബുക്ക് പോസ്റ്റിങ് ഇങ്ങനെ:
ഒറ്റപ്പാലം എംവിഐ ഉദ്യോഗസ്ഥൻ എം.ആർ.സജീവ് രാത്രി വൈകിയുള്ള ഗുണ്ടാ പിരിവ്# പ്രതികരിച്ചവർക്ക് ജാമ്യമില്ലാ കേസ്. കൈക്കൂലി ചോദിച്ച എംവിഐ പുണ്യാളൻ. രാത്രി ഏകദേശം 10:30 നു പത്തിരിപ്പാല കവലയിൽ ആർടിഒ എൻഫോഴ്സ്മെന്റ് വിങ്ങിലെ വാഹനപരിശോധനയിൽ മണ്ണൂർ വേങ്ങശ്ശേരി സ്വദേശിയായ സഹോദരനെ തടുക്കുകയും ലൈസൻസ് ഇല്ല എന്നുള്ള കാരണത്താൽ പതിനായിരം രൂപ പിഴയടക്കണമെന്നും അല്ലെങ്കിൽ രണ്ടായിരം രൂപ ഇപ്പോൾ തന്നാൽ വണ്ടിയെടുത്തു പൊയ്ക്കോ എന്നും പറഞ്ഞതിൽ തന്റടുത്ത് പൈസ ഇല്ല എന്നും എന്നെ ഒഴിവാക്കണമെന്നും പറഞ്ഞപ്പോൾ 2000 രൂപ തന്നു പോടാ എന്നും പൈസ ഇല്ലെങ്കിൽ ആരെയെങ്കിലും വിളിച്ചു കൊണ്ടുവരാൻ പറയെടോ എന്നും അല്ലെങ്കിൽ വണ്ടി കൊണ്ട് പോകുവാൻ പറ്റില്ല എന്ന് സുഹൃത്ത് ആയ ബൈക്ക് യാത്രികനെ ഭീഷണിപ്പെടുത്തി. ശേഷം സംസാരത്തിലും വളരെയധികം മോശമായാണ് എംവിഐ സംസാരിച്ചത്. എംവിഐ സജീവൻ മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസിനോട് ഞങ്ങൾ സംശയം പറഞ്ഞെങ്കിലും പരിശോധന വിധേയനാകാതെ അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞു മാറുകയും പൊലീസ് മദ്ധ്യസ്ഥയിൽ രാവിലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരിഹരിക്കാം എന്ന ഉറപ്പിൽ എല്ലാവരും പിരിഞ്ഞു പോവുകയാണ് ഉണ്ടായത്
ഇങ്ങിനെയുള്ള മറ്റുള്ള മാതൃകാപരമായ ഉദ്യോഗസ്ഥർക്ക് അപമാനമാണ്. ഇവരെ പോലുള്ളവരെ നിയമനടപടികൾക്ക് വിധേയമാക്കുന്നതിനു സാധാരണപ്പെട്ട യാത്രക്കാർക്ക് വേണ്ടിയും പ്രതേകിച്ചു ടാക്സിയിലെയും ഓട്ടോയിലെയും മറ്റു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് വേണ്ടിയും ഒരു സാധാരണ പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്നും നിലകൊള്ളുന്നതാണ്. യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ആയ ഞാൻ ഉൾപ്പടെ കോൺഗ്രസ് മണ്ണുർ മണ്ഡലം പ്രസിഡന്റും ജന പ്രതിനിധിയുമായ ഹുസൈൻ ഷഫീഖ്, ബ്ലോക്ക് കോൺഗ്രസ് സെക്രെട്ടറി മാരായ റിയാസ്, ബഷീർ എന്നിവർക്ക് എതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തി ജാമ്യമില്ലാ കേസ് എടുത്തിട്ടുണ്ട്.
പരാതി നൽകിയെന്ന് ഷഫീഖ് ഹുസൈൻ മാധ്യമങ്ങളോടു പ്രതികരിച്ചെങ്കിലും ഷഫീഖ് ഹുസൈൻ പരാതി നൽകിയിട്ടില്ലെന്ന് ഒറ്റപ്പാലം പൊലീസ് മറുനാടനോട് പറഞ്ഞു. ഷഫീഖ് ഹുസൈനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്