തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടും; 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാഗ് പാസ്വാൻ
മറുനാടൻ ഡെസ്ക്
പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്വയം ബദലാകാനാണ് നിതീഷ് ശ്രമിക്കുന്നതെന്നും 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാഗ് പറഞ്ഞു. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ പശ്ചാത്തലത്തിലായിരുന്നു ചിരാഗിന്റെ വിമർശനം. നിതീഷ് കുമാറിന് തെരഞ്ഞെടുപ്പിൽ ആരും വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് പ്രചരണത്തിനായി പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയതെന്ന് ചിരാഗ് പറഞ്ഞിരുന്നു.
‘വരാനിരിക്കുന്ന പൊതു തെരഞ്ഞടുപ്പിൽ മോദിക്കെതിരെ സ്വയം ബദലായി മാറാനാണ് നിതീഷിന്റെ ശ്രമം. അഞ്ച് വർഷം മുമ്പ് ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിനോടൊപ്പം ചേർന്ന് മോദിയ്ക്കെതിരെ പ്രവർത്തിച്ചയാളാണ് നിതീഷ്. പിന്നീട് ലാലുപ്രസാദിനെ ഉപേക്ഷിച്ച് തിരികെ എൻ.ഡി.എയിലേക്ക് ചേക്കേറി. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ലാലുവിനെതിരെ രൂക്ഷവിമർശനമുയർത്തുന്നയാളാണ് നിതീഷ്. മുമ്പ് മോദിയ്ക്കെതിരെ നടത്തിയ ക്യാംപെയ്ൻ പോലെ. പക്ഷെ നിതീഷിന്റെ ഇതുവരെയുള്ള പ്രവൃത്തികൾ വെച്ച് വിലയിരുത്തുകയാണെങ്കിൽ അയാൾ വീണ്ടും എൻ.ഡി.എ വിട്ട് മഹാസഖ്യത്തോടൊപ്പം ചേരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിൽ മോദിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും നിതീഷിന് കഴിയും’- ചിരാഗ് പറഞ്ഞു.
ബീഹാറിൽ ശക്തമായ ഭരണവരുദ്ധവികാരം ഉണ്ടെങ്കിലും എൻഡിഎ തന്നെ അധികാരത്തിൽ എത്തുമെന്നായിരുന്നു ഏതാണ്ട് എല്ലാ സർവേകളും വിലയിരുത്തിയിരുന്നത്. എൻഡിഎയിൽ തന്നെ നിതീഷിന്റെ ജെഡിയുവിനെ പിൻതള്ളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ പറയുന്നത് ഇങ്ങനെ വന്നാലും നിതീഷ് തന്നെ മുഖ്യമന്ത്രിയാവും എന്നാണ്. പക്ഷേ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യമന്ത്രി നിതീഷ്കുമാറിന് ചങ്കിടിപ്പ് ഏറുകയാണ്. കാരണം മഹാസഖ്യത്തിലെ തേജസ്വിയാദവ് പിതാവ് ലാലുപ്രസാദ് യാദവിനെപ്പോലെ വൻ ആൾക്കൂട്ടങ്ങളെയാണ് ആകർഷിക്കുന്നത്. എന്നാൽ നിതീഷിന്റെ യോഗത്തിലാവട്ടെ രണ്ടിടത്ത് ജനം കൂക്കിയപ്പോൾ അദ്ദേഹത്തിന് നിയന്ത്രണം വിടുകയും ചെയ്തു. ചിരാഗ് പാസ്വാൻെ നേതൃത്വത്തിലുള്ള എൽജെപി ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും അഭ്യൂഹമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എതിരാളികളാൽ വലയം ചെയ്യപ്പെട്ടിരിക്കയാണ് നിതീഷ്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ ആയിരുന്നു എൻഡിഎ സഖ്യത്തിന് ഉണർവേകിയത്. 'ജംഗിൾ രാജ് കാ യുവരാജ്' എന്ന് യോഗങ്ങളിൽ മോദി തേജസ്വി യാദവിനെ പരിഹസിച്ചത്്. ഇതിന് മറുപടിയായെന്നോണം, നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം തേജസ്വി കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ ശരിക്കും പ്രതിരോധത്തിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗ ശകലങ്ങൾ പുറത്ത് വിട്ട് കൊണ്ട് നിതീഷ്കുമാറിനെതിരേ കോടികളുടെ അഴിമതി ആരോപണമാണ് തേജസ്വിയാദവ് ഉയർത്തിയിരിക്കുന്നത്. 30,000 കോടി രൂപയുടെ 60ഓളം അഴിമതികളിൽ നിതീഷ്കുമാറിന് പങ്കുണ്ടെന്ന വലിയ ആരോപണമാണ് മഹാസഖ്യത്തിന്റെ മുഖമായി ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തേജസ്വി യാദവ് ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണത്തെ സ്ഥാപിക്കാൻ നിതീഷ് സർക്കാരിനെ വിമർശിക്കുന്ന പ്രധാനമന്ത്രിയുടെ തന്നെ പഴയ വീഡിയോ ക്ലിപ്പിങ്ങാണ് തേജസ്വി യാദവ് രാഷ്ട്രീയായുധമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ്കുമാറിനെ അഴിമതി സർക്കാരെന്ന് വിളിക്കുന്ന വീഡിയോയാണ് തന്റെ അവകാശവാദത്തിന്റെ തെളിവായി 31 കാരനായ തേജസ്വി യാദവ് പുറത്തുവിട്ടിരിക്കുന്നത്.'നിതീഷ് കുമാർ ജിയുടെ കീഴിൽ 30,000 കോടിയോളം രൂപയുടെ 60ല ധികം അഴിമതികൾ നടന്നിട്ടുണ്ട്. ഇതിൽ 33 എണ്ണം പ്രധാനമന്ത്രി മോദി തന്നെ അഞ്ച് വർഷം മുമ്പ് എണ്ണിപ്പറഞ്ഞിട്ടുണ്ട്.. നിങ്ങൾക്ക് കേൾക്കാം,'' തേജസ്വി യാദവ് ഇന്ന് രാവിലെ വീഡിയോയടക്കം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.
'ബിഹാറിലെ ജനങ്ങൾക്ക് അറിയാം. ഇത് ഞാൻ യുവ തലമുറയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്'. എഞ്ചിനീയറിങ് കോളേജുകൾ, മരുന്നുകൾ വാങ്ങൽ, മദ്യവിൽപ്പന, ഉച്ചഭക്ഷണം, നെൽകൃഷി, സ്കോളർഷിപ് എന്നിവയുൾപ്പെടെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട 30 ഓളം അഴിമതികളുണ്ടെന്നാണ് മോദി വീഡിയോയിൽ എണ്ണി പറയുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി മോദി എവിടെയാണ് സംസാരിക്കുന്നതെന്നും ഏത് സർക്കാരിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും വ്യക്തമല്ല.എൻഡിഎ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറിനൊപ്പം ചേർന്നാണ് ഈ മാസം നടന്ന ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി തേജസ്വി യാദവിനെ 'ജംഗിൾ രാജ് കാ യുവരാജ്'' എന്ന് വിളിച്ചിരുന്നു. ബിജെപിയുടെ ഉത്കണ്ഠയുടെ അടയാളമായാണ് പ്രതിപക്ഷ ക്യാമ്പ് ഇതിനെ വ്യാഖ്യാനിച്ചത്.
അതോടൊപ്പം നിതീഷ് കുമാറിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മുൻകാല പരാമർശങ്ങൾ കടുത്ത പ്രചാരണായുധമാക്കാനാണ് പ്രതിപക്ഷ പദ്ധതി.വർഷങ്ങൾക്കു മുമ്പുള്ള ഏതോ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതാണ് വിഡിയോയാണിതെന്നാണ് റിപ്പോർട്ടുകൾ. അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു മത്സരിച്ചിരുന്നത്. ആ സമയം വൻ അഴിമതി ആരോപണമാണ് ബിജെപി നിതീഷ്കുമാറിനെതിരെ ആരോപിച്ചിരുന്നത്. 2017ലാണ് ആർ.ജെ.ഡിയുമായി തെറ്റിപ്പിരിഞ്ഞ് നിതീഷ് കുമാർ വീണ്ടും എൻ.ഡി.എയിൽ എത്തുന്നത്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- ഇനിയും ട്ിസ്റ്റുകൾക്ക് സാധ്യതയുമായി ബീഹാർ
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ പദവിയും
- 'ഇന്ത്യ' വിട്ട് എൻഡിഎയിലേക്ക് ചുവടുമാറ്റാൻ നിതീഷ് കുമാർ, നാളെ സത്യപ്രതിജ്ഞ?
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍